Connect with us
,KIJU

Featured

അങ്കത്തട്ടിലേക്ക് വലിച്ചെറിഞ്ഞ
എല്ലിൻകഷ്ണംപോലെ ജാതിസെൻസസ്

Avatar

Published

on

  • നിരീക്ഷകൻ
    ഗോപിനാഥ് മഠത്തിൽ

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി കോൺഗ്രസ് ദേശീയതലത്തിൽ ഉയർത്തിയ മുദ്രാവാക്യമാണ് ജാതിസെൻസസ് വേണമെന്നത്. അതിനോട് ബിജെപി ഉൾപ്പെടെ സവർണ്ണമേധാവിത്വത്തെ താലോലിക്കുന്ന പല പാർട്ടികളും നിശബ്ദതപാലിക്കുകയോ അതേ മൗനത്തിലൂടെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തുകഴിഞ്ഞു. കോൺഗ്രസ് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാൻ പ്രധാനകാരണം അധികാരത്തിൻറെ ഭരണത്തിൻറെയും അവസരവെളിച്ചം സമൂഹത്തിൻറെ താഴെത്തട്ടിൽ ഇനിയും ചെന്നെത്താത്തതുകൊണ്ട് മാത്രമാണ്.

ബിജെപി ഭരണം കയ്യാളിയിരുന്ന ഒമ്പതരവർഷം ഇന്ത്യയിലെ അധഃസ്ഥിത ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ശോചനീയമായതും ഇരുണ്ട അനുഭവങ്ങൾ നൽകുന്നതുമായിരുന്നു. ഭരണം ചാതുർവർണ്യവ്യവസ്ഥിതിയിൽ തളച്ചിട്ടൊരുകാലം. വരേണ്യവർഗ്ഗത്തെ പ്രീതിപ്പെടുത്താൻ മാത്രം ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിൻറെ ഉദ്ഘാടനവേളപോലും സ്വാർത്ഥപരമായി, തന്ത്രപരമായി വിനിയോഗിക്കാൻ ശ്രമിച്ച പ്രധാനമന്ത്രിയുടെ വീക്ഷണത്തിൽ സമൂഹത്തിൻറെ അടിത്തട്ടിലുള്ള ജനങ്ങൾ തീർത്തും മാനുഷിക പരിഗണനയ്ക്കുപോലും അർഹരല്ല. അത്രമാത്രം ബ്രാഹ്മണ മേധാവിത്വത്തിൻറെ നേർക്കാഴ്ചയായിരുന്നു പുതിയ ലോക്സഭാ ഉദ്ഘാടനവേദിയിൽ ലോകം കണ്ടത് കുറെ സ്വാമിമാരുടെയും വരേണ്യവർഗ്ഗ പ്രതിനിധികളുടെയും നിരന്തര സാന്നിദ്ധ്യം. അതേ മാനോഭാവത്തെ താലോലിക്കുന്ന ഭരണാധികാരിയിൽ നിന്നും അധഃസ്ഥിത ജനങ്ങൾക്ക് വീണ്ടും അനുഭവമാകുന്നത് നിരാശയിൽ കുതിർന്ന ഫലശൂന്യത മാത്രമാകും.

Advertisement
inner ad

രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ പക്വമായ അവസരത്തിൽ കോൺഗ്രസ് ആവശ്യപ്പെടുന്നത് ഒരുകാര്യം മാത്രമാണ്. ജാതി സെൻസസ്സിലൂടെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക ജനവിഭാഗങ്ങൾക്ക് അധികാരത്തിൻറെയും അവകാശത്തിൻറെയും അർത്ഥപൂർണ്ണത നല്കുക. ഇന്ത്യയിൽ ഓരോ ജാതിയിലും വർഗ്ഗത്തിലും എത്രമാത്രം ജനങ്ങൾ ഉൾക്കൊള്ളുന്നു എന്ന തീർച്ചപ്പെടുത്തലിലൂടെ ഭരണവും അധികാരവും അവരുടെ കൈകളിൽ എത്തിക്കാനുള്ള ചെറിയ ശ്രമമാണ് കോൺഗ്രസ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിലൂടെ ഛിന്നഭിന്നമായിപ്പോയ പിന്നോക്ക ജനവിഭാഗങ്ങളുടെ ഏകീകരണവും സാധ്യമാകും. അധികാരത്തിനുവേണ്ടി പിന്നോക്ക വിഭാഗങ്ങളെ വഴിതെറ്റിക്കുകയും തന്ത്രപൂർവ്വം വിനിയോഗിക്കുകയും ചെയ്ത കുറെ രാഷ്ട്രീയപാർട്ടികളും അവയുടെ നേതാക്കളും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഉദയം ചെയ്യുകയും അസ്തമിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement
inner ad

