Connect with us
fed final

Alappuzha

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കുറ്റക്കാരനെന്നു കണ്ടെത്തിയ സിപിഎം കൗൺസിലറെ രക്ഷിക്കാൻ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്

Avatar

Published

on

കൊല്ലം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗത്തിനു നൽകിയതു പോലെ കരുനാ​ഗപ്പള്ളിയിലെ ലഹരികടത്ത് കേസിലും സിപിഎം നേതാവായ പ്രതിക്കു പൊലീസിന്റെ ക്ലീൻ ചിറ്റ്. നിരോധിത പുകയില ഉത്പ്പനങ്ങൾ കടത്തിയ കേസിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലർ എ ഷാനവാസിന് ക്ളീൻ ചിറ്റ് നൽകി ആലപ്പുഴ ജില്ല സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്.
ലഹരി ഇടപാടിൽ ഷാനവാസിനു ബന്ധമുള്ളതായി വിവരമില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപോർട്ടിൽ പറയുന്നു. കേബിൾ കരാറുകാരൻ എന്ന നിലയിൽ ഇയാൾക്കു നല്ല വരുമാനമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല. കരുനാഗപ്പള്ളി കേസിൽ ഷാനവാസ് പ്രതിയല്ല. അതേസമയം, സ്‌റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് വിരുദ്ധമാണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിൻ്റെ ബിനാമി എന്നാണ് സ്‌റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ക്രിമിനൽ മാഫിയാ, ലഹരി ഇടപാട് ബന്ധം ഉണ്ടന്നും ഈ റിപോർട്ടിലുണ്ട്. ഇതെല്ലാം തള്ളിയാണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
ജില്ലാ പൊലീസിനു മേൽ സിപിഎം പ്രാദേശിക നേതൃത്വം നടത്തിയ ഇടപെടലാണ് ഷാനവാസിനു തുണയായത്. ഇതു തന്നെയായിരുന്നു മല്ലപ്പള്ളി പ്രസം​ഗത്തിന്റെ പേരിൽ സജി ചെറിയാന്റെ മന്ത്രിപ്പണി ആദ്യം തെറിപ്പിച്ചതും പിന്നീടു തിരിച്ചെടുക്കപ്പെട്ടതിനും പിന്നിൽ.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ, വീണ്ടും അറസ്റ്റിൽ

Published

on

ആലപ്പുഴ : വിദ്യാർഥിനികളോട് അപമര്യാതയായി പെരുമാറി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകനെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്. സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപ‍ഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ചെട്ടികുളങ്ങര ശ്രീഭവനിൽ ശ്രീജിത്താണ് (43) അറസ്റ്റിലായത്. മറ്റൊരു വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടയിലും സ്കൂളിൽവച്ചും ഇയാൾ വിദ്യാർഥിനികളോടു മോശമായി പെരുമാറിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അമ്പലപ്പുഴ, പുന്നപ്ര പൊലീസ് കേസെടുത്തത്. 5 വിദ്യാർഥിനികളുടെ പരാതിയെത്തുടർന്ന് 19ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂൾ മാനേജ്മെന്റ് ഇയാളെ സസ്പെൻഡ് ചെയ്തതിനു പുറമേ രാജിക്കത്തും എഴുതി വാങ്ങിയിരുന്നു. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും വീണ്ടും പരാതിയുയർന്നതോടെയാണ് ജില്ലാ പൊലീസ് മേധാവി പുന്നപ്ര പൊലീസിനു കേസ് കൈമാറിയത്.

അമ്പലപ്പുഴ ‍‍ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

Advertisement
inner ad
Continue Reading

Alappuzha

കെഎസ്‌യു നേതാവിന് നേരെ ആക്രമണം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Published

on

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ വച്ച് കെഎസ്‌യു നേതാവിനെ ക്രൂരമായ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി കോളേജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഉസാമ ബിൻ അഹമ്മദിനെ എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. പ്രതികളായ സൽമാൻ ഫൈസൽ (22) അമൽ നൗഷാദ്(22) സൗരവ് (23) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉസാമ ബിൻ അഹമ്മദ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു.

Continue Reading

Alappuzha

കള്ള് ഷാപ്പുകൾക്കും നക്ഷത്ര പദവി, നക്ഷത്രമെണ്ണാൻ മദ്യപർ

Published

on

ആലപ്പുഴ: സംസ്ഥാനത്ത് കള്ളുഷാപ്പുകൾക്കും നക്ഷത്ര പദവി വരുന്നു. 3 സ്റ്റാർ മുകളിലേക്കാണ് പദവി. ഷാപ്പിലെ സൗകര്യങ്ങളും ശുചിത്വവും മറ്റും നോക്കിയാവും പദവി തീരുമാനിക്കുക. പദവി കൂടുന്നതനുസരിച്ച് ലൈസൻസ് ഫീസും കൂടും. സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനമാർ​ഗമായ അബ്കാരി ഇനത്തിൽ കൂടുതൽ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. ഏപ്രിൽ മാസം മുതൽ ബാർ ഹോട്ടലുകളിൽ വിളമ്പുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യങ്ങൾക്കൊപ്പം കള്ളിനും വില കൂടും. ഷാപ്പ് നടത്തിപ്പവകാശം ഇപ്പോൾ നൽകുന്ന രീതി അവസാനിപ്പിക്കും. കള്ളുഷാപ്പുകൾക്കും ഓപ്പൺ ലേലം നിശ്ചയിച്ച് ഉയർന്ന തുക ക്വോട്ട് ചെയ്യന്നവർക്കാകും ലൈസൻസ്.
അതേ സമയം, നാളീകേരത്തിൽ നിന്നു വേർതിരിച്ചുണ്ടാക്കുന്ന നീരയെ സർക്കാർ കൈവിട്ടും. മദ്യത്തിന്റെ വീര്യം വളരെ കറുവുള്ളതും ഹെൽത്ത് ടോണിക് ആയി കരുതുന്നതുമായ നീരയെ ഉപേക്ഷിച്ച് കള്ളുഷാപ്പുകളിൽ വീര്യം കൂടിയ കള്ള് വിതരണം ചെയ്യാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിലാണ് കള്ള് ഷാപ്പുകൾക്കും നക്ഷത്ര പദവി നൽകാൻ തീരുമാനമുണ്ടാകുക. കള്ള് ഷാപ്പുകളുടെ രൂപത്തിലും ഭാവത്തിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെ ശുപാർശ. ഷാപ്പുകൾ പലയിടത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉൾപ്പെടുത്തിയത്.

ഇതോടെ ബാറുകളിൽ ക്ലാസിഫിക്കേഷൻ നൽകുന്നത് പോലെ കള്ള് ഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരും. കള്ള് ഷാപ്പുകളുടെ ലേലം ഓൺ ലൈൻ വഴിയാക്കും. നിലവിൽ കളക്ടർമാരുടെ സാധ്യത്തിൽ നറുക്കിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാർക്ക് നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാനായി ടോഡി ബോർഡ് രൂപീകരിക്കുന്നത് കഴിഞ്ഞ മദ്യനയത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങൾ രൂപപ്പെടുത്തുന്നത് അന്തിമഘട്ടത്തിലാണ്.

Advertisement
inner ad
Continue Reading

Featured