Featured
ഉണരാനൊരുങ്ങി ചന്ദ്രയാൻ, ഉറങ്ങാതെ ഇസ്രോ
ബെംഗളൂരു: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 3 നിർണായക ഘട്ടത്തിലേക്ക്. 16 ഭൗമ ദിവസത്തെ ഉറക്കത്തിനു ശേഷം ചന്ദ്രോപരിതലത്തിലേക്കു മിഴി തുറക്കാനൊരുങ്ങി റോവറും ലാൻഡറും. മൈനസ് 200 ഡിഗ്രി സെൽഷ്യസ് അതിശൈത്യത്തിലായിരുന്നു ഇതുവരെ രണ്ടും. ഇന്നലെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യ രശ്മികൾ വീണു തുടങ്ങി. ഇന്നത്തോടെ റോവറിലെയും ലാൻഡറിലെയും സോളാർ പാനലുകൾ പ്രവർത്തന സജ്ജമാക്കാനുള്ള സൂര്യ പ്രകാശം കിട്ടുമെന്നാണ് പ്രതീക്ഷ. അതുണ്ടായാൽ സോളാർ പാനലുകൾ സ്വയം ചാർജ് ചെയ്ത് റോവറിനെയും ലാൻഡറെയും സജീവമാക്കും. അതേ സമയം, 200 ഡിഗ്രി മൈനസ് താപ നില അതിജീവിക്കാനുള്ള സാധ്യത ഉണ്ടോ എന്നും ആശങ്കയുണ്ട്. 16 ദിവസം ഇത്രയും വലിയ തണുപ്പിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു വൻ നേട്ടമാകും. തുടർ പരീക്ഷണങ്ങൾക്ക് അതു കരുത്താകും. മിക്കവാറും ഇന്ത്യൻ സമയം നാളെ രാവിലെയോടെ പുതിയ സിഗ്നലുകൾ കിട്ടുമെന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. ഈ മാസം റോവറും നാലിന് ലാൻഡറും ഉറങ്ങാൻ തുടങ്ങിയതാണ്. ചന്ദ്രനിലെ ഒരു രാത്രിയാണ് ഇവയുടെ ഉറക്കം. പക്ഷേ, ചന്ദ്രനിലെ ഒരു രാത്രി ഭൂമിയിലെ 16 ദിവസങ്ങൾക്കു തുല്യമാണ്.
സോഫ്റ്റ് ലാന്‍ഡിംഗ് ആയിരുന്നു ചന്ദ്രയാൻ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതു വൻ വിജയമായി. ചന്ദ്രോപരിതലത്തിൽ ആദ്യം സോഫ്റ്റ് ലാൻഡ് ചെയ്ത ഉപഗ്രഹത്തെ, പിന്നീട് 40 സെന്റീമീറ്റർ വരെ ഉയർത്തി വീണ്ടും സോഫ്റ്റ് ലാൻഡിംഗ് നടത്തി. ചന്ദ്രയാൻ 3 വിജയകരമായി ഉറക്കമുണർന്നാൽ അത് ഇന്ത്യക്കു വൻ നേട്ടമാകും. ആദ്യമായി ദക്ഷിണ ധ്രുവത്തിൽ ഉപഗ്രഹം സോഫ്റ്റ് ലാൻഡിംഗ് നടത്തിയ രാജ്യമാണ് ഇന്ത്യ. റോവർ ഉറക്കമുണർന്നാൽ 200 ഡിഗ്രി മൈനസ് താപ നില അതിജീവിച്ച ആദ്യ ഉപഗ്രഹമെന്ന ഖ്യാതിയാവും ചന്ദ്രയാൻ 3 നെ കാത്തിരിക്കുന്നത്.
Featured
ഭക്ഷ്യസുരക്ഷാ ലംഘനം; പതഞ്ജലിയുടെ മുളകുപൊടി പിന്‍വലിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വ്യവസ്ഥകൾ ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് AJD2400012 എന്ന ബാച്ചിലെ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്എസ്എസ്എഐയുടെ നിര്‍ദ്ദേശം വന്നതായി പതഞ്ജലി അധികൃതര്‍ സ്ഥിരീകരിച്ചു. ബാബ രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്.
Featured
ജീവനെടുത്ത് കടുവ; മാനന്തവാടിയിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
മാനന്തവാടി: വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താൽക്കാലിക വാച്ചറുടെ ഭാര്യ രാധയെയാണ് കടുവ കടിച്ചു കൊന്നത്. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രദേശത്ത് വലിയ പ്രതിഷേധമാണ്. സംഭവ സ്ഥലത്തെത്തിയ മന്ത്രി ഒ ആർ കേളുവിന് നേരെയും പ്രതിഷേധം.
Ernakulam
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതു ജയനെ റിമാൻഡ് ചെയ്തു
കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതു ജയനെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പൊലീസിന് നല്‍കിയിരുന്നത്. ഇന്ന് പറവൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യാനുളള ഉത്തരവ് നല്‍കി. ഇന്നലെ പ്രതിയെ കൊലപാതകം നടന്ന വീട്ടിലും സ്വന്തം വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News6 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login