News
പിണറായി വിജയനുള്ള താക്കീതാണ് ചാണ്ടി ഉമ്മൻറെ മിന്നുന്ന വിജയം : ദമ്മാം ഒ ഐ സി സി

ദമ്മാം: ഏഴരവർഷക്കാലമായി കേരളത്തിൽ പിണറായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതി, സ്വജനപക്ഷപാതം, ധൂർത്ത്, ധിക്കാരം, രൂക്ഷമായ വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൊറുതിമുട്ടിയ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പുതുപ്പള്ളിയിലെ ജനങ്ങൾ സി പി എമ്മിനോട് ചെയ്ത കടുത്ത പ്രതികാരമാണ് ചാണ്ടി ഉമ്മൻറെ മിന്നുന്ന വിജയമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
അമ്പത്തിമൂന്ന് വർഷക്കാലം ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ഒന്നും ചെയ്തിട്ടില്ലെന്ന സി പി എമ്മിൻറെ നുണ പ്രചരണവും, ഉമ്മൻ ചാണ്ടിയുടെ മക്കൾക്കെതിരെ നടത്തിയ വ്യക്തിഹത്യയും ചാണ്ടി ഉമ്മനെ ചരിത്രഭൂരിപക്ഷത്തിൽ വിജയിക്കുവാൻ സഹായിച്ചുവെന്നതാണ് യാഥാർത്ഥ്യമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി വിലയിരുത്തി.
ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെ ആക്രമിച്ചതിനെക്കാളും മ്ലേച്ഛമായാണ് അദ്ദേഹത്തിൻറെ മരണശേഷം ഉമ്മൻചാണ്ടിയെയും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളെയും സി പി എം അധിക്ഷേപിച്ചത്. വികസനം പറഞ്ഞ് വോട്ട് പിടിക്കുമെന്ന് പറഞ്ഞ സി പി എം, ഉമ്മൻ ചാണ്ടിയ്ക്കെതിരെയും അദ്ദേഹത്തിൻറെ മക്കൾക്കെതിരെയും വ്യക്തിഹത്യ നടത്തിയുള്ള പ്രചരണമാണ് നടത്തിയത്. ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ സ്വന്തം ബൂത്തിൽ പോലും ചാണ്ടി ഉമ്മൻ ലീഡ് നേടിയത് മരിച്ചുപോയ ഉമ്മൻചാണ്ടിയെ ആക്ഷേപിച്ച സി പി എമ്മിനോടുള്ള പുതുപ്പള്ളിയിലെ ജനങ്ങളുടെ രോഷമാണ് പ്രകടമാക്കുന്നതെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി വിലയിരുത്തി.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് സർവ്വകാല റെക്കോർഡ് വിജയം സമ്മാനിച്ച പുതുപ്പള്ളിയിലെ വോട്ടർമാരെ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിനന്ദിച്ചു. കൂടാതെ, അധികാരവും പണവും ഉപയോഗിച്ചുള്ള സി പി എമ്മിൻറെ കുപ്രചരണങ്ങളെ, ചിട്ടയായ പ്രചരണ പ്രവർത്തനത്തിലൂടെ പൊളിച്ചടുക്കിയ ഐക്യ ജനാധിപത്യ നേതാക്കൾ ചാണ്ടി ഉമ്മന് അതുജ്ജ്വല വിജയം സമ്മാനിക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരു വിളിപ്പാടകലെ എത്തിനിൽക്കുമ്പോൾ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ മിന്നുന്ന വിജയം നേടിയ ഐക്യ ജനാധിപത്യ മുന്നണിക്ക് ആത്മവിശ്വാസം വർദ്ധിച്ചിരിക്കുകയാണെന്നും ദമ്മാം ഒ ഐ സി സി കൂട്ടിച്ചേർത്തു.
