Connect with us
48 birthday
top banner (1)

Health

സാമന്തയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ഡോ. സിറിയക് എബി ഫിലിപ്‌സ്

Avatar

Published

on

വൈറല്‍ അണുബാധകളെ പ്രതിരോധിക്കാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസേഷന്‍ ചെയ്താല്‍ മതിയെന്ന് നടി സാമന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നടി പറഞ്ഞത് അശാസ്ത്രീയമായ ചികിത്സാരീതിയാണെന്ന് വിമര്‍ശിച്ച് സാമൂഹിക മാധ്യമത്തില്‍ ലിവര്‍ ഡോക്ടര്‍ എന്ന് അറയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്‌സ് രംഗത്തെത്തിയിരുന്നു. ആരോഗ്യശാസ്ത്ര വിഷയങ്ങളില്‍ നിരക്ഷരയാണ് സാമന്തയെന്നും സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലര്‍ജി ഫൗണ്ടേഷനും ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറച്ചു. കൂടാതെ നടിയെ ജയിലില്‍ അടക്കണമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത. തന്റെ ഉദ്ദേശം ആരേയും ഉപദ്രവിക്കണമെന്നല്ലെന്നാണ് സാമന്ത പറയുന്നത്. 25 വര്‍ഷമായി ഡി.ആര്‍.ഡി.ഒയില്‍ സേവനമനുഷ്ഠിച്ച ഉയര്‍ന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സ രീതി നിര്‍ദേശിച്ചതെന്നും മറ്റുള്ളവരെ സഹായിക്കുക എന്നതാണ് തന്റെ ചിന്തയെന്നും നടി പറഞ്ഞു.

Advertisement
inner ad

‘കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി, എനിക്ക് പലതരം മരുന്നുകള്‍ കഴിക്കേണ്ടി വന്നു. പ്രൊഫഷണല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ മരുന്നുകളെല്ലാം കഴിച്ചത്. ഇവയില്‍ പലതും വളരെയധികം ചെലവേറിയതായിരുന്നു. എന്നെപ്പോലൊരാള്‍ക്ക് ഇത് താങ്ങാവുന്നതാണെങ്കിലും സാധാരണക്കാരുടെ അവസ്ഥയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. കുറെക്കാലമായി ഈ ചികിത്സകളൊന്നും വേണ്ടത്ര ഫലം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതര ചികിത്സാരീതികളെക്കുറിച്ച് ഞാന്‍ ചിന്തിച്ചത്. പരീക്ഷണങ്ങള്‍ക്കും അബദ്ധങ്ങള്‍ക്കും ശേഷം അത്ഭുതകരമായി പ്രവര്‍ത്തിക്കുന്ന ചികിത്സകള്‍ കണ്ടെത്തി. 25 വര്‍ഷമായി ഡിആര്‍ഡിഒയില്‍ സേവനമനുഷ്ഠിച്ച ഉയര്‍ന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സ രീതി നിര്‍ദേശിച്ചതെന്നും സാമന്ത കുറിച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുക എന്നതാണ് തന്റെ ചിന്തയെന്നും ആരെയും ഉപദ്രവിക്കണമെന്നില്ലെന്നും അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുമെന്നും താരം കുറിച്ചു. തനിക്ക് ഫലം ചെയ്ത ഒരു രീതി പങ്കുവെക്കുക മാത്രമാണ് ചെയ്തത്.

ഒരു മാന്യവ്യക്തി എന്റെ പോസ്റ്റിനെയും ഉദ്ദേശലക്ഷ്യങ്ങളെയും തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു. അദ്ദേഹം മാന്യനും ഒരു ഡോക്ടറുമാണ്.എന്നെക്കാള്‍ കൂടുതല്‍ അറിവ് അദ്ദേഹത്തിനുണ്ട് എന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യവും നല്ലതാണെന്ന് എനിക്കുറപ്പുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകോപനമുണ്ടാക്കുന്നതായിരുന്നു. എന്നെ ജയിലില്‍ അടയ്ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു താരം എന്ന നിലയില്‍ വൈദ്യചികിത്സ ആവശ്യമുള്ള ഒരാളെന്ന നിലയിലാണ് ഞാന്‍ അക്കാര്യങ്ങള്‍ പങ്കുവച്ചത്. ആരെയും ഉപദ്രവിക്കണമെന്നോ പിന്തുണക്കണമെന്നോ പണമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുമല്ല’- സാമന്ത പറഞ്ഞു. നേരത്തെയും സാമന്തയുടെ ഹെല്‍ത്ത് പോഡ്കാസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നടി മുന്‍പ് അനാരോഗ്യകരമായ ഭക്ഷണ-പാനീയ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നായിരുന്നു വിമര്‍ശനം.തുടര്‍ന്ന് നടി കുറ്റസമ്മതം നടത്തിയിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Health

പൊണ്ണത്തടിയും ക്യാൻസറും

Published

on

ശരീരത്തിലെ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്ന ഒരു രോഗാവസ്ഥയാണ് പൊണ്ണത്തടി. ഒരു വ്യക്തിയുടെ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) അളക്കുന്നതിലൂടെയാണ് പൊണ്ണത്തടി അഥവാ അമിതവണ്ണം സാധാരണയായി നിർണ്ണയിക്കുന്നത്.

