Connect with us
,KIJU

Featured

കണ്ടല സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പ്:
അന്വേഷണ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Avatar

Published

on

നിസാർ മുഹമ്മദ്

Advertisement
inner ad

തിരുവനന്തപുരം: കരുവന്നൂരിന് പിന്നാലെ കണ്ടല സർവീസ് സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പു നടന്നതായി അന്വേഷണ റിപ്പോർട്ട്. കേരള സഹകരണ വകുപ്പ് നിയമം 68 (1) പ്രകാരം അസിസ്റ്റന്റ് രജിസ്ട്രാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ക്രമക്കേടുകൾ അക്കമിട്ടു നിരത്തിയിരിക്കുന്നത്. അതേസമയം, സിപിഐ നേതാവ് ഭാസുരാഗൻ പ്രസിഡന്റായ ബാങ്കിനെതിരെ കോടികളുടെ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ എൽഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഭരണ സമിതി രാജിവെച്ചിരുന്നു. തട്ടിപ്പുകൾക്ക് പുറമേ ബാങ്ക് ഭരണസമിതി നടത്തിയ ക്രമക്കേടുകളും ഈമാസം 15ന് സമർപ്പിക്കപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ എണ്ണിയെണ്ണിപ്പറഞ്ഞിട്ടുണ്ട്.


തസ്തികാനുവാദം ഇല്ലാതെ നിരവധി പേരെ ബാങ്കില്‍ നിയമിച്ചും ജീവനക്കാര്‍ക്ക് അനധികൃത ഉദ്യോഗകയറ്റം, ഗ്രേഡ് ആനുകൂല്യം മുതലായവ നല്‍കിയും സില്‍ബന്ധി ചിലവ് ഇനത്തില്‍ നിക്ഷേപത്തില്‍ നിന്നും വന്‍തുക വകമാറ്റി ചിലവഴിച്ചു. സഹകരണ നിയമം, ചട്ടം, രജിസ്ട്രാറുടെ സര്‍ക്കൂലര്‍ എന്നിവകളിലെ വ്യവസ്ഥകള്‍ ബോധപൂര്‍വ്വം ലംഘിച്ച് ബാങ്കിലെ കാലാകാലങ്ങളിലെ ഭരണസമിതി ബാങ്കിന് ഭീമമായ തുക നഷ്ടമുണ്ടാക്കിയവർക്കെതിരെ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അന്വേഷണ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.  ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി ആരംഭിച്ച സഹകരണ ആശുപത്രിയില്‍ നിക്ഷേപങ്ങള്‍ വകമാറ്റി ചെലവഴിച്ച് അനധികൃതമായ ജീവനക്കാരെ നിയമിച്ച് അവര്‍ക്ക് ശമ്പളവും പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കി ഭരണസമിതി ബാങ്കിന് ഭീമമായ തുക നഷ്ടമുണ്ടാക്കി. വായ്പ സംഘങ്ങളുടെ ക്ലാസ് 5 ല്‍ പ്രവര്‍ത്തിക്കാന്‍ മാത്രം യോഗ്യതയുള്ള സംഘത്തിന്റെ ക്ലാസിഫിക്കേഷന്‍ ക്ലാസ് 1 ല്‍ നിലനിര്‍ത്തി, റീക്ലാസിഫിക്കേഷന്‍ നടത്താതെ സില്‍ബന്ധി ചിലവ് ഇനത്തില്‍ നിക്ഷേപത്തില്‍ നിന്നും വന്‍തുക വകമാറ്റി ചിലവഴിച്ച് സഹകരണ നിയമം, ചട്ടം, രജിസ്ട്രാറുടെ സര്‍ക്കുലര്‍ എന്നിവകളിലെ വ്യവസ്ഥകള്‍ ബോധപരമൂര്‍വ്വം ലംഘിച്ച്  ഭരണസമിതി ബാങ്കിന് ഭീമമായ തുക നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്.


