Connect with us
,KIJU

Featured

സിപിഎം നേതാവ് എ.സി. മൊയ്ദീന്റെ വീട്ടിൽ റെയ്ഡ്

Avatar

Published

on

തൃശൂർ: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി. മൊയ്ദീന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അധികൃതർ റെയ്ഡ് നടത്തുന്നു. കൊച്ചിയിൽ നിന്നുള്ള സംഘമാണ് വടക്കാഞ്ചേരിയിലെ നേതാവിന്റെ വീട്ടിൽ പരിശോധന നടത്തുന്നത്. രാവിലെ പല സംഘങ്ങളായി എത്തിയ സംഘം മൊയ്ദീന്റെയും മറ്റു പ്രതികളുടെയും വീടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടത്തിയ വൻക്രമക്കേടുകൾ സംബന്ധിച്ചാണ് അന്വേഷണം. നിലവിൽ കുന്നംകുളം എംൽഎയാണ് മൊയ്ദീൻ.

ഡയറക്റ്റർ ബോർഡ് അം​ഗങ്ങൾ ഉൾപ്പെടെ 18 പ്രതികളാണ് ഇഡി ലിസറ്റിലുള്ളത്. 200 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് കരുതുന്നത്. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അറിവോ‍ടെയാണ് തട്ടിപ്പ് നടന്നതെന്നു പ്രതികൾക്ക് പാർട്ടി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും തട്ടിപ്പിനിരയായ നിക്ഷേപകർ പറയുന്നു.
പ്രതികളുമായി മൊയ്ദീന് അടുത്ത ബന്ധമുണ്ടെന്ന് പരാതിക്കാർ പറയുന്നു. മൊയ്ദീന്റെയും അടുത്ത ബന്ധുക്കളുടെയും ബിനാമികളായി പ്രവർത്തിച്ചവരും പ്രതിപ്പട്ടികയിലുണ്ട്. പരാതിയുമായെത്തിയ ഇടപാടുകാരെ ആദ്യം വിരട്ടിയും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാൻ മൊയ്ദീൻ അട്കമുള്ളവര് ശ്രമിച്ചു എന്നും അന്ന് ആക്ഷേപമുയർന്നിരുന്നു.
മുഖ്യപ്രതി ബിജുവുമായി മൊയ്തീന് വളരെ അടുത്ത ബന്ധമുണ്ടെന്ന് മുൻഎംഎൽഎ അനിൽ അക്കര ആോപിച്ചു. ബിജുവിന്റെ ഭാര്യയുടെ സ്ഥാപനം ഉ​ദ്ഘാനം ചെയ്തതു പോലം സഹകരണ മന്ത്രിയായിരിക്കെ മൊയ്ദീനായിരുന്നു. കേസിന്റെ അന്വേഷണം ശരിയായി നീങ്ങിയിൽ കൂടുതൽ വൻതോക്കുകൾ കുടുങ്ങുമെന്നും അനിൽ വ്യക്തമാക്കി.

Advertisement
inner ad

Featured

പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

Published

on

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അം​ഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോ​ഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതി​ഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പി‌ടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്ര‍ജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.

Continue Reading

Featured

തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.

Continue Reading

Featured

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ തമിഴ്‌നാട്ടില്‍ പിടിയിൽ

Published

on

കൊല്ലം:കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. ഇവർ‌ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Advertisement
inner ad
Continue Reading

Featured