Connect with us
48 birthday
top banner (1)

Kerala

വയനാട് ലോക്സഭാ സീറ്റിൽ സിപിഐ തന്നെ മൽസരിക്കും: ബിനോയ് വിശ്വം

Avatar

Published

on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിക്ക് പകരം മറ്റൊരാളെ നിർത്തണമെന്നത് സംബന്ധിച്ച് ഇടതുമുന്നണിയിൽ അഭിപ്രായങ്ങൾ ഉടലെടുക്കുന്നതിനിടെ, അവിടെ സിപിഐ സ്ഥാനാർത്ഥി തന്നെ മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടിയുടെ പുതിയ സെക്രട്ടറി ബിനോയ് വിശ്വം.
സംസ്ഥാന സെക്രട്ടറിയായി ഔദ്യോഗികമായി തെരഞ്ഞെടുത്തതിന് പിന്നാലെ പട്ടം എംഎൻ സ്മാരകത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നേർക്കുനേർ വരുമോ എന്നത് ചർച്ചയാകുന്നത് കൂടി കണക്കിലെടുത്തായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളും വിജയിക്കുകയെന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. കേരളത്തിൽ ഇടതുമുന്നണിയിലെ അവിഭാജ്യ ഘടകം ആണ് സിപിഐയെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയും ബിനോയ് വിശ്വം വിമർശനമുയർത്തി. ഗവർണർ പദവി തന്നെ അനാവശ്യമാണെന്നും കൊളോണിയൽ വാഴ്ചയുടെ അവശേഷിപ്പാണതെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുകയാണ് ഗവർണർ. ജനാധിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണത്. അതേസമയം, സംസ്ഥാനത്ത് മാധ്യമ പ്രവർത്തകർക്കെതിരെയുള്ള പൊലീസ് വേട്ടയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. മാധ്യമ പ്രവർത്തകർക്കെതിരായ കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്ന് ഒറ്റവാക്കിൽ മറുപടി. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന എപി ജയനെ എല്ലാ സ്ഥാനത്തു നിന്നും മാറ്റിയെന്നും തിരുത്തൽ നടപടിയുടെ ഭാഗമായാണ് നടപടിയെന്നും ബിനോയ്‌ വിശ്വം വ്യക്തമാക്കി.
ഇന്നലെ രാവിലെ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ സെക്രട്ടറി പദവിയിലേക്ക് തെരഞ്ഞെടുത്തത്. ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ നിര്‍ദേശം സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവില്‍ രാജ്യസഭ അംഗമായ ബിനോയ് വിശ്വം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്.പാർട്ടി മുഖമാസികയായ ന്യൂ ഏജ് വാരികയുടെ എഡിറ്ററും ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റുമാണ്. 2006-2011 കാലഘട്ടത്തില്‍ വനം, ഭവനവകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Kerala

‘വീക്ഷണം’ വാർഷികാഘോഷവും പുരസ്‌കാര വിതരണവും ഇന്ന്

കർണ്ണാടക സ്പീക്കർ യു.ടി ഖാദർ ഉദ്ഘാടനം ചെയ്യും

Published

on

കോഴിക്കോട്: ജനാധിപത്യ, മതേതര ചേരിയുടെ അഭിമാന ജിഹ്വയായ ‘വീക്ഷണം’ 49-ാം വാർഷികാഘോഷവും പുരസ്കാര സമർപ്പണവും ഇന്ന്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് നല്‍കുന്ന ‘വീക്ഷണം ഉമ്മന്‍ചാണ്ടി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം’ പ്രവാസ ലോകത്ത് സ്തുത്യര്‍ഹമായ സേവനത്തിലൂടെ മാതൃകയായ അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിക്കും.
വീക്ഷണത്തിന്റെ പ്രഥമ പത്രാധിപര്‍ സി.പി ശ്രീധരന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ‘വീക്ഷണം സര്‍ഗശ്രേഷ്ഠ പുരസ്‌കാരം’ എഴുത്തുകാരി സുധാ മേനോന് നല്‍കും. യുവ മാധ്യമ പ്രവര്‍ത്തക ‘മനോരമ ന്യൂസി’ലെ നിഷാ പുരുഷോത്തമന് ഇത്തവണത്തെ ‘വീക്ഷണം മാധ്യമ പുരസ്‌കാരം’ സമര്‍പ്പിക്കും. ഇതോടൊപ്പം മികച്ച സംരംഭകര്‍ക്കുള്ള വീക്ഷണം ബിസിനസ് പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.

Advertisement
inner ad

വൈകീട്ട് 5ന് കോഴിക്കോട് ‘മിയാമി കണ്‍വെന്‍ഷന്‍ സെന്ററി’ ല്‍ സംഘടിപ്പിക്കുന്ന പരിപാടി കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി, തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍, എംപിമാരായ എം.കെ രാഘവന്‍, ഷാഫി പറമ്പില്‍, ജെബി മേത്തര്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം.ലിജു, കെ.ജയന്ത്, പി.എം നിയാസ് ഉള്‍പ്പെടെ ദേശീയ, സംസ്ഥാന നേതാക്കളും സംസ്‌കാരിക, സിനിമാ, വ്യാവസായിക, വാണിജ്യ മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
ആഘോഷ പരിപാടികള്‍ക്ക് മാറ്റേകി കലാസന്ധ്യയും അരങ്ങേറും. അടുത്ത വര്‍ഷം സംഘടിപ്പിക്കുന്ന വീക്ഷണം സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടർ അഡ്വ. ജയ്സൺ ജോസഫ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kerala

പത്തനംതിട്ടയിൽ സിഐടിയു നേതാവിന്റെ കൊലപാതകം; അറസ്റ്റിലായവരിൽ, ഡിവൈഎഫ്ഐ നേതാക്കളും

Published

on

പത്തനംതിട്ട: സിഐടിയു നേതാവ് ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.

കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തക നാണെന്ന് നിഖിലേഷിൻ്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.

Advertisement
inner ad

ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിൻ്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

Published

on

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

Continue Reading

Featured