Connect with us
,KIJU

Kerala

അരിക്കൊമ്പന്‍ ദൗത്യം വിജയിച്ചുവോ…?

Avatar

Published

on

എം ജെ ബാബു

കാടിന്റെ മക്കളുടെ കാര്യം അങ്ങനെയാണ്. ചിലപ്പോഴൊക്കെ അവര്‍ ജനിച്ചു വളര്‍ന്ന മണ്ണും പരിസരവും ഉപേക്ഷിച്ചു പോകേണ്ടി വരും. വനവുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആദിവസികളുടെ കാര്യമെടുക്കാം. പുകയിലയും ചാരായവുമായി മല കയറി വന്ന ചിലര്‍ അവരുടെ ഭൂമി സ്വന്തമാക്കി. ആദിവാസികള്‍ക്ക് അവരുടെ മണ്ണു ഉപേക്ഷിച്ചു പോകേണ്ടി വന്നു. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്തു നല്‍കാന്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നിയമം കൊണ്ടു വന്നു. എന്നാല്‍, അരിക്കൊമ്പന് അവന്‍ ജനിച്ചു വളര്‍ന്ന മണ്ണു തിരിച്ചു കിട്ടാന്‍ നിയമമില്ലല്ലോ. അവന്റ കുടുംബാംഗങ്ങളെ ഉപേക്ഷിച്ചാണ് സൂര്യനെല്ലി വനത്തില്‍ നിന്നും കാട് കടത്തപ്പെട്ടത്. അതും മയക്കു മരുന്ന് നല്‍കി അബോധാവസ്ഥിയിലാക്കിയ ശേഷവും. അവനെ കൊണ്ടു പോകാന്‍, അവന്റെ വര്‍ഗത്തില്‍പ്പെട്ട കുങ്കിയാനകളും ഉണ്ടായിരുന്നു. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി കടുവകളുടെ സാമ്രാജ്യത്തിലേക്ക്‌-െപരിയാര്‍ കടുവാ സേങ്കതത്തിലേക്കാണ് കൊണ്ടു പോയത്.

Advertisement
inner ad

അരിക്കൊമ്പന്‍ വനം വകുപ്പിന്റെ നിയന്ത്രണത്തിലായതിന് ശേഷം രണ്ടു ഡോസ് മയക്കു മരുന്ന് നല്‍കിയതും വിവാദമായിട്ടുണ്ട്. എന്തിനായിരുന്നു അഞ്ചും ആറും ഡോസ് നല്‍കിയത്?മയക്കുവെടിയുടെ ഹാംഗ്ഓവര്‍ ആഴ്ചകളോളം നിലനില്‍ക്കുമെന്നും പറയുന്നു. സാധാരണ ആംബുലന്‍സില്‍ കയറ്റിയശേഷം മയക്കു മരുന്നു നല്‍കാറില്ല. വീണാല്‍ പിന്നിട് എഴുന്നേല്‍ക്കില്ല എന്നതിനാലാണിത്.അരിക്കൊമ്പന് എത്ര ഡോസ് , ഏതൊക്കെ മരുന്നു നല്‍കി, തുടങ്ങി ആരോഗ്യ അവസ്ഥ വരെ പറയുന്ന മെഡിക്കല്‍ ബുളറ്റിന്‍ ഇതുവരെ പുറത്തു വിട്ടിട്ടുമില്ല.

ഏതാണ്ടു ഒരു മാസത്തിലേറെയായി കേരള സമൂഹം ചര്‍ച്ച ചെയ്യപ്പെട്ടത് അരിക്കൊമ്പനെ കുറിച്ചാണ്. രാജ്യത്തിനകത്തും പുറത്തും അരിക്കൊമ്പന്‍ ചര്‍ച്ചയായി. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം അന്വേഷണം വന്നു. അരിക്കൊമ്പന്റെ പേരില്‍ അവന്റെ ജന്മനാട്ടില്‍ മാത്രമല്ല, അങ്ങകലെ പറമ്പിക്കുളത്തും ഹര്‍ത്താല്‍ നടന്നു. അരിക്കൊമ്പനെ തല്‍ക്കാലം മാറ്റരുതെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടന്നത്. എന്നാല്‍, പറമ്പിക്കുളത്തേക്ക് കൊണ്ടു വരരുതെന്ന് ആവശ്യപ്പെട്ടാണ് അവിടെ ഹര്‍ത്താല്‍ നടന്നത്. എന്തായാലും ഹൈക്കോടതിയും സുപ്രിം കോടതിയിലും കയറിയാണ് അരിക്കൊമ്പന്‍ വിഷയം അവസാനിച്ചത്. കേരളം വന്യജീവി സൗഹൃദ സംസ്ഥാനമല്ലെന്ന് ഹൈക്കോടതി തിരിച്ചറിഞ്ഞതും ഒരുപക്ഷെ ഈ ഹര്‍ത്താലുകളിലുടെയാണ്. അതിനാലാകാം അരിക്കൊമ്പനെ എവിടെക്കാണ് കൊണ്ടു പോകുന്നതെന്നത് പരസ്യപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചതും നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയതും.

