Connect with us
,KIJU

Education

സഹപാഠിക്ക് സ്നേഹവീടൊരുക്കി ദേവമാതാ എൻ.എസ്.എസ്.

Avatar

Published

on

കുറവിലങ്ങാട്: ദേവമാതാ കോളെജിലെ മൂന്നാംവർഷ ബിരുദവിദ്യാർത്ഥിക്ക് ഭവനം നിർമിച്ചു നൽകുവാൻ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും കൈകോർത്തു. ലൈഫ് പദ്ധതിയിൽ ലഭിച്ച തുകയ്ക്കൊപ്പം ദേവമാതാ സമൂഹത്തിൻ്റെ പിന്തുണ കൂടിയായപ്പോൾ സ്നേഹഭവനം യാഥാർത്ഥ്യമായി.കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പാൾ റവ.ഫാ. ഡിനോയി മാത്യു ,എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. ആൻസി സെബാസ്റ്റ്യൻ , ശ്രീ. റെനീഷ് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ഭവനം പൂർത്തീകരിച്ചത്

വീടിൻ്റെ വെഞ്ചരിപ്പ് കർമം കോളെജ് മാനേജർ ആർച്ച് പ്രീസ്റ്റ് റവ ഡോ.അഗസ്റ്റ്യൻ കൂട്ടിയാനി യിൽ ,കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മിനി മത്തായി എന്നിവരുടെസാന്നിധ്യത്തിൽ പാലാ രൂപതാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Education

വർഷം 100 പേർക്ക് ജോലി; അസാപ് കേരളയും ജർമൻ കമ്പനി ഡിസ്പേസും കരാർ ഒപ്പുവച്ചു

Published

on

ഡിസ്പേസ് ഇന്ത്യയിലെ ആദ്യ ഒഫീസ് കഴക്കൂട്ടം കിൻഫ്ര പാർക്കിൽ തുറന്നു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയുടെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രമുഖ ജർമൻ കമ്പനി ഡിസ്പേസിൽ ജോലി ഉറപ്പ്. കഴക്കൂട്ടം കിൻഫ്ര പാർക്കിൽ പുതുതായി പ്രവർത്തനം ആരംഭിച്ച മെക്കട്രോണിക്സ് രംഗത്തെ ആഗോള പ്രശസ്തരായ ഡിസ്പേസുമായി അസാപ് കേരള ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു. ഡിസ്പേസിന്റെ ഇന്ത്യയിലെ ആദ്യ പ്രവർത്തന കേന്ദ്രമാണ് കേരളത്തിലേത്.

Advertisement
inner ad

ഡിസ്പേസിന് ആവശ്യമായ തൊഴിൽ നൈപുണ്യമുള്ള ഉദ്യോഗാർത്ഥികളെ അസാപ് കേരള നൽകും. പ്രത്യേക നൈപുണ്യ പരിശീലനവും നൽകും. അസാപിന്റെ നൈപുണ്യ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കും അല്ലാത്തവർക്കും ഈ പുതിയ അവസരം പ്രയോജനപ്പെടും. വ്യവസായ കേന്ദ്രീകൃതമായ നൈപുണ്യ കോഴ്സുകൾ രൂപകൽപ്പന ചെയ്യുന്നതിനും പരിശീലനം നൽകുന്നതിനും അസാപ് കേരളയുമായി ഡിസ്പേസ് ധാരണയിലെത്തിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയ് ഐ എ എസ്സിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ അസാപ് കേരള ചെയര്‍പേഴ്‌സണും എംഡിയുമായ ഡോ. ഉഷ ടൈറ്റസും ഡിസ്പേസ് എം.ഡി ഫ്രാന്‍ക്ലിന്‍ ജോര്‍ജും കരാറില്‍ ഒപ്പുവെച്ചു.

Advertisement
inner ad

“ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ നൽകുന്ന പിന്തുണയും നൈപുണ്യ വികസന രംഗത്തെ മികവും മികച്ച പ്രതിഭകളുടെ ലഭ്യതയുമാണ് കേരളത്തിലേക്ക് വിദേശ കമ്പനികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളെന്ന്” ഇഷിത റോയ് പറഞ്ഞു. “നിരവധി വിദേശ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. ഡിസ്പേസുമായുള്ള അസാപിന്റെ പങ്കാളിത്തം കേരളത്തിലെ യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറന്നിടുമെന്നും” അവർ കൂട്ടിച്ചേർത്തു.