ചാണ്ടി ഉമ്മൻറെ മിന്നുന്ന ചരിത്ര വിജയം ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പായസം വിളമ്പി ആഘോഷിച്ചു. ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടിക്ക് റീജ്യണൽ കമ്മിറ്റി നേതാക്കളായ ചന്ദ്രമോഹൻ, ഇ കെ സലിം, റഫീഖ് കൂട്ടിലങ്ങാടി, ഷംസു കൊല്ലം എന്നിവർ നേതൃത്വം നൽകി. ദമ്മാം ഒ ഐ സി സി യുടെ വിവിധ ജില്ലാ – ഏരിയ – റീജ്യണൽ കമ്മിറ്റി കമ്മിറ്റി നേതാക്കളായ സക്കീർ ഹുസൈൻ, അബ്ബാസ് തറയിൽ, ഷാജിദ് കാക്കൂർ, നൗഷാദ് തഴവ, ബിനു പുരുഷോത്തമൻ, നിഷാദ് കുഞ്ചു, ശ്യാം പ്രകാശ്, നിസാർ മാന്നാർ, രാജേഷ് ആറ്റുവ, ഡെന്നിസ് മണിമല, ഹമീദ് മരക്കാശേരി, സക്കീർ പറമ്പിൽ, അൻവർ സാദിഖ്, ജേക്കബ് പാറക്കൻ, താജു അയ്യാരിൽ, തോമസ് അബ്രഹാം ഉതിമ്മൂട്, രാധികാ ശ്യാം പ്രകാശ്, സഫിയാ അബ്ബാസ്, ഷിജിലാ ഹമീദ്, അൻവർ വണ്ടൂർ, അബ്ദുൽ ഹക്കീം, അരവിന്ദൻ, അഷറഫ് കൊണ്ടോട്ടി, ഇബ്രാഹിം സാബു, മുസ്തഫാ പള്ളിക്കൽ ബസാർ, സഹീർ തുടങ്ങിയവർ സംബന്ധിച്ചു.
Featured
അമിത്ഷായെ തള്ളി ഡോ. ഫറൂഖ് അബ്ദുള്ള, പൂഞ്ചും രജൗറിയും തിരികെ കിട്ടിയത് നെഹ്റുവിന്റെ ഇടപെടൽ കൊണ്ട്

ന്യൂഡൽഹി: ഇന്ത്യൻ സൈന്യം ഏറ്റുമുട്ടൽ നിർത്തിയതു കൊണ്ടാണ് ഇന്ത്യയുടെ പൂഞ്ചും രജൗരിയും സംരക്ഷിക്കാൻ സൈന്യത്തിന് കഴിഞ്ഞതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫറൂഖ് അബ്ദുള്ള. അല്ലായിരുന്നെങ്കിൽ ഈ പ്രദേശങ്ങളും ഇന്ത്യക്ക് നഷ്ടമാകുമായിരുന്നു. വിഷയം യുഎന്നിന് വിടാൻ വല്ലഭായ് പട്ടേലും മൗണ്ട് ബാറ്റണും നിർദ്ദേശിച്ചിരുന്നുവെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. പാക് അധീന കശ്മീർ ഉണ്ടാകാൻ കാരണം നെഹ്റുവാണെന്ന കേന്ദ്ര പ്രതിരോധ മന്ത്രി അമിത് ഷായുടെ വാദങ്ങളും ഫറൂഖ് അബ്ദുള്ള തള്ളി .
ജമ്മു കശ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ അവതരണത്തിനിടെയാണ് അമിത് ഷായുടെ വിവാദ പരാമർശങ്ങൾ. പാക് അധീന കശ്മീർ നെഹ്റുവിന്റെ അബദ്ധമെന്നാണ് അമിത് ഷാ വിമർശിച്ചത്. ജമ്മു കശ്മീർ നിയമസഭയിലെ ഒരു സീറ്റ് പാക്ക് അധീന കാശ്മീരിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നവർക്കായി സംവരണം ചെയ്യുമെന്നടക്കം വ്യവസ്ഥകളുള്ള ബിൽ, ലോക്സഭയിൽ ഭരണപക്ഷത്തിന്റെ പിന്തുണയോടെ പാസായി.
