crime
സി.ഐ യെ ഒളിവിലും സംരക്ഷിച്ച് പോലീസിന്റെ സിപിഎം സ്വാധീനം

പോലീസ് ഓഫീസസേഴ്‌സ് അസോസിയേഷൻ മുൻ ജില്ലാ നേതാവ് രണ്ട് പീഡനക്കേസിൽ പ്രതി
തിരുവനന്തപുരം:
മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ മുൻ സി.ഐ
സൈജു രണ്ട് പീഡനക്കേസിൽ പ്രതിയാണ്. സി.ഐ ഒളിവിൽ എന്ന പേരിൽ ആഴ്ചകളായി അറസ്റ്റ് വൈകിപ്പിച്ചുകൊണ്ട് പ്രതിയായ സി.ഐ ക്ക് സംരക്ഷണമേകുകയാണ് സിപിഎം സ്വാധീനമുള്ള പോലീസ് ഉദ്യോഗസ്ഥരെന്ന് പരാതിക്കാരിയായ വനിതാ ഡോക്ടർ പറയുന്നു. കൂടാതെ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചനയും നടക്കുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തി.
വനിതാ ഡോക്ടറെ കൂടാതെ നെടുമങ്ങാട് സ്വദേശിയായ അധ്യാപികയും സി .ഐ സൈജു വിനെതിരെ പീഡന പരാതി നൽകിയിരുന്നു.
എന്നാൽ മലയിൻകീഴിലും കൊച്ചി കണ്ട്രോൾ റൂമിലും ഇൻസ്‌പെക്ടർ ആയിരുന്ന എ. വി. സൈജുവിനെ ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത് എന്നും മലയിൻകീഴിലെ പീഡനക്കേസിൽ വ്യാജരേഖകൾ ഉണ്ടാക്കി പോലീസ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും കണ്ടെത്തിയിരുന്നതായി പരാതിക്കാരിയായ വനിതാ ഡോക്ടർ ചൂണ്ടിക്കാട്ടി.
ഒളിവിൽ എന്ന പേരും പറഞ്ഞു സജുവിനെ ചോദ്യം ചെയ്യാൻ പോലും പോലീസ് മടിക്കുന്ന സാഹചര്യത്തിലാണ് കേസ് അട്ടിമറിക്കാൻ പോലീസും സിപിഎമ്മും ഗൂഡാലോചന നടത്തുന്നതായി പരാതിക്കാരി ആരോപിക്കുന്നത്.
പീഡന പരാതിയിൽ കേസ് അന്വേഷിക്കാൻ താൽപ്പര്യം കാണിക്കാത്ത പോലീസ്, ഈ പരാതിക്ക് ശേഷം , പരാതിക്കാരി സൈജുവിനെ ഉപദ്രവിച്ചു എന്ന് സൈജുവിനെ കുടുംബം നൽകിയ കേസിന് പ്രാധാന്യം നൽകി പരാതിക്കാരിയെ ജയിലിൽ അടയ്ക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ നേതാവായിരുന്നു പ്രതിയായ സി.ഐ സൈജു.
അതുകൊണ്ട് തന്നെ പ്രതിയെ സഹായിക്കാൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നു എന്ന ആരോപണം ഗൗരവകരമാണ്.
നെടുമങ്ങാട്, അധ്യാപിക നൽകിയ പീഡന പരാതിയിലും അന്വേഷണം നടക്കുന്നില്ല.
crime
മാങ്ങാ മോഷണക്കേസ് പ്രതിയായ പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: മാങ്ങാ മോഷണക്കേസ് പ്രതിയായ പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സിവിൽ പൊലീസ് ഓഫീസർ പി വി ഷിഹാബിനെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി പിരിച്ചുവിട്ടത്. മാങ്ങ മോഷണത്തിന് പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി.
