Connect with us
48 birthday
top banner (1)

Featured

ഒന്നല്ല, രണ്ടു വട്ടം മാപ്പ് പറയണം
ഉമ്മൻ ചാണ്ടിയോട്

Avatar

Published

on

  • പിൻ പോയിന്റ്
    ഡോ. ശൂരനാട് രാജശേഖരൻ

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ഒന്നല്ല രണ്ടു വട്ടം മാപ്പ് പറയണം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും. ഒന്ന് 2016 ഫെബ്രുവരി 29ന് കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞപ്പോൾ അതിനെ പരിഹാസ്യമെന്നു വിളിച്ചു കളിയാക്കിയതിന്. രണ്ട്, നിർമാണപ്രവൃത്തിയുടെ പകുതി പോലും പൂർത്തിയാക്കാതെ, നിർമാണ സാമ​ഗ്രികളുമായി വന്ന ഒരു ചരക്കു കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ച് അതിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന മാമാങ്കമായി ചിത്രീകരിച്ചതിന്.


2016ൽ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത കണ്ണൂർ വിമാനത്താവളം ഇപ്പോഴത്തെ മുഖ്യമന്ത്രി ഒരിക്കൽ കൂടി ഉദ്ഘാടനം ചെയ്തു, 2018 ഡിസംബർ ഒൻപതിന്. അന്നു ദേശാഭിമാനി ഇങ്ങനെ എഴുതി- 2016 ഫെബ്രുവരി 29 നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പരിഹാസ്യമായ ഉദ്ഘാടനം നടത്തി. വിമാനത്താവളത്തിന്റെ പണി പൂർത്തിയാക്കി ഞങ്ങളിതാ യഥാർഥ ഉദ്ഘാടനം നടത്തുന്നു എന്നായിരുന്നു അവകാശവാദം. മുഖ്യമന്ത്രി ഉമ്മൻചാണ്ടി പരീക്ഷണപ്പറക്കൽ ഉദ്ഘാടനം ചെയ്തപ്പോൾ ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷവും ബി.ജെ.പിയും ബഹിഷ്‌കരിച്ചു. ഇതായിരുന്നു അന്ന് വികസനത്തോടുള്ള സിപിഎം മുന്നണിയുടെ നിലപാട്.


അന്നത്തെ ഇടതു നിലപാടും രണ്ടാം വട്ട ഉദ്ഘാടനവും ഓർമയുള്ളവർ ഇന്നലെ നടന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനമാമാങ്കത്തെ എങ്ങനെയാണ് വിമർശിക്കേണ്ടത്. തുറമുഖ നിർമാണത്തിന് ആവശ്യമായ യന്ത്ര സാമ​ഗ്രികളുമായി വന്ന ഒരു കപ്പലിനെ ചൂണ്ടിക്കാട്ടി, ഇതാ കേരളത്തിന്റെ വികസന സ്വപ്നം പൂവണിയുന്നു എന്നു പറയുന്നവരെ ഏതു തരത്തിലാണ് പരിഹസിക്കേണ്ടത്? റോഡ് പണിയാൻ മെറ്റലും ടാറുമായി വന്ന ലോറിക്കു മാലയിട്ട് റോഡ് ഉദ്ഘാടനം ചെയ്യുന്നതു പോലായി വിഴിഞ്ഞത്ത് ക്രെയിനുമായി വന്ന കപ്പലിനെ മാലയിട്ട് തുറമുഖത്തിന്റെ ഉദ്ഘാടനം നടത്തിയ സംഭവം. വിഴിഞ്ഞം തുറമുഖത്തിന്റെ പണി പാതി പോലുമായിട്ടില്ല. അവിടേക്ക് ഒരു ചെറു കണ്ടെയ്നർ ഷിപ്പ് പോലും വന്നിട്ടില്ല. യാത്രക്കാരോ കാർ​ഗോയോ എത്തിയിട്ടില്ല. പിന്നെങ്ങനെയാണ് വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യുന്നു എന്നു പറയാനാവുക. പക്ഷേ,
കഴിഞ്ഞ ദിവസം വിഴിഞ്ഞം ആഴക്കടലിലെത്തിയ ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. തുറമുഖ നിർമ്മാണത്തിന് വേണ്ടിയുള്ള കൂറ്റൻ ക്രെയിനുകളാണ് കപ്പലിലുള്ളത്. വിഴിഞ്ഞത്ത് പുലിമുട്ട് നിർമ്മാണം പോലും പൂർണ്ണമായിട്ടില്ല.


വിഴിഞ്ഞം തുറമുഖം മുൻ യുഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, ഈ തുറമുഖത്തിന് ആവശ്യമായ മുഴുവൻ അനുമതികളും വാങ്ങി നിർമാണം തുടങ്ങിയിരുന്നു. 2016 മേയിൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുന്നതിനു തൊട്ടു മുൻപ് അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനിയുമായി ഒപ്പു വച്ച കരാറിൽ 1000 ദിവസം കൊണ്ട് തുറമുഖത്തിന്റെ നിർമാണം തീർക്കുമെന്ന് ഉറപ്പ് വാങ്ങിയാണ് അന്നതതെ സർക്കാർ അധികാരമൊഴിഞ്ഞത്.
ഈ കരാർ പ്രകാരം 2019ൽ പണി പൂർത്തിയാക്കി കാർ​ഗോ കപ്പലും ക്രൂസ് കപ്പലും അന്താരാഷ്ട്ര റൂട്ടിലെ കൂറ്റൻ മദർഷിപ്പുകളും എത്തേണ്ടതായിരുന്നു. പക്ഷേ ഇതു വരെ അതൊന്നും സംഭവിച്ചില്ല. കോവിഡ്, പാറ ക്ഷാമം, നാട്ടുകാരുടെ സമരം തുടങ്ങി ഓരോ കാരണങ്ങൾ പറഞ്ഞ് തുറമുഖ നിർമാണം വലിച്ചിഴയ്ക്കുകയായിരുന്നു.
പിണറായി വിജയൻ അധികാരത്തിലെത്തി എട്ടു കൊല്ലമായിട്ടും പണി ഇഴഞ്ഞു നീങ്ങുകയാണ്. കണ്ടെയ്നർ ബെർത്ത് നിർമാണം 73 ശതമാനം പൂർത്തിയായി. യാർഡ് ബെർത്ത് നിർമാണം 34 ശതമാനം. പുലിമുട്ട് നിർമാണം, 53 ശതമാനം. ഡ്രെഡ്ജിംഗ്, 65 ശതമാനം. തുറമുഖ പ്രവർത്തനത്തിന് വേണ്ട 39 ശതമാനം കെട്ടിടങ്ങൾ മാത്രമാണ് സജ്ജം. അവിടേക്കാണ് ബാക്കി നിർമ്മാണത്തിനുള്ള സാമഗ്രികളുമായി കപ്പൽ എത്തുന്നത്. ഈ കപ്പലിനെ ആഘോഷത്തോടെ ഇടതു സർക്കാർ വരവേൽക്കുന്നു.
ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. രാജ്യത്തെ തുറമുഖങ്ങളിൽ ഇന്നുപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ് ടു ഷോർ ക്രെയിനുമായാണ് കപ്പലെത്തിയത്. 94.78 മീറ്റർ ഉയരമുള്ള ക്രെയിൻ പ്രവർത്തിപ്പിച്ച് കപ്പലിൽ 72 മീറ്റർ അകലെയുള്ള കണ്ടെയ്‌നർ വരെ എടുക്കാനാകും.വിഴിഞ്ഞത്തേക്ക് ആകെ 8 ഷിപ് ടു ഷോർ ക്രെയിൻ എത്തിക്കുന്നുണ്ട്. ഇതിൽ ആദ്യത്തേതാണു ഷെൻഹുവ 15ൽ ഉള്ളത്. അതായത് നിർമ്മാണ ഘട്ടത്തിൽ ഇനിയും കപ്പലുകൾ വിഴിഞ്ഞത്തു വരും. അന്നെല്ലാം തുറമുഖത്തിന്റെ ഉദ്ഘാടനം നടത്തുമോ എന്നു കണ്ടറിയണം. വിഴിഞ്ഞത്തു യാത്രാ കപ്പലോ ചരക്കു കപ്പലോ എന്നടുക്കുമെന്ന് ഇപ്പോൾ ഒരുറപ്പുമില്ല. പക്ഷേ, ഉദ്ഘാടനം പൊടിപൊടിച്ചു നടത്തി. ഉമ്മൻ ചാണ്ടിയുടെ കാലത്ത് 7000 കോടി രൂപയുടെ പദ്ധതിയിൽ നിന്ന 6500 കോടി കമ്മിഷൻ തട്ടി എന്നു പറഞ്ഞവർ, തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനിക്കു ചുളുവു വിലയ്ക്കു വിറ്റതിന് എത്ര കമ്മിഷൻ കിട്ടിയെന്നു കൂ‌ടി പറയണം.

കായിക താരങ്ങളെ കൈവിട്ട് കേരളം

പത്തൊമ്പതാമത് ഏഷ്യൻ ​ഗെയിംസ് മെഡൽ പട്ടികയിൽ ഇക്കുറി ഇന്ത്യ സർവകാല റെക്കോഡ് നേടി. ചൈനയിലെ ഹാങ് ചൊവിൽ സമാപിച്ച ​ഗെയിംസിൽ ചരിത്രത്തിലാദ്യമായി മെഡൽ പട്ടികയിൽ ഇന്ത്യ മൂന്നക്ക നമ്പരിലെത്തി- 28 സ്വർണപ്പതക്കമടക്കം 107 മെഡലുകൾ. ചൈനയ്ക്കും (383) ദക്ഷിണ കൊറിയക്കും (190), ജാപ്പാനും (188) തൊട്ടു പിന്നിൽ നാലാം സ്ഥാനത്ത്. 1951 ലെ ആദ്യ ​ഗെയിംസിൽ രണ്ടാമതെത്തിയതും 1962ലെ ജക്കാർത്ത ​ഗെയിംസിൽ മൂന്നാമതെത്തിയതുമാണ് ഇതു വരെ ടാലി പട്ടികയിൽ ഇന്ത്യയുടെ റാങ്ക്. ഇക്കുറി കേരളവും മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വച്ചു എന്നത് സമ്മതിക്കണം. ഹോക്കിയിൽ സുവർണ ജേതാക്കളായ ഇന്ത്യ ടീമിന്റെ ​ഗോൾവല കാത്ത ശ്രീജേഷ്, സ്വർണം നേടിയ വനിതാ ക്രിക്കറ്റിലെ മലയാളി മിന്നു മാണി, സ്വർണ റിലേ ടീം അം​ഗങ്ങൾ എന്നിവരടക്കം 10 പേരാണ് മെ‍ഡൽ പട്ടികയിൽ ഇടം പിടിച്ചത്. മുഹമ്മദ് അനാസ് യഹിയ, മുഹമ്മദ് അജ്മൽ, മുരളി ശ്രീശങ്കർ, ആൻസി സോജൻ ഇടപ്പള്ളി, എച്ച്.എസ്. പ്രണോയി, എം.ആർ. അർജുൻ, മുഹമ്മദ് അഫ്സൽ, ജിൻസൺ ജോൺസൺ എന്നിവരും ഏഷ്യൻ ​ഗെയിംസ് മെഡൽ നേടി കേരളത്തിന്റെ യശസ് ഉയർത്തി. സുവർണ നേട്ടങ്ങൾക്കു ശേഷം നാട്ടിൽ മടങ്ങിയെത്തിയ താരങ്ങൾ വലിയ നിരാശയിലാണ്. മറ്റു സംസ്ഥാനങ്ങളിൽ മെഡൽ ജേതാക്കളെ ആവേശപൂർവം വരവേൽക്കുകയും അതത് സംസ്ഥാന സർക്കാരുകളും കായിക സംഘടനകളും വലിയ പാരിതോഷികങ്ങളും മറ്റും നല്കി ആദരിച്ചപ്പോൾ കേരളത്തിൽ തങ്ങളെ അനുമോദിക്കാൻ ഒരു പഞ്ചായത്ത് അം​ഗം പോലും വന്നില്ലെന്നാണ് കായിക താരങ്ങളുടെ പരാതി.
നമ്മുടെ കായിക താരങ്ങളോട് ഇപ്പോഴത്തെ സർക്കാരിനും കായിക വകുപ്പിനുമുള്ള സമീപനമെന്താണെന്ന് ഇതിൽ നിന്നു വ്യക്തം. തിരുവനന്തപുരത്തെ ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലേക്ക് കാശില്ലാത്തവർ ക്രിക്കറ്റ് കാണാൻ വരേണ്ടെന്നു പറഞ്ഞ കായിക മന്ത്രി വി.അബ്ദു റഹമാൻ, ഇങ്ങനെയൊരു വിവാദ സ്റ്റേറ്റ്മെന്റിലൂടെയാണ് അറിയപ്പെടാൻ തുടങ്ങിയത്. അല്ലാതെ അദ്ദേഹത്തിന് കായിക വകുപ്പിൽ ഒരടയാളവുമില്ല, രേഖപ്പെടുത്താൻ. യു. ഷെറഫലിക്കു പോലും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആരാണെന്നു നിശ്ചയം പോരാ.
കെ. കരുണാകരനും എ.കെ. ആന്റണിയും കെ. കരുണാകരനും സ്പോർട്സ് വകുപ്പിന്റെ കൂടി ചുമതലകൾ നോക്കിയിരുന്ന കാലത്താണ് ഞാൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നത്. അന്നാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡൽ നെടുന്നവർക്ക് സർക്കാർ ജോലി ഉറപ്പാക്കുന്ന നിയമം കൊണ്ടു വന്നത്. കായിക താരങ്ങളെ സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ചേർന്ന് ആദരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഏഷ്യൻ ​ഗെയിംസ് മെഡൽ ജേതാക്കളെ പോലും ഇപ്പോൾ സർക്കാർ അവ​ഗണിക്കുകയാണ്. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാൻ ചുമതലപ്പെട്ട സ്പോർട്സ് കൗൺസിലും കൈയും കെട്ടിയിരിക്കുന്നു. ഈ നാണം കെട്ട മൗനത്തിൽ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ കായിക താരങ്ങളും അവരെ സ്നേഹിക്കുന്നവരും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

മത്സരത്തിനിടെ ഹൃദയാഘാതം, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

ധാക്ക: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ലീഗിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിന്റെ നായകനാണ് 36കാരനായ തമീം.

ഓപ്പണറായി ഇറങ്ങിയ താരത്തിന് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് അടിയന്തര വൈദ്യസഹായം നൽകുകയുമായിരുന്നു. തുടർന്ന് ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഫാസിലതുനൈസ ആശുപത്രിയിലേക്ക് മാറ്റുക യായിരുന്നു.
ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങാൻ തമീം ആവശ്യപ്പെട്ടതായും മടങ്ങുന്നതിനിടെ ആംബുലൻസിൽവച്ച് ഹൃദയാഘാതം സംഭവിച്ചു. തമീമിൻ്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യൻ ഡോ. ദേബാഷിഷ് ചൗധരി അറിയിച്ചു. തുടർചികിത്സയ്ക്കായി ധാക്കയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും തുടരുകയാണ്.

Advertisement
inner ad

ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ തമീം ഇഖ്ബാൽ ദേശീയ ടീമിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ഇഖ്ബാൽ രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2023 ജൂലൈയിൽ, ഇഖ്ബാൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ തൻ്റെ തീരുമാനം മാറ്റുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured

കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു

Published

on

കോട്ടയം: കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു. ചെമ്പ് കെഎസ്‌ഇബി ഓഫീസിലാണ് സംഭവം. 45കാരനായ അനില്‍ കുമാറാണ് മരിച്ചത്. ചെമ്പ് കെഎസ്‌ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍.രാവിലെ ഓഫീസില്‍ വച്ച്‌ അനില്‍ കുഴഞ്ഞു വീണതോടെ മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം. ഭാര്യ: രശ്മി, മക്കള്‍: ശ്രീഹരി, നവ്യശ്രീ

Continue Reading

Featured

ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് മരിച്ചത്

Published

on

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്.പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയില്‍വേ ട്രാക്കില്‍ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Featured