സഹകരണ ചട്ടം 54(1)ന് വിധേയമല്ലാതെ ജോയിന്റ് രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി കൂടാതെ ബാങ്കില്‍ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മാറനല്ലൂര്‍ ക്ഷീരവ്യവസായ സംഘത്തിന് സംഘം നിയമാവലിയ്ക്കും സഹകരണ നിയമത്തിനും ചട്ടത്തിനും വിരുദ്ധമായി വന്‍തുക ക്രമരഹിതമായി വായ്പ അനുവദിച്ച് വര്‍ഷങ്ങളായി വായ്പ കുടിശ്ശികയാക്കി ബാങ്കിന് ഭീമമായ നഷ്ടമുണ്ടാക്കി. ചട്ടവിരുദ്ധമായി ബാങ്ക് ഫണ്ട് മാറനല്ലൂര്‍ ക്ഷീര വ്യവസായ സംഘത്തിന് വായ്പ നല്‍കുകയും 5 ലക്ഷം രൂപ ഷെയര്‍ എടുക്കുകയും ചെയ്തത് കണ്ടല സര്‍വ്വീസ് സഹകരണ ബാക്ക് പ്രസിഡന്റ് ആയിരുന്ന ഭാസുരാംഗന്‍ സ്വന്തം താല്‍പര്യത്തിനായിരുന്നു. ക്ഷീര വ്യവസായ സംഘത്തിന്റെയും പ്രസിഡന്റ് ഭാസുരാംഗനാണെന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപ മൂല്യശോഷണം മൂലം 101 കോടി രൂപയുടെ ആസ്തിയില്‍ കുറവുണ്ടായിരിക്കുന്ന ബാങ്കിന് തരളധനം സൂക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ഇതുവഴി നിക്ഷേപം തിരികെ നല്‍കുന്നതില്‍ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിയും വന്നു. നിയമാവലി വ്യവസ്ഥയെ ബോധപമൂര്‍വ്വം ലംഘിച്ച് വന്‍തുക വായ്പ നല്‍കിയും, 3 സെന്റിന് താഴെ വസ്തു ജാമ്യമായി സ്വീകരിച്ച് വായ്പ നല്‍കിയും, ഒരു വസ്തുവിന്റെ ജാമ്യത്തില്‍ നിരവധി വായ്പകള്‍ നല്‍കിയും, കൃത്രിമ വസ്തുമൂല്യനിര്‍ണയത്തിലൂടെ മതിപ്പ് വില കൂട്ടികാണിച്ച് വായ്പ തരപ്പെടുത്താന്‍ വ്യക്തികളെ അനുവദിക്കുകയും ചെയ്തു. സി ക്ലാസ് അംഗങ്ങള്‍ക്ക് പോലും വായ്പ നല്‍കി. വായ്പ കുടിശ്ശിക ഈടാക്കാന്‍
ആര്‍ബിട്രേഷന്‍ എക്‌സിക്യൂഷന്‍ കേസുകള്‍ യഥാവിധി ഫയല്‍ ചെയ്യാതെയും അംഗമറിയാതെ എം ഡി എസ് ബാക്കിനില്‍പ്പ് തുക അനധികൃത വായ്പയാക്കി മാറ്റിയും വ്യവസ്ഥകൾ ലംഘിച്ചു.  ഇത് ബാങ്കിന് ഭീമമായ കടം വരുത്തിവെച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഘത്തില്‍ നിന്നും മതിയായ ജാമ്യം വാങ്ങാതെ വിതരണം ചെയ്ത വായ്പകളില്‍ സംഘം പ്രസിഡന്റ് ഭാസുരാംഗന്റെയും ജീവനക്കാരുടെയും ബന്ധുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളത് വളരെ ഗൗരവമായി കാണേണ്ടതാണ്. ആരാണോ സംഘം ഫണ്ട് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതും വിനിയോഗിക്കേണ്ടതുമായവര്‍ തന്നെ സംഘം ഫണ്ട് ശോഷണത്തിന് കൂട്ടുനിന്നത് ബാങ്കിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisement
inner ad


