Featured
ആനമണ്ടത്തരങ്ങളിൽ അഭിരമിച്ച് സിപിഎം

- പിൻ പോയിന്റ്
ഡോ. ശൂരനാട് രാജശേഖരൻ
ചരിത്രപരമായി ആവർത്തിക്കാനുള്ളതാണ് മണ്ടത്തരങ്ങൾ എന്ന് പല തവണ നമ്മെ ഓർമിപ്പിച്ചിട്ടുള്ള പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് അഥവാ സിപിഐ എം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന വർഗീയ ഫാസിസ്റ്റ് സഖ്യത്തെ പരാജയപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട വിശാല പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യത്തിലേക്ക് സ്വന്തം പ്രതിനിധിയെ അയയ്ക്കേണ്ടതില്ല എന്ന സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനത്തെയും അങ്ങനെ കണ്ടാൽ മതി.
തീരുമാനം പൊളിറ്റ് ബ്യൂറോയുടേതെങ്കിലും നിർദേശം വന്നത് പാർട്ടി കേരള ഘടകത്തിൽ നിന്നാണെന്ന് മനസിലാക്കാൻ പാഴൂർ പടിക്കൽ പോകേണ്ട കാര്യമില്ല. പാറ്റ്നിയിലും ബെംഗളൂരുവിലും മുംബൈയിലും കൂടിയ ഇന്ത്യ സഖ്യത്തിന്റെ ഉന്നതതല യോഗങ്ങളിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരിട്ടു പങ്കെടുത്തതാണ്. നിർദേശങ്ങളിലും ചർച്ചകളിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ ഇന്ത്യ സഖ്യത്തിലെ 28 രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് 13 അംഗ ഏകോപന സമിതിയെ നിശ്ചയിച്ചപ്പോൾ സിപിഎം പ്രതിനിധിയുടെ പേര് യെച്ചൂരി നൽകിയില്ല. പാർട്ടിയുമായി ആലോചിച്ചു പറയാമെന്നു പറഞ്ഞ് അദ്ദേഹം മടങ്ങി. രണ്ടാഴ്ചയോളം കാത്തിരുന്നെങ്കിലും തങ്ങളുടെ പ്രതിനിധി ഉണ്ടാകില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
- സിപിഎം പ്രതിനിധിയില്ലെങ്കിലും സഖ്യം ശക്തമായി മുന്നോട്ട്
സിപിഎമ്മിന്റെ തീരുമാനം വന്നയുടൻ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാലിന്റെ പ്രതികരണവും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വ്യത്യസ്ത അഭിപ്രായങ്ങളും താത്പര്യങ്ങളുമുള്ള 28 പാർട്ടികളുടെ കൂട്ടായ്മയാണ് ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസിവ് അലയൻസ് എന്ന ‘ഇന്ത്യ’. ഭിന്നാഭിപ്രായങ്ങൾ ഉണ്ടെന്നു മാത്രമല്ല, സംസ്ഥാന തലത്തിൽ പരസ്പരം മത്സരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. പക്ഷേ, ദേശീയ തലത്തിൽ ഒരു പൊതു താത്പര്യം സംരക്ഷിക്കാൻ വേണ്ടി ഭിന്നതകൾ മറന്നും മാറ്റിവച്ചും ഒന്നിച്ചവരാണ് ഇന്ത്യ സഖ്യത്തിലുള്ളത്. ദേശീയ താത്പര്യം വരുമ്പോൾ സഖ്യത്തിലെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നാണു പൊതു മിനിമം പരിപാടി.
