Connect with us
48 birthday
top banner (1)

Kerala

സഭയില്‍ നാടകീയ രംഗങ്ങള്‍; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Avatar

Published

on

മാത്യൂ കുഴല്‍നാടനെ വിലക്കി സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ ഇന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഭൂമി പതിച്ച് നല്‍കുന്ന നടപടിക്രമങ്ങള്‍ അഴിമതിക്ക് വഴിതെളിക്കുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം സഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കാത്തതിനെതിരെയാണ് ബില്ല് അവതരണത്തിനിടയില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. ആറു ബില്ലുകളാണ് ഇന്ന് സഭയില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. രണ്ട് ബില്ലുകളുടെ അവതരണം ശേഷിക്കെയായിരുന്നു പ്രതിപക്ഷ ബഹിഷ്‌കരണം. ബില്ലിന്റെ ചര്‍ച്ചയില്‍ പ്രതിപക്ഷത്തു നിന്ന് സംസാരിക്കേണ്ടിയിരുന്ന പി.സി വിഷ്ണുനാഥ് ചുമതലപ്പെടുത്തിയതു പ്രകാരം മാത്യുകുഴല്‍നാടനാണ് പ്രസംഗിക്കാന്‍ തുടങ്ങിയത്. ക്രമപ്രശ്‌നം ഉന്നയിച്ചായിരുന്നു കുഴല്‍നാടന്റെ തുടക്കം. സഭയിലെ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി ബില്‍ നേരത്തെ അംഗങ്ങള്‍ക്ക് എത്തിച്ചില്ലെന്നതായിരുന്നു ക്രമപ്രശ്‌നം. എന്നാല്‍ അടിയന്തര പ്രാധാന്യമുള്ള ബില്‍ സഭാസമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കണമെന്നതിനാലാണ് നേരത്തെ എത്തിക്കാന്‍ കഴിയാതെ വന്നതെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ വിശദീകരണം നല്‍കി. ബില്‍ എത്തിക്കുന്നതില്‍ മനഃപൂര്‍വം കാലതാമസം വരുത്തിയിട്ടില്ലെന്നും പ്രത്യേക ക്രമീകരണത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്നുമുള്ള മന്ത്രിയുടെ വിശദീകരണത്തോടെ തടസവാദം നിലനില്‍ക്കില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. ഭൂവിനിയോഗത്തില്‍ വ്യക്തത വേണമെന്നും ഭൂമിസംബന്ധമായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണമെന്നും പറഞ്ഞു തുടങ്ങിയ കുഴല്‍നാടന്‍ , ‘കേരളത്തിലെ പ്രമുഖ മാദ്ധ്യമം ഞെട്ടിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു ,വാര്‍ത്തയിലെ കാര്യങ്ങള്‍ കേരളത്തിന് അപമാനം. അതിന് ആധാരമായത് …എന്ന തരത്തില്‍ പരാമര്‍ശം നടത്തിയതോടെ സ്പീക്കര്‍ ഇടപെട്ടു. ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിലുണ്ടാകില്ല. ബില്ലില്‍ ഒതുങ്ങിനിന്ന് സംസാരിക്കണം. എന്തും വിളിച്ചുപറയാവുന്ന വേദിയല്ല നിയമസഭ. പോക്ക് എങ്ങോട്ടാണെന്ന് മനസിലാകുമല്ലോ. ചെയറിന് വിവേചന അധികാരമുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. മാത്യു കുഴല്‍നാടന്‍ പറഞ്ഞത് സഭാരേഖയിലുണ്ടാകില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. മന്ത്രിമാരായ പി.രാജീവും റോഷി അഗസ്റ്റിനും ഇടപെട്ടെങ്കിലും മാത്യു കുഴല്‍നാടന്‍ തന്റെ പ്രസംഗം തുടര്‍ന്നുകൊണ്ടിരുന്നു. അതോടെ കുഴല്‍നാടന് മൈക്ക് അനുവദിക്കാതെ വാഴൂര്‍ സോമനെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. ഈ ഘട്ടത്തിലാണ് പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചത്. തുടര്‍ന്ന് നിയമസഭാ മന്ദിരത്തിലെ മീഡിയ റൂമില്‍ പ്രതിപക്ഷാംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ ശ്രമിച്ചെങ്കിലും ചീഫ് മാര്‍ഷല്‍ അനുമതി നല്‍കിയില്ലെന്ന് കുഴല്‍നാടന്‍ പറഞ്ഞു.

Advertisement
inner ad

Advertisement
inner ad

Idukki

ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

Published

on

കാന്തല്ലൂര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം. ഇക്കൂട്ടത്തിൽ രണ്ട സ്ത്രീകളും ഉണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ മുന്നിൽ അകപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Kozhikode

റാ​ഗിങ് പരാതി; കോഴിക്കോട് മെഡിക്കൽ കോളേജിലെ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്ത സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഒന്നാം വർഷ വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോളേജ് ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നായിരുന്നു ജൂനിയർ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർത്ഥികളുടെ പരാതിയിൽ അഞ്ചംഗ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്. തുടർ നടപടികൾക്കായി പ്രിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിനു റിപ്പോർട്ട് കൈമാറി.

Continue Reading

Ernakulam

ഷാരോൺ വധക്കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ഗ്രീഷ്മ; അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published

on

കൊച്ചി: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മല്‍ കുമാറിനും ശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിർമൽ കുമാറിന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമൽകുമാറിന് 50,000 രൂപയും പിഴ ചുമത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Advertisement
inner ad
Continue Reading

Featured