നിയമാവലിയില്‍ ഇല്ലാത്ത നിക്ഷേപം സ്വീകരിച്ചും ഉപനിബന്ധന ഇല്ലാതെ നിക്ഷേപം സ്വീകരിച്ചും നിക്ഷേപങ്ങള്‍ക്ക് അമിത പലിശ നല്‍കിയും ബാങ്ക് ഭരണസമിതി രജിസ്ട്രാറുടെ സര്‍ക്കുലറുകളെ ബോധപൂര്‍വ്വം ധിക്കരിച്ച് ബാങ്കിന് ഭീമമായ തുക നഷ്ടം വരുത്തി. രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ബാങ്കില്‍ കമ്പ്യൂട്ടര്‍വത്കരണം നടത്തി ക്രമക്കേടുകള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലെ പ്രവര്‍ത്തനങ്ങള്‍ നടത്തി. വാഹനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്ത ഭരണസമിതി കുറ്റകരമായ വീഴ്ചവരുത്തി ബോധപൂര്‍വ്വം ബാങ്കിന് നഷ്ടം വരുത്തി.
വകുപ്പ് അനുമതി കൂടാതെ ബാങ്കിലും ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ആശുപത്രിയിലും അകസാമാനങ്ങളും ആശുപത്രി ഉപകരണങ്ങളും വാങ്ങിയതുവഴി സഹകരണ ചട്ടം 180 ന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ പെന്‍ഷന്‍കാര്‍ക്ക് വിതരണം ചെയ്ത തുകയില്‍ തിരിച്ചടയ്ക്കാനുള്ള 38,18,600 രൂപ സംഘം വകമാറ്റി ചെലവഴിച്ചത് തന്നെ ബാങ്കിന്റെ കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.


ഒരു സഹകരണ സ്ഥാപനം ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തികളാണ് കണ്ടല സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്നത്. അനധികൃത നിയമനം നടത്തുക, അവര്‍ക്ക് പ്രൊമോഷനും അനധികൃതമായി ശമ്പളവും നല്‍കുക, നിക്ഷേപം സ്വീകരിക്കുന്നതിന് ബാങ്കിലെ ജീവനക്കാര്‍ക്ക് കമ്മീഷന്‍ കൊടുക്കുക, എം ഡി എസില്‍ ചിറ്റാളന്‍മാരെ ചേര്‍ക്കുന്നതിന് ബാങ്കിലെ ജീവനക്കാര്‍ക്ക് കമ്മീഷന്‍ കൊടുക്കുക, എം ഡി എസ് തുക ഒരു ചിറ്റാളന് കൊടുക്കേണ്ട സ്ഥാനത്ത് നിരവധി പേര്‍ക്ക് പേര്‍ക്ക് നല്‍കുകയും ഈ തൂക ബാങ്കില്‍ സാങ്കല്‍പ്പിക നിക്ഷേപമായി കാണിച്ച് ഇല്ലാത്ത നിക്ഷേപത്തിന് കൂടിയ പലിശ നല്‍കുക, അനധികൃതമായി സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സംഭാവനകളും പരസ്യങ്ങളും നല്‍കുക, അനുമതി ഇല്ലാതെ കൂടിയ തുക ചെലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സാധന സാമഗ്രികളും വാങ്ങുക എന്നിങ്ങനെ നിരവധി ക്രമക്കേടുകൾ നടന്നതായും റിപ്പോർട്ടിലുണ്ട്. ആരോപണം നേരിടുന്ന സിപിഐ നേതാവ് ഭാസുരാഗൻ നിലവിൽ മിൽമ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റർ ആണ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രം’; കുട്ടനാട്ടിലെ കർഷക ആത്മഹത്യ പാർലമെന്റിൽ ഉന്നയിച്ച്; ജെബി മേത്തർ എംപി

