Connect with us
48 birthday
top banner (1)

Featured

പ്രീയപ്പെട്ട രാഹുല്‍, താങ്കള്‍ മുന്നോട്ട് തന്നെ പോവുക..സ്വയം ജ്വലിച്ചുകൊണ്ട് നിര്‍ഭയനായി…

Avatar

Published

on

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പില്‍ ഉടനീളം അതീവഗുരുതരവും വസ്തുതാവിരുദ്ധവുമായ വര്‍ഗീയപരാമര്‍ശങ്ങള്‍ അടങ്ങിയ പൊതുപ്രസംഗങ്ങള്‍ നടത്തിയ നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് രാഹുല്‍ ഗാന്ധി ഹിന്ദു മതത്തെ അവഹേളിച്ചു എന്ന് ആരോപിക്കുന്നതെന്ന് എഴുത്തുകാരി സുധാമേനോന്‍. ‘ഇന്നലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേട്ടവര്‍ക്ക് അറിയാം അദ്ദേഹം ഹിന്ദു മതത്തെ അപമാനിക്കുന്ന യാതൊന്നും പറഞ്ഞിട്ടില്ല എന്ന്.
സത്യത്തിന്റെയും അഭയത്തിന്റെയും നിര്‍ഭയത്വത്തിന്റെയും അഹിംസയുടെയും സഹാനുഭൂതിയുടെയും രാഷ്ട്രീയത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദുവെന്നാല്‍ നരേന്ദ്രമോദിയും ബിജെപിയും അല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അഭയവും അഹിംസയും നിര്‍ഭയത്വവുമാണ് എല്ലാ മതങ്ങളുടെയും സാരം എന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദുവിനെ അപമാനിക്കുന്ന ഒരൊറ്റ വാക്ക് പോലും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നിട്ടും ആ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ രേഖയില്‍നിന്നും നീക്കുകയും രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രതിഷേധിക്കുകയുമാണ് ബിജെപി ചെയ്യുന്നത്’ -അവര്‍ ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂര്‍ണരൂപം:

Advertisement
inner ad

‘രാജ്യത്തെ പ്രകൃതിവിഭവങ്ങളുടെ പ്രഥമ ഉടമസ്ഥാവകാശം മുസ്‌ലിംകള്‍ക്ക് ആണെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കളുടെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും വീതിച്ചു നല്‍കും’

‘കോണ്‍ഗ്രസ് ഹിന്ദുസ്ത്രീകളുടെ മംഗള്‍സൂത്രം കവര്‍ന്നെടുത്ത് മുസ്‌ലിംകള്‍ക്ക് നല്കും’,

Advertisement
inner ad

‘കോണ്‍ഗ്രസ് ക്രിക്കറ്റ് ടീമിനെ മതാധിഷ്ഠിതമായി തിരഞ്ഞെടുക്കും’,

‘ഇന്ത്യാമുന്നണിയുടെ നേതാക്കള്‍ ശ്രാവണമാസത്തില്‍ മാംസം കഴിക്കുന്നവരാണ്’,

Advertisement
inner ad

‘കോണ്‍ഗ്രസ് മരിക്കുമ്പോള്‍ പാകിസ്താന്‍ കരയും’,

‘കോണ്‍ഗ്രസിന്റെ രാജകുമാരനെ പ്രധാനമന്ത്രിയാക്കാന്‍ പാക്കിസ്താനിലെ നേതാക്കള്‍ ആഗ്രഹിക്കുന്നു’

Advertisement
inner ad

ഇതൊക്കെ മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ ആയിരുന്നു. ഇത്രമേല്‍ സാമുദായികമായി ജനതയെ ഭിന്നിപ്പിക്കുന്ന, ഇത്രമേല്‍ വിഷം പടര്‍ത്തുന്ന പ്രസംഗങ്ങള്‍ ഇതുവരെ ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും നടത്തിയിട്ടില്ല. ഇന്ത്യ കണ്ട ഒരു പ്രധാനമന്ത്രിയും ഹിന്ദു സ്ത്രീകളുടെ മംഗള്‍സൂത്രം തെരഞ്ഞെടുപ്പിന്റെ ചതുരംഗപ്പലകയിലേക്ക് കൊണ്ടു വന്നിട്ടില്ല.

