Connect with us
,KIJU

Kerala

സംഘർഷ മേഘങ്ങൾ വകഞ്ഞുമാറ്റി കൊല്ലത്തു തെളിഞ്ഞ വേറിട്ടൊരു സമര ചന്ദ്രിക

Avatar

Published

on

നിരവധി സമര പോരാട്ടങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട് കൊല്ലം പട്ടണം. തൊഴിലാളി പ്രക്ഷോഭം കൊണ്ട് സദാ പ്രക്ഷുബ്ധമായിട്ടുള്ള ഒരു ജില്ലയുടെ തലസ്ഥാനമെന്ന നിലയിൽ കൊല്ലം നിവാസികളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഈ സമരങ്ങളെല്ലാം. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു സമരത്തിന് ഇക്കഴിഞ്ഞ 13നു കൊല്ലം നഗരം സാക്ഷിയായി. സമരം സംഘടിപ്പിച്ചത് എൻ. കെ. പ്രേമചന്ദ്രൻ എംപിയും നേതൃത്വം നൽകിയത് യുഡിഎഫും ആണെന്നു പറയാം. എന്നാൽ അക്ഷരാർഥത്തിൽ അതേറ്റെടുത്തത് കൊല്ലത്തെ പൗരാവലിയായിരുന്നു.

ജാതി, മത, വർണ, വർഗ വ്യത്യാസങ്ങളൊന്നുമില്ലതെ നാനാജാതി മതസ്ഥർ ഏക മനസോടെ ഏറ്റെടുത്ത ഇതുപോലൊരു സമരം അടുത്ത കാലത്തൊന്നും കൊല്ലം കണ്ടിട്ടില്ല.
വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള ഏഴ് ബിഷപ്പുമാർ, പെന്തിക്കോസ്ത് സഭയിൽ നിന്നുള്ള പത്തോളം പാസ്റ്റർമാർ, നിരവധി കന്യാസ്ത്രീകൾ,വൈദികർ, പ്രമുഖരായ നിരവധി ഇസ്ലാം മത പണ്ഡിതന്മാർ, നേതാക്കൾ തുടങ്ങിയവരുടെ വെറും സന്നിധ്യമായിരുന്നില്ല ഈ സമരത്തിന്റെ മുഖം. അവരുടെയെല്ലാം മുഴു നീള പങ്കാളിത്തവും ആത്മാർപ്പണത്തോടെയുള്ള  പിന്തുണയുമായിരുന്നു മുഖ്യം. യുഡിഎഫ് കൺവിനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്യുകയും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ നാരങ്ങാനീര് നൽകി അവസാനിപ്പിക്കുകയും ചെയ്ത സത്യഗ്രഹ സമരത്തിനു പിന്തുണയുമായി ജില്ലയിലെയും പുറത്തുമുള്ള കോൺഗ്രസ്, യുഡിഎഫ് നേതാക്കളെല്ലാം എത്തിയിരുന്നു.


യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, ലത്തീൻ കത്തോലിക്ക കൊല്ലം രൂപത അദ്ധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി, കൊല്ലം ഓർത്തഡോക്‌സ് ഭദ്രാസന അധിപൻ  ജോസഫ് മാർ ദിയനോഷ്യസ്, കൊല്ലം കൊട്ടാരക്കര സി.എസ്.ഐ ബിഷപ്പ്  ഡോ: ഉമ്മൻജോർജ്ജ്, മലങ്കര കാതോലിക മാവേലിക്കര രൂപത അദ്ധ്യക്ഷൻ റവ: ഡോ: ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, കൊല്ലം രൂപത മുൻ അദ്ധ്യക്ഷൻ സ്റ്റാൻലി റോമൻ,  വികാരി ജനറൽ .ഫാ. ഫ്രെഡിനന്റ് കായാവിള, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ: കെ.പി. മുഹമ്മദ് സാഹിബ്, , ഏ എ അസീസ്, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.