Published

on

Advertisement
inner ad

ന്യൂഡൽഹി: സംഭരിച്ച നെല്ലിന്റെ തുക നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആരോപിച്ചു. എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് – കേരളത്തിലെ കർഷക ആത്മഹത്യകളിൽ ഏറ്റവും ഒടുവിലത്തെയാളുടെ ആത്മഹത്യാക്കുറിപ്പിലെ വരിയാണിത്. ഇനി എത്ര കർഷകരുടെ ജീവൻ പൊലിഞ്ഞാലാണ്‌ സർക്കാരുകൾ കർഷകർക്ക് ലഭിക്കാനുള്ള തുക നൽകുകയെന്ന് അവർ ചോദിച്ചു.
നെല്ലിന്റെ വില നേരിട്ട് കർഷകർക്ക് നൽകാതെ പി ആർ. എസ്. എന്ന അപ്രായോഗിക സമ്പ്രദായമാണ് നിലവിൽ സപ്ലൈകോ ഏർപ്പെടുത്തിയിട്ടുള്ളത്. നെല്ല് സംഭരണസമയത്ത് സപ്ലൈകോയിൽ നിന്ന് കർഷകർക്ക് നൽകുന്ന പി ആർ എസ്. ബാങ്കുകളിൽ ഹാജരാക്കി നെല്ലിന്റെ തുകയ്ക്ക് തുല്യമായ തുക ബാങ്കിൽ നിന്നും വായ്പ ആയി ലഭിക്കുന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന താങ്ങുവിലയുടെ വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ പലിശസഹിതം ബാങ്കുകൾക്ക് ലോൺ തിരിച്ചടയ്ക്കുന്ന ക്രമീകരണമാണിത്.
എന്നാൽ താങ്ങുവിലയിലും നെല്ലുസംഭരണയിനത്തിലും കേന്ദ്രസർക്കാർ 790 കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിൽ കർഷകരുടെ വായ്പ തിരിച്ചടയ്ക്കുവാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടില്ല. ഖജനാവിൽ പണമില്ലാതെ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഇത്തരത്തിൽ വായ്പാതിരിച്ചടവ്‌ വൈകുന്നതിനാൽ കർഷ കർക്ക് മറ്റ് വായ്പകൾ എടുക്കാനോ, പുനർ കൃഷി ഇറക്കുന്നതിനോ സാധിക്കുന്നില്ല.
നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ 20 ശതമാനത്തോളം നെൽകർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് സർക്കാരിന്റെ വിലയേക്കാൾ വളരെകുറഞ്ഞ നിരക്കിൽ നെല്ല് വിൽക്കേണ്ടിവരുന്നു.
ഈ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രസർക്കാർ കുടിശിക വരുത്തിയ തുക എത്രയും വേഗം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.അഡ്വ.

Advertisement
inner ad
Continue Reading

Featured

രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ, അജ്ഞാത സംഘം വെടിവെച്ചു കൊല്ലപ്പെടുത്തി

Published

on

ജയ്പൂർ: രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ ജയ്പുരിൽ വെടിവച്ചുകൊന്നു. മറ്റ് രണ്ടുപേർക്ക് പരുക്കേറ്റു. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഖ്ദേവ് ഇരുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് രാജസ്ഥാൻ ഡിജിപി വ്യക്തമാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ സുഖ്ദേവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാൾക്കും സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുഖ്‌ദേവിനെ ഉടൻ തന്നെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Continue Reading

Featured

80 വർഷത്തെ ഏറ്റവും വലിയ പ്രളയദുരിതം പേറി ചെന്നൈ

Published

on

ചെന്നൈ: 80 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിനാണു തെന്നിന്ത്യൻ മെട്രോപ്പൊളീറ്റൻ ന​ഗരം ചെന്നൈ സാക്ഷ്യം വഹിക്കുന്നത്. നാശ നഷ്ടങ്ങളുടെ കണക്ക് ഊഹിക്കാവുന്നതിലുമപ്പുറം. നഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം ചെന്നൈയിലേക്ക്. സഹസ്ര കോടികളുടെ നാശ നഷ്ടങ്ങളാണുണ്ടായത്. ഇതു വരെ അഞ്ചു പേർ മരിച്ചെന്നാണ് കണക്കെങ്കിലും ആയിരങ്ങൾ വഴിയാധാരാമായി. ചെന്നൈ വിമാനത്താവളം ഓപ്പറേഷണൽ ലവലിൽ വന്നിട്ടില്ല. റൺവേ അപ്പാടെ വെളളത്തിലായി. ബേയിൽ പാർക്ക് ചെയ്തിരുന്ന എയർക്രാഫ്റ്റുകളുടെ മുൻ-പിൻ ചക്രങ്ങൾ പൂർണമായി വെള്ളത്തിൽ മുങ്ങി. റെയിൽവേ ​ഗതാ​ഗതവും പൂർണമായി സ്തംഭിച്ചു.
ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Continue Reading

Featured