Connect with us
48 birthday
top banner (1)

Featured

മറിയക്കുട്ടിയിട്ട മാനനഷ്ടത്തിനു നടുവിലൂടെ മുഖ്യമന്ത്രിയുടെ ആഡംബര യാത്ര, മോട്ടോർ നിയമങ്ങളും കാറ്റിൽ പറത്തി

Avatar

Published

on

കാസർകോട്: മറിയക്കുട്ടി നൽകിയ മാനനഷ്ടക്കേസിന്റെ കൊടിയും പിടിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരു‌ടെയും ആഡംബര യാത്രയ്ക്ക് ഇന്നു തു‌ടക്കം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ച ബസ്,എആർ ക്യാംപിലേക്ക് മാറ്റി.
സാമൂഹ്യ ക്ഷേമ പെൻഷനുകൾ ഔദാര്യമല്ലെന്നും തങ്ങളുടെ അവകാശമാണെന്നും കാണിച്ച് മറിയക്കുട്ടി കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പേടിച്ച് പെൻഷൻ വിതരണത്തിന് ഉത്തരവിറക്കിയാണ് ഇന്നു മുഖ്യമന്ത്രിയും കൂട്ടരും റോഡ് ഷോ നടത്തുന്നത്. മാവേലി സ്റ്റോറുകളും സപ്ലൈ കോയും മുഖേന നൽകുന്ന അവശ്യ ഭക്ഷ്യവസ്തുക്കളുടെയെല്ലാം സബ്സിഡി പിൻവലിച്ച് വിലക്കയറ്റത്തിന്റെ വറചട്ടിയിൽ ജനങ്ങൾ ഞെരിപിരി കൊള്ളുമ്പോഴാണ് 1.08 കോ‌ടി രൂപ വിലയുള്ള ബൻസ് എസി ബസിൽ മന്ത്രിപ്പട വരുന്നത്.
അതേസമയം, നവകേരള സദസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനായുള്ള ആ‍ഡംബര ബസ്സിനായി മോട്ടോർ വാഹന നിയമത്തിൽ ഇളവുകൾ വരുത്തികൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കി. ബസ്സിനായി പ്രത്യേക ഇളവുകൾ വരുത്തികൊണ്ട് കോൺട്രാക്ട് ക്യാരേജ് ബസുകൾക്കായുള്ള നിയമത്തിൽ ഭേദഗതി വരുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. നവകേരള ബസ്സിനുള്ള ആഡംബര ബസ്സിൻറെ മുൻനിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. ഈ ബസ്സിനുവേണ്ടി മാത്രമായി കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന കളർ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്.

ഇതിനുപുറമെ വാഹനം നിർത്തുമ്പോൾ പുറത്തുനിന്നും വൈദ്യുതി ജനറേറ്റർ വഴിയോ ഇൻവെട്ടർ വഴിയോ വൈദ്യുതി നൽകാനും അനുമതിയുണ്ട്. നവകേരള സദസ്സിനുവേണ്ടിയിറക്കിയ ആഡംബര ബസ്സിന് മാത്രമായിരിക്കും ഇളവുകൾ ബാധകമായിരിക്കുക. കെഎസ്ആർടി.സി എംഡിയുടെ ശുപാർശയിലാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് വെള്ള നിറം വേണമെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ, ഇതിലും നവകേരള ബസിന് ഇളവ് നൽകിയിട്ടുണ്ട്. ചോക്ലേറ്റ് ബ്രൗൺ നിറമാണ് ബസ്സിന് നൽകിയിരിക്കുന്നത്. വിവിഐപികൾക്കുള്ള ബസ്സിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവെന്നാണ് ഉത്തരവിൽ പറയുന്നത്. 12 മീറ്റർ വാഹനത്തിനാണ് ഇളവ്. സർക്കാർ ആവശ്യപ്പെടുമ്പോൾ വാഹനം വിൽക്കണമെന്നും സർക്കാർ വിജ്ഞാപനത്തിലുണ്ട്. കളർകോഡിൻറെയും മറ്റു മോഡിഫിക്കേഷൻറെയും പേരിൽ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ നേരത്തെ കർശന നടപടിയെടുത്ത ഗതാഗത വകുപ്പാണിപ്പോൾ സർക്കാരിൻറെ നവകേരള സദസ്സിനായുള്ള ആഢംബര ബസ്സിനുവേണ്ടി പ്രത്യേക ഇളവ് നൽകിയിരിക്കുന്നത്.

Advertisement
inner ad

അതിനിടെ, ഒരു കുട്ടി ഉന്നയിച്ച സുരക്ഷാ വെല്ലുവിളിയുടെ പേര് പറഞ്ഞ് മുഖ്യമന്ത്രിയുടെ വഴി മുഴുവൻ പൊലീസിനെ കൊണ്ട് നിറച്ചു കഴിഞ്ഞു. മൂവായിരത്തോളം പൊലീസ് ഉദ്യോ​ഗസ്ഥരാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത്. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിൻറെ ഉദ്ഘാടനം.

Advertisement
inner ad

Featured

കഞ്ചിക്കോട് മദ്യനിര്‍മ്മാണ ശാല അനുവദിച്ച മന്ത്രിസഭ തീരുമാനം ദുരൂഹമെന്ന് വി ഡി സതീശൻ

Published

on

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തെ പ്രമുഖ മദ്യ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്നും സര്‍ക്കാര്‍ പൊതുസമൂഹത്തോട് പറയണം. മദ്യ നിര്‍മ്മാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ല.

Advertisement
inner ad

26 വര്‍ഷമായി സംസ്ഥാനത്ത് മദ്യ നിര്‍മാണശാലകള്‍ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാല്‍ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്നും 1999 ലെ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞ് നിരസരിക്കുകയായിരുന്നു പതിവ്. 2018 ലും ബ്രൂവറി അനുവദിക്കാന്‍ ഒളിച്ചും പാത്തും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. അത് പ്രതിപക്ഷം പൊളിച്ചു. അന്ന് പൊളിഞ്ഞ അഴിമതി നീക്കം തുടര്‍ ഭരണത്തിന്റെ അഹങ്കാരത്തില്‍ വീണ്ടും നടത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

1999 മുതല്‍ കൈക്കൊണ്ടിരുന്ന നിലപാടില്‍ എങ്ങിനെ മാറ്റം വന്നു എന്നും ഇപ്പോള്‍ ഈ കമ്പനിയെ മാത്രം തിരഞ്ഞെടുത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ജല ദൗര്‍ലഭ്യം രൂക്ഷമായ പാലക്കാടിനെ ഈ യൂണിറ്റ് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത കൊക്ക കോള കമ്പനിയെ വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവിലാണ് പ്ലാച്ചിമടയില്‍ നിന്നും പുറത്താക്കാനായത്. അത്തരമൊരു സ്ഥിതിവിശേഷം വീണ്ടും ഉണ്ടാക്കരുത്.

Advertisement
inner ad

സര്‍ക്കാരിന്റെ പ്രഖ്യാപിത നയപരിപാടിക്ക് വിരുദ്ധമായാണ് ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം. സുതാര്യമല്ലാത്ത ഈ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തം.

Advertisement
inner ad
Continue Reading

Featured

ഇ.പി. ജയരാജന്റെ ആത്മകഥ : ഡി.സി ബുക്‌സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ അറസ്റ്റില്‍

Published

on


കോട്ടയം: സി.പി.എം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ ഡി.സി ബുക്‌സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററായിരുന്ന എ.വി. ശ്രീകുമാര്‍ അറസ്റ്റില്‍. ഇന്ന് രാവിലെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈകോടതിയുടെ മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീകുമാറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

ആത്മകഥ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ശ്രീകുമാറില്‍ നിന്ന് പ്രാഥമികമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായാണ് ലഭിക്കുന്ന വിവരം. ആവശ്യമെങ്കില്‍ ശ്രീകുമാറിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

Advertisement
inner ad

ജനുവരി ആറിനാണ് സി.പി.എം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ എ.വി. ശ്രീകുമാറിന് ഹൈകോടതിയുടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇ.പി. ജയരാജന്‍ നല്‍കിയ പരാതിയില്‍ വിശ്വാസ വഞ്ചനയടക്കം കുറ്റങ്ങള്‍ ചുമത്തി കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉപാധികളോടെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ട് പേരുടെയും ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് ഉത്തരവ്.

ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, കേസുമായി ബന്ധപ്പെട്ടവരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍.

Advertisement
inner ad

നിയമവിരുദ്ധ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും തൊഴിലിന്റെ ഭാഗമായ പ്രവര്‍ത്തനം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. ‘ദേശാഭിമാനി’ കണ്ണൂര്‍ ബ്യൂറോ ചീഫ് രഘുനാഥ് ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങള്‍ എഡിറ്റോറിയല്‍ ചുമതലയുടെ ഭാഗമായി പരിശോധിച്ച് അനുമതി നല്‍കുകയാണ് താന്‍ ചെയ്തതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.

പ്രഥമദൃഷ്ട്യാ വിശ്വാസ വഞ്ചനയടക്കം കുറ്റങ്ങള്‍ സംഭവത്തില്‍ പ്രകടമാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ അനുമതിയില്ലാതെ പുസ്തകത്തിന് ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന തലക്കെട്ട് നല്‍കിയതും പുസ്തകം പ്രസിദ്ധീകരിക്കുന്ന തീയതി പ്രസിദ്ധീകരിച്ചതും അദ്ഭുതപ്പെടുത്തുന്നു. ഇത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. എന്നാല്‍, ഇതില്‍ പങ്കില്ലെന്ന് ഹരജിക്കാരനും ഹരജിക്കാരനും മറ്റുള്ളവര്‍ക്കും പങ്കുണ്ടെന്ന് സര്‍ക്കാറും പറയുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.

Advertisement
inner ad
Continue Reading

Featured

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു

Published

on

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ചാ ശ്രമം തടയുന്നതിനിടെയാണ് കുത്തേറ്റത്.പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.നടൻ്റെ വീട്ടിൽ കവർച്ച നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വീട്ടിൽ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികൾ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ താരത്തിന് പരിക്കേറ്റു. ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, വീട്ടിലുണ്ടായത് കവർച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു

Continue Reading

Featured