Connect with us
,KIJU

Kerala

നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു: കെ മുരളീധരന്‍

Avatar

Published

on

മലപ്പുറം: നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ ഭരണകൂടത്തിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ മുരളീധരന്‍ പറഞ്ഞു. മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം ടൗണ്‍ഹാള്‍ പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ ഗസ്സയില്‍ നടത്തുന്നത് അന്താരാഷ്്ട്ര യുദ്ധ നിയമം കാറ്റില്‍പറത്തികൊണ്ടുള്ള നരനായാട്ടാണ്. ഇസ്രായേല്‍ പലസ്തീനില്‍ നിരപരാധികളോടാണ് യുദ്ധം ചെയ്യുന്നത്. പലസ്തീനുകളെ പോലെ സ്വന്തം മണ്ണില്‍ സ്വാതന്ത്ര്യമില്ലാതെ ജീവിക്കേണ്ടിവരുന്ന ഒരു ജനതയെ ലോകത്തെവിടെയും കാണാന്‍ കഴിയില്ല. അതുകൊണ്ടാണ് പണ്ട് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ ഇന്ന് സോണിയാ ഗാന്ധിയുടെയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെയും കാലം വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പലസ്തീനികള്‍ക്കൊപ്പം നിലകൊള്ളുന്നത്. യുദ്ധത്തില്‍ പാലിക്കേണ്ട ഒരു യുദ്ധ നിയമങ്ങളും പാലിക്കാതെ നിരപരാധികളെ കൊന്നൊടുക്കുകയാണ് ഇസ്രായേല്‍. പത്രങ്ങളിലും ചാനലുകളിലും വരുന്നതിനേക്കാള്‍ ഭീകരമായ കാര്യങ്ങളാണ് ഗാസയില്‍ ഓരോ ദിവസവും നടക്കുന്നത്. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഐക്യരാഷ്ട്രസഭ പോലും മൗനത്തിന്റെ പാതയിലാണ്. സെപ്തംബര്‍ ഏഴിന് പലസ്തീനികള്‍ പ്രതികരിച്ചപ്പോള്‍ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധമായി ഇസ്രായേലിനെ അനുകൂലമായി പ്രസ്താവന നടത്തുകയാണ് ചെയ്തത്. നെഹ്‌റു മുതലുള്ള ഭരണകര്‍ത്താക്കള്‍ ഉയര്‍ത്തിപിടിച്ച ഉന്നത മൂല്യങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ കാറ്റില്‍ പറത്തിയത്. യുദ്ധം നിര്‍ത്തണമെന്ന പ്രമേയം യു.എന്നില്‍ വന്നപ്പോള്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നുകൊണ്ട് മോദി വീണ്ടും അപഹാസ്യനായി. ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിനെ രാഷ്ട്രത്തലവനായി സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യയുടേത്. അതിന് വിരുദ്ധമായ സമീപനമാണ് ബിജെപി സര്‍ക്കാറിനുള്ളതെന്നും കെ മുരളീധരന്‍ പറഞ്ഞു. നിരന്തരമായ ആക്രമണത്തിനും അധിനിവേശത്തിനും എതിരെയുള്ള പ്രതികരണമാണ് ഒക്ടോബര്‍ ഏഴിന് കണ്ടത്. കോണ്‍ഗ്രസ് അന്നും ഇന്നും പലസ്തീനൊപ്പമാണ്. സ്വതന്ത്ര പലസ്തീന്‍ നിലവില്‍ വരിക എന്നതല്ലാതെ യുദ്ധത്തിന് പരിഹാരമില്ല. അടിയന്തരമായി ഇസ്രയേല്‍ യുദ്ധം നിര്‍ത്തുകയും പലസ്തീന് സ്വാതന്ത്ര്യം നല്‍കുകയും വേണം. ബി.ജെ.പിയുടെ ഇസ്രയേല്‍ അനുകൂല നിലപാടിനെ തുറന്നെതിര്‍ക്കാര്‍ സി.പി.എം തയ്യാറായിട്ടില്ലെന്നും മുരളീധരന്‍ ആരോപിച്ചു. ഇസ്രയേലിനെ അനുകൂലിച്ച കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി തിരുത്തിയപ്പോള്‍ സി.പി.എം ഷൈലജ ടീച്ചറെ തിരുത്താന്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. എ.പി അനില്‍കുമാര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, ഇ.മുഹമ്മദ് കുഞ്ഞി,വി.എ കരീം,കെ.പി അബ്ദുല്‍ മജീദ്,വി.ബാബു രാജ്,കെ.പി നൗഷാദ് അലി,സി.ഹരിദാസ്,എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജി,എന്‍.എ കരീം,വി മധുസൂദനന്‍,റഷീദ് പറമ്പന്‍,സെയ്ത് മുഹമ്മദ് തങ്ങള്‍,അഡ്വ ഫാത്തിമ റോഷ്‌ന,ഡി.സി.സി ഭാരവാഹികളായ ഹൈദ്രോസ് മാസ്റ്റര്‍, അജീഷ് എടാലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Idukki

മാസപ്പടി: മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല; മാത്യു കുഴൽനാടൻ

Published

on

ഇടുക്കി: മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം വഴിത്തിരിവെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ. പി വി മുഖ്യമന്ത്രി തന്നെയെന്ന് കോടതിക്ക് ബോധ്യമായെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കോടതി നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല.