Advertisement
inner ad

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഡോ.മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതു മുന്നണി നടത്തിയ രാഷ്ട്രിയ ഇടപ്പെടലുകളാണ് മലയോര ജില്ലകള്‍ മൃഗ സൗഹൃദമല്ലാതാകാന്‍ കാരണമായത്. അന്നത്തെ യുഡിഎഫ്., യുപിഎ സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള രാഷ്ട്രിയ ആയുധമാക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഉപയോഗപ്പെടുത്തിയപ്പോള്‍ അതില്‍ വന്യജീവികളെയും കൂട്ടു പിടിച്ചു. ജനവാസ മേഖലകളില്‍ നിന്നും കുടിയിറക്കുമെന്നും വന്യജീവി സങ്കേതങ്ങളായി പ്രഖ്യാപിക്കുമെന്നും പ്രചരണം നടത്തി.

വന്യജീവി-മനുഷ്യസംഘര്‍ഷം മലയോര ജില്ലകളിലെ കര്‍ഷകരെ വല്ലാതെ ബാധിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. കാട്ടുപന്നികളും കുരുങ്ങുകളും ഇറങ്ങി കൃഷി നശിപ്പിക്കുന്നതും കടുവയും പുലിയും ആനയും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതും സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍, എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നത് സംബന്ധിച്ച പഠനം നടക്കുന്നില്ല. ആനത്താരകള്‍ കയ്യേറപ്പെട്ടതും വന്യജീവികള്‍ക്ക് വനത്തില്‍ വെള്ളവും തീറ്റയും ലഭിക്കാത്തതും കാണാതെ പോകുന്നു. അരിക്കൊമ്പനും ചക്കക്കൊമ്പനും പടയപ്പയും റാണി മങ്കമ്മയും തുടങ്ങി മുന്നാറിലെയും ആനയിറങ്കലിലെയും കാട്ടാനകള്‍ ഇടക്കിടെ തീറ്റ തേടി ജനവാസ മേഖലകളില്‍ ഇറങ്ങുന്നതും ഇതുകൊണ്ടാകാം.

Advertisement
inner ad

അരിക്കൊമ്പനെ തേക്കടി വനത്തില്‍ തുറന്നുവിട്ടു. എന്നാല്‍, ഇനിയുള്ള ഒരാഴ്ച നിര്‍ണായകമാണെന്നാണ് വന്യജീവി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. മയക്കു മരുന്ന് വെടിയേറ്റതിന്റെ ക്ഷീണം മാറിവരണം. അതിന് ആഴ്ചകള്‍ വേണ്ടി വന്നേക്കും. ഓവര്‍ ഡോസായിരുന്നുവെങ്കില്‍ ആന്തരികാവയവങ്ങളെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് അറിയില്ലല്ലോ. അതിനും പുറമെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടണം. ഇഷ്ട ഭക്ഷണമായ അരി ലഭ്യമാകാത്ത സാഹചര്യത്തില്‍ വിശക്കുമ്പോള്‍ ഈറ്റ ഭക്ഷിക്കുമെന്ന് കരുതാം. എന്നാല്‍, അവിടെയുള്ള മറ്റു ആനകള്‍ പുതിയ അതിഥിയെ ഒപ്പം കൂട്ടുമോ എന്നതാണ് പ്രശ്നം. സാധാരണ ഗതിയില്‍ ഇതിനുള്ള സാധ്യതിയില്ലെന്ന് പറയുന്നു. ആവാസ വ്യവസ്ഥ മാറിയത് മൂലമുള്ള മാനസിക സംഘര്‍ഷവും ഒറ്റപ്പെടലും കുടുംബാംഗങ്ങളെ വിട്ടു പോയതിന്റെ വിഷമവും ഒക്കെ ചേരുമ്പോള്‍ എതു രീതിയലാകും പ്രതികരിക്കുകയെന്നും അറിയില്ല. ജനിച്ചു വളര്‍ന്ന മണ്ണിലേക്ക് മടങ്ങി പോകാനുള്ള ശ്രമമായിരിക്കും നടത്തുക. വളര്‍ന്നു വന്ന ആവാസ വ്യവസ്ഥ തിരിച്ചറിയാനുള്ള കഴിവുകള്‍ ആനക്കുള്ളതായി പറയുന്നു.

