Connect with us
lakshya final

Alappuzha

അരുംകൊലകളിൽ നടുങ്ങി കാക്കനാട്, സജീവ് കൃഷ്ണയുടെ ഘാതകനെ തേടി പൊലീസ്

Avatar

Published

on

കൊച്ചി:അരുംകൊലപാതകങ്ങളിൽ നടുങ്ങി കൊച്ചി ഇൻഫോ പാർക്ക്.കാക്കാന്ട് കേന്ദ്രീകരിച്ചു നടക്കുന്ന ഡ്ര​ഗ് , മാഫിയ, സെക്സ് റാക്കറ്റുകളുടെ പിടിയിൽ ഓരോ ദിവസവും നടുക്കുന്ന വാർത്തകളാണു പുറത്തു വരുന്നത്. അതിൽ അവസാനത്തേതാണ് കഴിഞ്ഞ ദിവസം കാക്കനാ‌ട് ഓക്സോണിയ ഫ്ലാറ്റിൽ നടന്നത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് മറ്റൊരു സുഹൃത്തിനെ കൊലപ്പെടുത്തി സ്വിവെജ് പൈപ്പുകൾക്കിടയില് തിരുകുകയായിരുന്നു. കാക്കനാട് ഫ്ലാറ്റിൽ നടന്ന കൊലപാതകത്തിൽ പ്രതിയെക്കുറിച്ചു വ്യക്തമായ സൂചന നൽകി പൊലീസ്. ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശി സജീവ് കൃഷ്ണയുടെ കൂടെ താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെയാണ്കാ പൊലീസ്ണാ സംശയിക്കുന്നത്. ഇന്നലെ മുതൽ ഇയാളെ കാണാനില്ല. കൊല്ലപ്പെട്ട സജീവ് കൃഷ്ണയു‌ടെ കൂടെ താമസിച്ചിരുന്നയാളാണ് അർഷാദ്.
ഫ്ലാറ്റിലെ മാലിന്യം ഒഴുക്കിക്കളയുന്ന സ്വീവെജ് ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് മൂന്ന് പേർ കൂടെ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നു.സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പ്രാഥമികമായി അന്വേഷണം പുരോഗമിക്കുന്നത്. മൂന്നു സുഹൃത്തുക്കൾ ടൂറ്‍ വപോയി എന്നാണ് അവർ പൊലീസിനോടു പറയുന്നത്. ഇവർക്കൊപ്പമുണ്ടായിരന്ന അർഷാദം എന്തുകൊണ്ട് പോയില്ല എന്ന ചോദ്യം ബാക്കി. ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഇന്നലെ രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശി ജിജി ഈപ്പൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്.
അതിനിടെ സജീവിന്റെ ഫോൺ പൊലീസിനു കിട്ടി. കോഴിക്കോ‌ടിനു സമീപത്തു നിന്നാണ ഇതു കിട്ടിയത്. സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഈ മാസം 12നും

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

Published

on

തൃശൂർ: ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. സഹപ്രവർത്തകരും താരങ്ങളുമായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കു ​ഗുരുതരമായി പരുക്കേറ്റു. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെ പ്രശസ്തരാണിവർ. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞു കൊച്ചിയിലേക്കു മടങ്ങുകയായിരുന്നു സം​ഘം. ഇന്നു പുലർച്ചെ 4.30ന് കയ്പമം​ഗലം പറമ്പിക്കുന്നിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരേ വന്ന പിക്ക് വാനിൽ ഇടിക്കുകയായിരുന്നു.

Continue Reading

Alappuzha

ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി, യാത്രക്കാരെ രക്ഷപ്പെടുത്തി

Published

on

ആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. ബോട്ടിൻ്റെ അടിത്തട്ട് തകർന്ന് വെള്ളം കയറിയതാണ് അപകടകാരണം. ബോട്ടിൻ്റെ പഴക്കമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ഈ മാസം ഏഴിനു താനൂരിലുണ്ടായ ബോട്ടപകടത്തിനു പിന്നാലെ ആലപ്പുഴയിലടക്കം ബോട്ടുകളിൽ പരിശോധന നടത്തിയിരുന്നു, എന്നാൽ ബോട്ടുകളിലെ സുരക്ഷാ പരിശോധന കാര്യക്ഷമമല്ലെന്നു വീണ്ടും തെളിയിക്കപ്പെടുന്നു. ഇന്ന് അപകടത്തിൽ പെട്ട ബോട്ടിൽ പരിശോധന നടത്തിയില്ലെന്നാണ് പോർട്ട് അധികൃതര് പറയുന്നത്. ഏതാനും ദിവസം മുൻപ് കൊച്ചി വാട്ടർ മട്രോയുടെ യാത്രാ ബോട്ട് നിയന്ത്രണം വിട്ട് കരയിലിടിച്ച സംഭവവുമുണ്ടായി.