പക്ഷേ, ഈ സത്യഗ്രഹ സമരം സാധാരണ പ്രതിഷേധ സമരങ്ങൾക്കതീതമായിരുന്നു. അത്രയ്ക്കു ഗൗരവമേറിയതായിരുന്നു ഉപവാസത്തിലൂടെ ഉന്നയിക്കപ്പെട്ട വിഷയം. ഏക സിവിൽ കോഡും അയോധ്യയും പൗരത്വ നിയമവും പോലെയല്ല വടക്കു കഴിക്കൻ സംസ്ഥാനമായ മണിപ്പൂരിലെ കലാപം. ഭൂരിപക്ഷ സമുദായത്തിലും ന്യൂന പക്ഷ സമുദായത്തിലും പെട്ട എത്ര പേർ കൊല്ലപ്പെട്ടു എന്നതിന് കൃത്യമായ കണക്കു പോലുമില്ല. ക്രിസ്ത്യൻ സമൂഹത്തിന്റേതടക്കം ആയിരക്കണക്കിന് ദേവാലയങ്ങൾ അഗ്നിക്കിരയാക്കി. തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിയില്ലെന്ന് കേന്ദ്രവും സംസ്ഥാനവുും ഭരിക്കുന്ന ബിജെപി മന്ത്രിമാർ പോലും വിളിച്ചു കൂവി. എന്നിട്ടും, മൻ കീ ബാത്തിൽ പോലും ഒന്നു പ്രതികരിക്കാൻ നമ്മുടെ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി കൂട്ടാക്കുന്നില്ല. മണിപ്പൂരിൽ നിന്നുള്ള എംപിമാരുമായി ഒരു കൂടിക്കാഴ്ചയ്ക്കു പോലും തയാറാവിന്നില്ല. അവിടെ നിന്നുള്ള സർവ കക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണാൻ മൂന്നു ദിവസം ഡൽഹിയിൽ കാത്തുകെട്ടി കിടന്നിട്ടും കാണാൻ കൂട്ടാക്കാതെ അദ്ദേഹം യുഎസിലേക്കും പിന്നെ ഈജിപ്റ്റിലേക്കും പറന്നു. സ്വന്തം രാജ്യം നിന്നു കത്തുമ്പോൾ, അതേക്കുറിച്ച് ഒന്നാലോചിക്കാൻ പോലും തയറാകാതെ മുഖം തിരിക്കുന്ന പ്രധാനമന്ത്രിക്കെതിരേ കൊല്ലത്തിന്റെ മനഃസാക്ഷി ഉണർത്തുകയായിരുന്നു കൊല്ലത്തെ യുഡിഎഫ് പ്രതിഷേധം. ഈ വിഷയത്തിൽ എൻ,കെ. പ്രേമ ചന്ദ്രൻ ഉയർത്തിയ സത്യസന്ധമായ പ്രതികരണത്തിനാണ് കൊല്ലം ജനത രാഷ്‌ട്രീയം നോക്കാതെ അദ്ദേഹത്തിനു പിന്തുണയുമായെത്തിയത്.