ഉത്തർപ്രദേശിലെ മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി സർക്കാരും മുലായം സിങിൻറെ സമാജ്വാദി പാർട്ടിക്കാരുമെല്ലാം പിന്നോക്ക ജനവിഭാഗങ്ങളുടെ രക്ഷയ്ക്കെന്ന പേരിലാണ് അധികാരത്തിലെത്തിയത്. പക്ഷെ ആ സർക്കാരുകളെല്ലാം പൂർണ്ണപരാജയമായിരുന്നു എന്നതാണ് ചരിത്രം. പിന്നോക്ക ജനവിഭാഗങ്ങളെ ചതിച്ച് അധികാരത്തിലെത്തിയ ആ നേതാക്കളും അവരുടെ പാർട്ടിയും വിസ്മൃതിയിലേക്ക് പരാജയപ്പെട്ട് മടങ്ങിയ സമയത്താണ് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിൻറെ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. പിന്നോക്ക വിഭാഗങ്ങളുടെ ആശയുടെയും പ്രതീക്ഷയുടെയും ചുടലപ്പറമ്പിൽ അനുകൂല സാഹചര്യത്തെ മുതലാക്കി വളർന്ന തകരച്ചെടിക്ക് തുല്യമായി തഴച്ചുവളർന്നു ആ വരേണ്യജന്മിത്വസർക്കാർ. ആ സർക്കാർ ഇവിടെ നാളിതുവരെ ചെയ്തുകൂട്ടിയത് പിന്നോക്ക-അധഃസ്ഥിത ജനവിഭാഗങ്ങളെ മൃഗീയമായി തച്ചുതകർക്കുകയും അവകാശങ്ങളെ നിഷേധിക്കുകയുമായിരുന്നു. സവർണ അജണ്ടയുടെ സാധൂകരണം മാത്രമാണ് ബിജെപിയുടെ എക്കാലത്തെയും പരമപ്രധാനമായ ലക്ഷ്യം. സുരേഷ് ഗോപിയെപ്പോലൊരു ബിജെപിക്കാരൻ തനിക്ക് വരുംജന്മത്തിൽ കണ്ഠരരു ആകുന്നതാണ് ഇഷ്ടമെന്നുപറയുമ്പോൾ ആ പാർട്ടിയുടെയും പ്രവർത്തകരുടെയും മനസ്സിലിരിപ്പ് അറിയാവുന്നതേയുള്ളൂ.

