Connect with us
48 birthday
top banner (1)

Featured

വിമര്‍ശിക്കുന്നവരെ ജയിലിലടയ്ക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ ഭീരുക്കളെന്ന് വി.ഡി സതീശന്‍; സംസ്‌ക്കാര സാഹിതി പഠന ക്യാമ്പിന് തുടക്കമായി

Avatar

Published

on

തിരുവനന്തപുരം: വിമര്‍ശിക്കുന്നവരെ വേട്ടയാടാനും ജയിലിലടയ്ക്കാനും ശ്രമിക്കുന്ന ഭരണാധികാരികള്‍ ഭീരുക്കളാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ആയിരംകൊല്ലം അടക്കിഭരിക്കാന്‍ പദ്ധതിയൊരുക്കിയ ഹിറ്റ്‌ലര്‍ക്ക് കേവലം രണ്ട് ദശകങ്ങളെ തുടരാനായുള്ളൂ. ഏകാധിപതികളെയെല്ലാം ജനങ്ങള്‍ വലിച്ചെറിഞ്ഞ ചരിത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്‌ക്കാര സാഹിതിയുടെ പഠന ക്യാമ്പ് വിചാര സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിസഭയില്‍ പിണറായി എഴുതികൊണ്ടുവരുന്ന കടലാസ്‌പോക്കറ്റില്‍നിന്നെടുത്ത് വായിക്കുകയും മന്ത്രിമാര്‍ കൈയ്യടിച്ച് പാസാക്കുകയുമാണ്. ഒരു ചര്‍ച്ചയും ചോദ്യങ്ങളും നിയമപ്രശ്‌നങ്ങളുമൊന്നുമില്ല. നിയമസഭയില്‍ മുഖ്യമന്ത്രിയെ സ്റ്റാലിനോടുപമിച്ച് വിമര്‍ശിച്ചപ്പോള്‍ സ്വതവേ ക്ഷോഭിക്കുകയും മുഖംകറുപ്പിക്കുകയും ചെയ്യാറുള്ള മുഖ്യമന്ത്രി അത് അംഗീകാരമായി കണ്ട് പുഞ്ചിരിക്കുകയായിരുന്നു. ഇത് കണ്ട് നാണംകെട്ട്‌പോയത് താനാണെന്നും സതീശന്‍ പറഞ്ഞു.
എതിര്‍ക്കുന്നരെപ്പോലും അംഗീകരിക്കുന്ന സംസ്‌ക്കാരമാണ് കോണ്‍ഗ്രസിന്റേത്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും വിമര്‍ശകനായിരുന്ന അംബേദ്ക്കറെ നെഹ്‌റു തന്റെ മന്ത്രിസഭയിലെ നിയമമന്ത്രിയാക്കുകയാണ് ചെയ്തത്. ഭരണഘടനാ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനവും അംബേദ്ക്കര്‍ക്ക് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