ടെക്നിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. രാജശ്രീ, എപിജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. എ പ്രവീണ്‍, ഡിസ്പേസ് വൈസ് പ്രസിഡന്റ് എല്‍മര്‍ ഷ്മിത്സ്, അസാപ് കേരള പ്ലേസ്‌മെന്റ് വിഭാഗം മേധാവി ലൈജു ഐ.പി നായര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ബാസില്‍ അമാനുള്ള, പ്രോഗ്രാം മാനേജര്‍ കെ.ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Business

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു

Published

on

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സി എസ് ആർ പദ്ധതിയുടെ ഭാഗമായി, സ്ഥാപകനായ കെ പി ഹോര്‍മിസിന്റെ  സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

എംബിബിഎസ്, എന്‍ജിനീയറിംഗ്, ബിഎസ് സി നഴ്സിംഗ്, എംബിഎ എന്നിവ കൂടാതെ കാർഷിക സർവകലാശാല നടത്തുന്ന  ബിഎസ് സി അഗ്രികള്‍ചര്‍, ബിഎസ് സി (ഓണേഴ്സ്) കോ-ഓപറേഷന്‍ & ബാങ്കിംഗ്  വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ / ഓട്ടോണമസ് കോളേജുകളിൽ  2023 -2024  വര്‍ഷം മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷിക്കേണ്ടത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയാൻ പാടുള്ളതല്ല. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല. 

Advertisement
inner ad

അറിവിനോടുള്ള ബാങ്കിന്റെ പ്രതിബദ്ധതയും  തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും  സാമ്പത്തികമായി പ്രയാസപ്പെടുന്ന വിഭാഗത്തിന് സഹായകരമാവുന്നുണ്ട്. വിദ്യാർത്ഥികളെ തങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പ്രാപ്തരാക്കുക മാത്രമല്ല അനുയോജ്യമായ തൊഴിലിന് അർഹരാക്കുക കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം. ബാങ്കിന്റെ ചീഫ്   ഹ്യുമൻ റിസോഴ്‌സ് ഓഫീസർ അജിത് കുമാർ കെ കെ പറഞ്ഞു. 

കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിരതാമസക്കാരായ  വിദ്യാര്‍ഥികള്‍ക്കാണ് സ്കോളർഷിപ്പ് ലഭ്യമാക്കിയിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉള്‍പ്പെടെ പ്രതിവര്‍ഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്കോളര്‍ഷിപ്പായി ലഭിക്കുന്നതാണ്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ കോഴ്സിലും ഒരു സ്കോളര്‍ഷിപ്പ് മാറ്റിവച്ചിട്ടുണ്ട്. പ്രസ്തുത അപേക്ഷകര്‍ ഡിഎംഒ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെയോ ബാങ്ക് അംഗീകരിച്ച മെഡിക്കല്‍ ഓഫീസറുടെയോ സാക്ഷ്യപത്രം തെളിവായി നൽകേണ്ടതാണ്. ഭിന്നശേഷിക്കാരായ അപേക്ഷകരുടെ അഭാവത്തില്‍ സ്കോളർഷിപ്പ് പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. 

Advertisement
inner ad

സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി 2023  ഡിസംബര്‍  17. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദർശിക്കുക: 