Advertisement
inner ad


ജാതി സെൻസസ്സിലൂടെ കോൺഗ്രസ് ആവശ്യപ്പെടുന്നത് ഇന്ത്യയിലെ ഏതുജനവിഭാഗത്തിനാണോ മുൻതൂക്കം, അവർക്ക് അധികാരം ലഭ്യമാക്കുക എന്നതാണ്. ഇന്ത്യയിൽ കൂടുതൽ ആൾക്കാർ പിന്നോക്കക്കാരാണോ മുന്നോക്കക്കാരാണോ എന്നറിയണമെങ്കിൽ ജാതിസെൻസസ് കൂടിയേ കഴിയൂ. ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളെ ന്യൂനപക്ഷം ഭരിക്കുകയും അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കുവേണ്ടി പുതിയ നിയമങ്ങൾ സൃഷ്ടിക്കുകയും പഴയത് ഭേദഗതി ചെയ്യുകയും ചെയ്യുന്ന കാലത്ത് എല്ലാ വിഭാഗം ജനങ്ങളിലേക്കും ആനുപാതികമായി അധികാരം എത്താൻ ജാതിസെൻസസ് കൂടിയേ കഴിയൂ. പക്ഷേ അതിനോട് അകലം പാലിക്കുകയാണ് സിപിഎം നേതൃത്വം. ഇത് കേന്ദ്രസർക്കാർ ഔദ്യോഗിക സെൻസസ്സിനോടൊപ്പം ഏറ്റെടുത്ത് നടത്തണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ പിന്നോക്ക ജനതയുടെ സാമൂഹിക, സാമ്പത്തിക കണക്കെടുപ്പ് അനിവാര്യമായതിനാൽ പാർട്ടി അധികാരത്തിലിരിക്കുന്ന കേരളത്തിൽ ഇതേതു തരത്തിൽ ചെന്നെത്തുമെന്ന കാര്യത്തിൽ ആശങ്കയും അവ്യക്തതയും ഉണ്ട്. ബീഹാറിൽ നിതീഷ്കുമാർ നടത്തിയ പോലൊരു ആർജ്ജവത്വം ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്കും മറ്റ് മുഖ്യമന്ത്രിമാർക്കും ഉണ്ടാകേണ്ടിയിരിക്കുന്നു. ഏതായാലും ജാതിസെൻസസ് കേന്ദ്രഗവൺമെൻറിന് അടുത്ത തെരഞ്ഞെടുപ്പിൽ ഒരുകീറാമുട്ടി തന്നെയാകുമെന്നാണ് രാഷ്ട്രീയ പ്രവചനം.

വാൽക്കഷണം:
വി.എസ്. അച്യുതാനന്ദന് 100 വയസ്സുതികഞ്ഞത് രണ്ടുദിവസം മുമ്പാണ്. ആ സന്തോഷം പായസ-മധുരപലഹാരവിതരണത്തിലൂടെ പങ്കുവയ്ക്കാൻ അദ്ദേഹത്തിൻറെ പേരിലുള്ള നീലേശ്വരം ഓട്ടോ സ്റ്റാൻഡിലെ ജീവനക്കാർ ശ്രമിച്ചത് വിഭാഗീയതയായി കണ്ട് വിലക്കുകൽപ്പിച്ചു സിപിഎം പ്രാദേശിക നേതൃത്വം. നേരത്തെ വി.എസ്സിനെതിരെ പാർട്ടി അച്ചടക്ക നടപടി എടുത്തപ്പോൾ സംസ്ഥാനത്ത് ആദ്യപ്രതിഷേധം നടന്നത് ഇവിടെയാണ്. നൂറാം ജന്മദിനം സൂചിപ്പിച്ച് 100 മാവിൻതൈകൾ നട്ട് വിഎസ് ഓട്ടോസ്റ്റാൻഡിലെ തൊഴിലാളികൾ ആഘോഷം വേറിട്ടതാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പുതിയ വിലക്കുവന്നത്. മുതിർന്ന നേതാവിനോട് വിലക്കിലൂടെ ഇങ്ങനെയും ആദരം പ്രകടിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ച ലോകത്തിലെ ഏകപാർട്ടിയാണ് സിപിഎം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

Published

on

കൊച്ചി: സീരിയൽ- ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (24) അന്തരിച്ചു. ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ട്.
കാക്ക എന്ന ടെലിഫിലിമിലെ അഭിനയത്തിലൂടെയാണ് ലക്ഷ്മിക ശ്രദ്ധേയയാകുന്നത്. മാറ്റിനിർത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിൽ പഞ്ചമി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മിക അവതരിപ്പിച്ചത്. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.

Continue Reading

Delhi

തൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

Published

on

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‍ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കൽ. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെന്‍റിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. എന്നാൽ മഹുവ മൊയ്ത്രയെ പുറത്താക്കാൻ ലോകസഭയ്ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വാദിച്ചെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചില്ല. ഏഴ് മിനിറ്റെങ്കിലും സംസാരിക്കാൻ മഹുവയെ അനുവധിക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആവശ്യവും സ്പീക്കര്‍ അംഗീകരിച്ചില്ല. വോട്ടെടുപ്പ് ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടതോടെ ലോക്സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.