നാലാഞ്ചിറയിലെ മാന്‍ഇവാനിയോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സംസ്ക്കാര സാഹിതിയുടെ പ്രഥമ ടാഗോര്‍ പുരസ്‌ക്കാരം കഥാകൃത്ത് ടി. പത്മനാഭന് പ്രതിപക്ഷ നേതാവ് സമ്മാനിച്ചു. സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു. ടി.പത്മനാഭന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, ചെറിയാന്‍ ഫിലിപ്പ്, ടി. ശരത്ചന്ദ്രപ്രസാദ്, എന്‍.വി പ്രദീപ്കുമാര്‍, നെയ്യാറ്റിന്‍കര സനല്‍, വി.ആര്‍ പ്രതാപന്‍ പ്രസംഗിച്ചു. പഠനക്യാമ്പില്‍ ‘മതരാഷ്ട്രവാദം മതനിരപേക്ഷ സമൂഹത്തില്‍’ എന്ന വിഷയം ഡോ. എം.എന്‍ കാരശേരി അവതരിപ്പിച്ചു. ഫാസിസ്റ്റ് കാലത്തെ എഴുത്തും ജീവിതവും’ എന്ന വിഷയം കല്‍പ്പറ്റ നാരായണനും ‘നവഫാസിസം ചരിത്രവും വര്‍ത്തമാനവും’ കെ.ഇ.എന്‍ കുഞ്ഞഹമ്മദും അവതരിപ്പിച്ചു. ‘സത്യാനന്തരകാലത്തെ മാധ്യമപ്രവര്‍ത്തനം’ എന്ന വിഷയം സണ്ണിക്കുട്ടി എബ്രഹാം, സിബി സത്യന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സാംസ്‌ക്കാരിക പരിപാടികളും നടന്നു. നാളെ രാവിലെ ‘സിനിമയും സമൂഹവും’ ഐ. ഷണ്‍മുഖദാസ്, ബിനോയ് തോമസ്, ആലപ്പി അഷ്‌റഫ് അവതരിപ്പിക്കും. 11.30ന് ‘നെഹ്‌റുവിനെ ഭയക്കുന്നതാര്’ എന്ന വിഷയം ഡോ. ശശിതരൂര്‍ എം.പി അവതരിപ്പിക്കും. ഡോ. ജെ.എസ് അടൂര്‍ പ്രസംഗിക്കും. ഉച്ചക്ക് ശേഷം 1.30ന് ‘കേരളീയ നവോത്ഥാനവും സ്വാതന്ത്ര്യസമരപോരാട്ടവും’ ചെറിയാന്‍ ഫിലിപ്പ് അവതരിപ്പിക്കും. വൈകുന്നേരം 3.15ന് ‘നീതിന്യായ വ്യവസ്ഥയും ഭരണകൂടവും’ എന്ന വിഷയം അഡ്വ. ജയശങ്കര്‍ അവതരിപ്പിക്കും. നാലിന് പ്രവര്‍ത്തന രേഖ അവതരിപ്പിക്കും. അഞ്ചിന് സമാപനസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സെയ്‌ഫ്‌ അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

Published

on

മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ്‌ അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് മുംബൈ പോലീസ്. എമർജൻസി ഫയർ എസ്കേപ്പ് ഗോവണിയിലെ സി.സിടിവിയിൽ പതിഞ്ഞ ചിത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. തിരച്ചിലിനായി പത്തംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ബാന്ദ്രയിലുള്ള സെയ്‌ഫ് അലിഖാൻ്റെ വീട്ടിലെ എമർജൻസി ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി നടന്റെ മുറിയിൽ കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ സെയ്ഫ് അലി ഖാന്റെ ജോലിക്കാരെ ചോദ്യം ചെയ്‌തുവരികയാണ്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയെന്ന് സഹായികളിൽ ഒരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്‌ഫ് മുറിയിലെത്തിയത്. തുടർന്ന് കള്ളനെ പിടികൂടുന്നതിനിടെ മൽപ്പിടിത്തത്തിനിടെയാണ് പ്രതി സെയ്‌ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ശരീരത്തിൽ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്.

Continue Reading

Delhi

ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു

Published

on

ന്യൂഡൽഹി: മലയാളിയായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു വിനോദ് ചന്ദ്രൻ. 2011 നവംബർ എട്ടിന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ 2023 മാർച്ച് 29നാണ് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായത്.
ജസ്റ്റീസ് വിനോദ് ചന്ദ്രൻ ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 33 ആയി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ വരെയാകാം.

Continue Reading

Bengaluru

എടിഎമ്മിലേക്ക് പണവുമായി പോയ വാഹനത്തിലെ സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ചു കൊന്ന്,93 ലക്ഷം കവർന്നു

Published

on

ബംഗളൂരു : കര്‍ണാടകയില്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും വെടിവെച്ചുകൊന്ന് കവര്‍ച്ച.ഗിരി വെങ്കടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ച രാവിലെ 11.30 ഓടേയാണ് സംഭവം. ബൈക്കിലെത്തിയ ആയുധധാരികളായ മോഷ്ടാക്കളാണ് ആക്രമണം നടത്തിയത്. രണ്ടു സെക്യൂരിറ്റി ജീവനക്കാരും തത്ക്ഷണം മരിച്ചു. എസ്ബിഐ എടിഎമ്മില്‍ നിറയ്ക്കാന്‍ കരുതിയിരുന്ന പണമാണ് കവര്‍ന്നത്.തിരക്കുള്ള ശിവാജി ചൗക്കിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ പണവുമായി പോകുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ നിറയൊഴിച്ചത്.മോഷ്ടാക്കള്‍ എട്ടു റൗണ്ടാണ് വെടിവെച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച്‌ സുരക്ഷ വര്‍ധിപ്പിച്ചു. പ്രതികളെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured