Connect with us
,KIJU

Kerala

കൈതോലപ്പായയിൽ കടത്തിയ കോടികൾ: മറുപടി പറയാതെ മുഖ്യമന്ത്രിയും പാർട്ടിയും ബെന്നി ബെഹനാൻ എംപി ഡിജിപിക്ക് പരാതി നൽകി

Avatar

Published

on

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: ടൈംസ്ക്വയർ വരെ പ്രശസ്തനായ സിപിഎം നേതാവ് വൻകിടക്കാരിൽ നിന്ന് രണ്ടുകോടി 35,000 രൂപ കൈപറ്റി കൈതോലപ്പായയിൽ പൊതിഞ്ഞു കൊണ്ടുപോയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ മറുപടി പറയാതെ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും. ശക്തിധരന്റെ വെളിപ്പെടുത്തൽ ഇന്നലെ കേരള രാഷ്ട്രീയത്തിൽ അലയടിക്കുമ്പോഴും തലസ്ഥാനത്ത് ഭരണസിരാ കേന്ദ്രത്തിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം പാർട്ടി നേതാക്കളോ ഒരക്ഷരം പോലും മിണ്ടിയില്ലെന്നതാണ് ശ്രദ്ധേയം. മുൻ ഡ്രൈവറുടെ ആരോപണത്തിൻ മേൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങൾ വിജിലൻസിനെ വിട്ട് പരിശോധിപ്പിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ ഇത്ര വലിയ വെളിപ്പെടുത്തൽ ഉണ്ടായിട്ട് അതിൽ അന്വേഷണം നടത്തുമോയെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

Advertisement
inner ad

അതേസമയം, വെളിപ്പെടുത്തലിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപി ഡിജിപിക്ക് പരാതി നൽകി. സിപിഎമ്മിലെ ഉന്നതൻ 2 കോടി 35,000 രൂപ കൈക്കൂലി വാങ്ങി കൈതോലപ്പായയിൽ പൊതിഞ്ഞു കൊണ്ടുപോയെന്ന ശക്തിധരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്നും ശക്തിധരന്റെ മൊഴി എടുക്കണമെന്നും ബെന്നി ബെഹനാൻ പരാതിയിൽ ആവശ്യപ്പെട്ടു. ശക്തിധരന് പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ജി. ശക്തിധരൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ പ്രശസ്തനായ നേതാവെന്നാണ് പേരുവെളിപ്പെടുത്താതെ ശക്തിധരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും അദ്ദേഹം ആരോപിച്ചു.
തനിക്കെതിരെ സി.പി.എം പ്രൊഫൈലുകളില്‍ നിന്ന് ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലുള്ള ശക്തിധരന്‍റെ കുറിപ്പ് ഇങ്ങനെയായിരുന്നു: “സത്യം പറയാൻ ധൈര്യപ്പെട്ട കൊച്ചുകുട്ടിയായി ഞാൻ എന്നെത്തന്നെ തല്‍ക്കാലം കരുതുന്നു: ‘രാജാവ് നഗ്നനാണ്!’. ഒരിക്കൽ ഞാൻ സ്നേഹിച്ചിരുന്ന ഒരാൾ എനിക്ക് ഇരുട്ട് നിറഞ്ഞ ഒരു പെട്ടി തന്നു. ഇതും ഒരു സമ്മാനമാണെന്ന് മനസ്സിലാക്കാൻ ഞാന്‍ വർഷങ്ങളെടുത്തു. തിരുവനന്തപുരം മുതൽ ടൈം സ്‌ക്വയർ വരെ അദ്ദേഹം പ്രശസ്തനാണ്. സാധാരണ കള്ള് ചെത്തുകാരന്റെ കോടീശ്വരനായ മകൻ. ഒരിക്കൽ വന്‍കിടക്കാര്‍ സമ്മാനിച്ച വലിയ തുകയുടെ കറൻസി എണ്ണാൻ ഞാൻ അദ്ദേഹത്തെ സഹായിച്ചു. കൊച്ചിയിലെ കലൂരിലുള്ള എന്റെ പഴയ ഓഫീസിൽ തുടർച്ചയായി രണ്ട് ദിവസം അത് സംഭവിച്ചു. എന്റെ അറിവിൽ അദ്ദേഹം ആദ്യമായാണ് ഈ ഓഫീസിൽ താമസിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായപ്പോൾ വടക്കു നിന്നുള്ള ഒരു മുന്‍ എം.എല്‍.എയും ചികിത്സയ്ക്കായി മാസങ്ങളോളം അതേ മുറിയിൽ താമസിച്ചിരുന്നു.
ഞാൻ അവിടെ ഉണ്ടായിരുന്നപ്പോൾ എണ്ണിയ തുക ഓർക്കുന്നു- രണ്ട് കോടി മുപ്പത്തി അയ്യായിരം. ഇതിനിടയിൽ കറന്‍സി പൊതിയാന്‍ രണ്ട് കൈതോലപ്പായ ഞാന്‍ സഹപ്രവര്‍ത്തകനൊപ്പം പോയി വാങ്ങി. അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന് കൈതോലപ്പായ ഏറെ ഇഷ്ടമായിരുന്നു. രാത്രി വൈകി ഇന്നോവ കാറിന്റെ ഡിക്കിയിലാണ് തുക തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു മന്ത്രിയും കാറിലുണ്ടായിരുന്നു. ആ പണത്തിന് എന്ത് സംഭവിച്ചു? അത് ഇരുട്ടിലേക്ക് പോയി. അദ്ദേഹം ഇരുട്ടിനെ സ്നേഹിക്കുന്നു. പണത്തിന്റെ എല്ലാ കൈമാറ്റങ്ങളും ഇരുട്ടിലാണ് നടക്കുന്നത്.
ഒരിക്കൽ ഒരു കോടീശ്വരൻ രാത്രി വൈകി കോവളത്തെ ഹോട്ടലിൽ വച്ച് ഈ മാന്യനു രണ്ടു പാക്കറ്റ് കറൻസി സമ്മാനിച്ചു. അയാൾ പാക്കറ്റുകൾ പാർട്ടി സെന്ററിലേക്ക് കൊണ്ടുപോയി. ഒരു പാക്കറ്റ് ഓഫീസിലെ മുതിർന്ന സ്റ്റാഫ് അംഗത്തിന് കൈമാറി. ഒരു പാക്കറ്റ് അദ്ദേഹം ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. രണ്ട് പാക്കറ്റുകളും ഹോട്ടലിന്റെ പേരെഴുതിയ കവറിലായിരുന്നു. രണ്ടും ഒരേ വലിപ്പത്തിലായിരുന്നു. അതിനാൽ രണ്ടിലും ഒരേ തുക ഉണ്ടായിരുന്നിരിക്കണം. ഓഫീസിൽ കവർ ലഭിച്ചയാൾ അത് തുറന്ന് മറ്റൊരു ജീവനക്കാരന്റെ സാന്നിധ്യത്തിൽ എണ്ണി. അത് 10 ലക്ഷം രൂപയുണ്ടായിരുന്നു. ഇങ്ങനെ നിരവധി സംഭവങ്ങള്‍ എനിക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും.
സോഷ്യൽ മീഡിയയിൽ എന്നെയും എന്‍റെ കുടുംബത്തെയും ചില ഗുണ്ടകൾ ആക്രമിക്കുകയാണ്. അവർക്ക് അതിന് പ്രതിഫലം കിട്ടുന്നുണ്ടോ? ഈ ഗുണ്ടകൾ അവരുടെ ആക്രമണം ഉടന്‍ നിർത്തിയില്ലെങ്കിൽ എന്‍റെ കുറിപ്പുകള്‍ തുടരുമെന്ന് മുന്നറിയിപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഉറപ്പുണ്ട് അവർ മുകളിൽ നിന്ന് നയിക്കപ്പെടുന്നു. പ്രതികരണത്തിനായി ഞാൻ കാത്തിരിക്കുകയാണ്”.

Advertisement
inner ad

Kerala

കണ്ടല ബാങ്ക് ക്രമക്കേട്: മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു ഇ ഡി

