ചിക്കാഗോ: അമേരിക്കയുടെ ജൂലൈ 4 സ്വാതന്ത്ര്യ ദിനാഘോഷ പരേഡിന് നേരേയുണ്ടായ വെടിവെപ്പിൽ മരണമടഞ്ഞവരുടെ എണ്ണം ആറായി. 24 പേർക്ക് പരിക്കേറ്റെന്നും ചിക്കാഗോ ഗവർണർ അറിയിച്ചു. ആറുമണിക്കൂർ തെരച്ചലിന് ശേഷം അക്രമിയായ 22 കാരനെ സുരക്ഷ സൈന്യം പിടികൂടി. 22 കാരനായ അക്രമി റോബർട്ട് ക്രീമോക്കാണ് പിടിയിലായത്.അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനമായിരുന്നു ഇന്നലെ. അത്യാഹ്ലാദത്തോടെയും അഭിമാനത്തോടെയും സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതിൽ പങ്കെടുക്കാനുമാണ് നൂറ് കണക്കിനാളുകൾ ഹൈലന്റ് പാർക്കിലെ തെരുവിലെത്തിയത്. പരേഡ് നടന്നുകൊണ്ടിരിക്കെയാണ് പെട്ടെന്ന് വെടിവെപ്പുണ്ടായത്. സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് അജ്ഞാതനായ ഒരാൾ പത്ത് മിനുറ്റോളം നിർത്താതെ വെടിയുതിർക്കുകയായിരുന്നു. കൗമാരക്കരനായ അക്രമിയുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read MoreCategory: United States
പിണറായി-വീണ- ഫാരിസ് അബൂബക്കർ ബന്ധം ശക്തം: പി.സി. ജോർജ്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും വിവാദ വ്യവസായി ഫാരിസ് അബൂബക്കറും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പി.സി. ജോർജ്. ഫാരിസ് അബൂബക്കറുമായുള്ള ബിസിനസ് നീക്കങ്ങളാണ് ഇതിനു പിന്നിലുള്ളത്. സോളാർ കേസിലെ പ്രതിയുടെ പരാതിയിൽ തിടുക്കപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ജോർജ്.പിണറായിക്കും മകൾക്കുമെതിരേ ആരോപണങ്ങൾ കടുപ്പിച്ച് ജനപക്ഷം നേതാവ് പി സി ജോർജ്. വീണാ വിജയൻറെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മകൾക്കും കൊള്ളയിൽ പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശരാജ്യങ്ങൾ സന്ദർശിച്ചുവെന്ന് ജോർജ് ആരോപിച്ചു.ആരോപണങ്ങൾ ശരിയാണോ എന്ന് ഇഡി തെളിയിക്കട്ടെ. ചോദ്യം ചെയ്യുന്നവരെ അകത്താക്കുക എന്നതാണ് സർക്കാർ നിലപാട്. തൻറെ ഭാര്യയുൾപ്പടെയുള്ളവരെ പ്രതിയാക്കാൻ നീക്കം നടക്കുകയാണ്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പി സി ജോർജ് പറഞ്ഞു.
Read Moreഅമേരിക്കയിൽ വീണ്ടും വെടിവെപ്പ്; പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
വാഷിങ്ടണ്‍: വാഷിങ്ടണിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും ഒരു പൊലീസ് ഉദ്യഗസ്ഥനുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വാഷിങ്ടണ്‍ ഡി.സിയിലെ 14 യൂ സ്ട്രീറ്റ് നോര്‍ത്ത് വെസ്റ്റിലാണ് സംഭവം. വെടിയേറ്റ മൂന്ന് പേരില്‍ രണ്ടു പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രായ പൂര്‍ത്തിയാകാത്ത ഒരാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വെടിയേറ്റ ഒരു പൊലീസുകാരനും ചികിത്സയിലുണ്ടെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് മേധാവി റോബര്‍ട്ട് ജെ കോണ്ടി പറഞ്ഞു. അക്രമികള്‍ക്കുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിതായും അദ്ദേഹം അറിയിച്ചു. വെടിവെപ്പിനിടെ പൊലീസുകാര്‍ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ട്വീറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. യുഎസിലെ പൊലീസ് യൂണിയനായ നാഷണല്‍ ഫ്രറ്റേണല്‍ ഓര്‍ഡര്‍ ഓഫ് പൊലീസാണ് ക്ലിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പൊലീസുകാരടക്കമുള്ള തിരക്കുള്ള നഗരത്തിലായിരുന്നു സംഭവം.
Read Moreയുഎസിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം: 3 പേർ മരിച്ചു
വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ഫിലാഡൽഫിയയിൽ ആൾക്കൂട്ടത്തിന് നേരെ അക്രമിസംഘം നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഫിലാഡൽഫിയയിലെ ആൾത്തിരക്കേറിയ സൗത്ത് സ്ട്രീറ്റിലേക്ക് കടന്നുവന്ന സായുധ സംഘം ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.വെടിവെപ്പിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് കൈത്തോക്കുകൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അക്രമികൾ ആരും തന്നെ പിടിക്കപ്പെട്ടിട്ടില്ല. സിസിടിവി ഫൂട്ടേജുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി ഫിലാഡൽഫിയ പൊലീസ് അറിയിച്ചു.
Read Moreയുഎസിൽ വീണ്ടും കൂട്ടക്കൊല, നാലു പേരെ വെടിവച്ചു കൊലപ്പെടുത്തി
വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. ഒക്ലഹോമയിലെ ടൾസയിൽ ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്ന് പൊലീസ് പറഞ്ഞു. ടൾസയിലെ സെൻറ് ഫ്രാൻസിസ് ആശുപത്രി ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാൾ തോക്കുമായി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്നെ അയാൾ വെടിയുതിർക്കുകയായിരുന്നെന്ന് ടൾസ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു
Read Moreയുഎസിൽ വീണ്ടും വർണവെറി, കറുത്ത വർഗത്തിലെ 10 പേർ വെടിയേറ്റു മരിച്ചു
ന്യൂ യോർക്ക്: യുഎസിൽ വീണ്ടും വംശഹത്യ. സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പിൽ കറുത്ത വർഗക്കാരായ പത്ത് പേർ കൊല്ലപ്പെട്ടു. ന്യൂ യോർക്കിലെ ബഫലോയിലെ സൂപ്പർ മാർക്കറ്റിലായിരുന്നു വെടിവയ്പ്പ്. പ്രാദേശിക സമയം ശനിയാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്. പേയ്റ്റൻ ഗ്രെൻഡൻ എന്ന 18 കാരനാണ് അക്രമി. ഇയാൾ പൊലീസിൽ കീഴടങ്ങി. വെടിവയ്പ്പിൻറെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിച്ചാണ് അക്രമി എത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജോസഫ് ഗ്രമാഗ്ലിയ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിൻറെ ദൃശ്യങ്ങൾ ഈ ക്യാമറയിലൂടെ അക്രമി തത്സമയം പുറത്തുവിടുകയും ചെയ്തു. സൂപ്പർമാർക്കറ്റിന് പുറത്തുള്ള നാല് പേരെയാണ് അക്രമി ആദ്യം വെടിവച്ചത്. മൂന്ന് പേർക്ക് പരുക്കേറ്റു. വംശവെറിയാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരിൽ മിക്കവരും കറുത്ത വർഗക്കാരാണ്. കറുത്ത വർഗക്കാർ പാർക്കുന്ന പ്രദേശത്താണ് വെടിവെയ്പ്പ് നടന്ന സൂപ്പർ മാർക്കറ്റ്.
Read Moreകനത്ത മഞ്ഞ്; യുഎസിൽ 60 വാഹനങ്ങൾ കൂട്ടിയിടിച്ചു; 3 മരണം
പെൻസിൽവാനിയ: അമേരിക്കയിലെ പെൻസിൽവാനിയയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ദേശീയപാതയിൽ അറുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഷൂയിൽകിൽ കൗണ്ടിയിലെ ഇന്റർസ്റ്റേറ്റ് 81 ഹൈവേയിലാണ് സംഭവം. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് കാറുകളും ട്രാക്ടർ ട്രെയിലറുകളും ട്രക്കുകളുമുൾപ്പെടെയുള്ള വാഹനങ്ങൾ കുട്ടിയിടിക്കുകയായിരുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഡ്രൈവർമാർക്ക് വ്യക്തമായി റോഡ് കാണാൻ കഴിയാതെ വന്നതാണ് അപകട കാരണം. മഞ്ഞുമൂടിയ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനങ്ങൾ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കാറുകൾ റോഡിൽ നിന്ന് തെന്നിമാറുന്നതും ട്രക്കുകൾ കാറുകൾക്ക് മുകളിലേക്ക് ഇടിച്ചുകയറുന്നതും ദൃശ്യങ്ങളിൽ കാണാം. ഡ്രൈവർമാരിൽ ചിലർ രക്ഷതേടി വാഹനത്തിൽനിന്ന് പുറത്തിറങ്ങി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. കൂട്ടിയിടിയെത്തുടർന്ന് ചില വാഹനങ്ങൾക്ക് തീപിടിക്കുന്നതും ഇവയിൽ നിന്ന് വലിയ തോതിൽ പുക ഉയരുന്നതും വീഡിയോകളിൽ കാണാം.അപകടത്തെത്തുടർന്ന് ദേശീയപാതയിൽ കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചു. ഇത് അടിയന്തര…
Read Moreയുക്രൈന് 800 ദശലക്ഷം ഡോളറിന്റെ യുഎസ് സഹായം, പുടിൻ യുദ്ധക്കുറ്റവാളിയെന്ന് ബൈഡൻ
