Connect with us
,KIJU

Featured

സിപിഎമ്മിനു തന്നെ വധിക്കാനാവില്ല: കെ. സുധാകരൻ എംപി

Avatar

Published

on

കണ്ണൂർ: സിപിഎമ്മിനു തന്നെ വധിക്കാനാവില്ലെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. എന്റെ ജീവനെടുക്കാൻ സിപിഎം വിചാരിച്ചാൽ പറ്റില്ല. ദൈവം വിചാരിച്ചാലേ അതു നടക്കൂ. താൻ ദൈവ വിശ്വാസിയാണെന്നും സുധാകരൻ പറഞ്ഞു. സുധാകരനെ കൊലപ്പെടുത്താൻ സിപിഎം ആളുകളെ അയച്ചിരുന്നുവെന്ന ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ ഫെയ്‌സ്ബുക് പോസ്റ്റിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്താലായാലും പാർട്ടിയിലുണ്ടായിരുന്ന കാലത്ത് അറിയാമായിരുന്ന ഇക്കാര്യം ശക്തിധരൻ ഇപ്പോൾ പുറത്തു പറഞ്ഞത് നന്നായെന്ന് സുധാകരൻ പറഞ്ഞു. ഇതുവരെ ഫോണിൽ പോലും സംസാരിച്ചിട്ടില്ലെങ്കിലും ഇപ്പോൾ ഒരു നന്ദി പറയാൻ അദ്ദേഹത്തെ വിളിച്ചാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്നും, കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി സുധാകരൻ പറഞ്ഞു.
പലവട്ടം പലയിടങ്ങളിൽ പല സന്ദർഭങ്ങളിൽ എന്നെ കൊല്ലാൻ സിപിഎം ആളുകളെ നിയോഗിച്ചിരുന്നുവെന്ന് അറിയാം. കൂത്തുപറമ്പിൽ ഒരു പൊതുയോഗത്തിനു പോയപ്പോൾ ചായ കുടിക്കാൻ പോകുമെന്നു പ്രതീക്ഷിച്ച വീടിന്റെ മുൻപിലുള്ള കല്ലുവെട്ടുകുഴിയിൽ സിപിഎമ്മുകാർ കാത്തിരുന്ന ദിവസമുണ്ട്. പക്ഷേ, എന്റെ ആയുസ്സിന്റെ നീളംകൊണ്ട് ഞാൻ ചായ കുടിക്കാൻ പോയില്ല. അതുകൊണ്ട് ജീവൻ രക്ഷപ്പെട്ടതാണ്. അങ്ങനെ ഒരുപാട് സന്ദർഭങ്ങൾ മറികടന്നാണ് ഞാൻ ഇവിടെയെത്തിയത്. എന്റെ ജീവനെടുക്കാൻ സിപിഎം വിചാരിച്ചാൽ പറ്റില്ല. ഞാൻ ദൈവ വിശ്വാസിയാണ്. ദൈവം വിചാരിച്ചാലേ അതു നടക്കൂ. ഐ ആം കോൺഫിഡന്റ് ഫുള്ളി എബൗട്ട് ഇറ്റ്.’- സുധാകരൻ പറഞ്ഞു. ശക്തിധരൻ ഇപ്പോഴെങ്കിലും അതു പറഞ്ഞത് നന്നായി. ആ പാർട്ടിയിൽ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന് അറിയാമായിരുന്ന ഒരു കാര്യം ഇപ്പോൾ തുറന്നു പറഞ്ഞത് നല്ലൊരു കാര്യമായി ഞാൻ കാണുന്നു. ഇത്തരം വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് അവർ കേസെടുക്കുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. ഇക്കാര്യത്തിൽ നിയമപരമായി എന്തെങ്കിലും ചെയ്യാനാകുമോ എന്നത് വക്കീലുമായി സംസാരിച്ച് ആലോചിക്കും.”അതല്ലാതെ സർക്കാർ ഇതുമായി ബന്ധപ്പെട്ട് കേസെടുക്കുമെന്ന പ്രതീക്ഷ എനിക്കില്ല. സുധാകരൻ പറഞ്ഞു. നീതിയൊന്നും അവരിൽനിന്ന് പ്രതീക്ഷിക്കുന്നില്ല. നീതിബോധമുള്ളവരിൽ നിന്നല്ലേ നീതി പ്രതീക്ഷിക്കേണ്ടത്? സ്വന്തം സുഖലോലുപതയ്ക്കായി ഭരണത്തെ അട്ടിമറിക്കുന്ന ഒരു ഭരണകൂടത്തോട് നമ്മൾ തത്വം പ്രസംഗിച്ചിട്ട് വല്ല കാര്യവുമുണ്ടോ? പോത്തിനോട് വേദമോന്തിയിട്ട് കാര്യമില്ല എന്നൊരു പഴമൊഴിയുണ്ട്. അതുപോലെ പിണറായി വിജയനോട് വേദമോന്തിയിട്ടു കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു. ഒട്ടേറെത്തവണ മരണത്തെ മുഖാമുഖം കണ്ടവനാണ് താനെന്ന്, കണ്ണൂരിൽ ഡിസിസി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ സുധാകരൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശക്തിധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വരുന്നത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രം’; കുട്ടനാട്ടിലെ കർഷക ആത്മഹത്യ പാർലമെന്റിൽ ഉന്നയിച്ച്; ജെബി മേത്തർ എംപി

Published

on

Advertisement
inner ad

ന്യൂഡൽഹി: സംഭരിച്ച നെല്ലിന്റെ തുക നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആരോപിച്ചു. എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് – കേരളത്തിലെ കർഷക ആത്മഹത്യകളിൽ ഏറ്റവും ഒടുവിലത്തെയാളുടെ ആത്മഹത്യാക്കുറിപ്പിലെ വരിയാണിത്. ഇനി എത്ര കർഷകരുടെ ജീവൻ പൊലിഞ്ഞാലാണ്‌ സർക്കാരുകൾ കർഷകർക്ക് ലഭിക്കാനുള്ള തുക നൽകുകയെന്ന് അവർ ചോദിച്ചു.
നെല്ലിന്റെ വില നേരിട്ട് കർഷകർക്ക് നൽകാതെ പി ആർ. എസ്. എന്ന അപ്രായോഗിക സമ്പ്രദായമാണ് നിലവിൽ സപ്ലൈകോ ഏർപ്പെടുത്തിയിട്ടുള്ളത്. നെല്ല് സംഭരണസമയത്ത് സപ്ലൈകോയിൽ നിന്ന് കർഷകർക്ക് നൽകുന്ന പി ആർ എസ്. ബാങ്കുകളിൽ ഹാജരാക്കി നെല്ലിന്റെ തുകയ്ക്ക് തുല്യമായ തുക ബാങ്കിൽ നിന്നും വായ്പ ആയി ലഭിക്കുന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന താങ്ങുവിലയുടെ വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ പലിശസഹിതം ബാങ്കുകൾക്ക് ലോൺ തിരിച്ചടയ്ക്കുന്ന ക്രമീകരണമാണിത്.
എന്നാൽ താങ്ങുവിലയിലും നെല്ലുസംഭരണയിനത്തിലും കേന്ദ്രസർക്കാർ 790 കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിൽ കർഷകരുടെ വായ്പ തിരിച്ചടയ്ക്കുവാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടില്ല. ഖജനാവിൽ പണമില്ലാതെ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഇത്തരത്തിൽ വായ്പാതിരിച്ചടവ്‌ വൈകുന്നതിനാൽ കർഷ കർക്ക് മറ്റ് വായ്പകൾ എടുക്കാനോ, പുനർ കൃഷി ഇറക്കുന്നതിനോ സാധിക്കുന്നില്ല.
നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ 20 ശതമാനത്തോളം നെൽകർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് സർക്കാരിന്റെ വിലയേക്കാൾ വളരെകുറഞ്ഞ നിരക്കിൽ നെല്ല് വിൽക്കേണ്ടിവരുന്നു.
ഈ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രസർക്കാർ കുടിശിക വരുത്തിയ തുക എത്രയും വേഗം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.അഡ്വ.

Advertisement
inner ad
Continue Reading

Featured

രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ, അജ്ഞാത സംഘം വെടിവെച്ചു കൊല്ലപ്പെടുത്തി

Published

on

ജയ്പൂർ: രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ ജയ്പുരിൽ വെടിവച്ചുകൊന്നു. മറ്റ് രണ്ടുപേർക്ക് പരുക്കേറ്റു. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഖ്ദേവ് ഇരുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് രാജസ്ഥാൻ ഡിജിപി വ്യക്തമാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ സുഖ്ദേവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാൾക്കും സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുഖ്‌ദേവിനെ ഉടൻ തന്നെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Continue Reading

Featured

80 വർഷത്തെ ഏറ്റവും വലിയ പ്രളയദുരിതം പേറി ചെന്നൈ

Published

on

ചെന്നൈ: 80 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിനാണു തെന്നിന്ത്യൻ മെട്രോപ്പൊളീറ്റൻ ന​ഗരം ചെന്നൈ സാക്ഷ്യം വഹിക്കുന്നത്. നാശ നഷ്ടങ്ങളുടെ കണക്ക് ഊഹിക്കാവുന്നതിലുമപ്പുറം. നഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം ചെന്നൈയിലേക്ക്. സഹസ്ര കോടികളുടെ നാശ നഷ്ടങ്ങളാണുണ്ടായത്. ഇതു വരെ അഞ്ചു പേർ മരിച്ചെന്നാണ് കണക്കെങ്കിലും ആയിരങ്ങൾ വഴിയാധാരാമായി. ചെന്നൈ വിമാനത്താവളം ഓപ്പറേഷണൽ ലവലിൽ വന്നിട്ടില്ല. റൺവേ അപ്പാടെ വെളളത്തിലായി. ബേയിൽ പാർക്ക് ചെയ്തിരുന്ന എയർക്രാഫ്റ്റുകളുടെ മുൻ-പിൻ ചക്രങ്ങൾ പൂർണമായി വെള്ളത്തിൽ മുങ്ങി. റെയിൽവേ ​ഗതാ​ഗതവും പൂർണമായി സ്തംഭിച്ചു.
ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Continue Reading

Featured