https://scholarships.federalbank.co.in:6443/fedschlrshipportal

Advertisement
inner ad
Continue Reading

Education

വിദ്യാർത്ഥി കുടിയേറ്റം വമ്പിച്ച മസ്തിഷ്ക ചോർച്ചക്ക് വഴിതെളിക്കും: ഡോ.ശശി തരൂർ

Published

on

തിരുവനന്തപുരം:കേരളത്തിൽ നിന്നും അന്യ സംസ്ഥാനങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലേക്കും വിദ്യാർഥികളുടെ കുടിയേറ്റം അനിയന്ത്രിതമായി വർധിക്കുമെന്ന് ഡോ.ശശി തരൂർ പറഞ്ഞു. മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ലായും, ഓൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസ്സും സംയുക്തമായി കോളേജിൽ വച്ച് സംഘടിപ്പിച്ച “വിദ്യാർത്ഥി കുടിയേറ്റം:പരിഹാരമോ, പ്രതിസന്ധിയോ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേ മൂന്നിൽ രണ്ട് യുവാക്കളും കുടിയേറാൻ ആഗ്രഹിക്കുന്നു വെന്ന് ഒരു പ്രമുഖ മാധ്യമം നടത്തിയ സർവേയിൽ വ്യക്തമായി. അതാണ് പൊതു മനസ്ഥിതി എങ്കിൽ, അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 10 ലക്ഷം ചെറുപ്പക്കാർ കേരളത്തിന് വെളിയിലേക്ക് ജോലിതേടി പോകുമെന്ന് അദ്ദേഹം പറഞ്ഞു.ഉന്നത നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ ഉണ്ടെങ്കിലും, ആധുനിക മാറ്റങ്ങൾ ക്കനുടരിച്ച് കോഴ്സുകളും, സിലബസും മാറേണ്ടിയിരിക്കുന്നു. തൊഴിൽ സാധ്യതയുള്ള ശാസ്ത്രീയമായ കോഴ്സുകൾ നമ്മുടെ സർവകലാശാലകളിൽ പഠിപ്പിക്കാൻ സാധിക്കണം . ഇന്ന് പഠിപ്പിക്കുന്ന ഭൂരിപക്ഷം കോഴ്സുകളും 2030 ആകുമ്പോഴേക്കും ഈ ലോകത്ത് നിന്നും അപ്രത്യക്ഷമാകുമെന്നും, ഇതിനോടകം പുറത്തുവന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം പറഞ്ഞു. മെഡിക്കൽ ട്രൻസ്കൃപ്ഷൻ കോഴ്സുകൾ ഇന്ന് ഒരിടത്തുമില്ല.പകരം നിർമിതി ബുദ്ധി അടിസ്ഥമാക്കിയുള്ള കോഴ്സുകൾ പ്രാധാന്യം നേടി. അതിനനുസരിച്ച മാറ്റങ്ങൾ നമ്മുടെ വിദ്യാർത്ഥികൾക്കും ലഭ്യമാക്കണം.എങ്കിലേ തൊഴിൽ സാധ്യത ഉണ്ടാകൂ. കേരളത്തിൽ വ്യവസായ സ്ഥാപനങ്ങൾ കൂടുതൽ ഉണ്ടാകണം.അതിനു വലിയ രീതിയിൽ നിക്ഷേപം വരണം.നിക്ഷേപകന് സുരക്ഷിതത്വം ഉണ്ടാകാൻ Investor Protection Act നടപ്പിലാക്കണം.ഇന്ത്യയിൽ എല്ലാ അനുമത്തികളും ലഭിച്ചു ഒരു വ്യവസായ സ്ഥാപനം തുടങ്ങാൻ 140 ദിവസം ആവശ്യമുള്ളപ്പോൾ കേരളത്തിൽ 236 ദിവസമാണ് വേണ്ടിവരുന്നത്. അമേരിക്കയിൽ 5 ദിവസവും സിംഗപ്പൂരിൽ 3 ദിവസവും മാത്രമാണ് എടുക്കുന്നത്. നിയമങ്ങളും ചട്ടങ്ങളും ലഘൂകരിച്ച് തൊഴിൽ സാധ്യത കൂടുതൽ ഉള്ള നിക്ഷേപത്തിന് വഴിയൊരുക്കനം. ഡയറക്ടർ Rev. അഡ്വ.ജോസഫ് വെന്മനത് അധ്യക്ഷത വഹിച്ചു. ഡോ.K.G. വിജയ ലക്ഷ്മി,അഡ്വ.പി.എസ്.ശ്രീകുമാർ, ഡോ.എസ്.എസ്.ലാൽ, ഡോ.പി. സി.ജോൺ, ഡോ. ഉഷാകുമാരി എന്നിവർ പങ്കെടുത്തു.സെമിനാറിന് ശേഷം നടന്ന അശയ സംവാദത്തിൽ, 30 വയസ്സിനു താഴെയുള്ള യുവാക്കൾക്കായി ലോക്സഭയിൽ 10 സീറ്റ് മാറ്റ വക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്രായേൽ – പലസ്തീൻ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യ രാഷ്ട്ര സഭയിൽ വന്ന പ്രമേയത്തിൽ, ഇന്ത്യയുടെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ടാണെങ്കിലും വെടിനിർത്തലിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യണമായിരുന്നു എന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

Continue Reading

Featured