Connect with us
lakshya final

Ernakulam

ഫ്ളാറ്റിലെ കൊലപാതകത്തിനു പിന്നിൽ മയക്കു മരുന്ന് ഇടപാടുകളെന്നു സംശയം; നാളെ കൂടുതൽ വിവരങ്ങളെന്ന് സിറ്റി കമ്മിഷണർ

Avatar

Published

on

കൊച്ചി: കാക്കനാട് ഓക്സോണിയ ഫ്ളാറ്റിൽ നടന്ന കൊലപാതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാളെയോടെ മാത്രമേ ലഭ്യമാകൂ എന്നു സിറ്റി കമ്മിഷണർ സി.എച്ച് നാ​ഗരാജു മാധ്യമങ്ങളോടു പറഞ്ഞു. മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ടതാണു കൊലപാതകം എന്നാണു സൂചന, കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതിയെ്ന്നു സംശയിക്കുന്ന അർഷാദും തമ്മിൽ പരിചയപ്പെട്ടിട്ട് വളരെ കുറച്ചു ദിവസമേ ആയിട്ടുള്ളൂ. അതിനുള്ളിൽ ഇത്രയും ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് എങ്ങനെയെന്നാണ് പൊലീസ് തെരയുന്നത്. കൊലപാതകം നടത്തുക, അതിനു ശേഷം സംഭവ സ്ഥലം വൃത്തിയാക്കുക, മൃതദേഹം പൊതിയുക, അവിടെ നിന്നു നീക്കുക, സ്വീവെജ് പൈപ്പിനുള്ളിൽ തിരുകുക തുടങ്ങിയ കൃത്യങ്ങളെല്ലാം അർഷാദ് ഒറ്റയ്ക്ക് ചെയ്താണോ എന്നാണ് ആദ്യം ഉറപ്പ് വരുത്തേണ്ടത്. കൊലപാതകത്തിനു ശേഷം മറ്റ് കാര്യങ്ങൾക്കു മാത്രം അഞ്ചാറു മണിക്കൂർ വേണ്ടി വരും. ഇത്രയും സമയം ഒരാൾക്ക് ഒറ്റയ്ക്ക് കൃത്യം ചെയ്യാൻ കഴിയുമോ എന്നാണ് സംശയിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് തർക്കങ്ങളിൽ സുഹൃത്തുക്കളായാലും വിട്ടുവീഴ്ചയില്ലെന്നതാണ് പൊതു രീതിയെന്നും നാ​ഗരാജു പറഞ്ഞു. അർഷാദിനെ സംഭവ സ്ഥലത്തു കൊണ്ടുവന്ന് തെളിവെടുപ്പ് തുടങ്ങിയിട്ടില്ല. അതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിൽ ഫ്ലാറ്റിൽ സജീവ് കൃഷ്ണ കൊല്ലപ്പെട്ടത് അതി ക്രൂരമായിട്ടാണെന്ന് അദ്ദേഹ വെളിപ്പെടുത്തി. സജീവ് കൃഷ്ണയുടെ ശരീരത്തിൽ 20 ലേറെ മുറിവുകൾ കണ്ടെത്തി. തലയിലും കഴുത്തിലും കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപിച്ചു. പോസ്റ്റ്മോർട്ടത്തിൻറെ ഭാഗമായുള്ള പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കൊലപാതകം നടന്നത് ഈ മാസം 12 നും 16 നും ഇടയിൽ ആണെന്നും എഫ് ഐ ആറിൽ പറയുന്നു. മരിച്ച് 48 മണിക്കൂറിനുള്ളിലാണു മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു.
ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസിന്റെ സംശയം. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഫ്ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയും ആയിരുന്നു. കൊലപാതകി എന്ന് സംശയിക്കുന്ന അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്. ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

Published

on

തൃശൂർ: ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. സഹപ്രവർത്തകരും താരങ്ങളുമായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കു ​ഗുരുതരമായി പരുക്കേറ്റു. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെ പ്രശസ്തരാണിവർ. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞു കൊച്ചിയിലേക്കു മടങ്ങുകയായിരുന്നു സം​ഘം. ഇന്നു പുലർച്ചെ 4.30ന് കയ്പമം​ഗലം പറമ്പിക്കുന്നിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരേ വന്ന പിക്ക് വാനിൽ ഇടിക്കുകയായിരുന്നു.

Continue Reading

Ernakulam

കട്ടപ്പനയിൽ നിന്ന് എറണാകുളം ആമൃത ആശുപത്രിയിലേക്ക് എമർജൻസി ആംബുലന്‍സ് ; വഴിയൊരുക്കാൻ അഭ്യർത്ഥിച്ച് മന്ത്രി റോഷി ആഗസ്റ്റിൻ

Published

on

കൊച്ചി: ഹൃദയാഘാതമുണ്ടായ 17 കാരിയുമായി കട്ടപ്പനയിലെ ആശുപത്രിയില്‍നിന്ന് എറണാകുളം ആമൃത ആശുപത്രിയിലേക്ക് ആംബുലന്‍സ് സഞ്ചരിക്കുന്നു. ആന്‍മരിയ ജോയ് എന്ന കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനാണിത്. ഗതാഗതം നിയന്ത്രിച്ച് KL 06 H 9844 നമ്പറുള്ള ആംബുലന്‍സിന് ആംബുലന്‍സിന് വഴിയൊരുക്കാന്‍ പോലീസ് രംഗത്തുണ്ട്. യാത്രക്കാര്‍ സഹകരിക്കണമെന്നും ആംബുലന്‍സിന് വഴിയൊരുക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു.

Continue Reading

Ernakulam

‘അരിക്കൊമ്പനെ മാറ്റാൻ പണം കൊ‌ടുക്കാമോ’; ട്വന്റി ട്വന്റി്  കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ  രൂക്ഷവിമർശനവുമായി ഹൈക്കോടതി 

Published

on

കൊച്ചി: അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്  ട്വന്റി ട്വന്റി് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. രൂക്ഷമായ വിമർശനമാണ് സാബു എം ജേക്കബിന് കോടതിയിൽ നിന്നും നേരിടേണ്ടി വന്നത്. ഹർജിയുടെ സത്യസന്ധതയിൽ സംശയമുണ്ടെന്നും കോടതി പറഞ്ഞു. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നതിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും കോടതി ചോദിച്ചു.

ആന നിലവിൽ തമിഴ്നാടിന്റെ ഭാഗത്താണുളളത്. ഉൾവനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്നാട് പറയുന്നത്. തമിഴ്നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് നിങ്ങൾ പറയുന്നതെന്നും കോടതി ചോദിച്ചു.

Advertisement
inner ad

പൊതുതാത്പര്യ ഹർജികളിൽ പൊതുതാത്പര്യം ഉണ്ടാകണം. ജീവിതത്തിൽ എന്നെങ്കിലും ഉൾക്കാട്ടിൽ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ആരാഞ്ഞു. ഹർജിക്കാരൻ രാഷ്ട്രീയ പാർട്ടി നേതാവാണ്. ആ ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം. അരിക്കൊമ്പനെ കാടുകയറ്റാമെന്ന ഉത്തരവാദിത്തം തമിഴ്നാട് സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്തത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയുടെ നേതാവിന് തമിഴ് നാട്ടിലെ വിഷയത്തിൽ എന്ത് കാര്യമെന്ന ചോദ്യമുയർത്തിയ ഹൈക്കോടതി തമിഴ്നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ പരാതി ഉണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും നിർദ്ദേശിച്ചു.

കാട്ടാനയായ അരിക്കൊമ്പനെ തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ടായിരുന്നു സാബു എം ജേക്കബ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേന്ദ്രസർക്കാരിനെയും തമിഴ്നാട് സർക്കാരിനെയും എതിർ കക്ഷിയാക്കിയായിരുന്നു ഹർജി സമർപ്പിച്ചത്.

Advertisement
inner ad

അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ചികിത്സ നൽകണമെന്നും കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് ആനയെ മാറ്റണമെന്നുമായിരുന്നു സാബു എം ജേക്കബിന്റെ ആവശ്യം.

Advertisement
inner ad
Continue Reading

Featured