അമിത് ഷായ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംപിമാർ പ്രതിപഷേധിക്കുകയും പിന്നാലെ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
Featured
നവ കേരള സദസ്സ്: എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് രണ്ട് ദിവസങ്ങളിലായി അവധി

കൊച്ചി: നവകേരള സദസ് നടത്തിപ്പിനായി എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് രണ്ട് ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. ഈ മാസം ഏഴാം തീയതി അങ്കമാലി, ആലുവ, പറവൂർ നിയോജക മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് ഏഴാം തീയതിയാണ് അവധി നൽകിയിരിക്കുന്നത്. എട്ടാം തീയതി എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ ദിവസം ഈ മണ്ഡലങ്ങളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നവ കേരള സദസ്സ് നടക്കുന്ന സാഹചര്യത്തിൽ ഗതാഗത കുരുക്കുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇതുമൂലം വിദ്യാർത്ഥികൾക്കുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി പ്രഖ്യാപിക്കുന്നതെന്നുമാണ് ജില്ലാ കളക്ടറുടെ വിശദീകരണം. നഷ്ടമാകുന്ന പ്രവര്‍ത്തി ദിനത്തിന് പകരം മറ്റൊരു ദിവസം ക്ലാസ് നടത്താനും ജില്ലാ കളക്ടര്‍ ഉത്തരവിൽ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം കോഴിക്കോട് ജില്ലയിൽ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് വിദ്യാഭ്യാസ ഉപ ഡയറക്ടർ അവധി നൽകിയത്. വി എച് എസ് സി, ഹയർ സെക്കന്ററി സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കോളേജുകൾക്ക് അവധിയുണ്ടാവുകയില്ല.
Featured
തമ്പുരാൻ കോട്ടകളിൽ വിള്ളൽ ഉണ്ടാകണമെന്ന് സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: ഭരണസിരാകേന്ദ്രങ്ങൾ തമ്പുരാൻ കോട്ടകളായി നില്ക്കുന്ന സാഹചര്യത്തിൽ കോട്ടയ്ക്ക് വിള്ളൽ ഉണ്ടാകണമെന്നും എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ നീതി ലഭിക്കണമെന്നും ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു. വൈക്കം സത്യാഗ്രഹ സമരസേനാനികളുടെ കുടുംബസമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യാഗ്രഹ സമരം കഴിഞ്ഞ് 100 വർഷം കഴിഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തിലും പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ ചർച്ച ചെയ്യപ്പെടേണ്ടതാണ്. ചരിത്ര കോൺഗ്രസ് നടക്കുന്ന സ്ഥലത്തെ ടികെ മാധവൻ നഗർ എന്നു നാമകരണം ചെയ്തത് ഏറ്റവും സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറുകളും കമ്യൂണിസ്റ്റുകാരും ചരിത്രത്തിൽ തിരുത്തലുകൾ വരുത്തുകയാണെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. നവോത്ഥാനത്തിൽ യാതൊരു പങ്കുമില്ലാത്തവരാണ് ഇപ്പോൾ അതിന്റെ അവകാശികളാകാൻ ശ്രമിക്കുന്നത്. അനാചാരങ്ങൾക്കെതിരേ ശബ്ദമുയർത്തിയവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രഫ.അഞ്ചയിൽ രഘു, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെപി ശ്രീകുമാർ, എംഎം നസീർ എന്നിവർ പ്രസംഗിച്ചു.
വൈക്കം സത്യാഗ്രഹ സമരസേനാനികളുടെ കുടുംബസമ്മേളനത്തിൽ പങ്കെടുത്തവരെ ഉപഹാരം നല്കി കെപിസിസി ആദരിച്ചു. സമാപന സമ്മേളനത്തിൽ വിപി സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിടി ബൽറാം മുഖ്യപ്രഭാഷണം നടത്തി. എം ലിജു, ടി സിദ്ദിഖ്, ജിഎസ് ബാബു, എംഎം നസീർ, കെപി ശ്രീകുമാർ, ജോസഫ് വാഴയ്ക്കൻ, പിഎ സലീം, ഡോ സരിൻ, ആലിപ്പറ്റ ജമീല, അഡ്വ അശോകൻ എന്നിവർ പ്രസംഗിച്ചു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login