Connect with us
48 birthday
top banner (1)

Alappuzha

ബിജെപിയ്ക്ക് വേണ്ടി ഏറ്റവും നല്ല പിആർ വർക്ക് ചെയ്യുന്നത് ഇപി ജയരാജൻ ; കെ സി വേണുഗോപാൽ

‘കേരളത്തിൽ ബിജെപി സിപിഎം രഹസ്യ ബന്ധമുണ്ട് ‘

Avatar

Published

on

ആലപ്പുഴ : കേരളത്തിൽ ബിജെപി സിപിഎം രഹസ്യ ബന്ധമുണ്ടെന്ന് കെ സി വേണുഗോപാൽ. അത് വ്യക്തമാക്കുന്നതരത്തിൽ പരസ്യ പ്രതികരണവുമായി എത്തുമ്പോൾ ആളുകൾക്ക് മനസ്സിലാകും.
“കേരളത്തിലെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണ്. അത് ബിജെപി പോലും പറഞ്ഞിട്ടില്ല. ഇവിടുത്തെ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. അത് ബിജെപിയും എൽഡിഎഫും ആണെന്ന് പറയുന്നത് ബിജെപിക്ക് വേണ്ടിയിട്ടുള്ള ഏറ്റവും നല്ല പിആർ വർക്ക് ആണ്”. ബിജെപിയ്ക്ക് വേണ്ടി ഏറ്റവും നല്ല പിആർ വർക്ക് ചെയ്യണ്ട അയാളാണോ ജയരാജനെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

അത് പറഞ്ഞിട്ട് പോലും ഇ പി ജയരാജനെതിരെ പാർട്ടിയുടെ ഭാഗത്തുനിന്നും ഒരു പരാമർശവും ഉണ്ടായിട്ടില്ല. ബിജെപി സ്ഥാനാർത്ഥികൾ മികച്ചതാണെന്ന് പറയേണ്ടത് എൽഡിഎഫ് കൺവീനർ ആണോ എന്നും വേണുഗോപാൽ ചോദിച്ചു. എല്ലാം കൂട്ടി വായിക്കുമ്പോൾ മനസ്സിലാകും കേരളത്തിൽ ബിജെപി സിപിഎം രഹസ്യ ബന്ധം. എല്ലാകാലത്തും ജനങ്ങളിൽ വിശ്വാസമർപ്പിക്കുന്ന എളിയ പ്രവർത്തകനാണ് താനെന്നും മുന്നോട്ടും അത് ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Advertisement
inner ad

ആദായനികുതി വകുപ്പ് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. തിരഞ്ഞെടുപ്പിന് പണം മുടക്കാൻ പോലും കഴിയുന്നില്ല. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം

Published

on

പുന്നപ്ര: പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിടപ്പ് രോഗികളെ സന്ദർശിച്ച് സമ്മാനങ്ങൾ നൽകി. സാന്ത്വനമേകി കെ പി സി സി എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ അഡ്വ. എം. രവീന്ദ്രദാസ് സാന്ത്വന പരിചരണ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. പി. ഉണ്ണികൃഷ്ണൻ, കെ.എച്ച്. അഹമ്മദ്, ശ്രീജാ സന്തോഷ്, പി. എ. കുഞ്ഞുമോൻ, സമീർ പാലമൂട്, അബ്ദുൽ ഹാദി, നിസാർ വെള്ളാപ്പള്ളി, സാബു വെള്ളാപ്പള്ളി , കണ്ണൻ ചേക്കാത്ര, മോഹൻലാൽ, പുഷ്കരൻ വടവടിയിൽ, മജീദ് കാളുതറ, പി. രങ്കനാഥ്, പി.കെ. രഞ്ജുദാസ്,അഹ്സൻ നെജ്മൽ എന്നിവർ നേതൃത്വം നല്കി.

Continue Reading

Alappuzha

കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി, പലവ്യഞ്ജനം: മത്സ്യവും തൊട്ടാല്‍ പൊള്ളും