Published

on

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎംപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെട്ടടെയുള്ളവരെ എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും.ഇവരോട് തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ ഇ.ഡി. ഓഫിസിൽഹാജരാകാൻ നിർദേശിച്ചു നോട്ടിനൽകി. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്കുമാർ, പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് ഗോപകുമാർ, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ അടുത്ത ബന്ധുക്കളിൽ ചിലർ, മുൻ ഡയറക്ടർബോർഡ് അംഗങ്ങൾ എന്നിവർക്കാണ് നോട്ടിസ് നൽകിയത്.എൻ.ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്.പഞ്ചായത്ത് പ്രസിഡന്റ് സുരഷ്കുമാറിനു 17 ലക്ഷം രൂപയുടെ വായ്പയുണ്ട്. കഴിഞ്ഞ ഭരണാസമിതിയിൽ ഡയറക്ടറുമായിരുന്നു സി പി എം നേതാവ് കൂടിയായ സുരേഷ്‌കുമാർ. പത്തു ലക്ഷം രൂപ വരെ മാത്രം ലോൺ ആയി നൽകുവാൻ പരിധി ഉള്ള ബാങ്കിൽ നിന്നും അധിക തുക ലോൺ ആയി സുരേഷ്‌കുമാറിന് ലഭിച്ചത് സി പി എം ഈ അഴിമതി മറച്ചുവയ്ക്കാൻ വേണ്ട സഹായം നൽകിയത് കൊണ്ടാണെന്ന് നിക്ഷേപകർ പറയുന്നു.2 കോടിയിലേറെ രൂപയുടെ പ്രതിമാസ നിക്ഷേപ പദ്ധതി (എം.ഡിഎസ്) വാകുടിശികയുണ്ട്.ഒരേ ഭൂമി തന്നെ ഒന്നിലധികംചിട്ടികൾക്ക് ഈട് വച്ചാണ് 2 കോടിയിലേറെ രൂപ എഡിഎസ് പിടിമകൻച്ചതെന്ന് സഹകരണ വകുപ്പ്അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Continue Reading

Pathanamthitta

പത്തനംതിട്ടയിലെ അച്ചടക്ക നടപടി;
സിപിഐയ്ക്കുള്ളിൽ കലാപക്കൊടി

Published

on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെ പുറത്താക്കിയതിനെതിരെ സിപിഐയ്ക്കുള്ളിൽ കലാപക്കൊടി ഉയരുന്നു.  ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയനെ നീക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം അംഗമായ പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം രാജിവച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലില്ലാത്ത നടപടിയാണ് തനിക്കെതിരെ എടുത്തതെന്ന് പരസ്യമായി പ്രതികരിച്ച ഇ.പി ജയൻ, സ്വാഭാവിക നീതിപോലും നിഷേധിച്ചുവെന്ന് പരാതിപ്പെടുകയും ചെയ്തു. അതേസമയം, കണ്ടല സഹകരണ ബാങ്കിലെ 101 കോടിയുടെ തട്ടിപ്പ് കേസിൽ സിപിഐ നേതാവായ ഭാസുരാംഗനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ, പത്തനംതിട്ടയിൽ മറ്റൊരു പണ സമ്പാദന ആരോപണം ഉയർന്നത് പാർട്ടിയെ വെട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. എ.പി.ജയന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. തുടര്‍ന്നുള്ള പാര്‍ട്ടി അന്വേഷണമാണ് ജയന്റെ പുറത്താക്കലിന് വഴിവെച്ചത്.
എന്നാൽ, എ.പി ജയന്റെ പുറത്താക്കലിന് പിന്നിൽ മറ്റ് ചില താൽപ്പര്യങ്ങളുണ്ടെന്നാണ് പാർട്ടിയ്ക്കുള്ളിലെ ചർച്ചകൾ. സ്വന്തമായി നിലപാടുള്ളവര്‍ക്ക് സിപിഐയില്‍ നിന്നുപോകാന്‍ പ്രയാസമാണെന്നും തന്റെ കാര്യത്തില്‍ ഇതാണ് തെളിഞ്ഞതെന്നും ജയൻ പറയുന്നു. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് നടന്നത്. സംസ്ഥാന നേതൃത്വത്തിലെ ശക്തരായ ചിലരാണ് നീക്കങ്ങള്‍ക്ക്‌ പിന്നില്‍. നടപടിയെടുക്കാന്‍ പാര്‍ട്ടി ഭരണഘടനപോലും കാറ്റില്‍പ്പറത്തി. സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറായ എനിക്ക് എതിരെ നടപടി വരുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ ഘടകത്തിലാണ്. നടപടി വേണമെന്നോ വേണ്ടെന്നോ പറയാനുള്ള അവകാശം സ്റ്റേറ്റ് കൗണ്‍സിലിനാണ്. അവിടെ അങ്ങനെ ഒരു ചര്‍ച്ച വരുകയോ തീരുമാനം എടുക്കുകയോ ചെയ്തില്ല.
പകരം പാര്‍ട്ടി കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുകയാണ് ചെയ്തത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നടപടി നേരിട്ട ആള്‍ക്ക് നല്‍കാതെ മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്തത്. നടപടിയെക്കുറിച്ച് എനിക്ക് ഇതുവരെ ഒരറിയിപ്പും ലഭിച്ചിട്ടുമില്ലെന്ന് ജയൻ ചൂണ്ടിക്കാട്ടുന്നു.
കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി പശുക്കളെ വാങ്ങി ഒരു ഫാം തുടങ്ങുകയാണ് ചെയ്തതെന്നാണ് ജയന്റെ വിശദീകരണം. ക്ഷീരസംഘം പ്രസിഡന്റെന്ന നിലയിലുള്ള സംരംഭമാണ് തുടങ്ങിയത്. പശുവിനെ വളര്‍ത്തുക, കൃഷി ചെയ്യുക എന്നൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിമാനകരമായ കാര്യമാണ്. എന്നാല്‍ തന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത് ഫാമിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പരാതി വന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. ആദ്യം ഏകാംഗ കമ്മീഷന്‍ രൂപീകരിച്ചു. പിന്നീട് കമ്മീഷന്‍ വിപുലീകരിച്ചു. നാലംഗ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുള്ള കമ്മിറ്റിയാണ് അന്വേഷിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. രണ്ട് കോടി രൂപ ഫാമിന് മുതല്‍ മുടക്കിയെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തലെന്നും ജയൻ പ്രതികരിച്ചു.

