Connect with us
,KIJU

Global

ജസ്റ്റിസ് ശിവരാജനല്ല, കളങ്കിതമായത് ഇന്ത്യൻ ജുഡീഷ്യറി

Avatar

Published

on

സി.പി. രാജശേഖരൻ

കടുവയെ കിടുവ പിടിച്ചെന്നു കേ‌ട്ടിട്ടേയുള്ളു, ഇതാ അതു സംഭവിച്ചിരിക്കുന്നു. അധികാര കേന്ദ്രങ്ങളിലെ അപചയങ്ങൾക്കും മനുഷ്യ നിർമിതമായ മഹാദുരന്തങ്ങൾക്കും ജനങ്ങളെ നടുക്കുന്ന അഴിമതി ആരോപണങ്ങൾക്കുമൊക്കെ എതിരേ സാധാരണ ജനങ്ങൾ ഉറ്റുനോക്കുന്ന അവസാനത്തെ ആശ്രയമാണ് ജുഡീഷ്യറി.
അവിടെ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്നും നീതി മാത്രമേ നിറവേറ്റപ്പെടുകയുള്ളൂ എന്നുമുള്ള  വിശ്വാസമാണ് ജനങ്ങളെ അതിലേക്കു നയിക്കുന്നത്. എന്നാൽ കേരളം വളരെയേറെ ചർച്ച ചെയ്ത സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷനെക്കുറിച്ചു പുറത്തു വരുന്ന റിപ്പോർട്ടുകൾ ഒരു ജുഡീഷ്യൽ ഓഫീസറുടെ മാത്രമല്ല, ഇന്ത്യൻ ജുഡീഷ്യറിയുടെ തന്നെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യുന്നത്.

Advertisement
inner ad

നാലു വർഷത്തെ സിറ്റിംഗിനിടെ കോടിക്കണക്കിനു രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചിരുന്നു ശിവരാജൻ കമ്മിഷൻ. അതിനു പുറമേ നാലഞ്ചു കോടി രൂപ കൈപ്പറ്റി ഏതോ ‘കണാകുണാ’ റിപ്പോർട്ട് നൽകി കമ്മിഷൻ ജനങ്ങളെ ചതിക്കുകയായിരുന്നു എന്നു പറഞ്ഞത് മുതിർന്ന ഇടതുപക്ഷ നേതാവും സമുന്നത സിപിഐ നേതാവുമായ സി. ദിവാകരനാണ്. ഉമ്മൻ ചാണ്ടിക്കെതിരായ അന്വേഷണ റിപ്പോർട്ട് തയാറാക്കാൻ ജസ്റ്റിസ് ശിവരാജൻ വഴി വിട്ട് പണമുണ്ടാക്കിയെന്ന ദിവാകരന്റെ ആരോപണം ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല.


ഇതേ അന്വേഷണ കമ്മിഷൻ മോറൽ പൊലീസിന്റെ മനോനിലയിലാണ് തെളിവെടുപ്പ് നടത്തിയതെന്നു വെളിപ്പെടുത്തിയത് സോളാർ ലൈംഗിക പീഡന പരാതിയെക്കുറിച്ച് അന്വേഷിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റീവ് സംഘത്തിന്റെ (എസ്ഐടി) തലവൻ അന്നത്തെ ഡിജിപി എ. ഹേമചന്ദ്രൻ. പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗിക ചേഷ്ടകളെക്കുറിച്ചുള്ള മസാല ചോദ്യങ്ങളായിരുന്നു അന്നു കമ്മിഷൻ തെളിവെടുപ്പിനായി ചോദിച്ചതെന്നാണ് ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ. ലൈംഗിക വൈകൃതങ്ങളുടെ സ്വകാര്യതകളെക്കുറിച്ച് മനോ വൈകല്യത്തോടെയാണ് കമ്മിഷൻ ചോദിച്ചറിഞ്ഞത്. ഇത് എന്തിനായിരുന്നു എന്നും ഹേമചന്ദ്രൻ ചോദിക്കുന്നു. സദാചാര പൊലീസിന്റെ ലൈംഗിക അരാജകത്വവും രതിവൈകൃതങ്ങളും എന്തിനാണ് ഒരു ജുഡീഷ്യൽ അന്വേഷണത്തിന്റെ ഭാഗമായതെന്നു വ്യക്തമല്ല.


സി. ദിവാകരന്റെയും എ. ഹേമചന്ദ്രന്റെയും വെളിപ്പെടുത്തലുകൾ അടിസ്ഥാനമാക്കി സാധാരണ ജനങ്ങൾക്കുണ്ടാകുന്ന പ്രബലമായ സംശയം ഇതാണ്- ആർക്കോ വേണ്ടി കൈക്കൂലി കൈപ്പറ്റി, തെറ്റായ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ് ശിവരാജൻ സോളാർ കമ്മിഷൻ റിപ്പോർട്ട് തയാറാക്കിയത്. അത് ആർക്കു വേണ്ടി? എന്തായിരുന്നു ലക്ഷ്യം?
ഈ രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരത്തിലേക്കു പോകുന്നതിനു മുൻപ്, ദിവാകരൻ ഉന്നയിച്ച മറ്റൊരു ആരോപണം കൂടി ഇവിടെ വളരെ പ്രസക്തമാണ്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വം നിയമസഭയുടെ മൂലയ്ക്കിരുത്തിയ വി.എസ്. അച്യുതാനന്ദനെ 2016ൽ വെട്ടിനിരത്തിയത് ആരാണ്? ഈ ചോദ്യത്തിന് ഉത്തരം കിട്ടുന്നതോടെ ചിത്രം കൂടുതൽ തെളിയും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്ക് തുടർഭരണം ഉറപ്പായിരുന്നു. കൊച്ചി മെട്രോ റെയിൽ, കണ്ണൂർ വിമാനത്താവളം, എൽഎൻജി ടെർമിനൽ തുടങ്ങിയ വികസന പദ്ധതികളും കാരുണ്യ ബെനവലന്റ് ഫണ്ട് പോലുള്ള കാരുണ്യ സ്പർശങ്ങളും ജനലക്ഷങ്ങളുടെ ഹൃദയം കവർന്ന ജന സമ്പർക്ക പരിപാടികളും ഒക്കെച്ചേർന്ന് അതിവേഗം ബഹുദൂരേക്കു കുതിച്ച ഉമ്മൻ ചാണ്ടി സർക്കാരിനെ മറിച്ചിടാൻ എകെജി സെന്ററിൽ നിന്നു തയാറാക്കപ്പെട്ട തിരക്കഥയായിരുന്നു സോളാർ സൂപ്പർ ഹിറ്റ് അഴിമതി ആരോപണവും ബാർ കോഴയും. രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടിയുള്ള ഒരു ആരോപണം മാത്രമായിരുന്നു ബാർ കോഴ എന്നു പിണറായി വിജയനടക്കം പിന്നീടു തുറന്നു സമ്മതിച്ചു.


എന്നാൽ സോളാർ കേസും സമാനമായൊരു കെട്ടുകഥയാണെങ്കിലും അതിനു പിന്നിലെ കുശാഗ്ര ബുദ്ധിയുടെ ഉറവിടം ഇപ്പോഴും വ്യക്തമല്ല. അതിലെ നായികയായിരുന്ന സരിതാ നായർ  അറിയാത്തതും പറയാത്തതുമായ കാര്യങ്ങൾ ജയിലിൽ വച്ചു പോലും എഴുതിപ്പിടിപ്പിച്ചുണ്ടാക്കിയതാണ് സോളാർ കഥയെന്ന് പിന്നീടു വ്യക്തമായി. ഈ ഇല്ലാക്കഥയുടെ പേരിലാണ് സെക്രട്ടേറിയറ്റ് വളയൽ എന്ന തെമ്മാടിത്തരത്തിലൂടെ സിപിഎം ഏറ്റെടുത്ത് തലസ്ഥാനനഗരം അപ്പാടെ തൂറിനാറ്റിച്ചത്. അതിന്റെ തിരിച്ചടിയാണിപ്പോൾ സിപിഎം  നേരിടുന്നത്- സ്വന്തം സഹപ്രവർത്തകനിലൂടെയും സമുന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥനിലൂടെയും. അതവരുടെ വിധി അല്ലെങ്കിൽ കാലം കാത്തുവച്ച തിരിച്ചടി.

 വളരെ ജനകീയനായ ഒരു മുഖ്യമന്ത്രിയെ അധികാരത്തിൽ നിന്നു താഴെയിറക്കുക എന്ന ഏക ഉദ്ദേശ്യത്തോടെ ഇറക്കുമതി ചെയ്ത കൊടും ക്രിമിനലാണ് സരിത എസ് നായർ. ആദ്യമൊക്കെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തനിക്ക് അച്ഛനെപ്പോലെ ബഹുമാനിതനായിരുന്നു എന്നു പറഞ്ഞ സരിതയെക്കൊണ്ട്  അശ്ലീല ലൈംഗിക കഥകൾ മറ്റാരോ മെനയിച്ചതായിരുന്നു. ഒരിക്കൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ഘടക കക്ഷി യുവ എംഎൽഎയെ ആണ് സിപിഎം ഇതിനു കൂട്ടുപിടിച്ചത്. അതിനു പാരിതോഷികമായി അദ്ദേഹത്തിനു ഇടതുമുന്നണിയിൽ പ്രവേശനവും ലഭിച്ചു. പക്ഷേ, ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിന്റെ വ്യക്തിത്വം അവരോർത്തില്ല. ഏതൊരു സാധാരണ പൗരനെയും പോലെ അദ്ദേഹത്തിന് ഒരു കുടുംബമുണ്ടെന്ന കാര്യവും കഥ മെനഞ്ഞവർ മുഖവിലയ്ക്കെടുത്തില്ല. അവർക്ക് അധികാരമായിരുന്നു വേണ്ടിയിരുന്നത്.

അതിലെത്തിപ്പിടിക്കാൻ അവർ കാണിച്ച ചതിയുടെയും വഞ്ചനയുടെയും കഥകളാണ് സി. ദിവാകരന്റെ ‘കനൽ വഴികളിലൂടെ’, എ. ഹേമചന്ദ്രന്റെ ‘നീതി എവിടെ’ എന്നീ ആത്മകഥകളിലൂടെ ഇപ്പോൾ നമ്മൾ വായിച്ചറിയുന്നത്.
 അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ നിയമിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷനു കോടികൾ പാരിതോഷികം കൊടുത്തുവെന്നാണ് സി. ദിവാകരന്റെ ആത്മകഥയിലെ വെളിപ്പെടുത്തൽ. സിപിഎമ്മിനുള്ളിലുണ്ടായ ഏതോ ഒത്തുതീർപ്പാണ് സോളാർ കേസ് ഒരു സുപ്രഭാതത്തിൽ അവസാനിക്കാൻ കാരണമെന്നും ദിവാകരൻ പറയുന്നു. സ്ഫോടനാത്മകമായ ആത്മകഥയുടെ ഉള്ളടക്കത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പോലും തള്ളിപ്പറഞ്ഞില്ല എന്നതും ശ്രദ്ധേയം.
ആത്മകഥ തന്റേതല്ലെന്നും സി. ദിവാകരന്റേതായതിനാൽ അതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നുമുള്ള തരത്തിലായിരുന്നു മുഖ്യമന്ത്രി ആകെ പറഞ്ഞ മറുപടി. ഒരു പ്രസാധക സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന സി.ദിവാകരന് പുസ്തകം പ്രസിദ്ധീകരിക്കാൻ മാത്രമല്ല, അതു വിൽക്കാനുള്ള വാണിജ്യബുദ്ധിയുണ്ടെന്നുമായിരുന്നു വിജയന്റെ വലംകൈയും ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ സംസ്ഥാന സെക്രട്ടറിയുമായ  കാനം രാജേന്ദ്രന്റെ മുൻകൂർ ജാമ്യം.

സോളാർ കേസ് അന്വേഷിച്ച സംഘത്തിന്റെ തലവനായിരുന്നു അന്നത്തെ ഡിജിപി എ. ഹേമചന്ദ്രൻ. അദ്ദേഹത്തെയും ഒരിക്കൽ സോളാർ കമ്മീഷൻ വിസ്തരിച്ചിരുന്നു.  കമ്മീഷന്റെ പ്രവർത്തന രീതിയെ വിമർശിച്ച് ഇദ്ദേഹം സത്യവാങ് മൂലം സമർപ്പിച്ചതാണ് കമ്മീഷനെ ചൊടിപ്പിച്ചത്. കമ്മീഷന്റെ പരിധിയിൽ വരാത്ത കാര്യങ്ങളാണ് ജസ്റ്റിസ് ശിവരാജൻ  പരിശോധിക്കുന്നതെന്നു ഹേമചന്ദ്രനും തിരിച്ചടിച്ചു.
 മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടെന്നി ജോപ്പനെ മാത്രം പ്രതിയാക്കി ഉമ്മൻ ചാണ്ടിയടക്കമുള്ള പ്രമുഖരെ രക്ഷപ്പെടുത്തിയെന്ന ആരോപണമായിരുന്നു ഹേമചന്ദ്രനെതിരേ ഉന്നയിക്കപ്പെട്ടത്. 

  സോളാറുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്നായിരുന്നു ഉത്തരവ്. പക്ഷേ, എസ്ഐടി അന്വേഷിച്ച എല്ലാ കേസിലും കുറ്റപത്രം ഹാജരാക്കിയത് ഡിവൈഎസ്പിമാരാണ് എന്നായിരുന്നു ഹേമചന്ദ്രനെതിരായ ആരോപണം.
 കുറ്റാരോപിതനായ ‌ടെന്നി ജോപ്പനെ എസ്എടി അറസ്റ്റ് ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുമതിയോടെയോ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അറിവോടെയോ ആയിരുന്നില്ല എന്നാണ് ഹേമചന്ദ്രൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്. അതിന്റെ പേരിൽ ഉമ്മൻ ചാണ്ടിക്കു തന്നോടു നീരസമുണ്ടായിരുന്നു, തിരുവഞ്ചൂർ ശക്തമായി എതിർക്കുകയും ചെയ്തു. ഈ അറസ്റ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ അന്വേഷണ ചുമതലയിൽ നിന്നു സ്വയം മാറി നിൽക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുവദിച്ചില്ലെന്നും ഹേമചന്ദ്രൻ വെളിപ്പെടുത്തുന്നു.
അതേ സമയം, സോളാർ കേസിൽ സിപിഎമ്മിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചില്ലെന്ന കാരണത്താൽ 2017ൽ തന്നെ സോളാർ കേസിന്റെ അന്വേഷണത്തിൽ നിന്നു മാറ്റി. മാത്രവുമല്ല ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന തന്നെ അവിടെ നിന്നു മാറ്റി കെഎസ്ആർടിസിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. സംസ്ഥാനത്തിപ്പോൾ നടക്കുന്നതെല്ലാം സിപിഎം അനുകൂല താത്പര്യങ്ങളും അതിനു വേണ്ടിയുള്ള ഭരണവും മാത്രമാണെന്നും  ഹേമചന്ദ്രൻ   തുറന്നടിക്കുന്നു.

Advertisement
inner ad

ഏതായാലും സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ സുതാര്യതയെക്കുറിച്ച് മറ്റൊരു ജുഡീഷ്യൽ അന്വേഷണം  വേണമെന്ന ആവശ്യമാണ് സോളാർ കഥയുടെ ലേറ്റസ്റ്റ് ട്വിസ്റ്റ്.

സ്റ്റോപ് പ്രസ്:
ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കാൻ വേഷം കെട്ടിയിറക്കിയ സരിതാ നായർ എന്നേ മാളത്തിലൊളിച്ചു. പിണറായി വിജയനു ചുറ്റുമുള്ള ഒട്ടേറെ അവതാരങ്ങളിൽ ഒരു കാലത്ത് ഏറ്റവും പ്രബലയായിരുന്ന സ്വപ്ന സുരേഷ് പിണറായിക്കും കുടുംബാഗംങ്ങൾക്കും മന്ത്രിമാർക്കുമൊക്കെ എതിരേ പുസ്തകങ്ങൾ വരെ എഴുതിയിട്ടും ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് ഒരു കുലുക്കവുമില്ല. അതിന് ഉളിപ്പ് കുറച്ചൊന്നും പോരാ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കെഎംസിസി തളിപ്പറമ്പ് മണ്ഡലം ഫുട്ബോൾ : തൃക്കരിപ്പൂർ ചാമ്പ്യൻമാർ !

Published

on

കുവൈറ്റ്‌ സിറ്റി : കുവൈത്ത് കേരള മുസ്ലിം കൾച്ചർ സെന്റർ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മർഹൂം കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ ട്രോഫിക്കും മർഹൂം കോങ്ങായി മുസ്തഫ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടത്തിയ ഫുട്ബോൾ മത്സരത്തിൽ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീം ജേതാക്കളായി. ഡി.എഫ്.സി കുവൈറ്റ്‌ റണ്ണേഴ്സപ്പായി. മുന്നാം സ്ഥാനം കെഎംസിസി കാസർഗോഡ് മണ്ഡലം നേടി. 16 ടീമുകളെ അണിനിരത്തി ഫഹാഹീൽ സൂഖ് അൽ സബ ഗ്രൗണ്ടിൽ ആണ് ഫുട്ബോൾ മത്സരങ്ങൾ നടന്നത്. കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്ത മത്സരത്തിൽ ഇഖ്ബാൽ മാവിലാടം, റസാഖ് ആയ്യൂർ, കെ.കെ.പി ഉമ്മർ കുട്ടി, നാസർ തളിപ്പറമ്പ്, റശീദ് പെരുവണ എന്നിവർ സന്നിഹിതരായി.

വിജയികളായ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീമിനുള്ള ട്രോഫിയും ക്യാഷ് അവാർഡും കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ വിതരണം ചെയ്തു. റണ്ണേഴ്സായ ഡി.എഫ്.സി കുവൈറ്റിനുള്ള ട്രോഫി കെഎംസിസി സംസ്ഥാന ട്രഷറർ ഹാരിസ് വെളളിയോത്തും മുന്നാം സ്ഥാനക്കാരായ കെഎംസിസി കാസർഗോഡ് മണ്ഡലം ടീമിനുള്ള ട്രോഫി സയ്യിദ് റഹൂഫ് മശ്ഹൂർ തങ്ങളും കൈമാറി. കെഎംസിസി ജില്ലാ സ്റ്റേറ്റ് നേതാക്കളും തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകിയ മത്സരത്തിൽ കുവൈറ്റിലെ ഫുട്ബോൾ ആരാധകരുടെയും കെഎംസിസി പ്രവർത്തകരുടെയും സാനിധ്യം മത്സരങ്ങളെ അവശോജ്വലവും ജനകീയവുമാക്കി.

Advertisement
inner ad
Continue Reading

Featured

ലോക്കൽ പൊലീസ് പറഞ്ഞതെല്ലാം പാളി, കേസ് ക്രൈം ബ്രാഞ്ചിന്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ പൊലീസിന്റെ വിശദീകരണത്തിൽ നിരവധി പോരായ്മകളുള്ള സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി: എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.
കേസ് ക്രൈം ബ്രാഞ്ചിനു വിട്ട സാഹചര്യത്തിൽ പൊലീസ് ഇന്നലെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചില്ല. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച് റിമാൻഡ് ചെയ്തു വിവിധ ജയിലുകളിൽ അടച്ചിരിക്കുകയാണ്. ഇന്നലെ കസ്റ്റ‍ഡി അപേക്ഷ നൽകി തെളിവെടുപ്പ് നടത്തുമെന്നായിരുന്നു എഡിജിപി എംആർ അജിത് കുമാർ അറിയിച്ചത്. എന്നാൽ പൊലീസിന്റെ വെളിപ്പെടുത്തലുകളിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.
 പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്. സംഭവത്തിൽ ഈ മൂന്നു പ്രതികൾ മാത്രമാണെന്ന ലോക്കൽ പോലീസിന്റെ വാദം തന്നെ തെറ്റാണ്. നാലാമതൊരാളുടെ രേഖാ ചിത്രം പൊലീസ് തന്നെ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ പിതാവിനെതിരേ പല പരാതികളും  നിലവിലുണ്ട്. എന്നാൽ അദ്ദേഹത്തിനു കേസുമായി ഒരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാം പ്രതി അനിത കുമാരി ഒരു തവണ മാത്രമേ കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ളു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അവർ രണ്ടു തവണ വിളിക്കുകയും തുക ഉയർത്തി ചോദിക്കുകയും ചെയ്തതിന്റെ ശബ്ദരേഖ ചാനലുകൾ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തെ ബൈക്കിൽ ചിലർ പിന്തുടർന്നു എന്ന് ദൃക്സാക്ഷികളുടെ മൊഴി ലോക്കൽ പോലീസ് മുഖവിലയ്ക്കെടുത്തില്ല. കസ്റ്റഡിയിലുള്ള പ്രതികളല്ലാതെ നാലാമതൊരാൾ കൂടി പാരിപ്പള്ളിയിലെ കടയിൽ വന്നു എന്ന കടഉടമയുടെ മൊഴി പൊലീസ് വിലക്കി. തട്ടിക്കൊണ്ടു പോയ സംഘത്തിൽ നാലുപേരുണ്ടായിരുന്നു എന്ന കുട്ടികളിലൊരാളുടെ മൊഴിയും പൊലീസ് തള്ളി. പരിഭ്രമംകൊണ്ടു തോന്നിയതാവാം എന്നാണ് എഡിജിപി പറയുന്നത്. ഏറ്റവുമൊടുവിൽ തെങ്കാശി പുളിയറയിൽ പ്രതികൾക്കൊപ്പമുണ്ടായിരുന്ന നവാസ് എന്നയാളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. ഇതും ദുരൂഹമാണ്.
ഇന്നലെ ഉച്ചയോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു കൊണ്ട് പൊലീസ് ആസ്ഥാനത്തു നിന്ന് ഉത്തരവ് വന്നത്. അതോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം ലോക്കൽ പൊലീസ് ഉപേക്ഷിച്ചു. ക്രൈം ബ്രാഞ്ച് പൊലീസ് ഫയൽ പഠിച്ച ശേഷം നാളെ (ബുധൻ) കസ്റ്റഡി അപേക്ഷ നൽകുമെന്ന് അറിയുന്നു.

Advertisement
inner ad
Continue Reading

Featured

കഴിഞ്ഞ അഞ്ചു വർഷം, കാണാമറയത്ത് 60 കുട്ടികൾ

Published

on

ഓയൂരിലെ കുട്ടിയെ റാഞ്ചിയ നാടകപരമ്പര സുഖപര്യവസായിയായി. തട്ടിക്കൊണ്ടു പോയവർ മണ്ടന്മരായതുകൊണ്ടാണ് അവരെ പെട്ടെന്നു പിടികൂടാൻ കാരണമെന്നു മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നിരീക്ഷണം ഒരു പരിധി വരെ ശരിയാണ്. ബാധ്യതകളെക്കാൾ കൂടിയ ആസ്തി ഉണ്ടാവുകയും ചെറിയ തുക മറിച്ചു കൊടുത്ത് പ്രതിസന്ധി പരിഹരിക്കാൻ കഴിയാതെ പോവുകയും ചെയ്ത പദ്മകുമാർ എന്ന മധ്യവയസ്കന്റെ പരാജയമാണ് ഈ നാടകത്തിന് ഹാസരസം പകരുന്നത്. പ്രതിമാസം അഞ്ച് ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കിയ, നന്നായി ഇംഗ്ലീഷ്സംസാരിക്കുന്ന മിടുക്കിയായ ഒരു പെൺകുട്ടിയുടെ ഭാവി ഇരുളടയുന്നതാണ് നാടകത്തിലെ ശോകം. വളഞ്ഞ വഴിയിലൂടെ പണം സമ്പാദിക്കാൻ ഭർത്താവിനെ നിരന്തരം ഉപദേശിച്ച ഭാര്യ അനിതകുമാരിയാണു വില്ലത്തി. കഥയിലെ റിയൽ ഹീറോ ഒൻപതുവയസുകാരനായ ജോനാഥനും.
ഈ നാടകത്തിൽ പൊലീസിന്റെ റോൾ വെറും പ്രേക്ഷകന്റേതു മാത്രമാണ്. അഞ്ചു ദിവസം കൊണ്ട് പ്രതിയെ കണ്ടെത്തി എന്ന് അവർ വീമ്പു പറയുന്നതാണ്. പ്രതികളെ പിടികൂടിയത് നാട്ടുകാരും ഇരകളാക്കപ്പെട്ട കുട്ടിയും മാധ്യമങ്ങളുമായിരുന്നു എന്ന് എഡിജിപി എം.ആർ. അജിത് കുമാർ തന്നെ സമ്മതിക്കുന്നു.
പുരാതന പ്രസിദ്ധവും പൊലീസിന്റെ ഹൈ ടെക് നിരീക്ഷണവുമുള്ള കൊല്ലം നഗരത്തിൽ പ്രതികളെത്തി കുട്ടിയെ ഉപേക്ഷിച്ചു മടങ്ങുകയും ഒന്നിലേറെ തവണ ഇവിടെയെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്ത പ്രതികളുടെ പൊടി പോലും പൊലീസിനു കിട്ടിയില്ല. തുടക്കം മുതൽ കുട്ടി പറഞ്ഞ നീല കാർ പല തവണ കൊല്ലത്തും പിന്നീട് ക്യുഎസ് റോഡ് വഴി കേരളത്തിന്റെ അതിർത്തി വിട്ടപ്പോഴും കേരള പോലീസ് നാട്ടുകാരുടെ കാറും ഓട്ടോറിക്ഷകളും തടഞ്ഞു നിർത്തി പരിശോധിക്കുന്ന തിരക്കിലായിരുന്നു.  അപ്പോഴും പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷകൾ കണ്ടെത്താനായില്ല അതിലെ ഡ്രൈവർമാർ അങ്ങോട്ടു ചെന്നു കണ്ട് പ്രതികളെക്കുറിച്ചു സൂചന നല്കുകയായിരുന്നു. കൊല്ലം ജില്ലയിൽ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകൾ കൊണ്ട് ഒരുപയോഗവുമില്ലെന്നും ജനങ്ങൾക്കു ബോധ്യമായി.
