News
‘ക്ഷേത്ര ട്രസ്റ്റി നിയമനത്തിൽ ജാതി പരിഗണിക്കരുത്’: സുപ്രീം കോടതി
ന്യൂഡൽഹി: ദൈവം ജാതിയുടെ ഭാഷ അംഗീകരിക്കുന്നില്ലെന്ന് സുപ്രീം കോടതി. ക്ഷേത്രങ്ങളിലെ പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പരേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
വിനോദ് കുമാർ എം പി, ദിലീപ് കെ, പ്രമോദ് ടി പി, ബാബു പി കെ എന്നിവരെ തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പരേതര ട്രസ്റ്റികളായി നിയമിച്ച മലബാർ ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് എതിരായ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് മാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുത് എന്ന് നിർദേശിച്ചത്.
നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധി പൂർണ്ണമായും അംഗീകരിച്ചാൽ ക്ഷേത്രങ്ങളിലെ പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽനിന്ന് പിന്നാക്ക വിഭാഗങ്ങൾ ഒഴിവാക്കപ്പെടുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി വി ദിനേശ് ചൂണ്ടിക്കാട്ടി.
പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ തന്ത്രിയുടെ അഭിപ്രായം മാത്രം കേൾക്കുക എന്ന വ്യവസ്ഥ പിന്നാക്ക വിഭാഗങ്ങളുടെ ഒഴിവാക്കലിന് കാരണമാകുമെന്ന് മുതിർന്ന അഭിഭാഷകൻ പി വി ദിനേശും അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനും കോടതിയിൽ വാദിച്ചു. തുടർന്നാണ് ഹൈക്കോടതി വിധി ശരിവയ്ക്കുക ആണെങ്കിലും പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുത് എന്ന് ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ദിലീപ് കെ, AIYF ഭാരവാഹി ബാബു പി.കെ, എന്നിവർ സജീവ രാഷ്ട്രീയ പ്രവർത്തകരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. സജീവ രാഷ്ട്രീയ പ്രവർത്തകർക്കോ രാഷ്ട്രീയ പാർട്ടികൾക്കോ ട്രസ്റ്റികൾ ആകാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ നിലപാട് സുപ്രീം കോടതി ശരിവച്ചു. മറ്റ് രണ്ട് പേരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയും സുപ്രീം കോടതി ശരിവച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവ് ഈ നാല് പേരുടെയും ഭാവി നിയമനങ്ങളിൽ ബാധിക്കരുത് എന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.
News
പണിമുടക്ക് നോട്ടീസ് നൽകി
ജനുവരി 22 ന് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര തഹസീൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. പണിമുടക്ക് വിശദീകരണ യോഗം കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വി.എസ്. രാഘേഷ് ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നെയ്യാറ്റിൻകര താലൂക്ക് ചെയർമാൻ എസ്. ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ വി.സി. ഷൈജി ഷൈൻ, ഷമ്മി എസ്. രാജ്, എസ്. എസ്. സജി, എസ്.വി. ബിജു, എസ്. ബിജു, എസ്.ആർ. ബിജുകുമാർ, സുരേഷ് കുമാർ, അജയാക്ഷൻ പി.എസ്, അജിത് കുമാർ , ആറാലുംമൂട് ശബരിനാഥ് എന്നിവർ പങ്കെടുത്തു
Kerala
ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന് 11 മണിക്ക്
നെയ്യാറ്റിൻകര: ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മണിക്ക് വിധി പറയും. ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ന് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാര്‍ കോടതിയിലെത്തും.
News
പാലക്കാട് ബ്രുവറി : സിപിഎം -ബിജെപി സംയുക്‌ത സംരംഭം : സന്ദീപ് വാരിയർ
റിയാദ് : പാലക്കാട് ആരംഭിക്കാൻ കേരള സർക്കാർ അനുമതി നൽകിയ ഒയാസിസ് ബ്രൂവറീസ് സിപിഎം -ബിജെപി മദ്യ നിർമാണ സംയുക്‌ത സംരംഭമെന്ന് സന്ദീപ് വാരിയർ റിയാദിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന “പാലക്കാടൻ തേര് ” എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയാണ് അദ്ദേഹം.
ഇന്നലെ ഈ വിഷയം പ്രതിപക്ഷ നേതാവ് ആരോപണവുമായി ഉന്നയിച്ചിരുന്നു. ബിജെപി യുടെ സഖ്യകക്ഷിയായിരുന്ന അകാലിദളിന്റെ എം എൽ എ യുടെതാണ് ഒയാസിസ് ബ്രൂവറീസ്. ഇദ്ദേഹത്തിന് ബിജെപിയുടെ ഉന്നത നേതൃത്വമായും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമായും വളരെ അടുത്ത ബന്ധമാണുള്ളത്.
ഉത്തർപ്രദേശിൽ വൻകിട സംരംഭങ്ങൾക്ക് നിക്ഷേപമിറക്കിയിട്ടുള്ള എം എൽ എ യുടെ കമ്പനിക്കെതിരെ മദ്യ നിർമാണവുമായി ബന്ധപ്പെട്ടും ജലമലിനീകരണം, ജല ചൂഷണം ഉൾപ്പടെയുള്ള കേസുകളിൽ നടപടി നേരിട്ടട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേററ്റ് രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ അന്വേഷണം നേരിടുന്നുണ്ട്.
ഇത്തരം ആരോപണങ്ങൾ നേരിടുന്ന കമ്പനിയെ സർക്കാർ പാലക്കാട്ടേയ്ക്കു കൊണ്ടുവരുന്നതിന് പിന്നിൽ സിപിഎം- ബിജെപി അജണ്ടയാണ് നടപ്പിലാക്കുന്നെതെന്ന് സ്വാഭാവീകമായും സംശയിക്കേണ്ടതാണ്. എന്തുകൊണ്ടാണ് ഈ കമ്പനിക്ക് അനുവാദം നൽകിയതെന്ന് സർക്കാർ വ്യകതമാക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured5 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login