Continue Reading

Featured

മുഖ്യമന്ത്രിയെയും മകളെയും ഇഡിക്കു പേടി: സതീശൻ

Published

on

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയിലേക്ക് സി.എം.ആർ.എൽ കോടിക്കണക്കിന് രൂപ നൽകിയത് കള്ളപ്പണം വെളുപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കള്ളപ്പണം അലക്കി വെളുപ്പിച്ച കേസിൽ എന്തുകൊണ്ടാണ് ഇഡി ഇടപെടാത്തതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു. ബിജെപിയുമായി പിണറായി രഹസ്യബന്ധം ഉണ്ടാക്കിയതു കൊണ്ടാണ് 38 തവണയും ലാവലിൻ കേസ് മാറ്റിവച്ചത്. മാസപ്പടിയെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. കോൺഗ്രസ് മുഖ്യമന്ത്രിമാർക്കെതിരെ അന്വേഷണം നടത്തുന്ന ഇ.ഡി പിണറായി വിജയനെതിരെ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്? കള്ളപ്പണം വെളുപ്പിച്ചെന്ന് ഇൻകം ടാക്‌സിന്റെ ക്വാസി ജുഡീഷ്യൽ ബോഡി പരസ്യമായി പറഞ്ഞിട്ടും ഇ.ഡി അന്വേഷിച്ചില്ല. ബി.ജെ.പിയുമായി ധാരണയുള്ളത് കൊണ്ടാണ് അന്വേഷിക്കാത്തതെന്നും സതീശൻ കുറ്റപ്പെടുത്തി.

സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരെ ആലുവയിലും അങ്കമാലിയിലും ഡി.വൈ.എഫ്.ഐ – സി.പി.എം ക്രിമിനലുകൾ ക്രൂരമായി മർദ്ദിച്ചു. നവകേരള സദസിനെതിരെ പച്ചക്കറി കടയിൽ ഇരുന്ന് അഭിപ്രായം പറഞ്ഞ 72 വയസുകാരനെ സി.ഐ.ടി.യു ക്രിമിനൽ സംഘം ആക്രമിച്ചു. ചായക്കടകളിലും പച്ചക്കറി കടകളിലും ഹോട്ടലുകളിലുമൊക്കെ രാഷ്ട്രീയം പറയുന്നത് കേരളത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന രീതിയാണ്. കടയിൽ നിന്ന് പോലും മുഖ്യമന്ത്രിക്കും നവകേരള സദസിനും എതിരെ അഭിപ്രായം പറയാൻ പാടില്ലെന്നാണ് പുതിയ രീതി. ക്രിമിനൽ പ്രവർത്തനങ്ങളെ രക്ഷാപ്രവർത്തനമെന്ന് ഓമനപ്പേരിട്ട് വിളിച്ച മുഖ്യമന്ത്രിയാണ് എല്ലാ അക്രമങ്ങൾക്കും കാരണം. സമാധാനപരമായി പ്രതിഷേധിക്കാൻ പാടില്ലാത്ത സംസ്ഥാനമായി കേരളം മാറി. എഴുത്തുകാരനായ സഖറിയ പറഞ്ഞതു പോലെ ഇനി കേരളത്തിലെ കറുത്ത കുടയുടെ ഭാവി എന്താകുമെന്ന് പരിശോധിക്കേണ്ട അവസ്ഥയിലാണ് എത്തിനിൽക്കുന്നത്.

Advertisement
inner ad

പരസ്യമായി കലാപ ആഹ്വാനം നടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. നവകേരള സദസ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പരാതി. ഈ അശ്ലീല നാടകത്തിൽ ഞങ്ങൾ പങ്കാളികളായിരുന്നെങ്കിൽ ജനങ്ങൾ ഞങ്ങളെ പുച്ഛിച്ച് തള്ളുമായിരുന്നു. പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഇതുവരെ മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം ഭരണസിരാ കേന്ദ്രത്തിൽ നിന്നും എന്തിനാണ് മാറി നിൽക്കുന്നത്? ബജറ്റിന്റെ പ്രാരംഭ ചർച്ച നടത്തേണ്ട സമയത്ത് ധനമന്ത്രിയോ പോലും തിരുവനന്തപുരത്തേക്ക് വിടുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂരിൽ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ജനങ്ങളുടെ ചെലവിൽ രാഷ്ട്രീയം പറയാനുള്ള വേദിയായി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനെ പ്രയോജനപ്പെടുത്തുകയാണ്. ഇത് എങ്ങനെ സർക്കാരിന്റെ സദസാകും? നാട്ടുകാരുടെ ചെലവിലല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്. പറവൂരിലെ എല്ലാ കടകളിലും വൈദ്യുത അലങ്കാരം നടത്തണമെന്ന് ലേബർ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ജി.എസ്.ടി ഉദ്യോഗസ്ഥരാണ് പണപ്പിരിവിന് ഇറങ്ങിയിരിക്കുന്നത്. എന്നിട്ടും നാട്ടുകാരുടെ ചെലവിൽ നടത്തുന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷത്തെ വിമർശിക്കുന്നത്.