കേരളത്തിൽ കോൺഗ്രസ് സിപിഎമ്മിനെ ആണ് എതിർക്കുന്നതെങ്കിൽ പഞ്ചാബിലും ഡൽഹിയിലും ആം ആദ്മി പാർട്ടിയെ ആണ്. പശ്ചിമ ബംഗാളിൽ തൃണമുൽ കോൺഗ്രസിനെയും ബിഹാറിൽ ജെഡിയുവിനെയും ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയെയുമാണ്. പക്ഷേ, ഈ എതിർപ്പ് സംസ്ഥാന തലത്തിൽ മാത്രമാണ്. ദേശീയ തലത്തിൽ ഇന്ത്യ എന്ന നമ്മുടെ രാജ്യം പല തരത്തിലുള്ള ഭീഷണികളും വെല്ലുവിളികളും നേരിടുന്നു. ഈ രാജ്യം ഇതുപോലെ നിലനിൽക്കുമോ, മതേതര സംസ്കാരം മാഞ്ഞുപോകുമോ, ഭരണഘടനയുടെ പ്രസക്തി നഷ്ടമാകുമോ, ഫെഡറലിസം ഭീഷണിയിലാണോ തുടങ്ങി ഒട്ടേറെ ആശങ്കകൾ ഉയരുന്നുണ്ട്. ഒരു തവണ കൂടി ബിജെപി അധികാരത്തിലെത്തിയാൽ ഈ ആശങ്കകളെല്ലാം യാഥാർഥ്യമാകാനുള്ള സാധ്യത വളരെയാണ്. അതിനു തടയിടുക എന്ന ലക്ഷ്യത്തോടെ ദേശീയതലത്തിൽ ഒരു ബദൽ മാത്രമാണ് ഇന്ത്യ സഖ്യം. അതിനു ശക്തി പകരുക എന്ന ചരിത്രപരമായ അനിവാര്യതയാണ് രാജ്യത്തെ മതേതര കക്ഷികളെ ഒരുമിച്ചു നിർത്താൻ നിർബന്ധിതമാക്കുന്നത്.
അവിടെയാണ് രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ മതേതര കക്ഷിയായ സിപിഎം പുറംതിരിഞ്ഞു നിൽക്കുന്നത്. സഖ്യത്തിനു സഹകരണം വാഗ്ദാനം ചെയ്ത് ബിജെപിക്കു രഹസ്യ പിന്തുണ ഉറപ്പാക്കുന്ന നാണംകെട്ട അടവ് നയമാണ് ഇവിടെയും പാർട്ടി പുറത്തെടുത്തത്.
- അന്നു ചെകുത്താനെ കൂട്ടുപിടിച്ചു, ഇന്ന് ചെകുത്താനെ സംരക്ഷിക്കുന്നു
ഇന്ത്യ സഖ്യത്തെ പ്രതിനിധീകരിച്ച് രൂപീകരിക്കപ്പെട്ട ഉന്നതാധികാര ഏകോപന സമതിയോഗത്തിൽ ഉൾപ്പെട്ടവരാരും മോശക്കാരല്ല. ദേശീയ കക്ഷികളുടെ മുൻനിര നേതാക്കൾ, മുഖ്യമന്ത്രിമാർ, ഉപ മുഖ്യമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ തുടങ്ങിയ 13 പേരാണ് സമിതിയിലുള്ളത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ശരദ് പവാർ (എൻസിപി), ടി ആർ ബാല (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആർജെഡി), അഭിഷേക് ബാനർജി (തൃണമൂൽ കോൺഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാർട്ടി), ജാവേദ് അലി ഖാൻ (സമാജവാദി പാർട്ടി), ലലൻ സിംഗ് (ജെഡിയു), ഹേമന്ദ് സോറൻ (ജെഎംഎം), ഡി രാജ (സിപിഐ), ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് ഏകോപന സമിതിയിലുള്ളത്. ഈ നിരയിലേക്ക് സിപിഎമ്മിന്റെ ഒരു പൊളിറ്റ് ബ്യൂറോ അംഗത്തെ എങ്കിലും നിയോഗിക്കാമായിരുന്നു. അതുണ്ടാവാതെ പോയതിന് ഒരു കാരണമേ കാണുന്നുള്ളൂ. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരേ നേരിട്ടുള്ള പോരിന് കേരളത്തിലെ സിപിഎം തയാറല്ല. ദേശീയ നേതൃത്വം അതിനു തുനിഞ്ഞാലും കേരള ഘടകം അനുവദിക്കില്ല.