കഴിഞ്ഞ സെപ്റ്റംബർ 30ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. പൊലീസുകാരന്‍ കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയി. കടയുടമ ദൃശ്യമടക്കം നൽകിയ പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. തുടർന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്യുകയായിരുന്നു. പൊലീസിന്‍റെ സൽപേരിന് കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാൻ എസ്പി ആഭ്യന്തരവകുപ്പിന് ശുപാർശ ചെയ്യുകയായിരുന്നു.
crime
പട്ടാപ്പകല്‍ രണ്ടരലക്ഷം കവര്‍ന്നു; മീശ വിനീത് വീണ്ടും പിടിയില്‍

തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവര്ന്ന കേസിൽ പ്രമുഖ ടിക് ടോക് താരവും കൂട്ടാളിയും പിടിയിൽ.
മീശ വിനീത് എന്ന വിനീത് (26), ജിത്തു (22) എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച സ്കൂട്ടറിലെത്തി പെട്രോള് പമ്പ് മാനേജരിൽ നിന്ന് കവർച്ച നടത്തുകയായിരുന്നു. ടിക് ടോക് താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ ബലാൽത്സംഗ കേസിലും പ്രതിയാണ്.
കവർച്ചയ്ക്കു ശേഷം സ്കൂട്ടർ ഉപേക്ഷിച്ച് കടന്ന ഇവർ പല സ്ഥലങ്ങളിൽ ലോഡ്ജുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജില് നിന്നാണ് മംഗലപുരം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 23 ന് ആയിരുന്നു കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ച് കവര്ച്ച നടത്തിയത്.
crime
അച്ഛനോടുള്ള പകയുമായി ജീവിച്ചത് 15 വർഷം, കുറ്റബോധമില്ലെന്നു പ്രതി

തൃശൂർ: അവണൂരിൽ അച്ഛന് കടലക്കറിയിൽ വിഷം നൽകി കൊലപ്പെടുത്തിയ മകനെ ഇന്ന് സ്വന്തം വീട്ടിലെത്തിച്ചു തെളിവെടുത്തു. പ്രതി അക്ഷോഭ്യനായാണു കാണപ്പെട്ടത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. അവണൂർ സ്വദേശിയായ ശശീന്ദ്രനെ കടലക്കറിയിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതാണെന്ന് ആയുർവേദ ഡോക്ടറായ മകൻ മയൂര നാഥൻ ഇന്നലെ കുറ്റസമ്മതം നടത്തിയിരുന്നു. അച്ഛനെ കൊലപ്പെടുത്തിയതിൽ കുറ്റബോധമില്ലെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.
എംബിബിഎസിന് സീറ്റ് കിട്ടാനുള്ള മാർക്ക് മയൂരനാഥന് ഉണ്ടായിരുന്നു. എന്നാൽ ആയുർവേദ ഡോക്ടറാകാനായിരുന്നു പ്രതിക്ക് താത്പര്യം. ഇതു പ്രത്യേക താത്പര്യത്തോടെ ആയിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. വീടിന് മുകളിൽ സ്വന്തമായി ആയുർവേദ ലാബുണ്ടാക്കിയ മയൂരനാഥൻ ഇവിടെ മരുന്നുകൾ സ്വന്തമായി നിർമ്മിക്കാറുണ്ടായിരുന്നു. ഇവിടെ തന്നെയാണ് അച്ഛനെ വകവരുത്താനുള്ള വിഷക്കൂട്ടും തയ്യാറാക്കിയതെന്നാണ് വിവരം. തന്റെ അമ്മ മരിച്ച് ഒരു വർഷത്തിനുള്ളിൽ അച്ഛൻ പുനർ വിവാഹം കഴിച്ചതിൽ മയൂരനാഥന് ദേഷ്യമുണ്ടായിരുന്നു. 15 വർഷത്തോളം മയൂരനാഥൻ ഈ പകയുമായി ജീവിച്ചു. ഈയിടെ വീട്ടിൽ സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതും അച്ഛനെ വധിക്കാനുള്ള കാരണമായെന്ന് മയൂരനാഥൻ പൊലീസിനോട് പറഞ്ഞു.
