Connect with us
,KIJU

Kerala

പാർട്ടിയുടെ പിൻബലം: പ്രവാസിയുടെ ഭൂമി കയേറി സിപിഎം നേതാവ്

Avatar

Published

on

തിരുവനന്തപുരം; പാർട്ടിയുടെ പിൻബലത്തിൽ ഭൂമി കൈയേറി തന്റെ ജീവനു വില പേശുന്നതായി പ്രവാസി. പൊലീസിൽ പരാതിപ്പെട്ട് ഫലമില്ലാതെ വന്നപ്പോൾ സിപിഎം നേതൃത്വത്തിനും പരാതി നൽകിയെങ്കിലും പ്രാദേശിക നേതാക്കളുടെയും ​ഗൂണ്ടകളുടെയു സഹായത്തോടെ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രവാസിയായ ഓമനക്കുട്ടൻ പറയുന്നു. സിപിഎം പ്രാദേശിക നേതാവ് കരമന ഹരിക്കെതിരേ ആണ് ആരോപണം.

പ്രവാസി മലയാളിയുടെ ഭൂമി കയ്യേറി സ്വന്തം നാലുകെട്ടിലേക്ക് വഴിവെട്ടിയെന്ന പരാതിയുമായി തിരുവനന്തപുരത്തെ സിപിഎം നേതാവ് കരമന ഹരിയ്ക്ക് എതിരെയാണ് പ്രവാസി മലയാളി ഓമനക്കുട്ടൻ ആദ്യം പൊലീസിലും പിന്നീട് പാർട്ടി നേതൃത്വത്തിലും പരാതിയുമായെത്തിയത്. കേരളം കൊവിഡ് പിടിയിലമർന്ന 2020-ൽ നടന്ന സംഭവമാണ് വിവാദമാകുന്നത്. നേമം വെള്ളായണിയിലെ തന്റെ ഭൂമി കയ്യേറി കരമന ഹരി ജെസിബി ഉപയോഗിച്ച് വഴിവെട്ടി എന്നാണ്‌ ആരോപണം.

Advertisement
inner ad

ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയിൽ നിന്നും നാലുകെട്ടടക്കം ഒരേക്കറോളം വരുന്ന സ്ഥലം സിപിഎം നേതാവ് വാങ്ങി. ഈ സ്ഥലത്തേക്ക് വഴിവെട്ടാൻ വേണ്ടിയാണ് പ്രവാസിയുടെ ഭൂമി കയ്യേറിയത്. വലിയ മാവുകളും പ്ലാവുകളും ആഞ്ഞിലിയും ഉൾപ്പെടെ ആറോളം മരങ്ങൾ വെട്ടി മാറ്റി കടത്തി. ലോഡ് കണക്കിന് മണ്ണും എടുത്തു. ഭൂമി നശിപ്പിച്ച് ഇല്ലാതാക്കി. മരം വെട്ടുന്നതും വഴി വെട്ടുന്നതും കണ്ട് അയൽക്കാർ വിവരമറിയിച്ചതോടെയാണ് ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. അനുനയവും ഭീഷണിയും മാറി മാറി പ്രയോഗിച്ച് തന്നെ നിശബ്ദനാക്കുകയാണ് കരമന ഹരി ചെയ്തതെന്നാണ് ആരോപണം.
വിവിധ ആരോപണങ്ങളാണ് കണ്ണീരോടെ പ്രവാസി ഉന്നയിക്കുന്നത്. പരാതി കൊടുത്തപ്പോൾ മുതൽ ഹരിയുടെ ഭീഷണിയുടെ നിഴലിലാണ് ജീവിതം. തന്റെ ഭൂമിയിൽ അതിക്രമിച്ച് കയറ രുത് എന്ന കോടതി ഉത്തരവ് പോലും ഹരി വലിച്ച് കീറി. ഒരു സംഘം ഗുണ്ടകളും ഹരിയ്ക്ക് ഒപ്പമുണ്ടായിരുന്നു. ജീവനിൽ ഭയമുള്ളതിനാൽ ഇപ്പോൾ സ്വന്തം സ്ഥലത്ത് കാലുകുത്താൻ കഴിയുന്നില്ല. ഹരി സിപിഎം നേതാവായതിനാൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പരാതി നൽകിയപ്പോൾ ഗോവിന്ദൻ നേരിട്ടിടപെട്ടിട്ടും ഇതേവരെ പ്രശ്നപരിഹാരമായിട്ടില്ല. ഗോവിന്ദന്റെ നിർദ്ദേശമനുസരിച്ച് അന്നത്തെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ 24 മണിക്കൂർ കൊണ്ട് സ്ഥലം പഴയ പടിയാക്കി മാറ്റാൻ ഹരിയ്ക്ക് നിർദ്ദേശം നൽകിയെങ്കിലും ഫലമുണ്ടായില്ല.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

മന്ത്രിപ്പടയ്ക്ക് വഴിയൊരുക്കാൻ പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ചു

Published

on

പെരുമ്പാവൂർ: നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ചു. സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത്. പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനത്തിന്റെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്.
അതേസമയം തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് നവകേരള സദസ്സ് നടക്കുക. കടുത്ത പ്രതിഷേധങ്ങളാണ് സദസ്സിനെ നേരെ ഉയർന്നുവരുന്നത്.

Advertisement
inner ad

ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും. തൃശൂര്‍ രാമനിലയത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം നടക്കുക.

Advertisement
inner ad
Continue Reading

Alappuzha

സ്വര്‍ണവില വീണ്ടും താഴോട്ട്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1000ത്തിലധികം രൂപ

Published

on


ആലപ്പുഴ: സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്ന് വരുന്നത്. സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഞെട്ടിക്കുന്ന വില വര്‍ധനവിന് ശേഷമാണ് കുറയുന്നത്. വിലക്കയറ്റം കണ്ട് അത്ഭുതപ്പെട്ടവര്‍ക്ക് ശ്വാസം നേരെ വീഴാനുള്ള അവസരമാണിത്. ഓഹരി വിപണിയിലെ കുതിച്ചുചാട്ടമാണ് സ്വര്‍ണത്തിലെ ഇടിവിന് ഒരു കാരണം എന്നും വിലയിരുത്തലുണ്ട്.

ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും ഓഹരി വിപണിയില്‍ വർധനവ് പ്രതീക്ഷിക്കാം.

Advertisement
inner ad
Continue Reading

Kerala

കുട്ടികളെ തട്ടിക്കൊണ്ടു പോകൽ:
വാഹനങ്ങളെക്കുറിച്ച് ജാഗ്രത നൽകി എംവിഡി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളിൽ ആശങ്ക ഉയർന്നിരിക്കെ ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർവാഹനവകുപ്പ്. നമ്മുടെ കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് ചില മാർഗ നിർദേശം എന്നപേരിൽ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ്. റോഡിൽ ഏതെങ്കിലും ആളുകളോ വാഹനമോ സംശയം ജനിപ്പിക്കുന്നതായി കുട്ടി നിങ്ങളോട് പറഞ്ഞാൽ അതിനെ നിസ്സാരമായി തള്ളിക്കളയരുതെന്നും കുഞ്ഞുങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാനുള്ള സമയം കണ്ടെത്തണമെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു.
എം.വി.ഡിയുടെ നിർദ്ദേശങ്ങൾ: ഏതെങ്കിലും വാഹനം അടുത്തേയ്ക്ക് വന്ന്  നിർത്തിയാൽ കഴിവതും അതിനടുത്തേക്ക് പോകാതിരിക്കാൻ കുട്ടികളോട് പറഞ്ഞു കൊടുക്കുക. വാഹനത്തിൽ കളിപ്പാട്ടം അല്ലെങ്കിൽ മിഠായി ഉണ്ടെന്നും അതു നൽകാമെന്നുമൊക്കെ പറഞ്ഞാലും പറയുന്നവർ അപരിചിതരാണെങ്കിൽ പ്രത്യേകിച്ചും ആ വാഹനത്തിൽ കയറരുതെന്നും അടുത്തേക്ക് പോവുക പോലും ചെയ്യരുതെന്നും കുഞ്ഞിനെ ഉപദേശിക്കുക. അഥവാ അപകടം തോന്നിയാൽ സുരക്ഷിതമായ ഇടങ്ങൾ ഏതൊക്കെയാണെന്ന് കുട്ടിക്ക് പറഞ്ഞു  കൊടുക്കുക. അച്ഛൻ, അമ്മ എന്നിവരെ കൂടാതെ ആരൊക്കെയാണ് അത്യാവശ്യ ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ആളുകൾ എന്ന് കുട്ടിക്ക് സ്ഥിരമായി പറഞ്ഞു കൊടുക്കുക. ഏതെങ്കിലും വാഹനം പിന്തുടരുന്നു എന്ന് തോന്നിയാൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനും അതിനു ശേഷം അച്ഛനോ അമ്മയോ എത്തുംവരെ അവിടെ കാത്ത് നിൽക്കാനും നിർദ്ദേശിക്കുക.  ആരെങ്കിലും ബലം പ്രയോഗിച്ച് വാഹനത്തിൽ  കയറ്റിയാൽ ഉറക്കെ കരയാൻ പഠിപ്പിക്കുക. ആവശ്യമെങ്കിൽ ഇത് ചെയ്യാൻ പ്രാക്ടീസ് നൽകുക. പൊതുവെ സ്വന്തം അഡ്രസ്സും ഫോൺ നമ്പറും പറയാനറിയാത്ത ദുർബലരെന്ന് തോന്നുന്ന കുട്ടികളെയാണ് ഇത്തരം ക്രിമിനൽ സംഘങ്ങൾ നോട്ടമിടാറുള്ളത്. അതിനാൽ കുട്ടികളെ ആത്മവിശ്വാസത്തോടെ റോഡ് ഉപയോഗിക്കാൻ പഠിപ്പിക്കുക. അപകടസാഹചര്യങ്ങളിൽ ശ്രദ്ധയാകർഷിക്കാൻ വിസിൽമുഴക്കാൻ കുട്ടിയെ ഉപദേശിക്കുകയും, സ്ക്കൂൾ ബാഗിന്റെ വലതുവശത്ത് ഒരു നാടയിൽ വിസിൽ കോർത്തിടാവുന്നതും ആണ്. പരിചയമില്ലാത്ത വാഹനങ്ങളിൽ ലിഫ്റ്റ് ആവശ്യപ്പെടുന്ന ശീലം പൂർണ്ണമായും ഉപേക്ഷിക്കാൻ പറയുക.

Continue Reading

Featured