ഗുജറാത്തിൽ വർഗ്ഗീയതയും വിഭാഗീയതയും വളർത്തി ഒരു വിഭാഗം ജനതയെ സംസ്ഥാനത്ത് നിന്നും ഉന്മൂലനം ചെയ്ത ശേഷം രാഷ്ട്രീയ അധികാരം ഉറപ്പിച്ചതിന് സമാനമായ കൊലയും അക്രമണവുമാണ് ബിജെപി മണിപ്പൂരിലും ആവർത്തിക്കുന്നത്. മണിപ്പൂരിൽ ഉണ്ടായിരുന്ന വംശീയ തർക്കത്തെ വർഗീയമായി മാറ്റി കലാപത്തിന് വഴിയൊരുക്കിയത് സർക്കാരും സംഘപരിവാറുമാണ്. രാഹുൽഗാന്ധി മണിപ്പൂർ സന്ദർശിച്ചപ്പോൾ അതിന് തടയിടാൻ ആണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. എന്നാൽ നിശ്ചയദാർഢ്യത്തോടെ ഇരുവിഭാഗം ജനങ്ങളെയും നേരിൽകണ്ട് രാഹുൽ അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി. അഭയാർത്ഥി ക്യാമ്പുകളിൽ  കടന്നുചെന്ന് അദ്ദേഹം ജനങ്ങളുടെ ശബ്ദം കേട്ടു.
എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾ അക്രമം വെടിഞ്ഞ്, സമാധാനത്തിന്റെ പാതയിലെത്തി, മണിപ്പൂരിനു സമാധാനം നൽകണമെന്ന് ഹൃയപൂർവം ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെയൊരു ഒരു പൊതു പ്രസ്താവനയെങ്കിലും നടത്താനുള്ള സൗമനസ്യം പ്രധാനമന്ത്രി എന്തു കൊണ്ടു കാണിക്കുന്നില്ല എന്നതാണ് നമ്മെ ആശ്ചര്യപ്പെടുത്തുന്നത്. സ്വന്തം രാജ്യത്തെ ഒരു സംസ്ഥാനം മൂന്നു മാസമായി നിന്നു കത്തുമ്പോൾ, അതിന്റെ കാരണമെന്താണെന്ന് ഒന്നന്വേഷിക്കുകയെങ്കിലും ചെയ്യേണ്ടേ, പ്രധാനമന്ത്രി? അതിനു പകരം മണിപ്പൂരിലെ കാര്യമല്ലേ, അതു മണിപ്പൂരികൾ നോക്കിക്കൊള്ളട്ടെ എന്നു പറയുന്നതിലെ യുക്തി മനുഷ്യത്വ രഹിതമാണ്.
അതേ യുക്തി തന്നെയാണ് ഇക്കാര്യത്തിൽ സിപിഎമ്മും കാണിക്കുന്നത്. മണിപ്പൂർ വിഷയത്തിൽ പ്രേമചന്ദ്രൻ സത്യഗ്രഹം നടത്തേണ്ടിയിരുന്നത് കൊല്ലത്തല്ല, ന്യൂഡൽഹിയിൽ പാർലമെൻന്റ് മന്ദിരത്തിനു മുന്നിലാവണം എന്നാണ് പാർട്ടി നേതൃത്വം പറഞ്ഞത്. മണിപ്പൂർ വിഷയം പ്രാദേശിക വിഷയമോ കേവലമായ സാമുദായിക വിഷയമോ അല്ലെന്നു തിരിച്ചറിയാനുള്ള വിവേകമല്ല സിപിഎമ്മിനെ നയിക്കുന്നത്. വർഗീയമായും സാമുദായികമായും വോട്ട് ബാങ്ക് സൃഷ്ടിച്ച് എങ്ങനെ അധികാരത്തിലെത്താമെന്ന  ഗൂഢ ലക്ഷമാണ് അവർക്കെന്നു വ്യക്തം.
  കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ഡീൻ കുര്യാക്കോസും ഹൈബി ഈഡനും മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ച് കോൺഗ്രസ് സമുന്നത നേതാവ് രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും അടങ്ങിയ സംഘവും അവിടം സന്ദർശിച്ചു. മൂന്ന് എംപിമാരുള്ള സിപിഎമ്മിലെ ആരെങ്കിലും ഒരാൾ കേരളത്തിലോ ഡൽഹിയിലോ പ്രേമചന്ദ്രൻ നടത്തിയതുപോലൊരു സത്യഗ്രഹം നടത്താൻ എന്തുകൊണ്ടു മുന്നോട്ടു വന്നില്ല? ജനങ്ങളുടെ ജീവനും ജീവിതവുമല്ല, അവരെ വർഗീയമായി വേർതിരിച്ച് വെവ്വേറെ വോട്ട് ബാങ്കുകൾ സൃഷ്ടിച്ചു മുതലെടുപ്പ് നടത്തുക മാത്രമാണ് കേന്ദ്രത്തിൽ ബിജെപിയുടെയും കേരളത്തിൽ സിപിഎമ്മിന്റെയും അജൻഡ. അതിനു കൊല്ലം പൗരാവലി അവർക്കു നൽകിയ മുന്നറിയിപ്പുകൂടിയാണ് സംഘർഷത്തിന്റെ കാർമേഘങ്ങൾ വകഞ്ഞു മാറ്റി കൊല്ലത്തിന്റെ ആകാശത്ത് തെളിഞ്ഞ യുഡിഎഫിന്റെ സ്നേഹ ചന്ദ്രിക.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

