Connect with us
,KIJU

Kerala

ഡിവൈഎഫ്‌ഐ നേതാവ് വി.വസീഫ് പ്രസിഡന്റായ ബാങ്കില്‍ വന്‍ ക്രമക്കേട്; കടലാസ് കമ്പനിയുണ്ടാക്കി ലക്ഷങ്ങള്‍ തട്ടി

Avatar

Published

on

  • ബാങ്ക് നഷ്ടത്തിലിരിക്കെ പ്രസിഡന്റിനായി 26 ലക്ഷത്തിന്റെ ആഡംബര കാര്‍

കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പ്രസിഡന്റായ കോഴിക്കോട് കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ ക്രമക്കേടെന്ന് പരാതി. ഭരണസമിതിയുടെ അനുമതിയില്ലാതെ കോടികള്‍ വകമാറ്റിയെന്നും സ്ഥലം വാങ്ങിയെന്നും അനധികൃതമായി വായ്പ അനുവദിച്ചെന്നും ഓഹരിയുടമ സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ബാങ്ക് ഷെയര്‍ഹോള്‍ഡര്‍ തോട്ടുമുക്കം കൊല്ലോലത്ത് കെ.ബാലകൃഷ്ണനാണ് കോഴിക്കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. കോസ്‌കോ വെഞ്ചേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നപേരില്‍ കടലാസ് കമ്പനിയുണ്ടാക്കി ലക്ഷങ്ങള്‍ തട്ടി, കമ്മിഷന്‍ കിട്ടാനായി പലസ്ഥലത്തായി ഭൂമികള്‍വാങ്ങി, ബാങ്ക് നഷ്ടത്തിനാണെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിരിക്കേ പ്രസിഡന്റിനായി 26ലക്ഷം മുടക്കി ആഡംബര കാര്‍ വാങ്ങി തുടങ്ങിയവയാണ് പരാതിയില്‍ പറയുന്നത്. കാര്‍ഷിക കടാശ്വാസത്തിന്റെ പേരില്‍ ഡയറക്ടര്‍മാരും ബന്ധുക്കളും ആദായം കൈപ്പറ്റുകയും ആവശ്യമായ രേഖകളില്ലാതെ ലോണുകള്‍ സ്വന്തക്കാര്‍ സമ്പാദിച്ചതായും പരാതിയിലുണ്ട്. ലാഭത്തിലായിരുന്ന ബാങ്ക് 20 കോടിയിലേറെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതായി ചൂണ്ടിക്കാട്ടുന്ന ഓഡിറ്റ് റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.

1988ല്‍ സ്ഥാപിതമായ കൊടിയത്തൂര്‍ സഹകരണ ബാങ്കിന് ഇന്ന് ആറ് ശാഖകളും ഒരു ഡസനോളം സംരംഭങ്ങളുമുണ്ട്. എന്നാല്‍ ബാങ്കിലെ ക്രയവിക്രയങ്ങളില്‍ വന്‍ ക്രമക്കേടുണ്ടെന്ന് എ ക്ലാസ് ഓഹരി ഉടമയായ തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്‍ പരാതിയില്‍ പറയുന്നു. സംഘത്തിന് ഒരു ബൊലോറ ജീപ്പും വാടക വാഹനങ്ങളും ഉണ്ടായിരിക്കുമ്പോള്‍ തന്നെ 26.5ലക്ഷം രൂപ മുടക്കി പ്രസിഡന്റായ വസീഫിന്റെ സ്വകാര്യ ആവശ്യത്തിന് വേണ്ടി ആഡംബര കാര്‍ വാങ്ങിയത് ധൂര്‍ത്താണെന്നും പരാതിക്കാരന്‍ ചൂണ്ടികാണിക്കുന്നു. ഈ വാഹനം തിരുവനന്തപുരത്തെ പ്രസിഡന്റിന്റെ സ്വകാര്യ ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നുണ്ട്. കാര്‍ഷിക കടാശ്വാസം എഴുതി തള്ളിയതുമായി ബന്ധപ്പെട്ട് ബാങ്കിന്റെ സെക്രട്ടറി ഒന്നാം പ്രതിയായും പ്രസിഡന്റ് രണ്ടാം പ്രതിയായും മൂന്നും നാലും പ്രതികള്‍ ഡയറക്ടര്‍മാരായും അഞ്ചാം പ്രതിക്ക് വേണ്ടി വ്യാജ രേഖകള്‍ ഉണ്ടാക്കി സാമ്പത്തിക നേട്ടമുണ്ടാക്കി കൊടുത്തതായുള്ള 2019ലെ ഒരു വിജിലന്‍സ് കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അന്ന് വ്യാജ രേഖകള്‍ ഉണ്ടാക്കി കാര്‍ഷിക കടാശ്വാസം എഴുതിതള്ളിയതില്‍  ഒന്നു മാത്രമാണ് ഈ കേസെന്നും പരാതിക്കാരന്‍ ആരോപിച്ചു. അന്നത്തെ ഫയലുകള്‍ പരിശോധിച്ചാല്‍ കാര്‍ഷിക കടാശ്വാസം കിട്ടിയതില്‍ അധികവും ബാങ്കിന്റെ ഡയറക്ടര്‍മാര്‍്ക്കും അവരുടെ ഉറ്റ ബന്ധുക്കള്‍ക്കും മാത്രമാണെന്നും ആരോപണമുണ്ട്. ആവശ്യമായ രേഖകള്‍ ഇല്ലാതെയാണ് ബാങ്കില്‍ നിന്നും ലോണ്‍ നല്‍കുന്നതെന്നും ഓഡി റിപ്പോര്‍ട്ടില്‍ അത് പരാമര്‍ശിച്ചിട്ടുമുണ്ടെന്നും പരാതിയിലുണ്ട്. സ്വന്തക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും മാത്രമാണ് സ്ഥാപനത്തില്‍ നിന്നും  ലോണുകള്‍ അനുവദിച്ചതെന്നും പരാതിയിലുണ്ട്. ഭരണസമിതി അംഗങ്ങളുടെ ലോണുകള്‍ പലതും ഓവര്‍ ഡ്യൂ ആയി കിടക്കുകയാണ്. ഒരേ രേഖകളില്‍ തന്നെ ഒന്നില്‍ കൂടുതല്‍ ലോണുകള്‍ എടുത്തതായും പരാതികളുണ്ട്. ബാങ്കില്‍ വരുന്ന നികുതി ശീട്ടിന്റെ ബലത്തില്‍ കാര്‍ഷിക സാമഗ്രികള്‍ വാങ്ങി നബാര്‍ഡിന്റെ പണം തട്ടിയെടുക്കുന്നുണ്ട്. ക്രമക്കേടില്‍ ഉടനെ നടപടിയെടുത്തില്ലെങ്കില്‍ കരുവന്നൂര്‍ തട്ടിപ്പ് ആവര്‍ത്തിക്കുമെന്നും പരാതിക്കാരന്‍  മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം ഓഹരിയുടമയുടെ പരാതി വ്യാജമാണെന്ന് വി.വസീഫും ബാങ്ക് മുന്‍പ്രസിഡന്റും കേരള ബാങ്ക് ഡയറക്ടറുമായ ഇ.രമേഷ് ബാബുവും പറയുന്നു.

