Connect with us
48 birthday
top banner (1)

Ernakulam

കടം വാങ്ങിയ പണവും സ്വർണവും തിരികെ ചോദിച്ചു, പെൺസുഹൃത്തിനെ വനത്തിനുള്ളിലെത്തിച്ചു കൊലപ്പെടുത്തി

Avatar

Published

on

അങ്കമാലി: സൂപ്പർ മാർക്കറ്റിലെ ജീവനക്കാരൻ പെൺസുഹൃത്തിനെ വനത്തിലെത്തിച്ചു കൊലപ്പടുത്തി. ആറു ദിവസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെടുത്തു. വിവാഹിതയായ സുഹൃത്തിനെ ഷാൽ കഴുത്തിൽ ചുറ്റിയാണു കൊലപ്പെടുത്തിയതെന്നു പ്രതി സമ്മതിച്ചു. പൊലീസ് പറയുന്നത്: അങ്കമാലിയിലെ സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേളാണ് അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26). ഇതേ സ്ഥാപനത്തിലെ ജീനക്കാരനാണ് അഖിൽ. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദം മുതലാക്കി അഖിൽ പലപ്പോഴായി 12 പവൻ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി.
അടുത്ത കാലത്ത് പണവും സ്വർണവും പണവും ആവശ്യപ്പെട്ട് ആതിര സുഹൃത്തിനെ നിരന്തരം ഫോണിൽ വിളിക്കുമായിരുന്നു. ഏതാനും ദിവസം മുമ്പ് സ്വർണം മടക്കി നല്കാമെന്നും അതിനു മുൻപ് ഒരു യാത്ര പോകാമെന്നും പറഞ്ഞ് അഖിൽ ആതിരയെ പ്രലോഭിപ്പിച്ചു. തുടർന്ന് അങ്കമാലിയിൽ നിന്ന് റെന്റ് എ കാർ വാടകയ്ക്കെടുത്ത് ഇരുവരും യാത്ര പുറപ്പെട്ടു. ആതിരപ്പിള്ളിയിലേക്കെന്നായിരുന്നു ധരിപ്പിച്ചത്. എന്നാൽ തുമ്പൂർമൂഴിയിലെത്തിയപ്പോൾ ഇരുവരും കാറിൽ നിന്നിറങ്ങി. അഖിൽ തന്ത്രപൂർവം ആതിരയെ ഉൾവനത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. മുന്നൂറു മീറ്റർ ഉള്ളിലെത്തിയപ്പോൾ അഖിൽ ആതിരയെ മർദിച്ചു വീഴ്ത്തി. നിലത്തു വീണ ആതിരയുടെ കഴുത്തിൽ അവരുടെ തന്നെ ഷാൾ മുറുക്കി കൊലപ്പെടുത്തി വനത്തിൽ ഉപക്ഷിച്ചു മടങ്ങി.
യുവതിയെ കാണാനില്ലെന്ന ഭർത്താവ് സനലിന്റെ പരാതിയിൽ കാലടി പലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇവരുടെ ഫോൺ കോളുകൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് അഖിലിനെ സംശയിക്കാൻ കാരണം. വിശദമായ ചോദ്യം ചയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. ഇന്നു പുലർച്ചെ പ്രതിയുമായി തുമ്പൂർമൂഴി വനമേഖലയിലെത്തിയ പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

‘നടന്‍ ദിലീപ് നിരപരാധി’ എന്ന വിവാദ പരാമര്‍ശം; അതിജീവിതയുടെ ഹര്‍ജിയില്‍ ആര്‍ ശ്രീലേഖ ഇന്ന് മറുപടി നല്‍കും

Published

on

കൊച്ചി: ആക്രമിക്കപ്പെട്ട അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആര്‍ ശ്രീലേഖ ഇന്ന് മറുപടി നല്‍കിയേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആര്‍ ശ്രീലേഖയ്ക്ക് എതിരായ കേസ് പരിഗണിക്കുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന ആര്‍ ശ്രീലേഖയുടെ വിവാദ പരാമര്‍ശത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദിലീപും കോടതിയലക്ഷ്യ കേസില്‍ എതിര്‍ കക്ഷിയാണ്. പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹര്‍ജി. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ദിലീപിന് അനുകൂലമായി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു.

Advertisement
inner ad

കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖ ആരോപിച്ചത്. അതിനുശേഷം ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും ദിലീപിന് അനുകൂലമായി ശ്രീലേഖ രംഗത്ത് വന്നിരുന്നു. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ഈ കേസ് തീരാന്‍ പോകുന്നില്ലെന്നും ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

ജോളി മധുവിന്റെ മരണം; കൊച്ചി കയർ ബോർഡ് ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Published

on

കൊച്ചി: മേൽ ഉദ്യോഗസ്ഥർക്കെതിരെ തൊഴിൽ പീഡന പരാതി നൽകിയതിന് പിന്നാലെ മരണത്തിന് കീഴടങ്ങിയ കയർ ബോർഡിലെ ഉദ്യോഗസ്ഥ ജോളി മധുവിൻ്റെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോപണ വിധേയനായ ബോർഡ് സെക്രട്ടറിയുടെ രാജി ആവശ്യപ്പെട്ടാണ് കