National
എയർ ഇന്ത്യ ടിക്കറ്റുകളിലെ ഇളവുകൾ വെട്ടിക്കുറച്ചു

മുംബൈ: ടിക്കറ്റുകളിലെ ഇളവുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കുമുള്ള ഇളവുകളാണ് എയർ ഇന്ത്യ വെട്ടിക്കുറച്ചത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ ഇളവുകൾ 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് വെട്ടിക്കുറച്ചിരിക്കുന്നത്. പുതുക്കിയ ഇളവ് സെപ്റ്റംബർ 29 മുതൽ പ്രാബല്യത്തിൽ വന്നു. നിലവിവിൽ നിരക്കുകൾ വെട്ടികുറച്ചാലും മറ്റ് സ്വകാര്യ എയർലൈനുകളെ അപേക്ഷിച്ച് എയർ ഇന്ത്യയിൽ ഇരട്ടി ഇളവുകൾ ലഭിക്കും. ടാറ്റ ഗ്രൂപ്പിന് കീഴിലേക്ക് എയർ ഇന്ത്യ, വിസ്താര, എയർ ഏഷ്യ എന്നീ എയർലൈൻസുകളെ ലയിപ്പിക്കാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് എയർ ഇന്ത്യ ഇളവുകൾ വെട്ടിക്കുറച്ചത്.
നിലവിൽ, സായുധ സേനാംഗങ്ങൾ, ഗാലൻട്രി അവാർഡ് ലഭിച്ചവർ, അർജുന അവാർഡ് ജേതാക്കൾ, രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയവർ, അന്ധരായ ആളുകൾ, കാൻസർ രോഗികൾ, ലോക്കോമോട്ടർ, വൈകല്യമുള്ളവർ എന്നിവർക്ക് എയർ ഇന്ത്യയിൽ ഇളവുകൾ നൽകുന്നുണ്ട്. വിപണി സാഹചര്യം കണക്കിലെടുത്താണ് ഇളവുകൾ വെട്ടിക്കുറച്ചത് എന്ന് എയർ ഇന്ത്യ അറിയിച്ചു.
Featured
ഭാരത് ജോഡോ സമാപന സമ്മേളനം തുടങ്ങി

- മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്
ശ്രീനഗർ: ലോക ചരിത്രത്തിൽ ഇടം പിടിച്ച ഭാരത് ജോഡോ യത്രയുട സമാപന സമ്മേളനം തുടങ്ങി. മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്. ശ്രീനഗറിൽ വ്യാപകമായ മഞ്ഞു മഴയാണു കാരണം. രാവിലെ ശക്തമായ മൂടൽ മഞ്ഞുമുണ്ടായിരുന്നു. അതിരാവിലെ തന്നെ അതിശൈത്യവുമുണ്ടായി. തുടർന്നായിരുന്നു മഞ്ഞു വീഴ്ച. രാവിലെ 11 നു സമാപന സമ്മേളനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.
ഇന്നു രാവിലെ ജമ്മു കശ്മീർ പിസിസി ഓഫീസിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തി.
Kerala
ചരിത്രമായി സഫല യാത്ര ശ്രീനഗറിൽ ; ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സംഗമം

ശ്രീനഗർ: ചരിത്രമായി സഫല യാത്ര ശ്രീനഗറിൽ. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സംഗമം.
അഞ്ച് മാസങ്ങൾ നീണ്ട് നിന്ന
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് സമാപനം. രാജ്യത്തെ ഒന്നിപ്പിക്കുക എന്ന മഹത്തായ സന്ദേശം ജനഹൃദയങ്ങളിൽ സമ്മാനിച്ച് എരിയുന്ന വേനലും
തിമിർത്ത് പെയ്ത മഴയും
കഠിന ശൈത്യവും താണ്ടി മഞ്ഞ്മാരി പെയ്തിറങ്ങുന്ന കാശ്മീരിനെ മൂവർണ്ണമണിയിച്ച് ശ്രീനഗറിലാണ് സമാപനം.
പിസിസി ഓഫീസിൽ രാവിലെ പത്ത് മണിക്ക് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ പതാക ഉയർത്തും. 11 മണിക്ക് സമാപന സമ്മേളനം തുടങ്ങും. രണ്ട് മണി വരെ നീണ്ടുനിൽക്കുന്ന പൊതുസമ്മേളനത്തിൽ 13 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും.
136 ദിവസത്തിൽ 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര സമാപിക്കുന്നത്
2022 സെപ്റ്റംബർ 7നാണ് യാത്ര തമിഴ്നാട്ടിലെ കന്യാകുമാരി കടൽ തീരത്ത് നിന്നും ദണ്ഡിയാത്രയെ അനുസ്മരിപ്പിച്ചു കൊണ്ട് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. കനത്ത വെയിലിൽ ആയിരുന്നു യാത്ര.
നാല് ദിവസത്തെ തമിഴ്നാട് പര്യടനത്തിന് ശേഷം യാത്ര കേരളത്തിൽ പ്രവേശിച്ചു.
19 ദിവസങ്ങളാണ് പാറശാല മുതൽ നിലമ്പൂർ വഴിക്കടവ് വരെ കേരളത്തിൻ്റെ ഏഴ് ജില്ലകളിലൂടെ യാത്ര കടന്നുപോയത്. സെപ്റ്റംബർ 30ന് കർണാടകയിൽ യാത്ര ആരംഭിച്ചു. ആരോഗ്യ പ്രശ്നങ്ങൾ വകവയ്ക്കാതെ സോണിയ ഗാന്ധിയും കർണാടകയിലെ യാത്രയിൽ പങ്കെടുത്തു.
നവംബർ ഏഴിന് മഹാരാഷ്ട്രയിൽ യാത്ര കടന്നു. 14 ദിവസമാണ് മഹാരാഷ്ട്രയിൽ യാത്ര കടന്നുപോയത്. നവംബർ 23ന് മധ്യപ്രദേശിലേക്കും യാത്ര കടന്നു.
ഡിസംബർ 4ന് രാജസ്ഥാനിലെത്തി. ഡിസംബർ 16ന് യാത്ര 100 ദിവസം തികച്ചു. 21ന് ഹരിയാനയിലും 24ന് ഡൽഹിയിലുമെത്തി. പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ നിരവധി പ്രമുഖരും യാത്രയിൽ പങ്ക് ചേർന്നു.
ജനുവരി 3നാണ് യാത്ര ഉത്തർപ്രദേശിൽ എത്തിയത്.
ജനുവരി 10ന് യാത്ര പഞ്ചാബിലെത്തി. 11 ദിവസമാണ് പഞ്ചാബിൽ പര്യടനം നടത്തിയത്. ഇതിന് പിന്നാലെ യാത്ര കാശ്മീരിലേക്ക് എത്തി.
സുരക്ഷാ വീഴ്ചകൾ വെല്ലുവിളികൾ തീർക്കുമ്പോൾ “എൻ്റെ സഹോദരനെ ദൈവം കാക്കും” എന്ന പ്രിയങ്കയുടെ വാക്കുകൾ ഭാരതത്തിൻ്റെ പ്രാർത്ഥനയായി മാറി.
വിമർശിക്കാൻ പഴുതുകളടഞ്ഞ രാഷ്ട്രീയ എതിരാളികളും
വർഗീയ ഫാിസ്റ്റുകളും രാഹുൽ എന്ന മനുഷ്യൻ്റെ വേഷത്തിലേക്കും ആഹാരത്തിലേക്കും ചൂഴ്ന്നിറങ്ങി..
രാജ്യം നേരിടുന്ന ഗുരതരമായ പ്രശ്നങ്ങൾ, അതിനിരയാകുന്ന ജീവിതങ്ങളോടും സാഹചര്യങ്ങളോടും ചർച്ച ചെയ്ത്
രാജ്യത്തെ സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിച്ചുള്ള രാഹുലിൻ്റെ മറുപടിക്ക് മുന്നിൽ ചൂളിപ്പോയി വിമർശകർ
സെപ്റ്റംബർ ഏഴ് മുതൽ ജനുവരി 30 വരെ എത്തി നിൽക്കുമ്പോൾ രാഹുലിനെ കണ്ടും അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ടും മാറിയത് ജനമനസ്സുകൾ ആയിരുന്നു.
ആ മാറ്റം തന്നെയായിരുന്നു യാത്ര ഉയർത്തിയ സന്ദേശവും.
രാജ്യത്തെ യുവാക്കൾക്കും സ്ത്രീകൾക്കും ധൈര്യവും പ്രതീക്ഷയുമായി സമൂഹത്തിൻ്റെ സകല മേഖലകളിൽ ഉള്ളവരുമായും നേരിട്ട് ആശയ വിനിമയം നടത്തി
വെറുപ്പിൻ്റെ വിപണിയിൽ സ്നേഹത്തിൻ്റെ കടതുറന്ന് രാജ്യത്തെ ഒന്നിപ്പിക്കുക എന്ന വ്യാപാരം നടത്താൻ ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞു എന്നത് ഈ ചരിത്ര യാത്രയുടെ വിജയമാണ്.
രാഹുൽ മാറി എന്ന് പറയുമ്പോഴും, അക്ഷരാർത്ഥത്തിൽ എവിടെയൊക്കെയോ ആശങ്കപ്പെട്ടിരുന്ന ജന മനസ്സുകൾ കരുത്ത് ആർജിക്കുക ആയിരുന്നു.
ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശക്തിതെളിയിക്കാനുള്ള രാഹുലിന്റെ അവസരമായി എന്നതിനപ്പുറം ഭാരതീയരെ നേരിട്ട് കാണാനും അവരുടെ ജീവിതം സ്പർശിച്ചറിയാനും രാഹുൽ നടക്കുകയായിരുന്നു ജോഡോ യാത്രയിലൂടെ, 4080 കിലോമീറ്ററുകൾ.
രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ മഹാത്മാവിൻ്റെ രക്തസാക്ഷി ദിനത്തിൽ മറ്റൊരു ഗാന്ധി പുനർജനിക്കുന്നു.
Delhi
എഎസ്ഐയുടെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി മരിച്ചു

ഭുവനേശ്വർ: സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിമരിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ ദാസിനാന് വെടിയേറ്റത്.
ത്സാർസുഗുഡി ജില്ലയിലെ ഗാന്ധിച്ചൗക്കില്‍ പാർട്ടി ഓഫീസ് ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്.
ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് ക്ലോസ് റേഞ്ചിൽ മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് തവണ വെടി വയ്ക്കുകയായിരുന്നു.
ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ അപ്പോൾ തന്നെ പിടികൂടി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗോപാല്‍ ദാസിന് മാനസിക പ്രശ്നമുണ്ടെന്നും രക്തസ്മർദ്ദിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login