Advertisement
inner ad

യു.ഡി.എഫ് തീരുമാനം ആര് പറയണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടല്ല യു.ഡി.എഫ് അഭിപ്രായം പറയുന്നത്. എൽ.ഡി.എഫിലേതു പോലെ വിദൂഷകൻമാരുടെ സദസല്ല യു.ഡി.എഫ്. വിദൂഷകാരുടെയും വിധേയരുടെയും രാജസദസാണ് പിണറായിയുടെ രാജസദസ്. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി അഭിപ്രായം പറയാനുള്ള ധൈര്യം ഏതെങ്കിലും മന്ത്രിമാർക്കുണ്ടോ? വിധേയരുടെ സംഘമാണ് പിണറായിയുടെ മന്ത്രിസഭ. കോൺഗ്രസിൽ രാജക്കൻമാരും വിദൂഷകരുമില്ല. യു.ഡി.എഫിന്റെ അഭിപ്രായം ആര് പറയണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ട. പിണറായി വിജയനാണ് കോൺഗ്രസിൽ ജനാധിപത്യം ഇല്ലെന്ന് പറയുന്നത്. എന്തൊരു ജനാധിപത്യമാണ് സി.പി.എമ്മിൽ. മന്ത്രിസഭയിലും പാർട്ടിയിലും പോക്കറ്റിൽ നിന്നും പേപ്പർ എടുത്ത് ഇതാണ് തീരുമാനം എന്ന് പറഞ്ഞ് മറ്റുള്ളവരെ ഭയപ്പെടുത്തി അനുസരിപ്പിക്കുന്ന ആളാണ് പിണറായി വിജയൻ. ഞങ്ങൾക്കിടയിൽ കുത്തിത്തിരിപ്പ് നടത്താൻ പിണറായി വരേണ്ട. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനെതിരെ കുത്തിത്തിരിപ്പ് നടത്തിയ പാരമ്പര്യമുള്ള ആളാണ് പിണറായി വിജയൻ. പഴയ കഥകളൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കേണ്ട.

പറവൂരിൽ വികസന മുരടിപ്പാണെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. വായ പോയ കോടാലിയാണ് സജി ചെറിയാൻ. ഗോൾവാൾക്കറിന്റെ ബെഞ്ച് ഓഫ് തോട്ട്‌സിന് സമാനമായ അഭിപ്രായം പറഞ്ഞ് മന്ത്രി സ്ഥാനം പോയ ആളാണ്. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്നും തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും അരി വരുമെന്നും പറഞ്ഞ ആളാണ്. കർഷകരുടെയും കർഷക തൊഴിലാളികളുടെ പാർട്ടിയാണെന്ന് പറയുന്നവർ ഇതുപോലുള്ള ആളുകളെ എങ്ങനെയാണ് ചുമന്നുകൊണ്ട് നടക്കുന്നത്. പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലയ്ക്ക് അപമാനമാണെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. കണ്ണൂർ വി.സി നിയമനത്തിൽ ഇടപെട്ടെന്ന സുപ്രീം കോടതി വിധി കഴുത്തിൽ ആഭരണമായി കൊണ്ടു നടക്കുന്ന ആളാണ് ഈ മന്ത്രി. രാജി വച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടതിന്റെ ദേഷ്യമാണ് അവർ പറവൂരിൽ തീർത്തത്. ഞാൻ എറണാകുളത്തിന് അപമാനമാണോയെന്ന് ജനങ്ങൾ തീരുമാനിക്കും. മന്ത്രിക്ക് വായിൽക്കൊള്ളുന്ന വർത്തമാനം പറഞ്ഞാൽ പോരെ. മന്ത്രി സ്ഥാനം പോലും നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ആ മന്ത്രി നിൽക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർത്ത് തരിപ്പണമാക്കി. കേരള ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ഉന്നതവിദ്യാഭ്യാസ രംഗം. തീരദേശ സദസ് നടത്തി വാങ്ങിയ പരാതികളിൽ മന്ത്രി സജി ചെറിയാൻ എന്തെങ്കിലും നടപടി എടുത്തോ? മന്ത്രിമാർ നടത്തിയ തലൂക്ക് അദാലത്തിൽ ലഭിച്ച ലക്ഷക്കണക്കിന് പരാതികൾ തുറന്നു പോലും നോക്കിയില്ല. എന്നിട്ടാണ് 11 ലക്ഷം പരാതികൾ ലഭിച്ചെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്നത്. സർക്കാർ ദയനീയ സ്ഥിതിയിൽ ആയതുകൊണ്ടാണ് ഇത്രയും പരാതികൾ കിട്ടുന്നത്. ഒരു പരാതിക്കും പരിഹാരമില്ല. നെല്ല് സംഭരണത്തിന്റെ പണം ഇതുവരെ നൽകിയിട്ടില്ല. നാളികേര സംഭരണം പോലും നടപ്പാക്കാൻ പറ്റാത്ത കൃഷിമന്ത്രിയാണ് പ്രതിപക്ഷത്തെ വിമർശിക്കുന്നത്. ഭരണം തോന്നിയ പോലെയാണ് നടക്കുന്നത്.