നവകേരള സദസ്: കണ്ണൂരിൽ കിട്ടിയത് 28,801 പരാതികൾ, തീർപ്പാക്കിയത് 133

Published

on

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് വെറും പാഴ്‌വേലയെന്നു വീണ്ടും തെളിയിക്കപ്പെടുന്നു. സദസ് ന‌ത്തിയ രണ്ട് ജില്ലകളിലെ നടപടികൾ പൂർത്തിയാക്കാനുള്ള സമയ പരിധി പിന്നിട്ടപ്പോൾ എന്തെങ്കിലും നടപടികളുണ്ടായത് 302 പരാതികളിൽ മാത്രം. ആകെ കിട്ടിയതാവട്ടെ 43,769 പരാതികളും. കണ്ണൂർ ജില്ലയിലെ പരാതികളിൽ പരിഹാരം കാണേണ്ട സമയം ഇന്നലെ വൈകുന്നേരം അവസാനിച്ചു. ആകെ 28,801 പരാതികൾ ലഭിച്ചെങ്കിലും പരിഹരിക്കാനായത് 137 പരാതികൾ മാത്രവും.
കാസർകോട് ജില്ലയിലെ നവ കേരള സദസിൽ ലഭിച്ച 14,698 പരാതികളിൽ ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രം.12,000ത്തിൽ അധികം പരാതികളിൽ നടപടി പോലും തുടങ്ങിയിട്ടില്ല. നവ കേരള സദസിൽ കാസർകോട് ലഭിച്ച പരാതികളിലും നിവേദനങ്ങളിലും പ്രാദേശികതലത്തിൽ പരിഹരിക്കേണ്ടവയ്ക്ക് അനുവദിച്ച സമയം ഞായറാഴ്ച അവസാനിച്ചു. ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രമാണ്. 2028 പരാതികളിൽ നടപടി തുടങ്ങി. വിശദാംശങ്ങൾ ഇല്ലാത്തതെ കളിയായി സമർപ്പിച്ച നിവേദനങ്ങൾ 14 എണ്ണമുണ്ട്. ബാക്കി 12,487 പരാതികൾ ഇപ്പോഴും നടപടിയൊന്നും തുടങ്ങാതെ ഫയലിൽ തന്നെയാണ്.
സിവിൽ സ്റ്റേഷനിൽ നിന്ന് ക്രമപ്രകാരം അതത് വകുപ്പുകളിലേക്കും അവിടെ നിന്ന് താഴെ തലത്തിലേക്കും അയച്ചാണ് തീർപ്പ് കൽപ്പിക്കുന്നത്. പല ഓഫീസുകളിലും ജോലി ചെയ്യാൻ ആവശ്യത്തിന് ജീവനക്കാരില്ല. മെല്ലപ്പോക്കിന് ഇതും കാരണമാണ്. ലൈഫ് വീടുമായി ബന്ധപ്പെട്ട് രണ്ടായിരത്തിൽ അധികം അപേക്ഷകളാണ് ലഭിച്ചത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ ഒട്ടാകെ 11 ലക്ഷം പേർക്കാണു നേരിട്ട് സഹായമെത്തിച്ചത്. പിണറായി വിജയന്റെ തട്ടിപ്പ് സദസിൽ പതിനായിരം പേർക്ക് സഹായം കിട്ടുമോ എന്നുറപ്പില്ല. അതും ഉദ്യോ​ഗസ്ഥർ കനിഞ്ഞാൽ മാത്രം.