Continue Reading

Kerala

കേരളവർമ്മയിൽ എസ്എഫ്ഐ നേടിയ വിജയം ജനാധിപത്യപരമല്ല: കെ.എസ്.യു

Published

on

തിരുവനന്തപുരം: തൃശൂർ കേരളവർമ്മ കോളേജിൽ എസ്എഫ്ഐ നേടിയ വിജയത്തെ ജനാധിപത്യപരമായി കാണാൻ കഴിയില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.ജനാധിപത്യപരമായും രാഷ്ട്രീയപരമായും വലിയൊരു പോരാട്ടത്തിനാണ് കേരളവർമ്മയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതൃത്വം നൽകിയത്.

കെ.എസ്.യു ഹൈക്കോടതിയിലുൾപ്പടെ റീ ഇലക്ഷൻ നടത്താനാണ് ആവശ്യപ്പെട്ട്.

Advertisement
inner ad

റീ കൗണ്ടിംഗ് എത്ര സുതാര്യമായി നടത്തിയാലും അതിനുള്ള സാഹചര്യം കോളേജിൽ ഉണ്ടെന്ന് കരുതുന്നില്ലന്നും,ഇതിലൂടെ ശ്രീക്കുട്ടനും, കേരളവർമ്മയിലെ വിദ്യാർത്ഥികൾക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും കെ.എസ്.യു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

അതേസമയം ഇരുട്ടിൻ്റെ മറവിൽ എണ്ണിയപ്പോൾ ഉണ്ടായിരുന്നതിൻ്റെ മൂന്നിലൊന്ന് ഭൂരിപക്ഷം പോലും ഇപ്പോൾ നേടാനായില്ല. അസാധുവായ വോട്ടുകളുടെ എണ്ണം 23 ൽ നിന്ന് 34 ലേക്ക് കുതിച്ചപ്പോൾ എസ്എഫ്ഐ സ്വൈര്യ വിഹാരം നടത്തുന്ന ക്യാമ്പസിൽ അവരുടെ സംരക്ഷണയിൽ ഇരുന്ന പെട്ടികളിൽ കൃതൃമത്വം നടന്നു എന്ന് തന്നെയാണ് കെ.എസ്.യു കരുതുന്നത്

Advertisement
inner ad

ഹൈക്കോടതി വരെ ഇടപെട്ട കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ വളരെ ലാഘവത്തോടെയാണ് കോളേജ് അധികൃതർ സമീപിച്ചത്

വ്യാജ ടാബുലേഷൻ ഷീറ്റ് നിർമ്മിച്ചു എന്നതടക്കമുള്ള ആക്ഷേപങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും രാഷ്ട്രീയ പരമായ പോരാട്ടം തുടരുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured