Connect with us
48 birthday
top banner (1)

Sports

‘മകന്റെ കരിയര്‍ നശിപ്പിച്ചത് ധോണി, ക്ഷമിക്കാനാവില്ല’; യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിംഗ്

Avatar

Published

on

വീണ്ടും എംഎസ് ധോണിക്കെതിരെ കടുത്ത വിമർശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. തന്റെ ജീവിതത്തില്‍ ധോണിയോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് യോഗ്‌രാജ് പറഞ്ഞതായുള്ള അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കിൽ, യുവരാജിന്റെ ക്രിക്കറ്റിന് നാലു അല്ലെങ്കിൽ അഞ്ചു വർഷം കൂടി നീങ്ങാമായിരുന്നുവെന്നും യോഗ്‌രാജ് പറഞ്ഞു.

“ഞാൻ എംഎസ് ധോണിയോട് ഒരിക്കലും ക്ഷമിക്കില്ല. അദ്ദേഹം ഒരു വലിയ ക്രിക്കറ്റ് താരം ആണെങ്കിലും, എന്റെ മകനെതിരെ ചെയ്തതെല്ലാം പുറത്ത് വരികയാണ്; അത് ഞാൻ ജീവിതത്തില്‍ ഒരിക്കലും പൊറുക്കാനാവില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും ചെയ്യാത്ത രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, എന്നോട് തെറ്റ് ചെയ്തവരോട് ക്ഷമിക്കില്ല. രണ്ട്, അവരെ ഒരിക്കലും ഞാന്‍ ആലിംഗനം ചെയ്യില്ല. അതെന്റെ മക്കളായാലും കുടുംബാംഗങ്ങളായാലും – യോഗ്‌രാജ് സിങ് പറഞ്ഞു. ധോണിക്കെതിരായ യോഗ്‌രാജിന്റെ വിമർശനങ്ങൾ പുതിയതല്ല; ഇതിനുമുമ്പ്, ധോണിയുടെപ്രവൃത്തികൾ മൂലം 2024 ഐപിഎല്‍ സിഎസ്‌കെയ്ക്ക് നഷ്ടമായതായി അദ്ദേഹം ആരോപിച്ചിരുന്നു. ധോണിക്ക് യുവരാജിനെതിരെയുള്ള അസൂയ സംബന്ധിച്ചും യോഗ്‌രാജ് കുറ്റപ്പെടുത്തി.

Advertisement
inner ad

Featured

കേരളം രഞ്ജിട്രോഫി സെമിയില്‍

Published

on

പൂന: കേരളം രഞ്ജി ട്രോഫി സെമിയില്‍. ജമ്മു കശ്മീരുമായുള്ള ക്വാർട്ടർ ഫൈനല്‍ മത്സരം മനിലയില്‍ കലാശിച്ചതോടെയാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. ആദ്യ ഇന്നിങ്സില്‍ നേടിയ ഒരു റണ്ണിൻ്റെ ലീഡാണ് മത്സരത്തില്‍ കേരളത്തിന് നിർണ്ണായകമായത്. രണ്ടാം ഇന്നിങ്സില്‍ കേരളം ആറ് വിക്കറ്റിന് 295 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയിലായത്. സെമിയിൽ കേരളം ഗുജറാത്തിനെ നേരിടും. കേരള ക്രിക്കറ്റിനെ സംബന്ധിച്ച്‌ വലിയൊരു നേട്ടമാണ് സെമിഫൈനല്‍ പ്രവേശനം. ഇതിന് മുൻപ് ഒരു തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തിയിട്ടുള്ളത്. രണ്ടാം ഇന്നിംഗ്‌സിൽ സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും തീർത്ത പ്രതിരോധമാണ് കേരളത്തിനു കരുത്തായത്. സ്കോർ: ജമ്മു കാഷ്‌മീർ 280, 399-9. കേരളം- 281, 295-6.

399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം അവസാന ദിനം ആറുവിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. 162 പന്തിൽ 44 റൺസുമായി സൽമാൻ നിസാറും 118 പന്തിൽ 67 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനും നങ്കൂരമിട്ടത് കാശ്മീരിന് തിരിച്ചടിയായി. 183 പന്തിൽ 48 റൺസെടുത്ത അക്ഷയ് ചന്ദ്രനും 162 പന്തിൽ 48 റൺസെടുത്ത നായകൻ സച്ചിൻ ബേബിയും മികച്ച പ്രകടനം കാഴ്‌ചവച്ചു. രോഹൻ കുന്നുമ്മൽ 36 റൺസും ജലജ് സക്സേന 18 റൺസും നേടി യിരുന്നു.

Advertisement
inner ad

2018-19 സീസണിലാണ് കേരളം അവസാനമായി രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിച്ചത്. അന്ന് സെമിയില്‍ വിദർഭയോട് തോല്‍വി വഴങ്ങുകയായിരുന്നു. എന്നാല്‍ ഇത്തവണ കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാള്‍, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറില്‍ കേരളം മറികടന്നത്. ദുഷ്കരമായ സാഹചര്യങ്ങളില്‍ നിന്ന് പൊരുതിക്കയറാനുള്ള ആത്മവിശ്വാസമാണ് ഇത്തവണത്തെ ടീമിനെ വേറിട്ട് നിർത്തുന്നത്.ഫോമിലുള്ള ബാറ്റിങ് – ബൌളിങ് നിരകള്‍ക്കൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ്ങും കേരളത്തിൻ്റെ മുന്നേറ്റത്തില്‍ നിർണ്ണായകമായി.

Advertisement
inner ad
Continue Reading

Sports

അണ്ടര്‍ 19 ലോകകപ്പ് വിജയം നേടിയ ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം

Published

on

ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ.
ഞായറാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയ കിരീടം ചൂടിയത്. ടീമിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. ടീമിന് അഭിനന്ദനങ്ങൾ നൽകുന്നുവെന്നും വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ വിജയമാണിതെന്നും ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു. അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.

Continue Reading

News

ദേശീയ ഗെയിംസ്; കേരളത്തിന് മൂന്നാം സ്വര്‍ണം

Published

on

ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. വുഷുവില്‍ കെ.മുഹമ്മദ് ജാസിലാണ് തൗലു നാന്‍ഗുണ്‍ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണം നേടിയത്. ദേശീയ ഗെയിംസില്‍ വുഷുവില്‍ ആദ്യമായാണ് സ്വര്‍ണം നേടുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ കേരളത്തിന് വുഷുവില്‍ വെങ്കലമാണ് നേടിയത്. ഇതോടെ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം ഏഴായി.

Continue Reading

Featured