Connect with us
,KIJU

Kerala

മുഖ്യമന്ത്രിയുടെ അഴിമതിക്കു വെള്ളപൂശാൻ സിപിഎം മന്ത്രിമാരെ രം​ഗത്തിറക്കുന്നു

Avatar

Published

on

കൊല്ലം: അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിമാരെ ഉപയോ​ഗിച്ചു വെള്ള പൂശാനുള്ള നീക്കങ്ങൾ സജീവം. എഐ ക്യാമറകൾക്കു പിന്നിലെ അഴിമതി മുഖ്യമന്ത്രിയുടെ കുടുംബവും കടന്ന് മരുമക്കളുടെ കൂടി വീടുകളിലേക്ക് കടന്നതാണ് പ്രകോപനം. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിനു സാമ്പത്തിക ലാഭം നേടിക്കൊടുത്ത എഐ ക്യമാറ ഇടപാടിനെക്കുറിച്ച് പ്രതിപക്ഷം കടുത്ത സമരമുഖത്താണ്. ഇന്നു സംസ്ഥാന വ്യാപകമായി കോൺ​ഗ്രസ് പ്രവർത്തകർ അഴിമതി ക്യാമറകൾക്കു മുന്നിൽ ധർണ നടത്തുന്നുണ്ട്. ഇന്നു ഉദ്ഘാടനം ചെയ്യുന്ന കെ ഫോൺ പദ്ധതിക്കെതിരേയും യുഡിഎഫ് സമരത്തിലാണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയിലെയും ഘടക കക്ഷികളിലെയും മന്ത്രിമാരെ രം​ഗത്തിറക്കാനുള്ള നീക്കം.
മന്ത്രിമാർ പ്രതിച്ഛായയുടെ തടവുകാരാകാതെ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ രാഷ്‌ട്രീയം പറഞ്ഞ് രം​ഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രിയുടെ മരുമകനും പൊതുമാരമത്ത്- ടൂറിസം ന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ പ്രസ്തവനയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ പ്രത്യക്ഷ പിന്തുണ നൽകിയത് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ കൂടി താത്പര്യം പരി​ഗണിച്ചാണ്. തനിക്കെതിരേ കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടും പാർട്ടിയിലോ മന്ത്രിസഭയിലോ വേണ്ടത്ര പ്രതിരോധം കിട്ടുന്നില്ലെന്ന് മുഖ്യമന്ത്രിക്കും പരാതിയുണ്ട്. എഐ ക്യാമറ വിവാദത്തിൽ വ്യവസായ മന്ത്രി പി. രാജീവ് മാത്രമാണ് മുഖ്യമന്ത്രിക്കു വേണ്ടി രം​ഗത്തെത്തിയത്. എ,കെ. ബാലനല്ലാതെ പാർട്ടി നേതാക്കളും രം​ഗത്തു വന്നില്ല. ഈ സാഹചര്യത്തിൽ മന്ത്രിമാരും നേതാക്കളും പരസ്യമായി മുഖ്യമന്ത്രിയെ പിന്തുണയ്ക്കണമെന്ന സന്ദേശമാണ് മുഹമ്മദ് റിയാസ് നൽകിയത്. ഇത് അദ്ദേഹം തനിച്ചെടുത്ത തീരുമാനമല്ല. മുഖ്യമന്ത്രിയുടെ അറിവോടെ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ള സമ്മർദഫലമാണ്.
ഈ വിഷയം പാർട്ടി ഏറ്റെടുക്കണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനമാണ് ഇന്ന് എം.വി ​ഗോവിന്ദനിലൂടെ വെളിച്ചത്തു വന്നത്. ഇന്നു വൈകുന്നേരം എഴുനൂറോളം കന്ദ്രങ്ങളിൽ കോൺ​ഗ്രസ് നടത്തുന്ന പ്രതിഷേധ ധർണയാണ് മുഹമ്മദ് റിയാസിന്റെയും ​ഗോവിന്ദന്റെയും തുറന്ന അഭിപ്രായ പ്രകടനങ്ങൾക്കു വഴി വച്ചതാണെന്നാണ് വിലയിരുത്തൽ.
മന്ത്രിമാർ രാഷ്ട്രീയം കൂടി പറയണമെന്നാണ് റിയാസ് പറഞ്ഞത്. മന്ത്രിമാർ രാഷ്ട്രീയം പറയണമെന്നത് സി പി എം നിലപാടാണ്.- അത് തന്നെയാണ് റിയാസും പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ മന്ത്രിമാർ ശരിയായിത്തന്നെ പ്രതിരോധിക്കുന്നുണ്ടെന്നും അതു കൂടുതൽ ശക്തമായി തുടരണമന്നുമാണ് പാര്ട്ടി സെക്രട്ടറി ഇന്നു വ്യക്തമാക്കിയത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി

Published

on


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനൂകുലമായ വിധി പറഞ്ഞത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് കോടതിയുടെ ഉത്തരവ്. എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഇതില്‍ അന്വേഷണം നടത്താമെന്നും ആവശ്യമെങ്കില്‍ പോലീസിന്റെയോ മറ്റു ഏജന്‍സികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ ഒരുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ അതിജീവിതയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മെമ്മറി കാര്‍ഡ് ഒരു വിവോ മൊബൈല്‍ ഫോണിലിട്ട് പരിശോധിച്ചെന്നും വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വന്നാലുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.

Advertisement
inner ad

ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെത്തുടര്‍ന്ന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി തേടിയിരുന്നു. തുടര്‍ന്ന് 2021 ജൂലായ് 19ന് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. അന്ന് കാര്‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചിട്ടുണ്ടെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ആരാണ് ഇത്തരത്തില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് കണ്ടെത്തണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. സുനിയുടെ അഭിഭാഷകനെ മാറ്റിയതും സംശയകരമാണ്. മെമ്മറി കാര്‍ഡ് മൊബൈലില്‍ ഇടുമ്പോള്‍ കോപ്പി ചെയ്യാന്‍ എളുപ്പമാണെന്നും കോടതിയില്‍ വാദിച്ചിരുന്നു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് നേരത്തെ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയിലിരിക്കുമ്പോള്‍ യഥാക്രമം 2018 ജനുവരി ഒന്‍പതിനും ഡിസംബര്‍ 13-നും കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാത്രിയിലാണ് കാര്‍ഡ് പരിശോധിച്ചത്. അതിനാലാണ് ശാസ്ത്രീയാന്വേഷണം ആവശ്യപ്പെടുന്നതെന്നും അതിജീവിതയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നത്. പിന്നീട് ഈ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് മാത്രമെടുക്കുകയും ഫോണ്‍ വെള്ളത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി ഇതേ മെമ്മറി കാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Kerala

സ്ത്രീധനം ചോദിച്ചതിന് തെളിവ് ലഭിച്ചെന്ന് പോലീസ്; ഡോ. റുവൈസിനെ സസ്പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ്

Published

on


തിരുവനന്തപുരം: ഡോ.ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. റുവൈസ് സ്ത്രീധനം ചോദിച്ചതിന് തെളിവ് ലഭിച്ചതായി പോലീസ്. ഫോണ്‍ സന്ദേശങ്ങളില്‍നിന്ന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതനുസരിച്ച് സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് റുവൈസിനെതിരെ ചുമത്തിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി റുവൈസിന്റെയും ഷഹനയുടെയും ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റുവൈസിന്റെ ഫോണിലെ പലസന്ദേശങ്ങളും നീക്കം ചെയ്തനിലയിലായിരുന്നു. ഇത് വീണ്ടെടുക്കാന്‍ സൈബര്‍ ഫോറന്‍സിക് പരിശോധന നടത്തും.അതിനിടെ, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടറായ ഇ.എ.റുവൈസിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണ് റുവൈസിനെതിരേ നടപടിയെടുത്തത്.

Advertisement
inner ad

വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയും കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിനുപിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യാഴാഴ്ച രാവിലെ 11.30ഓടെ പ്രതി റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Advertisement
inner ad
Continue Reading

Kerala

നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റില്‍

Published

on

പത്തനംതിട്ട: തിരുവല്ലയില്‍ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മ അറസ്റ്റിലായി.മല്ലപ്പള്ളി സ്വദേശി നീതുവാണ് (20) അറസ്റ്റിലായത്.കുഞ്ഞിന്റെ മുഖത്ത് തുടര്‍ച്ചയായി വെള്ളമൊഴിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ യുവതിയുടെ കാമുകന്റെ പങ്കും പോലീസ് അന്വേഷിക്കുന്നു.
നീതു വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിലാണ് പ്രസവിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എന്നാണ് ഡോക്ടര്‍മാരോട് നീതു പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞ് മുങ്ങി മരിച്ചതാണെന്ന വിവരം ലഭിക്കുന്നത്.

Continue Reading

Featured