പി വി ഞാനല്ല എന്ന പഴയ പ്രസ്‌താവനയിൽ തന്നെ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് പിണറായി വിജയൻ പറയണം. ഉറച്ചുനിൽക്കുന്നില്ലെങ്കിൽ പിണറായി വിജയൻ പൊതു സമൂഹത്തോടു മാപ്പ് പറയണം. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരും. യുഡിഎഫ് നേതാക്കൾ ഒളിച്ചോടില്ല. കോടതിയിൽ മറുപടി നൽകും. ഇൻട്രിം സെറ്റിൽമെന്റ് ബോർഡിലെ ചുരുക്ക വാക്കുകൾ തങ്ങളുടെ പേരല്ല എന്ന് യുഡിഎഫ് നേതാക്കളാരും പറഞ്ഞിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Advertisement
inner ad
Continue Reading

Education

ദേശീയ വിദ്യാഭ്യാസ നയം 2020 – എ. ഐ. പി. സി പാനൽ ചർച്ച നടത്തി

Published

on

കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്സ് (എ. ഐ. പി. സി) കേരളയുടെ ആഭിമുഖ്യത്തിൽ “ദേശീയ വിദ്യാഭ്യാസ നയം 2020” ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ എറണാകുളം ഐ. എം. എ ഹാളിൽ വച്ച് പാനൽ ചർച്ച സംഘടിപ്പിച്ചു. എറണാകുളം എം. പി. ശ്രീ. ഹൈബി ഈഡൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ എ. ഐ. പി. സി. കേരള പ്രസിഡൻ്റ് ഡോ. എസ്. എസ്. ലാൽ അധ്യക്ഷത വഹിച്ചു. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം. സി. ദിലീപ് കുമാർ മോഡറേറ്ററായ ചർച്ചയിൽ എം. ഇ. എസ്. മാറമ്പിളളി കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജെയ്സൺ മുളേരിക്കൽ സി. എം. ഐ, കെ. ഇ. കോളേജ് മാന്നാനം പൊളിറ്റിക്കൽ സയൻസ് അസി. പ്രൊഫ. ഡോ. വിനു ജെ. ജോർജ് എന്നിവർ എൻ. ഇ. പി 2020 ൻ്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

Advertisement
inner ad

“അംഗനവാടി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 നെ സംബന്ധിച്ചും അതിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാൻ സാധിക്കും എന്നതിനെ സംബന്ധിച്ചും അവ്യക്തത തുടരുകയാണ് . നയം ഫലപ്രദമായി നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി ബന്ധപ്പെട്ടവരെ കൂടി ഉൾപ്പെടുത്തി ചർച്ചകൾ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.” ചർച്ചയുടെ മോഡറേറ്റർ പ്രൊഫ. എം. സി. ദിലീപ് കുമാർ ചർച്ചയുടെ ആമുഖത്തിൽ അഭിപ്രായപ്പെട്ടു.

ഡോ. അജിംസ് പി. മുഹമ്മദിൻ്റെ അഭിപ്രായത്തിൽ “ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഒരു പ്രധാന ലക്ഷ്യം ഗ്രോസ്സ് എൻറോൾമെന്റ് നിരക്ക് 2035 ആകുമ്പോഴേക്കും 50 ശതമാനമായി ഉയർത്തുക എന്നതാണ്.

Advertisement
inner ad
Continue Reading

Kerala

ഡോ. റുവൈസിന്റെ പിതാവ് ഒളിവിൽ,
ബന്ധുക്കളെ ചോദ്യം ചെയ്യും

Published

on

കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ പിജി വിഭാ​ഗത്തിലെ സർജറി വിദ്യാർഥിനി ഡോ. ഷഹ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിൽ ജെയിലിലായ ഡോ. റുവൈസിന്റെ മാതാപിതാക്കളടക്കം ബന്ധുക്കൾ കേസിൽ പ്രതികളായേക്കും. ഡോ. ഷഹ്‌നയുടെ ബന്ധുക്കളുടെ മൊഴിപ്രകാരം പൊലീസ് ഇന്നലെ റുവൈസിന്റെ കരുനാ​ഗപ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. പിതാവിന്റെ പങ്കിനെക്കുറിച്ചു ചോദിക്കാനാണ് വന്നതെങ്കിലും അയാൾ ഒളിവിൽ പോയിരുന്നു. സ്റ്റേഷനിൽ ഹാജരായി മൊഴി നൽകണമെന്നു നിർദേശം നൽകിയ ശേഷമാണ് അവർ മടങ്ങിയത്.
അതിനിടെ മരിച്ച ഷഹ്‌നയുടെ വീട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. നിയമം കൊണ്ടല്ല, യുവാക്കളുടെ ബോധവൽക്കരണത്തിലൂടെ മാത്രമേ സ്ത്രീധനം എന്ന വിപത്തിനെ തടയാനാവൂ എന്ന് ​ഗവർണർ പറഞ്ഞു. സ്ത്രീധനം വാങ്ങില്ലെന്നും കൊടുക്കില്ലെന്നും കേരളത്തിലെ യുവാക്കൾ തീരുമാനിക്കണം. അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം. സ്ത്രീധനം ചെറുക്കാൻ 16 നിയമങ്ങൾ നമുക്കുണ്ട്. എന്നാൽ അവ പ്രാവർത്തികമാക്കുന്നതിലെ പാളിച്ചകളാണ് സ്ത്രീധന പീഡനം വർധിക്കാനും അതുമൂലമുള്ള ആത്മഹത്യകൾക്കും കാരണമെന്ന് ​ഗവർണർ ചൂണ്ടിക്കാട്ടി.
അതിനിടെ ഷഹ്‌ന ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുൻപ് റുവൈസിനെ ഫോണിൽ അതു സംബന്ധിച്ച് മെയേജ് ഇട്ടിരുന്നു. എന്നാൽ ഷഹ്‌നയെ പിന്തിരിപ്പിക്കുന്നതിനു പകരം അവരുടെ ഫോൺ ബ്ലോക്ക് ചെയ്യുകയാണ് റുവൈസ് ചെയ്തതെന്നുപൊലീസ്.

Continue Reading

Featured