Kerala
സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള കള്ളപ്രചരണം: ഡി.ജി.പി.ക്ക് പരാതി നല്‍കി -വി.എം.സുധീരന്‍
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതിനും, മഹത്തായ കോൺഗ്രസ് പ്രസ്ഥാനത്തിന് ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുന്നതിനും വ്യക്തിപരമായി എന്നെ തേജോവധം ചെയ്യുന്നതിനും വോട്ടർമാരുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് റെഡ് ആർമി എന്ന പേരിലും മറ്റു പല പേരുകളിലുമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടുണ്ട്.
രാഷ്ട്രീയ എതിരാളികളുടെ ഇത്തരത്തിലുള്ള കള്ള പ്രചരണങ്ങളെയും ഹീനമായ നടപടികളെയും അതി ശക്തമായി അപലപിക്കുന്നു. നെറികെട്ട ഇത്തരം രാഷ്ട്രീയ ശൈലികൾക്കെതിരെ കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും ജാഗരൂകാരായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
crime
സംസ്ഥാനത്ത് ടിടിഇയ്ക്ക് നേരെ വീണ്ടും ആക്രമണം; ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു, കൈവശം കഞ്ചാവും
സംസ്ഥാനത്ത് വീണ്ടും ടി ടി ഇയ്ക്ക് നേരെ ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌തതിൽ ചോദ്യം ചെയ്‌തതിനാലാണ് ഇത്തവണ ടി ടി ഇമാർക്ക് നേരെ ആക്രമണം നടന്നത്.
സംഭവത്തിൽ രണ്ടുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയിൽവേ പൊലീസ് പിടികൂടിയത്. ഇരുവരുടെ കൈയിൽ നിന്നും ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു.
ടിക്കറ്റ് ചോദിച്ചപ്പോൾ ടിടിഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിൻ. പിന്നീട് ടിടിമാരെ ആക്രമിച്ചശേഷം തര്‍ക്കത്തിനുശേഷം പ്രതികള്‍ രക്ഷപ്പെടാൻ ശ്രമിക്കുകയായയിരുന്നു. ടിടിഇമാരായ യുപി സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
Health
മെഡിക്കൽ കോളേജ് പരിസരത്തെ ഡ്രൈവർമാർ സമരത്തിൽ
മലപ്പുറം : മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ സമരം തുടങ്ങി. ആശുപത്രി വളപ്പിൽ നിന്നും ആംബുലൻസുകൾ ഒഴിപ്പിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സിഐടിയു നേതൃത്വത്തിൽ ഡ്രൈവർമാർ സമരം തുടങ്ങിയത്. ആംബുലൻസ് മാറ്റാൻ തയ്യാറാകാതിരുന്ന എട്ടു ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആശുപത്രി കോപൗണ്ടിൽ പാർക്ക് ചെയ്തിരുന്ന പതിനാറു ആംബുലൻസുകൾ മാറ്റണമെന്ന ആശുപത്രി വികസന സമിതിയുടെ തീരുമാനമാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ആശുപത്രി വികസന സമിതി പോലീസ് സഹായം ആവശ്യപ്പെടുകയും രാവിലെ ഇതിനായി പൊലീസ് എത്തുകയും ചെയ്തു. എന്നാൽ ഒരു കൂട്ടം ആംബുലൻസ് ഡ്രൈവർമാർ ഇതിന് തയ്യാറാവാതെ വരികയും പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു. സമരം ചെയ്ത നേതാക്കൻമാരെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ആശുപത്രിയിൽ എത്തിയ രോഗികൾ ഡ്രൈവർമാരുടെ സമരം മൂലം ആംബുലൻസ് കിട്ടാതെ ബുദ്ധിമുട്ടിലാവുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞ മൃതദേഹങ്ങൾ വിട്ടുകിട്ടിയിട്ടും ആംബുലൻസുകൾ ഇല്ലാതിരുന്നത് ആളുകളെ പ്രതിസന്ധിയിലാക്കുകയായിരുന്നു.
Featured
ടീം ഓഡിറ്റ്: ജീവനക്കാരെ ദ്രോഹിക്കുന്നതിൽ
പ്രതിഷേധിച്ച് യോഗം ബഹിഷ്കരിച്ചു
കൊല്ലം: സംസ്ഥാന സഹകരണ വകുപ്പിൽ നടപ്പിലാക്കുന്ന ടീം ഓഡിറ്റ് ജീവനക്കാരെ ദ്രോഹിക്കുന്ന നടപടി മാത്രമായി മാറിയെന്ന് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ. ടീം ഓഡിറ്റ് നടപ്പിലാക്കിയ ജില്ലകളിൽ പ്രതിപക്ഷ സർവീസ് സംഘടനയിൽപ്പെട്ട ജീവനക്കാരെ തിരഞ്ഞ് പിടിച്ച് സ്ഥലംമാറ്റി ദ്രോഹിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് സഹകരണ ഓഡിറ്റ് ഡയറക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായി കേരളാ സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേർസ് & ഓഡിറ്റേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണൻ ജനറൽ സെക്രട്ടറി കെ.വി.ജയേഷ് എന്നിവർ അറിയിച്ചു.
