Kerala
സിപിഎം സെക്രട്ടറിയേറ്റ്,
പിണറായി വിലാസം,
C/o മുഹമ്മദ് റിയാസ്
*റിയാസിന് താത്പര്യമില്ലാത്തവർ സെക്രട്ടറിയേറ്റിൽ ഇല്ല
*എം.ബി രാജേഷ് കടുത്ത അതൃപ്തിയിൽ
*ശൈലജയെ ഉൾപ്പെടുത്തിയത് ഗത്യന്തരമില്ലാതെ
*ബിജെപിയുമായ് ചർച്ച നടത്തിയ ഇ.പിയെ നീക്കിയില്ല
*പി. ജയരാജൻ്റെ രാഷ്ട്രീയ ഭാവിയും അടയുന്നു

കോഴിക്കോട്: മന്ത്രി പി.എ മുഹമ്മദ് റിയാസിന് ഭാവിയിൽ ഭീഷണിയാകുന്നവരെയെല്ലാം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയത് സിപിഎമ്മിൽ അതൃപ്തിയായ് പുകയുന്നു.
ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിശ്ചയമായും ഉണ്ടാകുമെന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും കരുതിയ പി.ജയരാജനും എം.ബി രാജേഷും ഒഴിവാക്കപ്പെട്ടത് മുഖ്യമന്ത്രിയുടെയും റിയാസിന്റെയും അനിഷ്ടത്തിൻ്റെ പേരിലാണ്. പ്രായപരിധിയുടെ പേരിൽ എ. കെ ബാലൻ ഒഴിവായപ്പോൾ പാലക്കാട് ജില്ലക്കാരനായ മുൻ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് കൂടിയായ എം.ബി രാജേഷ് സ്വാഭാവികമായും സംസ്ഥാന സെക്രട്ടറിയേറ്റിൽ വരുമായിരുന്നു. കഴിഞ്ഞ തവണ റിയാസിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത് ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡൻ്റ് എന്ന പേരിലാണ്.
ആ മാനദണ്ഡം രാജേഷിന്റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല. കഴിഞ്ഞ സമ്മേളനകാലത്ത് രാജേഷിനെ നിയമസഭാ സ്പീക്കറാണെന്ന കാരണം പറഞ്ഞാണ് സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയത്. തനിക്കു ശേഷം ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് സ്ഥാനം വഹിച്ച റിയാസ് കേരള ഘടകത്തിലെ പരമോന്നത സമിതിയിൽ ഇരുന്നിട്ടും താൻ പുറത്തു നിൽക്കേണ്ടി വരുന്നതിൽ
രാജേഷിന് കടുത്ത അതൃപ്തിയുണ്ട്.
കഴിഞ്ഞ തവണ സീനിയറായ പല നേതാക്കളെയും മറികടന്ന് റിയാസിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ കൊണ്ടുവന്നപ്പോൾ, കുടുംബാധിപത്യം എന്ന ആക്ഷേപം വരാതിരിക്കാൻ മാത്രമാണ് എം. സ്വരാജിനെയും ഉൾപ്പെടുത്തി ബാലൻസ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ സ്വരാജ് തത്കാലം ഭീഷണി അല്ലെന്ന് അന്ന് റിയാസ് പക്ഷം കണക്ക് കൂട്ടിയിരുന്നു. എന്നാൽ
മന്ത്രി പദവി വഹിക്കുന്ന
എം.ബി രാജേഷ് റിയാസിന് ഭീഷണിയാണ്. കഴിഞ്ഞ തവണ സെക്രട്ടറിയേറ്റിൽ വന്ന പുത്തലത്ത് ദിനേശൻ പാർലമെൻ്ററി പ്രവർത്തനത്തിൽ വലിയ താത്പര്യം കാണിക്കാത്ത ആളാണ്. മന്ത്രിമാരായ കെ.എൻ ബാലഗോപാലും പി. രാജീവും പിണറായി വിജയന് വിധേയരായി നിൽക്കുന്ന നേതാക്കളാണ് എന്നതിനാൽ ഇരുവരെയും ഭീഷണിയായി റിയാസ് കാണുന്നില്ല. പാർട്ടിയിലെ ബുദ്ധിജീവി ലൈൻ പിന്തുടരുന്ന ഇരുവരും പ്രായോഗിക രാഷ്ട്രീയത്തിൽ പിന്നോട്ടാണെന്നും റിയാസ് കണക്കുകൂട്ടുന്നു.
പ്രായപരിധി മൂലം പി. കെ ശ്രീമതി ഒഴിവായതിനാൽ വനിതയെ ഉൾപ്പെടുത്തേണ്ടതിനാൽ ഗത്യന്തരമില്ലാത്തതിനാൽ മാത്രമാണ് കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജയെ സെക്രട്ടറിയേറ്റ് അംഗമാക്കിയത്. സെക്രട്ടറിയേറ്റിലുള്ള ടി.പി രാമകൃഷ്ണൻ, വാസവൻ, സജി ചെറിയാൻ, കെ.കെ ജയചന്ദ്രൻ, പി.കെ ബിജു, എം.വി ജയരാജൻ, സി.എൻ മോഹനൻ എന്നിവരെല്ലാം പിണറായി വിജയനോട് വിധേയത്വം കാണിക്കുന്നവരാണ്. ആ അർത്ഥത്തിൽ റിയാസിനോടും താത്പര്യമുള്ളവരാണ്. നേരത്തെ പിണങ്ങി നിന്ന ഇ. പി ജയരാജനും ഇപ്പോൾ പിണറായിയുടെ ഗുഡ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയെന്ന് പരസ്യമായി സമ്മതിച്ച ഒരാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തുടരാൻ അനുവദിച്ചതിൽ ഒരു വിഭാഗം അണികൾക്ക് പ്രതിഷേധമുണ്ട്. ഇ.പി ജയരാജനെ മാറ്റിയാൽ പകരം പി.ജയരാജനെ പരിഗണിക്കേണ്ടി വരുമോ എന്ന ചിന്തയാണ് ഇ.പിക്ക് ഗുണമായി മാറിയത്. മാത്രമല്ല കണ്ണൂരിൽ നിന്ന് പി.ജയരാജന്റെ ജൂനിയറായ എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ കൊണ്ടുവരുന്നത് വഴി പി.ജയരാജന്റെ രാഷ്ട്രീയ ഭാവി പൂർണമായും അടയ്ക്കുകയാണ് പിണറായി വിജയൻ ചെയ്തത്. കണ്ണൂരിൽ പിണറായി വിജയനേക്കാൾ പാർട്ടി ആരാധകരുള്ള പി. ജയരാജന് എതിരെ കടുത്ത നീക്കമാണ് കഴിഞ്ഞ കാലയളവിൽ നടന്നത്. അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഒഴിവാക്കുകയും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് പരാജയം ഉറപ്പാക്കുകയും ചെയ്തിരുന്നു. കണ്ണൂരിലെ നേതൃത്വത്തിലും പാർലമെൻ്ററി ജീവിതത്തിലും ഇനി തിരിച്ചുവരവ് സാധ്യമല്ലെന്ന് അറിയുന്ന പി. ജയരാജൻ പാർട്ടി സംസ്ഥാന ഘടകത്തിൽ മാന്യമായ പദവി പ്രതീക്ഷിച്ചെങ്കിലും അദ്ദേഹത്തെ നിർദാക്ഷിണ്യം തഴഞ്ഞിരിക്കയാണ്. അടുത്ത സമ്മേളനത്തിൽ പി. ജയരാജന് പ്രായപരിധിയും വില്ലനാവും.
കോഴിക്കോട് ജില്ലയിൽനിന്ന് ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പ്രതീക്ഷ വെച്ച എ. പ്രദീപ്കുമാർ, കെ.കെ ലതിക എന്നിവരെ ഒഴിവാക്കിയതിന് പിന്നിലും റിയാസിന്റെ അനിഷ്ടമാണ്.
പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിൽ തോമസ് ഐസക്കും കെ.കെ ശൈലജയും മാത്രമാണ് ഇനി റിയാസിന് മുൻപിലെ കടമ്പകൾ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇരുവർക്കും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും സീറ്റ് ലഭിക്കാൻ ഇടയില്ല. സമ്മേളനം ചർച്ച ചെയ്ത സംഘടനാ റിപ്പോർട്ടിൽ റിയാസിന് അഭിനന്ദനവും സ്വരാജിനും തോമസ് ഐസക്കിനും വിമർശനവും ഉണ്ടായതും യാദൃശ്ചികമല്ല.
പോളിറ്റ് ബ്യൂറോയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രി പദവിയിലും പ്രായത്തിന്റെ മാനദണ്ഡങ്ങൾ ഒന്നും ബാധിക്കാതെ തുടരുന്ന പിണറായി വിജയനും തനിക്ക് ഭീഷണിയാകുന്നവരെയെല്ലാം വെട്ടി നിരത്തുന്ന മുഹമ്മദ് റിയാസും സിപിഎം കേരള ഘടകത്തെ പൂർണ്ണമായും സ്വകാര്യ സ്വത്താക്കിയെന്ന് കൊല്ലം സമ്മേളനം അടിവരയിടുന്നു.
Kerala
സമാശ്വാസ തൊഴിൽദാന പദ്ധതിയല്ല, ഇത് തൊഴിൽ അപഹരണ പദ്ധതി; ചവറ ജയകുമാർ

തിരുവനന്തപുരം: സമാശ്വാസ തൊഴിൽദാന പദ്ധതി എന്ന പേരിൽ സർക്കാർ ആശ്രിത നിയമനം അട്ടിമറിക്കുകയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആരോപിച്ചു. എൻ.ജി.ഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന ആശ്രിത നിയമന ചട്ടങ്ങളെ മാറ്റി ഭൂരിപക്ഷത്തിനും തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുംവിധമാണ് പുതിയ നയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആശ്രിതർക്കായി നിയമനം നൽകുന്നതിനുള്ള പ്രായപരിധിയായി 13 വയസ്സാണ് നിശ്ചയിച്ചിരിക്കുന്നത് എന്നതൊരു വലിയ അനീതിയാണെന്നും, ഈ നയത്തിലൂടെ 13 വയസ്സിന് താഴെയുള്ള ആശ്രിതർക്ക് ജോലി നിഷേധിക്കുന്നതിൽ യുക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടകരമായ ജോലിക്കിടെ ഒരു ക്ലാസ് ഫോർ ജീവനക്കാരൻ മരണപ്പെടുമ്പോൾ, അവന്റെ ആശ്രിതർ 13 വയസ്സിൽ താഴെയാണ് എന്ന കാരണം പറഞ്ഞ് ജോലി നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, സർക്കാർ തൊഴിൽ നൽകുന്നതിനുള്ള കുടുംബവരുമാന പരിധിയും വർഷങ്ങളായി പരിഷ്കരിച്ചിട്ടില്ല. ക്ലർക്ക് തസ്തികയിൽ 15 വർഷത്തിലധികം സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥൻ മരണപ്പെട്ടാൽ ആശ്രിതർക്ക് നിയമനം ലഭിക്കില്ലെന്ന വ്യവസ്ഥ ജീവനക്കാരോടുള്ള അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാർ ഭരിച്ചപ്പോൾ മുടങ്ങിയ ആശ്രിത നിയമനങ്ങൾ പൂർണമായി നടപ്പാക്കിയിരുന്നു. അകാലമരണം സംഭവിച്ച ജീവനക്കാരന്റെ കുടുംബത്തിന് ആശ്രിതർക്ക് ജോലി ലഭിക്കുന്നതുവരെ ശമ്പളം നൽകാമെന്ന തീരുമാനവും അന്നത്തെ സർക്കാർ കൈക്കൊണ്ടിരുന്നു. എന്നാൽ, പിന്നീട് അധികാരത്തിലേക്കെത്തിയ പിണറായി സർക്കാർ ഈ ആനുകൂല്യം 30% ആയി വെട്ടിക്കുറച്ചുവെന്ന് ജയകുമാർ കുറ്റപ്പെടുത്തി. ഇപ്പോൾ ആശ്രിത നിയമനത്തെയും അട്ടിമറിച്ചിരിക്കുന്ന ഈ തീരുമാനം സർക്കാർ തിരുത്തണമെന്ന് എൻ.ജി.ഒ അസോസിയേഷന്റെ ആവശ്യപ്പെട്ടു.
ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടതാണെന്നും, അതിന് തയ്യാറാകാത്ത പക്ഷം സന്ധിയില്ലാത്ത സമരത്തിന് എൻ.ജി.ഒ അസോസിയേഷൻ മുന്നിട്ടിറങ്ങുമെന്നും ചവറ ജയകുമാർ മുന്നറിയിപ്പ് നൽകി. ആർ.എസ്. പ്രശാന്ത് കുമാർ, വി.എസ്. രാഘേഷ്, മൊബിഷ് പി. തോമസ്, ഷിബുകുമാർ, കെ. രാജീവ്, ഷൈജി ഷൈൻ, എൻ.പി. അനിൽകുമാർ, നിതീഷ് കാന്ത്, ബി.എസ്. ഷൈൻ കുമാർ, എൻ.ആർ. ഷിബി, എസ്.പി. അഖിൽ, ലിജു എബ്രഹാം, എസ്. ശരത്, എൻ.വി. വിപ്രേഷ് കുമാർ, ശ്രീകാന്ത്, അനൂജ് രാമചന്ദ്രൻ, ബാലു പവിത്രൻ, ഷിബു പനയ്ക്കോട് എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
Featured
സി.ആർ രാമചന്ദ്രൻ
പുരസ്കാരം
ഡോ. ശൂരനാട് രാജശേഖരന്

കൊല്ലം: മുതിർന്ന മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ, സീനിയർ ജേണലിസ്റ്റ് ഫോറം എന്നിവയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്ന സി.ആർ. രാമചന്ദ്രന്റെ സ്മരണയ്ക്ക് സി.ആർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ് വീക്ഷണം മാനേജിങ് എഡിറ്റർ ഡോ. ശൂരനാട് രാജശേഖരന്. അരനൂറ്റാണ്ട് കാലത്തെ സുദീർഘമായ പത്രപ്രവർത്തന പാരമ്പര്യം, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ്, കോളമിസ്റ്റ്, ഒരു ഡസണോളം കൃതികളുടെ കർത്താവ് എന്നിവയിലെ മികവ് മുൻനിർത്തിയാണ് ഡോ. രാജശേഖരന് അവാർഡ് നൽകുന്നതെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് എസ്. സുധീശൻ, സെക്രട്ടറി കെ. സുന്ദരേശൻ, ട്രഷറർ ഡി. വേണുഗോപാൽ എന്നിവർ അറിയിച്ചു.
പത്രപ്രവർത്തനത്തിനു പുറമേ രാഷ്ട്രീയ തലത്തിലും മികവും കഴിവും തെളിയിച്ചിട്ടുള്ളയാളാണ് രാജശേഖരൻ. കേരള വിദ്യാർഥി യൂണിയനിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് ഡിസിസി പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ്, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, എൽഐസി ഡയറക്റ്റർ ബോർഡ് അംഗം തുടങ്ങിയ നിലകളിലും തിളങ്ങി. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമാണ്. കൊല്ലത്തു നിന്ന് ലോക്സഭയിലേക്കും ചത്തന്നൂരിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
സി.ആർ രാമചന്ദ്രന്റെ ഏഴാം ചരമവാർഷിക ദിനമായ ഏപ്രിൽ 23നു രാവിലെ 10.30 ന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമ്മാനിക്കും. ‘വാർത്തകളുടെ നേരും നേരുകേടും’ എന്ന വിഷയത്തെ ആസ്പദമാക്കി എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.
Featured
മുണ്ടക്കൈ -ചൂരല്‍മല നിവാസികള്‍ക്ക് വീടുകളൊരുങ്ങുന്നു; മാതൃകാ ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായ മുണ്ടക്കൈ -ചൂരല്‍മല നിവാസികള്‍ക്ക് വീടുകളൊരുങ്ങുന്നു. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിർമിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.വലിയൊരു ജീവകാരുണ്യമാണ് ഫലവത്താകുന്നത്. വലിയ സ്രോതസായി പ്രതീക്ഷിച്ചത് കേന്ദ്രസഹായമാണ്. കിട്ടിയത് വായ്പാ രൂപത്തിലുള്ള തീർത്തും അപര്യാപ്തമായ തുകയാണ്. കേന്ദ്ര സഹായത്തിന്‍റെ അഭാവത്തിലും പുനരധിവാസവുമായി നാം മുന്നോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. അസാധാരണ ദൗത്യം ഏറ്റെടുത്ത് മുന്നേറാൻ നമുക്കുണ്ടായ ധൈര്യം പകർന്നത് നമ്മുടെ നാടിന്‍റെ ഒരുമയും ഐക്യവും മനുഷ്യത്വവുമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴുസെന്‍റ് സ്ഥലത്ത് ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമിക്കുന്നത്. രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, വരാന്ത, ഡൈനിംഗ്, സ്റ്റോർ ഏരിയ എന്നിങ്ങനെയാണ് നിർമാണം. ഒന്നരയേക്കറില്‍ മാർക്കറ്റ്, ആധുനിക അങ്കണവാടി, പാർക്കിംഗ് ഏരിയാ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഓപ്പണ്‍ എയർ തിയറ്റർ, ഫുട്ബോള്‍ മൈതാനം, മാലിന്യസംസ്കരണ സംവിധാനം എന്നിവയും പദ്ധതിയിലുണ്ട്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ കെ.രാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവർ പങ്കെടുത്തു.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram2 months ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login