Advertisement
inner ad

മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആദ്യ ദിവസം പൊലീസ് ആത്മഹത്യ കുറിപ്പ് ഉൾപ്പെടെ മറച്ചുവച്ചു. രണ്ടാമത്തെ ദിവസമാണ് ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്. 24 മണിക്കൂർ പ്രതിയായ ഡോക്ടറെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ ദുരൂഹതയും ഇതുവരെ മാറിയിട്ടില്ല. എ.ഡി.ജി.പി പറഞ്ഞതെല്ലാം പരസ്പരവിരുദ്ധമാണ്. ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമമാണ് ഈ രണ്ടു കേസിലും പൊലീസ് നടത്തുന്നത്. പൊലീസും വകുപ്പുകളുമൊക്കെ തോന്നിയ വഴിക്ക് പോകുകയാണ്. വിധേയരുടെ സംഘമാണ് കേരളത്തിലെ മന്ത്രിസഭ.

നവകേരള സദസിൽ യു.ഡി.എഫ് എം.എൽ.എമാർ പങ്കെടുത്തിരുന്നെങ്കിൽ അഭിപ്രായം പറയാമായിരുന്നല്ലോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എൽ.ഡി.എഫ് എം.എൽ.എമാരുടെ അഭിപ്രായം കേൾക്കാൻ തയാറാകാത്ത മുഖ്യമന്ത്രിയാണ് പഠിപ്പിക്കാൻ വരുന്നത്. മുഖ്യമന്ത്രി വരുമ്പോൾ മന്ത്രിമാർ പോലും പ്രസംഗം നിർത്തുകയാണ്. നേരത്തെ കൂടുതൽ പ്രസംഗിച്ച ശൈലജ ടീച്ചറിന് കിട്ടയതോടെ ഒരു എം.എൽ.എമാരും മിണ്ടിയിട്ടില്ല. നവകേരള സദസ് കൊണ്ട് കേരളത്തിന് എന്ത് ഗുണമാണ് ഉണ്ടായത്. സാമ്പത്തിക ഞെരുക്കം കാരണം സ്‌കൂൾ യുവജോത്സവം ഒരു പന്തലിൽ ഒതുക്കിയവരാണ് സാധാരണക്കാരിൽ നിന്നും പണം പരിച്ച് ആർഭാഡം നടത്തുന്നത്. നവകേരള സദസു കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല.