ഓൺലൈനായി വരുത്തിയ വിഷ പദാർഥങ്ങൾ ചേർത്ത് പ്രതിയായ മയൂരനാഥൻ തന്നെയാണ് വിഷക്കൂട്ട് തയ്യാറാക്കിയത്. കടലക്കറിയിൽ കലർത്തി അച്ഛന് നൽകുകയായിരുന്നു. അച്ഛൻ ശശീന്ദ്രനെ മാത്രമായിരുന്നു മയൂരനാഥൻ ലക്ഷ്യമിട്ടത്. എന്നാൽ ശശീന്ദ്രൻ കഴിച്ചു ബാക്കി വന്ന കടലക്കറി വീട്ടിലെ പ്രധാന കറിപ്പാത്രത്തിൽ രണ്ടാനമ്മ തിരിച്ചിട്ടതിനാലാണ് മറ്റ് നാലു പേർക്കു കൂടി വിഷബാധയേറ്റത്. മയൂരനാഥൻ ഒഴികെ മറ്റെല്ലാവരും കടലക്കറി കഴിക്കുകയും ചെയ്തു. അതേ സമയം മയൂരനാഥൻ രാവിലെ വീട്ടിൽ നിന്ന് ഒന്നും കഴിച്ചില്ല. ഇതാണ് കേസ് വേഗത്തിൽ തെളിയാൻ കാരണമായത്.
എംബിബിഎസിന് സീറ്റ് കിട്ടാനുള്ള മാർക്ക് മയൂരനാഥന് ഉണ്ടായിരുന്നു. എന്നാൽ ആയുർവേദ ഡോക്ടറാകാനായിരുന്നു പ്രതിക്ക് താത്പര്യം. വീടിന് മുകളിൽ സ്വന്തമായി ആയുർവേദ ലാബുണ്ടാക്കിയ മയൂരനാഥൻ ഇവിടെ മരുന്നുകൾ സ്വന്തമായി നിർമ്മിക്കാറുണ്ടായിരുന്നു. ഇവിടെ തന്നെയാണ് അച്ഛനെ വകവരുത്താനുള്ള വിഷക്കൂട്ടും തയ്യാറാക്കിയതെന്നാണ് വിവരം. തന്റെ അമ്മ മരിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ അച്ഛൻ പുനർ വിവാഹം കഴിച്ചതിൽ മയൂരനാഥന് ദേഷ്യമുണ്ടായിരുന്നു. 15 വർഷത്തോളം മയൂരനാഥൻ ഈ പകയുമായി ജീവിച്ചു. ഈയിടെ വീട്ടിൽ സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതും അച്ഛനെ വധിക്കാനുള്ള കാരണമായെന്ന് മയൂരനാഥൻ പൊലീസിനോട് പറഞ്ഞു.
-
Kerala4 weeks ago
ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു
-
Featured2 months ago
സെയ്ഫിയെ കുടുക്കിയത് സെൽഫോൺ, കേരള പൊലീസിനു നിരാശ
-
Ernakulam5 days ago
‘അരിക്കൊമ്പനെ മാറ്റാൻ പണം കൊടുക്കാമോ’; ട്വന്റി ട്വന്റി് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
-
Featured2 months ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured4 weeks ago
എഐ ക്യാമറ വിവാദം: സർക്കാരിന്റെ അന്വേഷണവും അട്ടിമറിച്ചു, മുഹമ്മദ് ഹനീഷിനെ സ്ഥലം മാറ്റി
-
Special4 weeks ago
’എൻ്റെ മകൾക്ക് എന്ത് എക്സ്പീരിയൻസ് ഇല്ലാന്നാണ് സാർ മന്ത്രി പറഞ്ഞത്’; കുറിപ്പ് വായിക്കാം
-
Featured2 months ago
കീഴ്ക്കോടതിയിൽ നിന്ന് അപരിഹാര്യമായ നഷ്ടം സംഭിച്ചു; രാഹുലിന്റെ അഭിഭാഷകൻ സെഷൻസ് കോടതിയിൽ
-
Featured2 months ago
ഫണ്ട് വെട്ടിപ്പ്: ഹർജി ലോകായുക്ത തള്ളി
You must be logged in to post a comment Login