Connect with us
48 birthday
top banner (1)

Featured

കായംകുളം സിപിഎമ്മില്‍ പൊട്ടിത്തെറി

Avatar

Published

on

കായംകുളം സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റി അംഗം കെ എല്‍ പ്രസന്ന കുമാരി, മുന്‍ ഏരിയ കമ്മിറ്റിയംഗം വി ജയചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബു എന്നിവര്‍ രാജിവച്ചു. രാജിവച്ച മൂവരും പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളില്‍ ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ എതിര്‍പ്പ് പരസ്യപ്പെടുത്തിയാണ് ബി ജയചന്ദ്രന്‍ രാജി നല്‍കിയിരിക്കുന്നത്. കെ എല്‍ പ്രസന്ന കുമാരിയെപ്പോലുള്ളവര്‍ കാല്‍നൂറ്റാണ്ടിലേറെയായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നവരാണെന്നതും ശ്രദ്ധേയമാണ്. യുവജന, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ വിഭാഗീയതയുണ്ട്. കായംകുളത്തെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് സിപിഐഎമ്മിന് വലിയ തലവേദനയാകുകയാണ്.

Advertisement
inner ad

Featured

ഗാസ മുനമ്പിൽ സമാധാന പ്രതീക്ഷ; യുദ്ധം അവസാനിപ്പിക്കാൻ നിർണായക ചർച്ച

Published

on

ദോഹ: ഇസ്രയേലും- ഹമാസും തമ്മില്‍ ഗാസയിലെ വെടിനിർത്തല്‍ കരാർ ഉടനെന്ന് റിപ്പോർട്ടുകള്‍. കരാറിൻ്റെ അന്തിമ കരട് ഇരുവരും അംഗീകരിച്ചതായി ഖത്തർ ഉദ്യോഗസ്ഥൻ സ്ഥീരീകരിച്ചതായി അന്തർദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്ന വെടിനിർത്തലിൻ്റെയും ബന്ദികളെ മോചിപ്പിക്കുന്ന കരാറിൻ്റെയും അന്തിമ കരട് ഖത്തർ ഇസ്രായേലിനും ഹമാസിനും കൈമാറിയതായിട്ടാണ് വെളിപ്പെടുത്തല്‍.

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ജനുവരി 20ന് സ്ഥാനമൊഴിയുന്നതിന് മുമ്പ് വെടിനിർത്തൽ കരാറിൽ ഒപ്പുവെപ്പിക്കാൻ അതിവേഗ നീക്കമാണ് നടത്തുന്നത്. ഇസ്രയേൽ, കരാറുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നിഷേധിച്ചിരിക്കുകയാണ്. എന്നാൽ വൈറ്റ് ഹൗസ്, ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ചർച്ചകൾക്കുശേഷം കാര്യങ്ങൾ പുരോഗമിക്കുന്നുവെന്ന സൂചനയും നൽകുന്നുണ്ട്.

Advertisement
inner ad

2023 ഒക്ടോബറില്‍ ഹമാസ് സൈന്യം ഇസ്രയേല്‍ അതിർത്തി കടന്ന് ആക്രമണം നടത്തിയതോടെയാണ് ഗാസ മുനമ്പിൽ യുദ്ധ കലുഷിതമായ സാഹചര്യത്തിലേക്ക് കടന്നത്. 1200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 250 ലധികം പേരെ ബന്ധികളാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇസ്രായേല്‍ ഗാസയില്‍ പ്രത്യാആക്രമണം ആരംഭിച്ചത്. ഇതുവരെ ഏകദേശം 46000ലധികം ആളുകള്‍ക്കാണ് ഗാസയില്‍ ജീവൻ നഷ്ടപ്പെട്ടത്.

Advertisement
inner ad
Continue Reading

Featured

റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശി വെടിയേറ്റ് മരിച്ചു

Published

on

ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു. തൃശൂർ സ്വദേശി ബിനിൽ ആണ് മരിച്ചത്. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം.
ഇന്ത്യൻ എംബസി മരണവിവരം ബിനിലിൻ്റെ കുടുംബത്തെ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. യുദ്ധമുഖത്ത് ബിനിലിനെ മുന്നണിപ്പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു. നേരത്തെ ബിനിലിന് വെടിയേറ്റതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ബിനിലിന്റെ മരണം സ്ഥിരീകരിച്ചത്.

ആഴ്ചകൾക്ക് മുൻപാണ് ബിനിലിനെയും ജെയ്നിനെയും റഷ്യ മുൻനിര പോരാളിയായി നിയമിച്ചത്. ഇതിൽ കുടുംബം ആശങ്കയറിയിക്കുകയും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു.

Advertisement
inner ad
Continue Reading

Featured

പി.വി. അൻവർ ഇനി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനർ

Published

on

ന്യൂഡല്‍ഹി: പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള സംസ്ഥാന കണ്‍വീനര്‍. തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് പി.വി അന്‍വറിനെ സംസ്ഥാന കണ്‍വീനറായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ചെയര്‍പേഴ്‌സണുമായ മമതാബാനര്‍ജിയാണ് അന്‍വറിനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിയമിച്ചത്. എം.എൽ.എ. സ്ഥാനം രാജിവെച്ചത്തിനു പിന്നാലെയാണ് അദ്ദേഹത്തെ സംസ്ഥാന കണ്‍വീനറാക്കിയ പ്രഖ്യാപനമുണ്ടായത്.

Continue Reading

Featured