Continue Reading

Alappuzha

തീവെട്ടിക്കൊള്ള മറയ്ക്കാൻ വീണ്ടും തീക്കളി: മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആലപ്പുഴ ​ഗോഡൗണിലും വൻ തീപിടിത്തം

Published

on

ആലപ്പുഴ: കൊല്ലത്തിനും തിരുവനന്തപുരത്തിനും പിന്നാലെ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആലപ്പുഴ ​ഗോഡൗണിലും വൻ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം. ഇവിടെയും ബ്ലീച്ചിം​ഗ് പൗഡൻ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിച്ചത്. മരുന്നുകൾ സൂക്ഷിച്ചിരുന്ന മറ്റു മുറികളിലേക്കു തീ പടർന്നെങ്കിലും ഓട്ടോമാറ്റിക് മെഷീൻ പ്രവർത്തിച്ചതിനാൽ തീ പെട്ടെന്നു നിയന്ത്രിക്കാനായി. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു തീ ആദ്യം കണ്ടത്. സമീപത്തെ വീട്ടുകാരും വാഹന യാത്രക്കാരുമാണ് തീ ആദ്യം കണ്ടത്. അവർ അറിയിച്ചതനുസരിച്ച് അ​ഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി.
മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ കൊല്ലം, തിരുവനന്തപുരം ​ഗോ ഡൗണുകളിലുണ്ടായ തീ പിടിത്തത്തിൽ കോടികളുടം നഷ്ടമാണു സംഭവിച്ചത്. കോർപ്പറേഷൻ ​ഗോഡൗണുകളിൽ നിരന്തരം തീ പിടിത്തമുണ്ടാകുന്നതിൽ ദുരൂഹതയുണ്ട്. കോവിഡ് കാലത്ത് മരുന്നുകളും ജീവൻ രക്ഷാ ഉപകരണങ്ങളും വാങ്ങിയ ഇനത്തിൽ കോടികളുടെ തീവെട്ടിക്കൊള്ളയാണ് പ്രതിപക്ഷം ആരോപിച്ചത്. അതേക്കുറിച്ച് ലോകായുക്ത അന്വേഷിക്കുന്നതിനിടെയാണു തീപിടിത്തംമുണ്ടായതെന്നതും സംശയം ബലപ്പെടുത്തുന്നു.
മെഡിക്കൽ സർവീസിൽ ഏറ്റവും വലിയ കമ്മിഷൻ ഇടപാട് നടക്കുന്ന കോർപ്പറേഷനിൽ കഴിഞ്ഞ രണ്ടു വർഷത്തിനി‌ടെ ഒൻപത് എംഡിമാരാണ് വന്നു പോയത്. പിപി ഇ കിറ്റ്, സാനിറ്റൈസർ, ഔഷധങ്ങൽ എന്നിവ വാങ്ങിയത് മാർക്കറ്റ് വിലയുടെ അനേകമിര‍ട്ടി ഉയർന്ന തുകയ്ക്കാണെന്നാണ് പ്രതിപക്ഷ ആരോപണം. ഇതു സംബന്ധിച്ച എല്ലാ ഇ‌ടപാടുകളും നടന്നത് മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേനയാണ്. ഇപ്പോഴുണ്ടായ തീപിടിത്തത്തിൽ അന്നു വാങ്ങിക്കൂട്ടിയ സാധന സമാ​ഗ്രികളുടെ ശേഖരവുമുണ്ട്. അതുകൊണ്ടു തന്നെ അന്നത്തെ ഇടപാടുകൾ മറയ്ക്കാനുള്ള അട്ടിമറിയാണ് ദുരൂഹമായ തീപിടിത്തമെന്ന ആക്ഷപം ശരിവയ്ക്കുന്നതാണ് ഈ തീക്കളി.

Continue Reading

Featured