Connect with us
48 birthday
top banner (1)

Kerala

സിപിഎമ്മിൽ തിരുത്തൽ നാടകം; തോറ്റതിന്റെ കുറ്റം മാധ്യമങ്ങൾക്ക്

*മുഖ്യമന്ത്രി ശൈലി മാറ്റുന്നതെന്തിനെന്ന് എംവി ഗോവിന്ദൻ *എസ്എൻഡിപി ആർഎസ്എസിന്റെ വലയിൽ വീണുവെന്ന് പാർട്ടി

Avatar

Published

on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതിന് പിന്നാലെ സർക്കാരിലും പാർട്ടിയിലും തിരുത്തലുകൾ വരുത്തുമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം വെറും നാടകം. പിണറായി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് പാർട്ടി ജില്ലാഘടകങ്ങളിലും ഘടകകക്ഷി യോഗങ്ങളിലും വിലയിരുത്തലുണ്ടായിട്ടും അത് പൂർണമായി ഉൾക്കൊള്ളാതെ കുറ്റം മുഴുവൻ എസ്എൻഡിപി, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, മാധ്യമങ്ങൾ എന്നിവയുടെ ചുമലിൽ ചാരി പാർട്ടി കൈകഴുകി.
അതേസമയം, മുഖ്യമന്ത്രിയുടെ പെരുമാറ്റവും പ്രവർത്തന ശൈലിയും മോശമാണെന്ന് വരുത്തിത്തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നതിനെ അംഗീകരിക്കേണ്ടതില്ലെന്നാണ് യോഗത്തിന്റെ പൊതുതീരുമാനം. മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടതെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുചോദ്യം ഉന്നയിച്ചു. വലതുപക്ഷ മാധ്യമങ്ങൾ എടുത്ത നിലപാട് സർക്കാരിനും പാർട്ടിക്കും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായിരുന്നു. പിണറായി വിജയനെ കടന്നാക്രമിച്ച് കള്ളപ്രചാരവേല നടത്തി ഇമേജ് തകർക്കാൻ ശക്തമായ ശ്രമം നടത്തി. പാർട്ടി നേതൃത്വത്തെ മാധ്യമങ്ങൾ ടാർഗറ്റ് ചെയ്തു. അത്തരം പ്രചാരണങ്ങൾ ജനങ്ങളിൽ സ്വാധീനം ചെലുത്തി. മാധ്യമങ്ങൾ ശരിയായി പ്രവർത്തിക്കാതെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല ചെയ്തത് വലതുപക്ഷ തീവ്രശക്തികൾക്ക് ഗുണം ചെയ്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ പാർട്ടിക്കും മുന്നണിക്കും പരാജയം സംഭവിച്ചെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തിനുള്ള പരിമിതി പരാജയത്തിന് കാരണമായി. ജാതി രാഷ്ട്രീയത്തിന്റെയും സ്വത്വ രാഷ്ട്രീയത്തിന്റെയും കാര്യത്തിലുള്ള ആര്‍എസ്എസ് ഇടപെടല്‍ ഒരുവിഭാഗം വോട്ടുകൾ നഷ്ടമാക്കി.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനിടയായ കാരണങ്ങളെല്ലാം ആദ്യമേ മനസ്സിലാക്കിയിട്ടും ജയിക്കാന്‍ സാധിക്കും എന്നായിരുന്നു പാർട്ടിയുടെ ധാരണ. ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ പാർട്ടിക്ക് വേണ്ടത്ര സാധിച്ചില്ല. സൂക്ഷമമായ പരിശോധനയില്‍ അതാണ് കണ്ടെത്തിയത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ മനസ്സ് മനസ്സിലാക്കി പ്രവര്‍ത്തനം കാര്യക്ഷമതയോടെ നടത്താന്‍ കഴിയണമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ഇതിനായി പ്രകാശ്കാരാട്ട്, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളെ പങ്കെടുപ്പിച്ച് ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം

Published

on

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തിലാണ് ഇപ്പോഴുള്ള മര്‍ദനവും.

