Kerala
ചാർജ് പോയിന്റ്; മൊബൈൽ ആപ്ലിക്കേഷനിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ്
കൊല്ലം: സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ സജീവമാവുകയാണ്. നിരവധി പേരാണ് തട്ടിപ്പുകൾക്ക് ഇരയാകുന്നത്. ഇപ്പോഴിതാ ചാർജിങ് പോയിന്റ് എന്ന വെബ്സൈറ്റ് വഴി നടത്തിയ തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. നിശ്ചിത തുക നിക്ഷേപിച്ചാൽ ദിവസവും പലിശ ലഭിക്കുന്ന തരത്തിലുള്ള സ്കീം അവതരിപ്പിച്ചു കൊണ്ടായിരുന്നു തട്ടിപ്പ്. മാത്രവുമല്ല കാലാവധി കഴിയുമ്പോൾ നിക്ഷേപിക്കുന്ന തുക പൂർണമായും തിരികെ കിട്ടുമെന്നും പറഞ്ഞതോടെ നിരവധി പേരാണ് പണം നിക്ഷേപിച്ചത്. മുഴുവൻ ജില്ലകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് അതിലൂടെ ആയിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന് പുറത്തുനിന്ന് ഉള്ളവർ നടത്തിയ തട്ടിപ്പിൽ കേരളത്തിലുള്ളവർക്കും പങ്കുണ്ടെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും തുടർക്കഥയാകുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന സന്ദേശം ഇത്തരം തട്ടിപ്പുകൾ നൽകുന്നുണ്ട്. ഇനിയും ഏറെ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
കൊല്ലം: സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ സജീവമാവുകയാണ്. നിരവധി പേരാണ് തട്ടിപ്പുകൾക്ക് ഇരയാകുന്നത്. ഇപ്പോഴിതാ ചാർജിങ് പോയിന്റ് എന്ന വെബ്സൈറ്റ് വഴി നടത്തിയ തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. നിശ്ചിത തുക നിക്ഷേപിച്ചാൽ ദിവസവും പലിശ ലഭിക്കുന്ന തരത്തിലുള്ള സ്കീം അവതരിപ്പിച്ചു കൊണ്ടായിരുന്നു തട്ടിപ്പ്. മാത്രവുമല്ല കാലാവധി കഴിയുമ്പോൾ നിക്ഷേപിക്കുന്ന തുക പൂർണമായും തിരികെ കിട്ടുമെന്നും പറഞ്ഞതോടെ നിരവധി പേരാണ് പണം നിക്ഷേപിച്ചത്. മുഴുവൻ ജില്ലകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് അതിലൂടെ ആയിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന് പുറത്തുനിന്ന് ഉള്ളവർ നടത്തിയ തട്ടിപ്പിൽ കേരളത്തിലുള്ളവർക്കും പങ്കുണ്ടെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും തുടർക്കഥയാകുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന സന്ദേശം ഇത്തരം തട്ടിപ്പുകൾ നൽകുന്നുണ്ട്. ഇനിയും ഏറെ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
Kerala
നഷ്ടപ്പെട്ടത് എന്റെ അമ്മാവന്റെ ഭാര്യയെ; വയനാട്ടിലെ കടുവയെ എത്രയും പെട്ടെന്ന് പിടികൂടണം; ക്രിക്കറ്റ് താരം മിന്നു മണി
വയനാട്: മാനന്തവാടി പഞ്ചാരകൊല്ലിയിൽ കടുവ കൊലപ്പെടുത്തിയ രാധ ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു. തൻ്റെ അമ്മാവൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ടതെന്ന വിവരം മിന്നു മണി തന്നെയാണ് സമൂഹമാധ്യമങ്ങളിളിലൂടെ വെളിപ്പെടുത്തിയത്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകണമെന്ന് താരം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫെയ്സ്ബുക് പോസ്റ്റ്
വളരെ ഞെട്ടിക്കുന്ന വാർത്തയാണ്. അൽപ്പം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമത്തിൽ മരണപ്പെട്ടത് എൻ്റെ അമ്മാവന്റെ ഭാര്യയാണ്….അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു….ആത്മാവിന് നിത്യശാന്തി നേരുന്നു മിന്നുമണി….
ഇന്ന് രാവിലെയാണ് രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയിൽ വനത്തിനുള്ളൽ കണ്ടെത്തിയത്. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. പഞ്ചാരക്കൊല്ലിയിലെ വനം വകുപ്പ് താത്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യയാണ് രാധ. ഇവരുടെ
Kerala
നരഭോജി കടുവയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന് വനംമന്ത്രി
വയനാട്: മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊന്നുതിന്ന നരഭോജി കടുവയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. ആവശ്യമായ നടപടി വേഗത്തില്‍ സ്വീകരിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. കടുവയെ വെടിവച്ചോ അല്ലാതെയോ പിടികൂടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം.
വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചായിരുന്നു ആക്രമണം. പിന്നീട് കാട്ടിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോയ മൃതദേഹം തണ്ടർബോൾട്ട് സംഘമാണ് കണ്ടെത്തിയത്.
സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്.കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു.
Featured
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെയും വടകര എം എല്‍ എ കെ കെ രമയുടേയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. താലികെട്ടിയ ശേഷം വധുവിന്റേയും വരന്റേയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്.
ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രൻ, കെ.വി.പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ. അഭിനന്ദ് മുംബൈയിൽ ജെഎസ്ഡബ്ല്യു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, ഷാഫി പറമ്പിൽ, വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പ്രമുഖരും വധൂവരൻമാർക്ക് ആശംസകൾ നേർന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News6 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login