ഇനി മറ്റൊന്ന് റേഷന്‍ കടകള്‍ തകര്‍ത്തു അരി ഭക്ഷിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന അരിക്കൊമ്പനെ കാടു കടത്തുന്നതിലുടെ ആനയിറങ്കല്‍ ജനവാസ മേഖല ശാന്തമാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, അവിടെ ചക്കക്കൊമ്പനും മറ്റു പിടിയാനകളുമുണ്ട്. ഒരു കൊമ്പന്‍ സ്ഥാനമൊഴിഞ്ഞതോടെ അടുത്തയാള്‍ നേതൃസ്ഥാനത്തേക്ക് എത്തും. സ്വഭാവികമായി പിടിയാനകളുടെയും കുട്ടിയാനകളുടെയും സംരക്ഷകനായി ചക്ക കൊമ്പന്‍ മാറും. മതികെട്ടാന്‍ മലയില്‍ നിന്നും വേറെ കൊമ്പനും വന്നേക്കാം. അരികൊമ്പനെ ഭയന്നു മാറി നിന്ന കൊമ്പന്‍ ഉണ്ടോയെന്നറിയില്ല. അങ്ങനെയെങ്കില്‍ വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങും. അപ്പോള്‍ അവയെ പിടിക്കണമെന്നും ആവശ്യം ഉയരില്ലേ.

Advertisement
inner ad

ഇതിനൊക്കെ ഉത്തരം കിട്ടിയാല്‍ മാത്രമായിരിക്കും അരിക്കൊമ്പന്‍ ദൗത്യം വിജയിച്ചുവെന്ന് പറയാന്‍ കഴിയൂ. ഈ ദൗത്യം കഴിഞ്ഞപ്പോള്‍ വനം-റവന്യു വകുപ്പിന് മറ്റൊരു വലിയ ദൗത്യം കൂടിയുണ്ട്. ആ വനമേഖല കയ്യേറ്റക്കാരില്‍ നിന്നും സംരക്ഷിക്കാനുള്ള ദൗത്യം. അരിക്കൊമ്പന്‍ വേട്ടയുടെ ഭാഗമായി ആ വനമാകെ വാഹനങ്ങള്‍ കയറിയിറങ്ങി. അവിടെ റോഡുകള്‍ രൂപപ്പെട്ടു. അതു കയ്യേറ്റക്കാര്‍ക്ക് സൗകര്യമായി. കയ്യേറ്റത്തിന് കുപ്രസിദ്ധി നേടിയ പ്രദേശമാണ് ചിന്നക്കനാലും ആനയിറങ്കലും ബിയല്‍റാമും. അമ്മാ പട്ടയമെന്ന വ്യാജ പട്ടയത്തിന്റെ മറവിലാണ് ഇവിടെ കയ്യേറ്റ ഭൂമിയുടെ കച്ചവടം തന്നെ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

തട്ടിക്കൊണ്ടു പോകൽ: പിന്നിൽ നഴ്സിം​ഗ് പ്രവേശന തട്ടിപ്പെന്ന് മൊഴി

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ നിന്ന് ഈ മാസം 27ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ദമ്പതികളും മകളും പി‌ടിയിൽ. ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാലയത്തിൽ കെ.ആർ പദ്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിവരാണു പിടിയിലായത്. തമിഴ്നാട്ടിലെ തെങ്കാശി പുളിയറൈയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ, ഇന്നലെ ഉച്ച യ്ക്കു രണ്ടു മണിയോടെയാണ് ഇവർ പിടിയിലായത്. വൈകുന്നേരം 5.15ന് ഇവരെ അടുർ കെഎപി ക്യാംപ് മൂന്നിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
മകളുടെ നഴ്സിം​ഗ് പഠനത്തിനു തട്ടിയെടുക്കപ്പെട്ട കുട്ടിയുടെ പിതാവ് റെജിക്കു നൽകിയ പണത്തെച്ചൊല്ലി ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് സംഭവത്തിലേക്കു നയിച്ചതെന്ന് പദ്മകുമാർ പൊലീസിനോടു പറഞ്ഞു. തട്ടിയെടുക്കലിൽ ഭാര്യക്കോ മകൾക്കോ പങ്കില്ലെന്നും ഇയാൾ മൊഴി നല്കി.
കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക അന്വേഷണ വിഭാ​ഗമായ ഡാൻസാഫ് സംഘമാണ് പ്രതികളെ കസ്റ്റിഡിയിലെടുത്തത്.
ചാത്തന്നൂരിൽ വലിയ സാമ്പത്തിക നിലയിലുള്ള അറിയപ്പെടുന്ന വീട്ടുകാരാണ് പദ്മകുമാറിന്റെ കുടുംബം. പഠിപ്പിൽ മിടുക്കനായിരുന്ന ഇയാൾ എൻജിനീയറിം​ഗ് ബിരുദധാരിയാണ്. കേബിൾ നെറ്റ് വർക്ക് സ്ഥാപനവും ബേക്കറിയും നടത്തുന്നുണ്ട്. ഭാര്യ കവിതയാണ് ബേക്കറി നോക്കി നടത്തുന്നത്. പദ്മകുമാറിനു റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. മകൾക്കു വിദേശത്ത് നഴ്സിം​ഗ് പ്രവേശനത്തിന് റെജിക്ക് അഞ്ച് ലക്ഷം രൂപം നൽകിയിരുന്നത്രേ. എന്നാൽ പറഞ്ഞ സമയത്ത് പ്രവേശനം ലഭിച്ചില്ല. കൊ‌ടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയായി. ഇതാവർത്തിച്ചപ്പോഴാണ് കുട്ടിയെ തട്ടിയെടുത്ത് വിലപേശിയതെന്നാണ് പദ്മകുമാർ പൊലീസിനോടു വെളിപ്പെടുത്തിയതത്രേ. യുണൈറ്റഡ് നഴ്സിം​ഗ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് റെജി.
അടൂർ പൊലീസ് ക്യാംപിൽ ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ, ഐജി സ്പർജൻ കുമാർ, ഡിഐജി ആർ. നിശാന്തിനി തുടങ്ങിയ ഉന്നത ഉദ്യോ​ഗസ്ഥരാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടെന്ന നി​ഗമനത്തിലാണ് പൊലീസ്.
പൊലീസ് പുറത്തു വിട്ട പ്രതികളുടെ രേഖാചിത്രമാണ് കേസിന് വഴിത്തിരിവായത്. ചിത്രം കണ്ട അയിരൂർ സ്വദേശിയായ ഒരാൾ പദ്മകുമാറിനെ കുറിച്ച് സൂചന നൽകി. പാരിപ്പള്ളിയിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോ റിക്ഷയുടെ ഡ്രൈവർ നല്കിയ മൊഴിയും പൊലീസിനെ ഏറെ സഹായിച്ചു. ഇതെല്ലാം വച്ച് വ്യാഴാഴ്ച മുതൽ തന്നെ പൊലീസ് പദ്മകുമാറിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ പദ്മകുമാർ കൊല്ലം ന​ഗരത്തിലെത്തിയിരുന്നു. സ്ഥിതി​ഗതികൾ നിരീക്ഷിച്ചു മടങ്ങി. രേഖാ ചിത്രം പുറത്തു വന്നതും അതിനു താനുമായി വളരെ സാദൃശ്യമുള്ളതും പദ്മകുമാറിനെ ആശങ്കയിലാക്കി. തുടർന്നാണ് വൈകുന്നേരം സ്വന്തം ഹ്യൂണ്ടായ് എലൻട്രാ കാറിൽ നാടു വിടാൻ തീരുമാനിച്ചത്. കുട്ടിയെ തട്ടി കൊണ്ടു വന്ന വെള്ള സ്വിഫ്റ്റ് ഡിസയർ കാർ ചാത്തന്നൂരിലെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ പദ്മകുമാറിന്റെ യഥാർഥ ചിത്രം തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടി തിരിച്ചറിഞ്ഞു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തിയാണ് ചിത്രങ്ങൾ കാണിച്ചത്. 11 ചിത്രങ്ങൾ കാണിച്ചെങ്കിലും മറ്റൊന്നും കുട്ടി തിരിച്ചറിഞ്ഞില്ല. കഷണ്ടിയുള്ള മാമൻ എന്നാണ് കുട്ടി പദ്മകുമാറിനെ വിശേഷിപ്പിച്ചത്. ഇയാൾ തന്നെയാണോ മുഖ്യ പ്രതിയെന്ന് പൊലീസ് ഇതുവരെ ഉറപ്പിച്ചിട്ടില്ല. റെജിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അതിലെ കണ്ണികളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കൂടി കണ്ടു പിടിച്ചതിനു ശേഷം പ്രതികളെ
തെളിവെടുപ്പിനായി കൊണ്ടു പോകും.

Advertisement
inner ad
Continue Reading

Featured

അടിമുടി ദുരൂഹത, മൂക്കിനു കീഴിലായിട്ടും ചാത്തന്നൂർ പൊലീസ് അറിഞ്ഞില്ല

Published

on


കൊല്ലം: അടിമുടി ദുരൂഹത നിറഞ്ഞതാണ് ഓയൂരിലെ കു‌ട്ടിയെ റാഞ്ചൽ നാടകം. ചാത്തന്നൂർ ടൗണിൽ ബേക്കറി നടത്തുന്ന മാമ്പള്ളിക്കുന്ന് കവിതാലയം വീട്ടിൽ പത്മകുമാറിനെ കുറിച്ച് നാട്ടുകാർക്കു നല്ലതു മാത്രമേ പറയാനുള്ളൂ. ഭാര്യ അനുപമയാണ് ബേക്കറി നടത്തുന്നത്. കേബിൾ സർവീസും റിയൽ എസ്റ്റേറ്റുമായി പത്മകുമാറിനു വേറെയും ജോലിയുണ്ട്. പഠിപ്പിൽ വളരെ മിടുക്കനായിരുന്നു അയാളെന്നാണ് അയൽവാസികളും സഹപാഠികളും പറയുന്നത്. ഭാര്യയും മകൾ അനിതയും പഠിപ്പിൽ മിടുക്കരാണ്. എന്നാൽ ഇവരെങ്ങനെ ഇങ്ങനെയൊരു കേസിൽ കുടുങ്ങി എന്ന് ആർക്കുമറിയില്ല. നാട്ടുകാരുമായി കൂടുതൽ ഇടപഴകുന്ന ശീലവും ഇവർക്കില്ല.
കാണാതായ പെൺകുട്ടിയുടെ പിതാവ് റെജിയുമായി പത്മകുമാറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുന്ന റെജി യുണൈറ്റഡ് നഴ്സിം​ഗ് അസോസിയേഷൻ എന്ന സംഘടനയുടെ ജില്ലാ പ്രസിഡന്റാണ്. വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിലടക്കം റെജിക്ക് ബന്ധമുണ്ടോ എന്നു സംശയിക്കുന്നു. ഇതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടാണോ നടന്നതെന്നാണു പൊലീസ് അന്വേഷിക്കുന്നത്.
കുട്ടിയെ തട്ടിയെടുത്ത സംഭവത്തിൽ തനിക്കു മാത്രമേ ബന്ധമുള്ളൂ എന്നും ഭാര്യയും മകളും നിരപരാധികളാണെന്നുമാണ് പത്മകുാർ പറയുന്നത്. എന്നാൽ പൊലീസ് ഇതു വിശ്വാസത്തിലെടുക്കുന്നില്ല. തട്ടിയെടുക്കൽ സംഘത്തിൽ ഇവരെ കൂടാതെ വേറേയും പ്രതികളുണ്ടെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള മൂന്നു പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സംഭവത്തിന്റെ ലക്ഷ്യം സാമ്പത്തികം മാത്രമാണോ എന്നതും പ്രധാനമാണ്.
പത്മകുമാറിന്റെ വീടും സ്ഥാപനങ്ങളും ചാത്തന്നൂർ പൊലീസ് സ്റ്റേഷന്റെയും ഡിവൈഎസ്പി ഓഫീസിന്റെയും തൊട്ടടുത്താണ്. നാട്ടുകാരെപ്പേലെ തന്നെ ഇവരെ കുറിച്ച് പൊലീസിനും ഒരു സംശവും ഉണ്ടായില്ല. വളരെ ആസൂത്രിതവും നിരവധി ദിവസങ്ങളിലെ തയാറെടുപ്പുകൾക്കും ശേഷമാണ് പത്മകുമാർ കുട്ടിയെ തട്ടിയെടുക്കൽ നാടകം പ്രാവർത്തികമാക്കിയത്. ഇതിനായി മറ്റു പലരുടെയും സഹായം തേടിയെന്നും സംശയിക്കുന്നു.
കുട്ടിയെ തട്ടിയെടുത്ത മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇതിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ചാണ് തട്ടിയെടുക്കാൻ കൊണ്ടു പോയത്. കുട്ടിയുമായി വന്നത് ചാത്തന്നൂരിലെ വീട്ടിലേക്കായിരുന്നില്ല. അല്പം അകലെ ചിറക്കരയിലുള്ള ഓടിട്ട വീട്ടിലായിരുന്നു. വിജനമായ സ്ഥലത്തെ ഫാം ഹൗസ് ആണിത്. കുട്ടിയെ ഇറക്കിയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റികെഎൽ 1ബിടി 5786 എന്ന യഥാർഥ നമ്പർ പ്ലേറ്റുമായി ചാത്തന്നൂരിലെ വീട്ടുമുറ്റത്ത് തന്നെ പാർക്ക് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെ ഇവർ ഈ വീട്ടിലുണ്ടായിരുന്നു. അതിനിടെ കൊല്ലം ന​ഗരത്തിലുമെത്തി സ്ഥി​ഗതികൾ നിരീക്ഷിച്ചു.
പത്മകുമാറിന്റെ രേഖാ ചിത്രം പുറത്തു വി‌ട്ടതോടെയാണ് സംസ്ഥാനം വിടാൻ തീരുമാനിച്ചത്. നീല നിറത്തിലുള്ള ഹ്യൂണ്ടായ് കാറിൽ വ്യാഴാഴ്ച വൈകുന്നേരം ചാത്തന്നൂരിൽ നിന്നു കടന്നുകളയുകയായിരുന്നു. നേരേ തെങ്കാശിയിലെത്തി ഹോട്ടലിൽ മുറിയെടുത്തു തങ്ങി.
അതിനിടെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ച പൊലീസും രഹസ്യമായി നീങ്ങി. തമിഴ്നാ‌ട്ടിലെ ക്യൂ ബ്രാഞ്ച് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കാറിനെ കുറിച്ചും ഇവർ തങ്ങിയ ഹോട്ടലിനെ കുറിച്ചും ചില സൂചനകൾ ലഭിച്ചു.
കൊല്ലം സിറ്റി പൊലീസിലെ പ്രത്യേക സംഘം ഹോട്ടലിൽ എത്തുമ്പോൾ പദ്മകുമാറും ഭാര്യയും മകളും ഭക്ഷണം കഴിക്കുകയായിരുന്നു. തങ്ങൾ പൊലീസാണെന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷിക്കുകയാണെന്നും പറഞ്ഞതോടെ ഭക്ഷണം കഴിക്കുന്നതു നിർത്തി പദ്മകുമാർ പൊലീസുമായി പൂർണമായി സഹകരിക്കുകയായിരുന്നു. ഒട്ടും വൈകാതെ പദ്മകുമാറിനെ പൊലീസ് ജീപ്പിലും ഭാര്യയെയും മകളെയും അവരുടെ തന്നെ നീല ഹ്യൂണ്ടായ് കാറിലും കയറ്റി പൊലീസ് അടൂർ ക്യാംപിലേക്കു തിരുച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തെങ്കാശി പുളിയറയിൽ നിന്നു പുറപ്പെട്ട സംഘം വൈകുന്നേരം 5.15ന് അടൂരിലെത്തി.

Advertisement
inner ad
Continue Reading

Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

Published

on

തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് പ്രതിയുടെ മൊഴി

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. കഷണ്ടിയുള്ള മാമൻ എന്ന് കുട്ടി നേരത്തേ മൊഴി നൽകിയിരുന്നു. പ്രിന്റ് ചെയ്ത‌ ചിത്രം കാണിച്ചതോടെ കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു.

Advertisement
inner ad

കേരള – തമിഴ്‌നാട് അതിർത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരിൽ പത്മകുമാറിന് കേസിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ബാക്കിയുള്ള രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നു. എൻജിനീയറിംഗ് ബിരുദധാരിയാണ് പത്മകുമാർ.

സംഭവം നടന്ന് അഞ്ചാം നാളാണ് പ്രതികളെ പിടികൂടുന്നത്. ചാത്തന്നൂരിലെ പത്മകുമാറിന്റെ വീടിനു മുന്നിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചതെന്ന് പരിശോധിക്കും. കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീട് ഏതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Advertisement
inner ad
Continue Reading

Featured