അതീവഗുരുതരവും, വസ്തുതാവിരുദ്ധവുമായ വര്‍ഗീയപരാമര്‍ശങ്ങള്‍ അടങ്ങിയ പൊതുപ്രസംഗങ്ങള്‍ ആണ് നരേന്ദ്രമോദി ഈ തെരഞ്ഞെടുപ്പില്‍ ഉടനീളം നടത്തിയിട്ടുള്ളത്. ഭൂരിപക്ഷമതവോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള അപക്വവും വിദ്വേഷജനകവുമായ ഈ വര്‍ഗീയപ്രചാരണം, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം വിഭിന്ന സമുദായങ്ങള്‍ക്കിടയില്‍ ഗുരുതരമായ വിള്ളലും സ്പര്‍ധയും ഉണ്ടാക്കുമെന്ന കാര്യം അറിയാത്ത ഒരാള്‍ അല്ല ഇന്ത്യയുടെ പ്രധാനമന്ത്രി. എന്നിട്ടും അദ്ദേഹം അത് തുടര്‍ന്നു. തെരഞ്ഞെടുപ്പ് കമീഷനും മാധ്യമങ്ങളും അതൊരു വലിയ വിഷയമാക്കിയില്ല.

Advertisement
inner ad

ആ പ്രധാനമന്ത്രിയും പാര്‍ട്ടിയുമാണ് രാഹുല്‍ ഗാന്ധി ഹിന്ദു മതത്തെ അവഹേളിച്ചു എന്ന് ആരോപിക്കുന്നത്! ഇന്നലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേട്ടവര്‍ക്ക് അറിയാം അദ്ദേഹം ഹിന്ദു മതത്തെ അപമാനിക്കുന്ന യാതൊന്നും പറഞ്ഞിട്ടില്ല എന്ന്. സത്യത്തിന്റെയും അഭയത്തിന്റെയും നിര്‍ഭയത്വത്തിന്റെയും അഹിംസയുടെയും സഹാനുഭൂതിയുടെയും രാഷ്ട്രീയത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദുവെന്നാല്‍ നരേന്ദ്രമോദിയും ബിജെപിയും അല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അഭയവും അഹിംസയും നിര്‍ഭയത്വവുമാണ് എല്ലാ മതങ്ങളുടെയും സാരം എന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദുവിനെ അപമാനിക്കുന്ന ഒരൊറ്റ വാക്ക് പോലും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നിട്ടും ആ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ രേഖയില്‍നിന്നും നീക്കുകയും രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രതിഷേധിക്കുകയുമാണ് ബിജെപി ചെയ്യുന്നത്.

എന്തൊരു ഇരട്ടത്താപ്പാണ് എന്ന് നോക്കൂ!

Advertisement
inner ad

അഭിനന്ദനങ്ങള്‍ പ്രിയപ്പെട്ട രാഹുല്‍, താങ്കള്‍ മുന്നോട്ട് തന്നെ പോവുക..സ്വയം ജ്വലിച്ചുകൊണ്ട് നിര്‍ഭയനായി…

ടാഗോര്‍ എഴുതിയത് പോലെ

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

താപനില ഉയരുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

Published

on

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്.

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും പോഷകാഹാര കുറവ് ഉള്ളവര്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണം. ചൂട് കുരു, സൂര്യാഘാതം, സൂര്യാതപം, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളര്‍ച്ച, അമിതമായ കരച്ചില്‍, ഭക്ഷണം കഴിക്കാന്‍ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകള്‍ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാകാം. അതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

Advertisement
inner ad
Continue Reading

Featured

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി

Published

on

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ജാമ്യം ലഭിക്കുന്നത് വരെ ഗ്രീഷ്മയെ പാര്‍പ്പിച്ചിരുന്നത് അട്ടകുളങ്ങര വനിത ജയിലില്‍ ആയിരുന്നു. നാളെ കോടതി ശിക്ഷാ വിധി പറയും.

ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരെന്നായിരുന്നു കോടതി വിധി. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മതിയായ തെളിവില്ലെന്ന കണ്ടെത്തലിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Advertisement
inner ad

അതേസമയം ഗ്രീഷ്മ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ച കോടതി വിധിയില്‍ തൃപ്തരാണെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണം. എന്റെ പൊന്നുജീവനെയാണ് അവള്‍ കൊന്നുകളഞ്ഞതെന്ന് ഷാരോണിന്റെ മാതാവ് പ്രതികരിച്ചു. അമ്മയെ വെറുതെ വിട്ടതിനെതിരെയും മാതാപിതാക്കള്‍ പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Featured

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി,ശിക്ഷാ വിധി പിന്നീട്‌

Published

on


നെയ്യാറ്റിന്‍കര: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.രണ്ടാം പ്രതി അമ്മ സിന്ധുവിനെ വെറുതെ വിട്ടു. തെളിവുകളുടെ അപര്യാപ്തതയാണ് കാരണം. മൂന്നാം പ്രതി അമ്മാവന്‍ കുറ്റക്കാരന്‍. തെളിവ് നശിപ്പിച്ചു എന്ന കുറ്റം. കൊലപാതകം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പ്ലാന്‍ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയുമായിരുന്നു. കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോണ്‍ അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.

Advertisement
inner ad

ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്‍കി. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു

Advertisement
inner ad
Continue Reading

Featured