1977ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്നത്തെ ബിജെപിയുടെ പൂർവ രൂപമായ ജനതാ പാർട്ടിയുമായി സഖ്യമുണ്ടാക്കിയവരാണ് സിപിഎം. അന്ന് എൽ.കെ. അഡ്വാനിയായിരുന്നു ജനതാ പാർട്ടി വക്താവ്. കേരളത്തിൽ സിപിഎം സ്ഥാനാർഥികൾക്കു വേണ്ടി അഡ്വാനിയും വേട്ടു തേടി വന്നിട്ടുണ്ട്. ചന്ദ്രശേഖർ, രാമകൃഷ്ണ ഹെഗ്ഡെ, അഡ്വാനി, വാജ്പേയി തുടങ്ങിയവർക്കൊപ്പം കോൺഗ്രസ് വിരുദ്ധ ചേരിക്കു നേതൃത്വം കൊടുത്തവരിൽ ഇഎംഎസുമുണ്ടായിരുന്നു എന്നതും ചരിത്രം. ‘കോൺഗ്രസിനെ പരാജയപ്പെടുത്താൻ ഏതു ചെകുത്താനുമായും കൂട്ടു കൂടും’ എന്നായിരുന്നു ഇഎംഎസ് അന്നു പറഞ്ഞ ന്യായീകരണം. അന്ന് സിപിഎം അങ്ങനെയൊരു മണ്ടത്തരം കാണിച്ചിരുന്നില്ലെങ്കിൽ ഇന്ന് ഫാസിസ്റ്റ് ശക്തികൾ ഇന്ത്യ ഭരിക്കില്ലായിരുന്നു എന്നു കരുതുന്നവർ ഏറെയുണ്ട്. അന്നത്തെ അതേ നയമാണ് ഇന്നും സിപിഎം പിന്തുടരുന്നത്. ചെകുത്താനെ സംരക്ഷിക്കാൻ എന്തു വിട്ടുവീഴ്ചയും ചെയ്യുമെന്നാണു തിരുത്തെന്നു മാത്രം. ഏകോപന സമിതിയിൽ നിന്നുള്ള പിന്മാറ്റം അതു തന്നെയാണുവ്യക്തമാക്കുന്നത്.
- ജ്യോതിബസുവും സോമനാഥ് ചാറ്റർജിയും തിരിച്ചറിഞ്ഞ മണ്ടത്തരങ്ങൾ
1996ൽ യുണൈറ്റഡ് ഫ്രണ്ട് എന്ന 13 അംഗ രാഷ്‌ട്രീയ സഖ്യം രൂപം കൊണ്ടത് കോൺഗ്രസിനെ ഏതിർക്കാൻ വേണ്ടി മാത്രമായിരുന്നു. അതുവഴി ജനാധിപത്യ ചേരിയിലെ വോട്ടുകൾ ഭിന്നിച്ചു. ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ബിജെപി ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലെത്തിയത് അന്നാണ്. ഈ അപകടം മണത്ത അന്നത്തെ കോൺഗ്രസ് പാർട്ടി, തങ്ങളുടെ 140 എംപിമാരുടെ പുറത്തു നിന്നുള്ള പിന്തുണ വാഗ്ദാനം ചെയ്ത് കേലവം 32 എംപിമാരുള്ള സിപിഎമ്മിനോടു മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യപ്പെട്ടു. അഞ്ചു തവണ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനായിരുന്നു പിന്തുണ. പക്ഷേ, സിപിഎം അതു നിരസിച്ചു. അന്നു പാർട്ടി തന്നെ തഴഞ്ഞത് ചരിത്രപരമായ മണ്ടത്തരം എന്നായിരുന്നു പിന്നീടു ബസു വിശേഷിപ്പിച്ചത്.

ഇന്തോ-യുഎസ് ആണവ കരാറിന്റെ പേരിൽ 2008 ജൂലൈയിൽ അന്നത്തെ ഒന്നാം യുപിഎ സർക്കാരിനു നൽകിയ പിന്തുണ പിൻവലിച്ചതും സിപിഎം കാണിച്ച ചരിത്രപരമായ മണ്ടത്തരം തന്നെ. അതിനെ തുടർന്ന സ്പീക്കർ പദവി രാജിവയ്ക്കാൻ മുതിർന്ന നേതാവ് സോമനാഥ് ചാറ്റർജിയോടു നിർദേശിച്ചതും അദ്ദേഹം വഴങ്ങാതിരുന്നതും സിപിഎം നേരിട്ട എക്കാലത്തെയും വലിയ പ്രതിസന്ധി. ഇതിനു പിന്നാലെ നാലു പതിറ്റാണ്ടു നീണ്ട പാർലമെന്ററി അനുഭവ സമ്പത്തിനുടമയായ സോമനാഥ് ചാറ്റർജിയെ പാർട്ടിയിൽ നിന്നു പുറത്താക്കാനെടുത്ത തീരുമാനമാകട്ടെ, ആന മണ്ടത്തരവും. അന്നു തുടങ്ങിയതാണ് സിപിഎമ്മിന്റെ തകർച്ച. അതാണിപ്പോൾ 36ൽ നിന്ന് വെറും മൂന്നിലെത്തിയ ലോക്സഭാംഗത്വം. എന്നിട്ടും പാർട്ടി ഒന്നും പഠിക്കുന്നില്ല.
ഇടതുകക്ഷിയായ സി.പി.ഐയുടെ പ്രതിനിധി ഡി. രാജ ഏകോപന സമിതിയിലുണ്ട്. അദ്ദേഹം കാണിച്ച വകതിരിവ് യെച്ചൂരിക്കും ആകാമായിരുന്നു. രൂപീകരിക്കപ്പെട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും മുന്നണി ഏകോപന സമിതിയിൽ പാർട്ടി പ്രതിനിധിയെ ഉൾപ്പെടുത്താതെ അനിശ്ചിതത്വം നിലനിർത്തിയ സിപിഎം ഒടുവിൽ മുന്നണിയിൽ പ്രതിനിധി ഉണ്ടാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. സിപിഎമ്മിന് ശക്തിയുള്ള കേരളത്തിൽ മുന്നണിയുമായി സഹകരിക്കാൻ കഴിയില്ലെന്നും പശ്ചിമ ബംഗാളിലും ത്രിപുരയിലും സഹകരണം ആവശ്യമില്ലെന്നും പാർട്ടി വിലയിരുത്തുന്നു. അതായത് രാജ്യത്തിന്റെ ഭാവിയല്ല, കേരളത്തിലെ ഭരണം മാത്രമാണ് സിപിഎം ലക്ഷ്യം. പശ്ചിമ ബംഗാളിലും ത്രിപുരയിലും സാക്ഷാൽ കാൾ മാക്സ് വന്നാലും പാർട്ടി ഇനി തിരികെ വരില്ല. കേരളത്തിലെ കാര്യം എന്താവുമെന്നതിന് തൃക്കാക്കരയും പുതുപ്പള്ളിയും മാത്രം പരിശോധിച്ചാൽ മതി. സ്വന്തം കുഴിമാടം തോണ്ടിയും 1977ഉും 1996ഉും ആവർത്തിച്ച് പഴയ ജനതാ പാർട്ടിക്കും അതിന്റെ പുതിയ രൂപമായ ബിജെപിക്കും വിടുപണി ചെയ്യാനാണ് കേരളത്തിലെ സിപിഎമ്മിനു നിയോഗം. അതാണ് അവർ പുലർത്തുന്ന, ചരിത്രം ഒരു കാലത്തും ക്ഷമിക്കാത്ത ആന മണ്ടത്തരം!
Alappuzha
‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രം’; കുട്ടനാട്ടിലെ കർഷക ആത്മഹത്യ പാർലമെന്റിൽ ഉന്നയിച്ച്; ജെബി മേത്തർ എംപി

ന്യൂഡൽഹി: സംഭരിച്ച നെല്ലിന്റെ തുക നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആരോപിച്ചു. എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് – കേരളത്തിലെ കർഷക ആത്മഹത്യകളിൽ ഏറ്റവും ഒടുവിലത്തെയാളുടെ ആത്മഹത്യാക്കുറിപ്പിലെ വരിയാണിത്. ഇനി എത്ര കർഷകരുടെ ജീവൻ പൊലിഞ്ഞാലാണ് സർക്കാരുകൾ കർഷകർക്ക് ലഭിക്കാനുള്ള തുക നൽകുകയെന്ന് അവർ ചോദിച്ചു.
നെല്ലിന്റെ വില നേരിട്ട് കർഷകർക്ക് നൽകാതെ പി ആർ. എസ്. എന്ന അപ്രായോഗിക സമ്പ്രദായമാണ് നിലവിൽ സപ്ലൈകോ ഏർപ്പെടുത്തിയിട്ടുള്ളത്. നെല്ല് സംഭരണസമയത്ത് സപ്ലൈകോയിൽ നിന്ന് കർഷകർക്ക് നൽകുന്ന പി ആർ എസ്. ബാങ്കുകളിൽ ഹാജരാക്കി നെല്ലിന്റെ തുകയ്ക്ക് തുല്യമായ തുക ബാങ്കിൽ നിന്നും വായ്പ ആയി ലഭിക്കുന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന താങ്ങുവിലയുടെ വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ പലിശസഹിതം ബാങ്കുകൾക്ക് ലോൺ തിരിച്ചടയ്ക്കുന്ന ക്രമീകരണമാണിത്.
എന്നാൽ താങ്ങുവിലയിലും നെല്ലുസംഭരണയിനത്തിലും കേന്ദ്രസർക്കാർ 790 കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിൽ കർഷകരുടെ വായ്പ തിരിച്ചടയ്ക്കുവാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടില്ല. ഖജനാവിൽ പണമില്ലാതെ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഇത്തരത്തിൽ വായ്പാതിരിച്ചടവ് വൈകുന്നതിനാൽ കർഷ കർക്ക് മറ്റ് വായ്പകൾ എടുക്കാനോ, പുനർ കൃഷി ഇറക്കുന്നതിനോ സാധിക്കുന്നില്ല.
നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ 20 ശതമാനത്തോളം നെൽകർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് സർക്കാരിന്റെ വിലയേക്കാൾ വളരെകുറഞ്ഞ നിരക്കിൽ നെല്ല് വിൽക്കേണ്ടിവരുന്നു.
ഈ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രസർക്കാർ കുടിശിക വരുത്തിയ തുക എത്രയും വേഗം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.അഡ്വ.
Featured
രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ, അജ്ഞാത സംഘം വെടിവെച്ചു കൊല്ലപ്പെടുത്തി

ജയ്പൂർ: രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ ജയ്പുരിൽ വെടിവച്ചുകൊന്നു. മറ്റ് രണ്ടുപേർക്ക് പരുക്കേറ്റു. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഖ്ദേവ് ഇരുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് രാജസ്ഥാൻ ഡിജിപി വ്യക്തമാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ സുഖ്ദേവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാൾക്കും സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുഖ്‌ദേവിനെ ഉടൻ തന്നെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Featured
80 വർഷത്തെ ഏറ്റവും വലിയ പ്രളയദുരിതം പേറി ചെന്നൈ

ചെന്നൈ: 80 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിനാണു തെന്നിന്ത്യൻ മെട്രോപ്പൊളീറ്റൻ നഗരം ചെന്നൈ സാക്ഷ്യം വഹിക്കുന്നത്. നാശ നഷ്ടങ്ങളുടെ കണക്ക് ഊഹിക്കാവുന്നതിലുമപ്പുറം. നഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം ചെന്നൈയിലേക്ക്. സഹസ്ര കോടികളുടെ നാശ നഷ്ടങ്ങളാണുണ്ടായത്. ഇതു വരെ അഞ്ചു പേർ മരിച്ചെന്നാണ് കണക്കെങ്കിലും ആയിരങ്ങൾ വഴിയാധാരാമായി. ചെന്നൈ വിമാനത്താവളം ഓപ്പറേഷണൽ ലവലിൽ വന്നിട്ടില്ല. റൺവേ അപ്പാടെ വെളളത്തിലായി. ബേയിൽ പാർക്ക് ചെയ്തിരുന്ന എയർക്രാഫ്റ്റുകളുടെ മുൻ-പിൻ ചക്രങ്ങൾ പൂർണമായി വെള്ളത്തിൽ മുങ്ങി. റെയിൽവേ ഗതാഗതവും പൂർണമായി സ്തംഭിച്ചു.
ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ നഗരം സാക്ഷ്യം വഹിക്കുന്നത്. നഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
നഗരത്തിലെ വാഹന ഗതാഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബംഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login