പൊണ്ണത്തടി ഉള്ളവർക്ക് പ്രമേഹം , ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ , സ്ട്രോക്ക് , കുറഞ്ഞത് 13 തരം അർബുദങ്ങൾ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിന്റെ പ്രധാനകാരണം പൊണ്ണത്തടിയുള്ളവരിൽ കാണുന്ന ഉയർന്ന അളവിലുണ്ടാകുന്ന കൊഴുപ്പ് ആണ്.

Advertisement
inner ad


പൊണ്ണത്തടി മൂലം ഉണ്ടാകുന്ന ക്യാൻസറുകൾ

സ്തനാർബുദം, വൻകുടൽ, മലാശയ അർബുദം, പാൻക്രിയാസ് അർബുദം, ലിവർ ക്യാൻസർ, ഗർഭാശയത്തിലുണ്ടാകുന്ന ക്യാൻസർ എന്നിവ ഇവയിൽ ഉൾപ്പെടുന്നു.

Advertisement
inner ad

പൊണ്ണത്തടി ക്യാൻസറിനു കാരണമാകുന്നത് എങ്ങനെയാണ്?

അമിത വണ്ണം മൂലം ശരീരത്തിലെ ചില ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു, ഇത് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Advertisement
inner ad

അമിത വണ്ണം ശരീരത്തിൽ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു, അതുപോലെ നിരവധി ഹാനികരമായ രാസവസ്തുക്കൾ ഉൾപ്പാദിപ്പിക്കുന്നതിനു കാരണമാകുന്നു, ഇവയും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, അമിതവണ്ണം ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ഇത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ ശരീരത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യുന്നു.

അമിത വണ്ണം സ്തനാർബുദത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. കൊഴുപ്പ് കോശങ്ങൾ കൂടുതൽ ഈസ്ട്രജൻ ഉത്പാദിപ്പിക്കുന്നു, ഇത് സ്തനാർബുദം ഉൾപ്പെടെയുള്ള അർബുദങ്ങൾക്ക്‌ കാരണമാകും. അമിതവണ്ണമുള്ള ആളുകൾക്ക് ഉയർന്ന അളവിലുള്ള ഫ്രീ റേഡിക്കലുകളുടെ ഉൽപ്പാദനത്തിനും കാരണമാകുന്നു. ഇത് വൻകുടൽ, വൃക്ക, പ്രോസ്റ്റേറ്റ്, എൻഡോമെട്രിയൽ ക്യാൻസറുകൾ ഉണ്ടാകാൻ കാരണമാകുന്നു.

Advertisement
inner ad

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ, പൊണ്ണത്തടി മൂലം വരാം. ഇതു ലിവർ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

അമിത വണ്ണം കുറയ്ക്കാനുള്ള മാർഗങ്ങൾ

Advertisement
inner ad

അമിത വണ്ണം കുറയ്ക്കുന്നതിന് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളിൽ പ്രധാനം
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്, പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കുറച്ച് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ധാരാളം കഴിക്കുക.
പതിവായി വ്യായാമം ചെയ്യുക.
ഡോക്ടറുമായി സംസാരിച്ച്
അമിത വണ്ണമുള്ളവർ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ചെയ്യാൻ കഴിയുന്ന ഭക്ഷണക്രമവും വ്യായാമക്രമവും അറിഞ്ഞുവയ്ക്കുക.

Advertisement
inner ad
Continue Reading

Featured

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

Published

on

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Health

സ്‌ട്രോക്കിനുള്ള സാധ്യത തിരിച്ചറിയാം നേത്ര പരിശോധനയിലൂടെ

Published

on

നേത്രപരിശോധനയിലൂടെ പക്ഷാഘാത സാധ്യത തിരിച്ചറിയാന്‍ കഴിയുമെന്ന് പുതിയ പഠനം. യു.കെ. ബയോബാങ്ക് പഠനത്തില്‍ 55 വയസ്സിനു മുകളില്‍ പ്രായമുള്ള 45,161 പേരുടെ വിവരങ്ങളാണ് ശേഖരിച്ച് പഠനവിധേയമാക്കിയത്. റെറ്റിനയിലെ രക്തക്കുഴലുകളുടെ ആകൃതിയും വലുപ്പവും പരിശോധിക്കുന്നത് ഫലപ്രദമായി സ്‌ട്രോക്ക് അപകടസാധ്യത പ്രവചിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
12.5 വര്‍ഷത്തെ നിരീക്ഷണ കാലയളവില്‍ 749 പേര്‍ക്ക് സ്‌ട്രോക്കുണ്ടായി. ഇതില്‍ പ്രായമേറിയവരും പുകവലിക്കുന്നവരും പ്രമേഹം, രക്തസമ്മര്‍ദ്ദം ഉളളവരും പുരുഷന്മാരുമാണ് ഉള്‍പ്പെട്ടത്. ഹാർട്ട് ജേണലിലൂടെ പ്രസിദ്ധീകരിച്ച പഠനത്തിലൂടെയാണ് പുതിയ സാധ്യത പുറത്തുവരുന്നത്. അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും പരിഹരിക്കുന്നതിനുമായി ഇത്തരം സ്കാനുകൾ പതിവായി നടത്തുന്ന ആരോഗ്യ പരിശോധനകളിൽ ഉൾപ്പെടുത്താം.

Continue Reading

Featured