Advertisement
inner ad

ക്രൂരമായാണ് പ്രതിഷേധങ്ങളെ നേരിടുന്നത്. മാധ്യമ പ്രവർത്തകരെയും ആക്രമിച്ചു. ഇത് ഭീകര ഭരണമാണോ? മുഖ്യമന്ത്രി ഏകാധിപതിയാണോ? രാജാവ് കളിക്കുകയാണോ? രാജാവാണെന്നാണ് സ്വയം വിചാരിക്കുന്നത്. രാജഭരണ കാലത്ത് പോലും ഇതുപോലെ ഉണ്ടായിട്ടില്ല. കണ്ണൂരിൽ പൊലീസ് എഫ്.ഐ.ആർ എടുത്ത കേസാണ് മുഖ്യമന്ത്രി മാതൃകാപരമാണെന്നും തുടരണമെന്നും പറഞ്ഞത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസാണെന്ന് പറഞ്ഞത്. മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്. കരിങ്കൊടി കാട്ടി പ്രതിഷേധിക്കാൻ പാടില്ലെന്ന് പറയാൻ പിണറായി എന്താ രാജാവാണോ? യൂണിഫോമിൽ എത്തിയാണ് അങ്കമാലിയിൽ ഡി.വൈ.എഫ്.ഐ ആക്രമിച്ചത്. അക്രമത്തെ കുറിച്ച് അറിയില്ലെങ്കിൽ മുഖ്യമന്ത്രി പൊലീസ് മന്ത്രി സ്ഥാനം മറ്റാർക്കെങ്കിലും ഒഴിഞ്ഞ് കൊടുക്കണം. നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോൾ ജനങ്ങളാൽ വെറുക്കപ്പെട്ട പരിപാടിയായി മാറും. ആട്ടിത്തെളിച്ചവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. എന്നിട്ടാണ് ആളെ കൂട്ടിയെന്ന് അഭിമാനം പറയുന്നത്. എല്ലാവരെയും ഭീഷണിപ്പെടുത്തിയാണ് പരിപാടിക്ക് എത്തിച്ചത്. നവകേരള സദസായതുകൊണ്ട് പട്ടികജാതിക്കാരന്റെ മൃതദേഹം സസ്‌ക്കരിക്കാൻ അനുവദിച്ചില്ല. സ്‌കൂളുകളുടെ മതിൽ പോലും ഇടിച്ച് നടത്തുന്ന ഈ പരിപാടിയെ അശ്ലീല നാടകം എന്നല്ലാതെ എന്ത് വിളിക്കും?

വി.ഡി സതീശൻ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്. കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയും കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയായി മാറുകയും ചെയത് പിണറായി വിജയൻ നല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്റെ കഥ അന്ന് കഴിഞ്ഞേനെ. ഇത്രയും നല്ല സർട്ടിഫിക്കറ്റ് എനിക്ക് ഇതുവരെ ആരും തന്നിട്ടില്ല. എല്ലാ മണ്ഡലങ്ങളിലും എനിക്കെതിരെ പറയുന്നുണ്ട്. നാട്ടുകാരുടെ ചെലവിൽ സ്റ്റേജ് കെട്ടിയല്ല പ്രതിപക്ഷത്തെയും കോൺഗ്രസിനെയും വിമർശിക്കേണ്ടത്. കയ്യിൽ ഒന്നും ഇല്ലാത്തതു കൊണ്ടാണ് വായിൽ തോന്നിയത് പറയുന്നത്.

Advertisement
inner ad

കൊല്ലത്ത് സി.പി.എമ്മും സി.പി.ഐയും തമ്മിൽ അടിയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് യു.ഡി.എഫിലെ ഐക്യം കണ്ടിട്ട് സഹിക്കാനാകാത്തത്. കുറെക്കാലം ലീഗിന്റെ പിന്നാലെ നടന്നു മതിയായി. വിധേയരുടെ അടിമക്കൂട്ടമല്ല യു.ഡി.എഫ്. ഇവറ്റകളെന്ന വാക്ക് സജി ചെറിയാൻ ഉപയോഗിക്കുന്ന വാക്കാണ്. ഇവിടെ ഒരുത്തനും കൃഷി ചെയ്യേണ്ടെന്ന് പറഞ്ഞവനെ മന്ത്രിസഭയിൽ ചുമക്കേണ്ട ഗതികേടിലാണ് പിണറായി വിജയൻ. അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചാൽ സാധാരണക്കാരെ കാണില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Advertisement
inner ad
Continue Reading

Featured