രക്തദാന പ്രശ്നവുമായി ബന്ധപ്പെട്ടാണ് മര്‍ദനം. ഈ വിദ്യാര്‍ത്ഥി രണ്ട് മാസം മുന്‍പ് രക്തദാനം നടത്തിയതാണ്. ഇത് പറഞ്ഞപ്പോള്‍ എസ്‌എഫ്‌ഐ സംഘം തട്ടിക്കയറുകയും ഹെല്‍മറ്റ് കൊണ്ട് മര്‍ദിക്കുകയുമായിരുന്നു എന്നാണ് വിദ്യാര്‍ഥി പരാതിയില്‍ പറയുന്നത്.

Advertisement
inner ad

വിദ്യാര്‍ത്ഥി പരാതി പറയാന്‍ എത്തിയപ്പോള്‍ കോളജ് ചെയര്‍പേഴ്സണും പോലീസ് സ്റ്റേഷനില്‍ എത്തി ഈ വിദ്യാര്‍ത്ഥിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. തന്നോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് ചെയര്‍പേഴ്സണ്‍ പരാതി നല്‍കിയിട്ടുള്ളത്. രണ്ട് പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Advertisement
inner ad
Continue Reading

Bengaluru

ഉള്ളാള്‍ ബാങ്ക് കവര്‍ച്ച: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി

Published

on

മംഗളൂരു: ഉള്ളാള്‍ ബാങ്ക് കവര്‍ച്ചയില്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. മഹാരാഷ്ട്ര സ്വദേശി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്. ബിയര്‍ ബോട്ടില്‍ പൊട്ടിച്ച പ്രതി പൊലീസിനെ അക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് കുത്തേറ്റു. അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ഥലത്ത് തെളിവെടുപ്പ് നടക്കുന്നതിടെയാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതിയുടെ കാലിനാണ് പൊലീസ് വെടിയുതിര്‍ത്തത്.
ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരെയും പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണന്‍ മണിയെയും സംഘത്തെയും പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ്.
ജനുവരി 17നാണ് മംഗളൂരുവിലെ ഉള്ളാള്‍ സഹകരണ ബാങ്കില്‍ നിന്ന് പ്രതികള്‍ സ്വര്‍ണവും പണവും കവര്‍ന്നത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 12 കോടിയോളം വില വരുന്ന സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് സംഘം ബാങ്കില്‍ നിന്നും കൊള്ളയടിച്ചത്.

Continue Reading

Kerala

അധ്യാപകർക്കുനേരേ കൊലവിളി; വിദ്യാർത്ഥിക്ക് സസ്പെൻഷൻ

Published

on

പാലക്കാട്: പാലക്കാട് ആനക്കരയിൽ അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ സംഭവത്തിൽ വിദ്യാർഥിയെ സ്‌കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോൺ പിടിച്ചുവച്ചതിനാണ് വിദ്യാർഥി അധ്യാപകർക്കുനേരേ കൊലവിളി നത്തിയത്. ആനക്കര ഗവൺമെൻ്റ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. തുടർ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാകർതൃ മീറ്റിംഗിൽ തീരുമാനിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. സ്‌കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർഥിയെ ഫോൺസഹിതം അധ്യാപകൻ പ്രധാന അധ്യാപകൻ്റെ കൈവശം ഏൽപ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാർഥി പ്രധാന അധ്യാപകന്റെ മുറിയിൽ എത്തിയത്.”പള്ളയ്ക്ക് കത്തി കയറ്റും. പുറത്തിറങ്ങിയാല്‍ കാണിച്ച്‌ തരാം” എന്നിങ്ങനെയാണ് വിദ്യാർഥിയുടെ കൊലവിളി ഭീഷണി. സംഭവത്തില്‍ അധ്യാപകർ തൃത്താല പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിട്ടിട്ടുണ്ട്

Advertisement
inner ad

ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകർക്ക് നേരെ വിദ്യാർഥി കൊലവിളി നടത്തിയതില്‍ ഇടപെട്ട് ബാലാവകാശ കമ്മീഷൻ.വീഡിയോ പുറത്ത് വന്നതെങ്ങനെയെന്ന് പരിശോധിക്കും. വിദ്യാർഥിക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും, ഫെബ്രുവരി ആറിന് സ്ക്കൂളില്‍ സന്ദർശനം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.

Advertisement
inner ad
Continue Reading

Featured