കുട്ടിയെ കണ്ടുപിടിക്കാൻ പൊലീസ് ഒന്നും ചെയ്തില്ല. അവളെ സുരക്ഷിതയായി കിട്ടിയത് പ്രതികളുടെ മഹാമനസ്കത കൊണ്ടു മാത്രമാണ്. എന്നാൽ പ്രതികളെ പിടികൂടിയതു നേരത്തേ പറഞ്ഞ കാരണങ്ങൾ കൊണ്ടും.
 സംഭവം നടന്ന് 15മിനിറ്റിനകം വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ചില ചലച്ചിത്ര പ്രവർത്തകരടക്കം ഇതു ഷെയർ ചെയ്തതോ‌ടെ മാധ്യമങ്ങൾ ഏറ്റെടുത്തു. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ അതിനു വലിയ വാർത്താ പ്രാധാന്യം കിട്ടി. ഇതു പ്രതികളുട തുടർനടപടികൾക്കു തടസമായി. അടുത്ത ദിവസത്തെ പത്രങ്ങളിൽ വാർത്ത വലിയ പ്രാധാന്യത്തോടെ വന്നതോടെ കുട്ടിയെ ഒപ്പം നിർത്തുന്നത് അപകടമാണെന്ന തിരിച്ചറിവിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. അല്ലാതെ പൊലീസിന്റെ മിടുക്കുകൊണ്ടല്ല.
കുട്ടികളുടെ മൊഴി അടിസ്ഥാനമാക്കി പൊലീസ് തയാറാക്കിയ രേഖാ ചിത്രങ്ങളും അഞ്ചു ലക്ഷം രുപ മോചന ദ്രവ്യം ആവശ്യപ്പെട്ട് പ്രതികളിലൊരാൾ കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച ശബ്ദം ടിവിയിൽ കേട്ട കണ്ണനല്ലൂർ സ്വദേശിയായ ഒരാൾ പൊലീസിനു നൽകിയ രഹസ്യ വിവരെത്തുടർന്നാണ് പൊലീസ് ചാത്തന്നൂരിലെ വീട്ടിലെത്തിയത്. സംഭവത്തെക്കുറിച്ചും അറസ്റ്റിനെ കുറിച്ചും എഡിജിപി നടത്തിയ വിശദീകരണങ്ങളിലും നിരവധി സംശയങ്ങളുണ്ട്.
ഏതായാലും കുട്ടിയെ കണ്ടു കിട്ടിയതിൽ വീരവാദം മുഴക്കുന്ന കേരള പൊലീസും ആഭ്യന്തര വകുപ്പും അതിന്റെ മന്ത്രിയും ഉത്തരം നൽകേണ്ട വേറൊരു ചോദ്യം കൂടി ബാക്കിയുണ്ട്. കഴിഞ്ഞ് അഞ്ചു വർഷങ്ങൾക്കിടെ കാണാതായ ആയിരത്തോളം കുട്ടികളിൽ 60 പേരെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. അവരെവിടെ എന്നു പൊലീസ് പറയണം. പക്ഷേ, ആറു കേസുകൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിരിക്കയാണ് പൊലീസ്. ഓയൂരിലെ കുട്ടിക്കു കിട്ടിയ മാധ്യമ ശ്രദ്ധയോ പൊതു‍ജനങ്ങളുടെ ശക്തമായ പിന്തുണയോ കിട്ടാതിരുന്നതാണ് ഈ തിരോധാനങ്ങളുടെ ചുരുളഴിയാത്തതിനു കാരണം.