Continue Reading

Kerala

മാറനല്ലൂരിൽ വ്യാപക അക്രമം അഴിച്ചുവിട്ട് സിപിഎം; പിന്നിൽ കണ്ടല ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കളിലേക്കുള്ള അന്വേഷണത്തിലുള്ള അമർഷം

Published

on

കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഭീതി പരത്തി അക്രമപരമ്പരയുമായി സിപിഎം. സിപിഎം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറി കുരിശോട്ടുകോണം കിഴക്കിൻകര പുത്തൻവീട്ടിൽ അഭിശക്തിൻ്റെ നേതൃത്വത്തിൽ വിഷ്ണു, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ അർദ്ധരാത്രി 12മണിയോടെ അഭിശക്തിൻ്റെ KL 74 B 5350 എന്ന നമ്പരിലുള്ള ബൊലേറോ കാറിലെത്തി ഒരു വീടും നിരവധി വാഹനങ്ങളും അടിച്ചുതകർത്തത്. കണ്ടല ബാങ്ക് മുൻ ഭരണസമിതി അംഗവും മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമായ സുരേഷ് കുമാറിൻ്റെ ഡ്രൈവറാണ് സംഘത്തിലെ യാണ് വിഷ്ണു. ഈ സംഘം ആദ്യം മണ്ണടിക്കോണത്ത് ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ശ്രീകുമാറിന്റെ മഞ്ഞ മൂലയിലുള്ള വീടിനു നേരെയാണ് അക്രമം അഴിച്ചുവിട്ടത്. ഇരച്ചുകയറിയ സംഘം വീടിൻ്റെ ജനാല ചില്ലുകൾ തകർത്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്താണ് അക്രമണത്തിന് പിന്നിലെന്ന് ശ്രീകുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട് . സംഭവത്തിൽ അഭിശക്തും, വിഷ്ണുവും, പ്രദീപും പോലീസ് പിടിയിലായി. വീട് അക്രമിച്ച സംഘം പാൽക്കുന്ന് ആശുപത്രിക്ക് സമീപം ശാന്തിദൂതിൽ അജീഷിൻ്റെ കാർ, ചൈതന്യ ഗ്രന്ഥശാലക്ക് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയുടെ ഗ്ലാസ്, വണ്ടന്നൂർ രാജേഷിൻ്റെ ഉടമസ്ഥതയിലുള്ള ടിപ്പറിൻ്റെ ഗ്ലാസ്, പാപ്പാകോട് അജയൻ്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോയുടെ ഗ്ലാസ്, ശിവൻ്റെ ഉടമസ്ഥതയിലുള്ള ടാറസ് ലോറിയുടെ ഗ്ലാസ്, മണ്ണടിക്കോണത്ത് പ്രദീപിൻ്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോ, ചെന്നിയോട് റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന രണ്ട് പിക്കപ്പ് വാനുകൾ എന്നിവ തകർത്ത ശേഷം ചെന്നിയോട് വിളവെടുക്കാറായ അഞ്ചുസെൻ്റ് പുരയിടത്തിലെ മരച്ചീനിയും വെട്ടി നശിപ്പിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വണ്ടന്നൂർ, പാൽക്കുന്ന്, ലേലാരിയോട്, ചെന്നിയോട്, മദർ തെരേസ നഗർ തുടങ്ങി 4 കിലോമീറ്ററോളം വരുന്ന പ്രദേശത്ത് വീടുകളിൽ പാർക്ക് ചെയ്യാൻ സൗകര്യമില്ലാതെ റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് അക്രമിസംഘം അടിച്ചുതകർത്തത്. സംഭവത്തിലും, ഇ ഡി അന്വേഷണം നേരിടുന്ന കണ്ടല ബാങ്ക്മുൻ പ്രസിഡന്റിൻ്റെ ബിനാമിയായ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷിന്റെ നിർദേശം അനുസരിച്ചായിരിക്കും ഇവർ അക്രമം നടത്തിയത്. നാലു വർഷത്തിനു മുമ്പ് ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ്ശ്രീകുമാറിന്റെ വീട് അടിച്ചു തകർത്തത് ഇപ്പോൾ കസ്റ്റഡിയിലെടുത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഈ അക്രമത്തിന് പിന്നൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾ സ്ഥിരം കുറ്റവാളികളായ സി.പി.എം പ്രവർത്തകരാണെന്നും ഇവരെ പ്രോത്സാഹിപ്പിയ്ക്കുന്ന പ്രാദേശിക നേതാക്കളെക്കൂടി പ്രതിയാക്കി കേസെടുക്കണമെന്നും കെ.പി.സി.സി നിർവ്വാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ ആവശ്യപ്പെട്ടു. സ്ഥിരം കുറ്റവാളികളായ ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഊരുട്ടമ്പലം വിജയനും പറഞ്ഞു.

Continue Reading

Featured

ലോക്കൽ പൊലീസ് പറഞ്ഞതെല്ലാം പാളി, കേസ് ക്രൈം ബ്രാഞ്ചിന്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ പൊലീസിന്റെ വിശദീകരണത്തിൽ നിരവധി പോരായ്മകളുള്ള സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി: എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.
കേസ് ക്രൈം ബ്രാഞ്ചിനു വിട്ട സാഹചര്യത്തിൽ പൊലീസ് ഇന്നലെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചില്ല. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച് റിമാൻഡ് ചെയ്തു വിവിധ ജയിലുകളിൽ അടച്ചിരിക്കുകയാണ്. ഇന്നലെ കസ്റ്റ‍ഡി അപേക്ഷ നൽകി തെളിവെടുപ്പ് നടത്തുമെന്നായിരുന്നു എഡിജിപി എംആർ അജിത് കുമാർ അറിയിച്ചത്. എന്നാൽ പൊലീസിന്റെ വെളിപ്പെടുത്തലുകളിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.
 പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്. സംഭവത്തിൽ ഈ മൂന്നു പ്രതികൾ മാത്രമാണെന്ന ലോക്കൽ പോലീസിന്റെ വാദം തന്നെ തെറ്റാണ്. നാലാമതൊരാളുടെ രേഖാ ചിത്രം പൊലീസ് തന്നെ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ പിതാവിനെതിരേ പല പരാതികളും  നിലവിലുണ്ട്. എന്നാൽ അദ്ദേഹത്തിനു കേസുമായി ഒരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാം പ്രതി അനിത കുമാരി ഒരു തവണ മാത്രമേ കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ളു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അവർ രണ്ടു തവണ വിളിക്കുകയും തുക ഉയർത്തി ചോദിക്കുകയും ചെയ്തതിന്റെ ശബ്ദരേഖ ചാനലുകൾ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തെ ബൈക്കിൽ ചിലർ പിന്തുടർന്നു എന്ന് ദൃക്സാക്ഷികളുടെ മൊഴി ലോക്കൽ പോലീസ് മുഖവിലയ്ക്കെടുത്തില്ല. കസ്റ്റഡിയിലുള്ള പ്രതികളല്ലാതെ നാലാമതൊരാൾ കൂടി പാരിപ്പള്ളിയിലെ കടയിൽ വന്നു എന്ന കടഉടമയുടെ മൊഴി പൊലീസ് വിലക്കി. തട്ടിക്കൊണ്ടു പോയ സംഘത്തിൽ നാലുപേരുണ്ടായിരുന്നു എന്ന കുട്ടികളിലൊരാളുടെ മൊഴിയും പൊലീസ് തള്ളി. പരിഭ്രമംകൊണ്ടു തോന്നിയതാവാം എന്നാണ് എഡിജിപി പറയുന്നത്. ഏറ്റവുമൊടുവിൽ തെങ്കാശി പുളിയറയിൽ പ്രതികൾക്കൊപ്പമുണ്ടായിരുന്ന നവാസ് എന്നയാളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. ഇതും ദുരൂഹമാണ്.
ഇന്നലെ ഉച്ചയോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു കൊണ്ട് പൊലീസ് ആസ്ഥാനത്തു നിന്ന് ഉത്തരവ് വന്നത്. അതോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം ലോക്കൽ പൊലീസ് ഉപേക്ഷിച്ചു. ക്രൈം ബ്രാഞ്ച് പൊലീസ് ഫയൽ പഠിച്ച ശേഷം നാളെ (ബുധൻ) കസ്റ്റഡി അപേക്ഷ നൽകുമെന്ന് അറിയുന്നു.

Advertisement
inner ad
Continue Reading

Featured