Advertisement
inner ad

Featured

‘സംഘടന നിർജീവം’; പഠിപ്പ് മുടക്ക് തന്ത്രവുമായി എസ്എഫ്ഐ

Published

on

കൊച്ചി: നിർജീവമായ സംഘടനയെ ഉണർത്തുവാൻ പഠിപ്പുമുടക്ക് തന്ത്രവുമായി എസ്എഫ്ഐ. സംസ്ഥാനത്ത് വിവിധ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ സമീപകാലത്തൊന്നും ഉണ്ടാകാത്ത തിരിച്ചടിയാണ് എസ്എഫ്ഐക്ക് നേരിടേണ്ടി വന്നത്. വർഷങ്ങളായി എസ്എഫ്ഐ യൂണിയൻ ഭരണം തുടർന്ന് പല ക്യാമ്പസുകളും കടപുഴകി വീണിരുന്നു. ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തലുകൾ വന്നതോടെ എസ്എഫ്ഐയുടെ ദുരവസ്ഥ സിപിഎം നേതൃത്വം ഗൗരവത്തിലെടുക്കുകയായിരുന്നു. തുടർച്ചയായി വിവാദങ്ങളിൽ പെട്ടപ്പോഴും എസ്എഫ്ഐക്കെതിരെ സിപിഎം വാളെടുത്തിരുന്നു. അന്ന് സിപിഎം ഇടപെട്ട് എസ്എഫ്ഐ നേതാക്കൾക്ക് പഠന ക്ലാസ് ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തുകയും ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

വിവാദങ്ങൾ ഉയർന്നപ്പോൾ സിപിഎം നേതൃത്വത്തെ എസ്എഫ്ഐ ബോധിപ്പിച്ചിരുന്നത് അതൊന്നും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ബാധിക്കില്ലെന്ന് ആയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐക്ക് നേതൃത്വത്തോട് മറുപടി പറയാൻ പോലും കഴിയാതെ വന്നു. മുഖം നഷ്ടപ്പെട്ട സർക്കാരിന്റെ മുഖം മിനുക്കുവാൻ ഒരുഭാഗത്ത് നവ കേരള സദസ്സുമായി മുന്നോട്ടു പോകുമ്പോഴാണ് മറുഭാഗത്ത് എസ്എഫ്ഐ തകർച്ചയിലേക്ക് വീണത്. ക്യാമ്പസുകളിൽ രൂപപ്പെട്ട കെ എസ് യു അനുകൂല സാഹചര്യം സർക്കാരിനെതിരായ വിദ്യാർത്ഥികളുടെ നിലപാടാണെന്നും സിപിഎം തിരിച്ചറിയുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഏത് വിധേയനെയും ക്യാമ്പസുകൾ പിടിച്ചെടുക്കണമെന്ന ശക്തമായ താക്കീത് സിപിഎം നൽകുന്നത്. ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെങ്കിലും അതിലൊന്നും എസ്എഫ്ഐക്ക് മിണ്ടാൻ ആകാത്ത അവസ്ഥയാണ്.

Advertisement
inner ad

വിദ്യാഭ്യാസ മേഖലയിലെ കിതപ്പിനെതിരെയും മൗനം തന്നെയാണ് അവർക്കുള്ളത്. അപ്പോഴാണ് വലിയ കടുപ്പമൊന്നും വേണ്ടെങ്കിലും കേന്ദ്രസർക്കാനെതിരെ സമരം ചെയ്യുവാനുള്ള നിർദ്ദേശം ഉണ്ടാകുന്നത്. ദേശീയതലത്തിൽ ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ കേന്ദ്രസർക്കാർ സ്വീകരിച്ചപ്പോഴൊക്കെയും സമരരംഗത്ത് എസ്എഫ്ഐ ഉണ്ടായിരുന്നില്ല. കേരളത്തിൽ പേരിനുമാത്രം നിഷേധങ്ങൾ സംഘടിപ്പിക്കാറാണ് പതിവ്. ഇപ്പോഴിതാ സംഘടനയ്ക്ക് കരുത്ത് കൂട്ടുവാൻ വേണ്ടി ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരം നടത്തുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും കേന്ദ്രസർക്കാരിനെതിരെ മയത്തിലുള്ള പ്രചാരണങ്ങളാണെന്നത് പഠിപ്പുമുടക്കിന് പിന്നിലെ ദുരുദ്ദേശം വ്യക്തമാക്കുന്നതാണ്.

Advertisement
inner ad
Continue Reading

Alappuzha

ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; കുത്തേറ്റത് 11 തവണ
പ്രതി കസ്റ്റഡിയില്‍

Published

on


ആലപ്പുഴ: ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെങ്ങന്നൂര്‍ പിരളശ്ശേരി അജയ്ഭവനില്‍ രാധ(62)യെയാണ് ഭര്‍ത്താവ് ശിവന്‍കുട്ടി(68) കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് ശിവന്‍കുട്ടി ഭാര്യയെ ആക്രമിച്ചത്. ഇവരുടെ ദേഹത്ത് 11 തവണ കുത്തേറ്റെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisement
inner ad
Continue Reading

Alappuzha

‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രം’; കുട്ടനാട്ടിലെ കർഷക ആത്മഹത്യ പാർലമെന്റിൽ ഉന്നയിച്ച്; ജെബി മേത്തർ എംപി

Published

on

Advertisement
inner ad

ന്യൂഡൽഹി: സംഭരിച്ച നെല്ലിന്റെ തുക നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആരോപിച്ചു. എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് – കേരളത്തിലെ കർഷക ആത്മഹത്യകളിൽ ഏറ്റവും ഒടുവിലത്തെയാളുടെ ആത്മഹത്യാക്കുറിപ്പിലെ വരിയാണിത്. ഇനി എത്ര കർഷകരുടെ ജീവൻ പൊലിഞ്ഞാലാണ്‌ സർക്കാരുകൾ കർഷകർക്ക് ലഭിക്കാനുള്ള തുക നൽകുകയെന്ന് അവർ ചോദിച്ചു.
നെല്ലിന്റെ വില നേരിട്ട് കർഷകർക്ക് നൽകാതെ പി ആർ. എസ്. എന്ന അപ്രായോഗിക സമ്പ്രദായമാണ് നിലവിൽ സപ്ലൈകോ ഏർപ്പെടുത്തിയിട്ടുള്ളത്. നെല്ല് സംഭരണസമയത്ത് സപ്ലൈകോയിൽ നിന്ന് കർഷകർക്ക് നൽകുന്ന പി ആർ എസ്. ബാങ്കുകളിൽ ഹാജരാക്കി നെല്ലിന്റെ തുകയ്ക്ക് തുല്യമായ തുക ബാങ്കിൽ നിന്നും വായ്പ ആയി ലഭിക്കുന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന താങ്ങുവിലയുടെ വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ പലിശസഹിതം ബാങ്കുകൾക്ക് ലോൺ തിരിച്ചടയ്ക്കുന്ന ക്രമീകരണമാണിത്.
എന്നാൽ താങ്ങുവിലയിലും നെല്ലുസംഭരണയിനത്തിലും കേന്ദ്രസർക്കാർ 790 കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിൽ കർഷകരുടെ വായ്പ തിരിച്ചടയ്ക്കുവാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടില്ല. ഖജനാവിൽ പണമില്ലാതെ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഇത്തരത്തിൽ വായ്പാതിരിച്ചടവ്‌ വൈകുന്നതിനാൽ കർഷ കർക്ക് മറ്റ് വായ്പകൾ എടുക്കാനോ, പുനർ കൃഷി ഇറക്കുന്നതിനോ സാധിക്കുന്നില്ല.
നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ 20 ശതമാനത്തോളം നെൽകർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് സർക്കാരിന്റെ വിലയേക്കാൾ വളരെകുറഞ്ഞ നിരക്കിൽ നെല്ല് വിൽക്കേണ്ടിവരുന്നു.
ഈ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രസർക്കാർ കുടിശിക വരുത്തിയ തുക എത്രയും വേഗം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.അഡ്വ.

Advertisement
inner ad
Continue Reading

Featured