Published

on

ആലപ്പുഴ: പച്ചക്കറിയും പലചരക്കും മത്സ്യവും തൊട്ടാല്‍ പൊള്ളും. വിപണി ഇടപെടലിന് സര്‍ക്കാരിന് പണം ഇല്ലാതെ വന്നതോടെ അവശ്യ സാധനങ്ങള്‍ക്ക് വില കുതിച്ചുകയറുകയാണ്. പരമ്പരാഗത വ്യവസായ മേഖലകളായ കയറും മത്സ്യബന്ധനവും തകര്‍ച്ചയിലായതോടെ പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും വിലക്കയറ്റം സാധാരണ ജനജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
പച്ചക്കറിയില്‍ വെണ്ട, കാരറ്റ്, ബീറ്റ്റൂട്ട്, പയര്‍, പച്ചമുളക് തുടങ്ങിയവക്കാണ് വില കൂടിയത്. കറി പയറും ബീറ്റ്റൂട്ടും 100 രൂപയില്‍ എത്തി. കാരറ്റിന് 69 രൂപയില്‍ നിന്ന് 80 രൂപയായി. പച്ചക്കറികള്‍ക്ക് ആനുപാതികമായി ഫലങ്ങളുടെയും വില കുതിച്ചുയരുകയാണ്. ഒരുകിലോ ഏത്തപ്പഴത്തിന് വില 80 രൂപയായി. രണ്ടുമാസത്തിനിടെയാണ് ഒരുഗ്ലാസ് നാരങ്ങാവെള്ളത്തിന് 15രൂപയില്‍ നിന്ന് 25 രൂപയായി ഉയര്‍ന്നത്. നാരങ്ങയുടെ വില ഉയര്‍ന്നതാണ് വിലവര്‍ധനക്ക് കാരണമെന്നാണ് വ്യാപാരികളുടെ പക്ഷം.
നാരങ്ങയുടെ വില പിന്നീട് കുറഞ്ഞെങ്കിലും നാരങ്ങാവെള്ളത്തിന്റെ വില കുറഞ്ഞില്ല. മിക്കയിടത്തും വ്യാപാരികളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് വിലവര്‍ധന. വിവിധ ഫലങ്ങളുടെ ജ്യൂസുകളുടെ വിലയും കുതിക്കുകയാണ്. 45 രൂപയായിരുന്ന ജ്യൂസുകള്‍ക്ക് 60 രൂപ കൊടുക്കണം. 40 രൂപയായിരുന്ന കരിക്കിന് 50 – 60 രൂപവരെ ഈടാക്കുന്നു. മാസങ്ങള്‍ക്കു മുമ്പ് 120 രൂപ മാത്രമുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോള്‍ 360 രൂപയിലധികമാണ് വില. ജീരകത്തിന്റെ വില 250 പിന്നിട്ടു. രണ്ടുമാസം മുമ്പ് 150 ആയിരുന്നു വില. പരിപ്പിന് 120, വെള്ളക്കടലക്ക് 210, പയര്‍ 160 എന്നിങ്ങനെയാണ് ഇപ്പോള്‍ വില. സോപ്പിനും വെളിച്ചെണ്ണക്കുമെല്ലാം വിലകൂടി.
മത്സ്യത്തിന്റെ കാര്യത്തിലും വ്യത്യാസമില്ല. ദിനംപ്രതി 15 ലോഡ് മത്സ്യം വന്ന സ്ഥാനത്ത് രണ്ട് ലോഡ് മാത്രമാണ് ഇപ്പോള്‍ എത്തുന്നത്. വില കുതിച്ചുയര്‍ന്നതോടെ ചില്ലറ വില്‍പനക്കാര്‍ അധികം പേരും മീന്‍ എടുക്കാതെ മടങ്ങുകയാണ്. വരും ദിവസങ്ങളില്‍ പ്രതിസന്ധിക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. പൊന്തു വള്ളക്കാര്‍ക്ക് ലഭിക്കുന്ന ചെറിയ മത്തിക്ക് മാത്രമാണ് വിലയില്‍ ആശ്വാസമുള്ളത്.
100 രൂപയും അതില്‍ താഴെയും വിലയ്ക്ക് മത്തി ലഭിക്കുന്നുണ്ട്.ആവശ്യക്കാര്‍ കുറവായതിനാല്‍ മൊത്തക്കച്ചവടക്കാര്‍ മത്തി വാങ്ങാറില്ല. കടല്‍ത്തീരങ്ങളില്‍ നിന്ന് വളം ആവശ്യത്തിനാണ് മത്തി അധികവും പോകുന്നത്.
പൊന്തുവള്ളക്കാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ അളവിലുള്ള മത്തിയാണ് മാര്‍ക്കറ്റില്‍ എത്തുന്നത്. മാര്‍ക്കറ്റില്‍ ഡിമാന്റുള്ള കൊഴുവ, കിളിമീന്‍ തുടങ്ങിയവ കിട്ടുന്നുമില്ല. വില കൂടിയതോടെ വില്‍പന കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു.

Continue Reading

Alappuzha

യാത്രാബോട്ടിൽനിന്ന്​ മധ്യവയസ്ക കായലിൽ ചാടി; ജീവനക്കാർ രക്ഷിച്ചു

Published

on


ആലപ്പുഴ: ജലഗതാഗതവകുപ്പിന്‍റെ യാത്രാബോട്ടിൽനിന്ന്​ യാത്രക്കാരിയായ മധ്യവയസ്ക കായലിൽ ചാടി. ​ബോട്ടിലെ ജീവനക്കാർ രക്ഷിച്ചു. ആലപ്പുഴയിൽനിന്ന്​ കുപ്പുപ്പുറം ഭാഗത്തേക്ക്​ പോയ യാത്രബോട്ടിലെ യാത്രക്കാരി ആലപ്പുഴ തമ്പകച്ചുവട്​ സ്വദേശിനി സുധർമ്മയാണ്​ (55) ചാടിയത്​.

തിങ്കളാഴ്ച രാവിലെ 10.30നാണ്​ സംഭവം. രാവിലെ 9.50ന്​ ആലപ്പുഴ ജെട്ടിയിൽനിന്നും നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബോട്ടിലാണ്​ സംഭവം. ബോട്ട്​ പുന്നമട ലേക്ക്​ പാലസിന്​ സമീപമെത്തിയപ്പോൾ സുധർമ്മ കായയിലേക്ക്​ ചാടുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ഭ​യന്നെങ്കിലും ബോട്ടിലെ ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ്​ ജീവൻ തിരിച്ചുകിട്ടിയത്​. പിന്നാലെ കായലിലേക്ക്​ ചാടിയ രണ്ട്​ ജീവനക്കാരാണ്​ രക്ഷിച്ചത്​. ഇവരുടെ രണ്ട്​ ഫോണുകളും വെള്ളത്തിൽപ്പോയി. ബോട്ടുമാർഗം കരക്കെത്തിച്ച ഇവരെ ചികിത്സക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
inner ad
Continue Reading

Featured