നാളെയാണു യോഗം വിളിച്ചിരിക്കുന്നത്. ടീം ഓഡിറ്റിൻ്റെ അന്തസ്സത്ത ഉൾക്കൊള്ളാതെയും നിയമപ്രകാരമല്ലാതെയുമാണ് പല ജില്ലകളിലും ടീം ഓഡിറ്റ് നടപ്പിലാക്കി വരുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയാണു നിലവിൽ ഇത് നടപ്പിലാക്കി വരുന്നത്. സ്ഥാപനങ്ങളുടെ പ്രവർത്തന മൂലധനത്തിൻ്റെ അടിസ്ഥാനത്തിൽ ടീം രൂപീകരിക്കും എന്ന് പറഞ്ഞിട്ടും ഡെപ്യൂട്ടി ഡയറക്ടർ ലീഡറായി ടീം രൂപീകരിക്കേണ്ടതിനു പകരം പല ജില്ലകളിലും അസിസ്റ്റൻ്റെ ഡയറക്ടറുടെ ടീമും, അസിസ്റ്റൻ്റ് ഡയറക്ടർ ലീഡറായി ടീം രൂപീകരിക്കേണ്ടതിനു പകരം സ്പെഷ്യൽ ഗ്രേഡ് ഓഡിറ്ററെ ഉൾപ്പെടുത്തിയുമാണ് പല ജില്ലകളിലും ടീമിനെ രൂപീകരിച്ചിരിക്കുന്നത്.
ചട്ട ഭേദഗതി വരുന്നതിന് മുമ്പേ ധൃതി പിടിച്ചുള്ള ടീംആഡിറ്റ് വരും നാളുകളിൽ വൻ തസ്തിക നഷ്ടത്തിനും ഇടയാക്കും. സഹകരണ മേഖലയുട വിശ്വാസ്യത നില നിർത്താൻ യോജിച്ച് പോരാടേണ്ട സമയത്ത് കടുത്ത രാഷ്ട്രീയം കലക്കി വകുപ്പിനെ തകർക്കാനാന് ശ്രമിക്കുനത് . കേരള സർക്കാരിന്റെ നയമായ ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കാത്ത ഏക വകുപ്പും സഹകരണമാണ്.സ്വന്തം താലൂക്കിൽ തന്നെ നിയമിക്കണമെന്ന കോടതി ഉത്തരവ് സമ്പാദിച്ച ജീവനക്കാരനെ പോലും വിദൂര താലൂക്കിലെ ടീമിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് തീർത്തും പ്രതിഷേധാർഹമാണെന്നും ഈ ചർച്ചകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവാൻ സാധ്യതയില്ലെന്നും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.
-
Kerala2 months ago
39 മാസത്തെ ഡിഎ കുടിശ്ശിക കവർന്നെടുത്തു, സർക്കാരിനെതിരെ പ്രതിഷേധവുമായി, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ക്ഷാമബത്ത കുടിശ്ശിക നൽകാത്ത സർക്കാർ ഉത്തരവിൽ പ്രതിഷേധവുമായി കെജിഒയു
-
Kerala2 months ago
ഡിഎ കുടിശ്ശിക, ഇടതു സർക്കാർ ജീവനക്കാരെ വഞ്ചിച്ചിരിക്കുന്നു ; കെ പി എസ് ടി എ
-
Education3 months ago
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ത്രിദിന ചിപ്പ് ഡിസൈന്‍ ശില്‍പ്പശാല
-
Business3 months ago
സ്പോര്‍ട്സ് ആരാധകരെ ലക്ഷ്യമിട്ട് ആപ്പിൾ
-
Service news2 months ago
ലീവ് സറണ്ടർ സർക്കാർ വീണ്ടും കബളിപ്പിക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Business2 months ago
ബൈജൂസ് ഓഫിസുകൾ പൂട്ടുന്നു; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം
-
Special2 months ago
ഊരൂട്ടമ്പലം സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പ്: പരാതി ഉയര്‍ന്നതോടെ പ്യൂണിനെ ബലിയാടാക്കി ഭരണസമിതി
You must be logged in to post a comment Login