സംസ്ഥാനത്ത് ഈ വർഷം തട്ടിക്കൊണ്ടുപോയത് 65 കുട്ടികളെ.  ഏറ്റവും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോയത് കോഴിക്കോട്ടാണ്- 25 പേർ. തൊട്ട് പിന്നിൽ പാലക്കാടാണ്- 14 പേർ. മലപ്പുറത്ത് ആറും കോട്ടയത്തും തിരുവനന്തപുരത്തും അഞ്ച് വീതവും ഇടുക്കിയിൽ ഏഴും വയനാട്ടിലും കാസർകോടും ഒരു കുട്ടിയെ വീതവും തട്ടിക്കൊണ്ടുപോയതായി പൊലീസ് രേഖകളിലുണ്ട്. മറ്റ് ജില്ലകളിൽ  ഇതുവരെ കേസുകളൊന്നുമില്ലെന്നുള്ളത് ആശ്വാസമായി.
കഴിഞ്ഞ നാല് വർഷത്തിനിടെ 841 കുട്ടികളെയാണ് സംസ്ഥാനത്ത് കാണാതായത്. 2020ൽ 200, 2021ൽ 257, 2022ൽ 269 എന്നിങ്ങനെയാണ് കണക്കുകൾ. ഈ വർഷം ഇതു വരെ 115 കുട്ടികളെയും കാണാതായി. കുട്ടികളും വലിയവരും അടക്കം ഈ വർഷം 9,882 കാണാതായ കേസുകളാണ് പോലീസിൽ റിപോർട്ട് ചെയ്തിരിക്കുന്നത്. 2020ൽ 8,742 ഉം 2021ൽ 9,713 ഉം 2022ൽ 11,259 പേരെയും കാണാതായി. ഇങ്ങനെ കൊണ്ടുപോകുന്ന കുട്ടികളെ കണ്ടെത്തുന്നതിനൊപ്പം കണ്ടെത്താൻ കഴിയാത്ത കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ 60 കുട്ടികളെയാണ് ഇനിയും പോലീസിനു കണ്ടെത്താൻ കഴിയാത്തത്. ആറ് കേസുകൾ ഇതുവരെ കണ്ടെത്താൻ കഴിയാത്തതായി പരിഗണിക്കണമെന്ന് അഭ്യർഥിച്ചു അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികൾക്കു പോലീസ് റിപോർട്ട് നൽകി. ഈ കുട്ടികളെ ഭിക്ഷാടന മാഫിയയോ മനുഷ്യക്കടത്തു സംഘങ്ങളോ തട്ടിക്കൊണ്ടു പോയതാണോയെന്നും വ്യക്തമല്ല. കാണാതായവരിൽ 42 പേർ ആൺകുട്ടികളാണ്. 18 പെൺകുട്ടികളും. 2018 മുതൽ 2023 മാർച്ച് ഒന്പത് വരെയുള്ള കണക്കാണിത്.
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ്  കൈകാര്യം ചെയ്ത നാളുകളിലായിരുന്നു ഇതെല്ലാം എന്നു കൂടി അദ്ദേഹത്തിന്റെ സൈബർ പോരാളികൾ ഓർക്കണം. എന്നിട്ടു മതി ഓയൂർ കേസിൽ ഊറ്റംകൊള്ളുന്നത്.

Continue Reading

Featured