വാഷിംഗ്ടൺ ഡി സി: റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച് പ്രസിഡൻറ് ജോ ബൈഡൻ ആക്ഷിപിച്ചതിനു പിന്നാലെ, യുക്രൈന് 800 ദശലക്ഷം യുഎസ് ഡോളറിന്റെ ആയുധ സഹായവുമായി യുഎസ്. 800 ആന്റി മിസൈൽ എയർക്രാഫ്റ്റുകൾ, ഏഴായിരത്തോളം യുദ്ധത്തോക്കുകൾ, അത്രത്തോളം ചെറിയ യുദ്ധോപകരണങ്ങൾ എന്നിവയാണ് യുക്രൈനു ലഭിക്കുക.പുടിനെ യുദ്ധക്കുറ്റവാളിയെന്നു വിശേഷിപ്പിച്ചതിരേ റഷ്യയിൽ യുഎസ് വിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ്. ബൈഡനടക്കം 13 മുതിർന്ന യുഎസ് നേതാക്കൾക്ക് റഷ്യ പ്രവേശന വിലക്കും ഏർപ്പെടുത്തി. റഷ്യ യുക്രൈനിൽ സൈനിക അധിനിവേശം തുടങ്ങിയ ശേഷം വ്യക്തിപരമായി പുടിനെതിരെ ഇത്തരമൊരു രൂക്ഷപരാമർശം ബൈഡൻ നടത്തുന്നത് ഇതാദ്യമാണ്. യുക്രൈന് സൈനികസഹായവുമായി ഒരു ബില്യൺ ഡോളറിൻറെ ആയുധങ്ങൾ അമേരിക്ക എത്തിച്ചു. അതിനു പിന്നാലെയാണ് അപ്പോൾ 800 ദശലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ചത്.എന്നാൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധിപേരെ കൊന്നൊടുക്കിയതിൻറെ പാപക്കറയുള്ള അമേരിക്കയുടെ തലവൻറെ പ്രതികരണം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ്…
Read Moreമാർക്സിസ്റ്റ് സൈദ്ധാന്തികൻ ഐജാസ് അഹമ്മദ് അന്തരിച്ചു
വാഷിംഗ്ടൺ: മാർക്സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് (81) അന്തരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിലുള്ള വീട്ടിൽ വച്ചാണ് അദേഹത്തിൻറെ അന്ത്യം. ഒട്ടേറെ വിഖ്യാത പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ഐജാസ് അഹമ്മദ് അമേരിക്കയിലെയും യുകെയിലേയും വിവിധ യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.ശേഷം അമേരിക്കയിലെയും കാനഡയിലെയും വിവിധ സർവകലാശാലകളിൽ അധ്യാപകനായിരുന്നു. .ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയടക്കം ഒട്ടേറെ പ്രസിദ്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. സമകാലികരിലെ ഏറ്റവും ധിഷണാശാലിയായ മാർക്സിസ്റ്റ് ചിന്തകരിൽ ഒരാളായാണ് ഐജാസ് അഹമ്മദ് അറിയപ്പെടുന്നത്.
Read Moreസ്ഥിതി വിലയിരുത്താൻ കമല ഹാരിസ് യൂറോപ്പിലേക്ക്, ആണവ നിലയങ്ങൾ സുരക്ഷിതം
വാഷിംഗ്ടൺ/കീവ്: റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ ആശങ്കയിലേക്ക് കടക്കുന്നു. യുക്രൈൻ പ്രസിഡന്റ് ളാദ്മിർ സെലൻസ്കിയെ വധിക്കാൻ റഷ്യ രഹസ്യ ചാവേറുകളെ നിയോഗിച്ചെന്ന വാർത്തകൾക്കു പിന്നാലെ, കീവിൽ പോരാട്ടം കടുപ്പിച്ച് യുക്രൈൻ സൈന്യവും ജനതയും. തങ്ങളുടെ പ്രസിഡന്റിന്റെ ജീവൻ രക്ഷിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പ്രഖ്യാപിച്ച യുക്രൈൻ പോരാളികൾ റഷ്യൻ പട്ടാളക്കാർക്കായി ശക്തമായ തെരച്ചിൽ നടത്തുകയാണ്. നിരവധി റഷ്യൻ സൈനികരെ വധിച്ചതായും വിവരമുണ്ട്. അതിനിടെ യുക്രൈൻ സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്ത ആഴ്ച യൂറോപ്പിലെത്തും. യൂറോപ്യൻ യൂണിയൻ അംഗങ്ങളുമായി കമല ചർച്ചകൾ നടത്തും. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശത്തെത്തുടർന്നാണ് കമല യൂറോപ്പിലെത്തുന്നത്. അതിനിടെ ആണവ നിലയങ്ങൾ ലക്ഷ്യമാക്കിയുള്ള റഷ്യയുടെ നീക്കങ്ങൾ ലോകത്തെ ആശങ്കയിലാക്കിയെങ്കിലും യുക്രൈനിലെ നിലയങ്ങളെല്ലാം സുരക്ഷിതമാണ്. നിലയങ്ങളുടെ പരിസരത്ത് സ്ഫോടനങ്ങളും തുടർന്നുള്ള തീപ്പിടുത്തങ്ങളും വാർ്തതാ ഏജൻസികൾ…
Read More