Connect with us
48 birthday
top banner (1)

Kerala

മഴ അവധിയുടെ മറവില്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു

Avatar

Published

on

കോട്ടയം : കനത്ത മഴയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച അവധിയുടെ മറവില്‍ എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്‍സ് യൂണിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായി പരാതി. എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ട ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അന്ന് അവധി പ്രഖ്യാപിച്ചു.

സാധാരണഗതിയില്‍ ഇലക്ഷന്‍ നടപടിക്രമങ്ങള്‍ക്കിടയ്ക്ക് അവധി വന്നാല്‍ അന്നേദിവസം നിശ്ചയിച്ചിരിക്കുന്ന ഷെഡ്യൂള്‍ പിറ്റേ ദിവസത്തേക്ക് മാറ്റുകയാണ് ചെയ്യാറുള്ളത്. അല്ലെങ്കില്‍ സൗകര്യപ്രദമായ തൊട്ടടുത്ത ദിവസം നിശ്ചയിച്ച് റിട്ടേണിംഗ് ഓഫീസര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള തീയതി ചൊവ്വാഴ്ചത്തേക്ക് നീട്ടണമെന്ന് കാണിച്ച് കെ എസ് യു യൂണിവേഴ്‌സിറ്റി ക്യാമ്പസ് യൂണിറ്റ് കമ്മിറ്റി റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.

Advertisement
inner ad

എന്നാല്‍ ഈ അപേക്ഷ പരിഗണിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ തയ്യാറായില്ല. വര്‍ഷങ്ങളായി ഏകപക്ഷീയമായി എസ്എഫ്‌ഐ കുത്തകയാക്കി വച്ചിരിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്‍സ് യൂണിയനിയിലേക്ക് കെഎസ്യു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് റിട്ടേണിംഗ് ഓഫീസറുടെ അവധി ദിവസത്തെ വിചിത്രമായ നടപടി. കേരള സര്‍വകലാശാലയിലും കേരള ആരോഗ്യ സര്‍വകലാശാലയിലും ഉള്‍പ്പെടെ അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ കെ എസ് യു ശക്തമായ മുന്നേറ്റം നടത്തുകയും എസ്എഫ്‌ഐയുടെ കുത്തക അവസാനിപ്പിച്ച് ചില സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇക്കാരണത്താലാണ് ഇലക്ഷന്‍ തന്നെ അട്ടിമറിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ ഉള്‍പ്പെടെ കൂട്ടുനിന്നത്.

കൂടാതെ വിവിധ സ്ഥാനങ്ങളിലേക്ക് കെ.എസ്.യു സ്ഥാനാര്‍ഥികളും സ്വതന്ത്രരും നല്‍കിയ നോമിനേഷനുകള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് റിട്ടേണിങ് ഓഫീസര്‍ തള്ളുകയും ചെയ്തു. യൂണിവേഴ്‌സിറ്റി സ്റ്റാറ്റിയൂട്ടിനും ഹൈക്കോടതി ഉത്തരവുകള്‍ക്കും വിരുദ്ധമായാണ് ഇങ്ങനെ നോമിനേഷനുകള്‍ തള്ളിയത്. അന്യായമായി നോമിനേഷന്‍ തള്ളിയതിനെതിരെ കെഎസ്യു സ്ഥാനാര്‍ത്ഥികള്‍ നിയമപ്രകാരം യൂണിവേഴ്‌സിറ്റി ഗ്രീവന്‍സ് റിഡ്രെസ്സല്‍ സെല്ലിന് നല്‍കിയ പരാതി ഇന്ന് ഹിയറിങ് നടത്തി തള്ളുകയും ചെയ്തു. ഇതോടെ ളെശ എതിരില്ലാതെ ജയിക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചെടുത്തത്. ഗ്രീവന്‍സ് സെല്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെഎസ്യു ജില്ലാ കമ്മിറ്റി അറിയിച്ചു.

Advertisement
inner ad

ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയെ വിജയിപ്പിക്കാനായി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശപ്രകാരം റിട്ടേണിംഗ് ഓഫീസറും ഗ്രിവന്‍സ് സെല്ലിന്റെ ചുമതലയുള്ള ജോയിന്റ് രജിസ്ട്രാറും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ചെയ്തത് എന്ന് കെഎസ്യു ജില്ലാ പ്രസിഡണ്ട് കെ എന്‍ നൈസാം, സംസ്ഥാന കണ്‍വീനര്‍ സെബാസ്റ്റ്യന്‍ ജോയ് എന്നിവര്‍ ആരോപിച്ചു. പാര്‍ട്ടിയുടെ ഇംഗിതങ്ങള്‍ക്ക് മുന്‍ യൂണിയന്‍ നേതാവുകൂടിയായ വൈസ് ചാന്‍സലര്‍ കുട പിടിക്കുകയാണെന്നും അതിനെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും കെഎസ്യു അറിയിച്ചു

Advertisement
inner ad

Ernakulam

ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ

Published

on

തിരുവനന്തപുരം: നടി ഹണി റോസിനെതിരായ അധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ.
ജയിൽ ആസ്ഥാന ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്ത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരി ക്കുക.

കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡി ഐജി പി. അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ടുമണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്‌തുവെന്നും ഡിഐജിയു ടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

Advertisement
inner ad
Continue Reading

Kerala

ഷാരോൺ വധക്കേസ്:ശിക്ഷാവിധി തിങ്കളാഴ്ച; ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസെന്ന് പ്രോസിക്യൂഷൻ

Published

on

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ അന്തിമ വാദം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽപൂർത്തിയായി. കേസിൽ പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച കോടതി പ്രഖ്യാപിക്കും. കേസിൽ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന്‍ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി ഒരു ദയയും അർഹിക്കുന്നില്ല. ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസാണ്. ഷാരോണിന്‍റെ സ്വപ്നം ഗ്രീഷ്മ തകർത്തുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ കോടതിയോട് ആവശ്യപ്പെട്ടു. തനിക്ക് പഠിക്കണം. ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി. തനിക്ക് 24 വയസുമാത്രമാണ് പ്രായം. മാതാപിതാക്കൾക്ക് താൻ ഒരാൾ മാത്രമേ ഉള്ളുവെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും ഗ്രീഷ്മ കോടതിയിൽ വാദിച്ചു. രേഖാമൂലം തനിക്ക് പറയാനുള്ളതും ഗ്രീഷ്മ എഴുതി നൽകി. കേസിൽ ഉള്ളത് സാഹചര്യ തെളിവുകൾ മാത്രമാണെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്തു. ഷാരോണിന് ബ്രൂട്ടൽ മനസുണ്ടായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.

Advertisement
inner ad
Continue Reading

Kerala

ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന് 11 മണിക്ക്

Published

on

നെയ്യാറ്റിൻകര: ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മണിക്ക്‌ വിധി പറയും. ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ന് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാര്‍ കോടതിയിലെത്തും.

Continue Reading

Featured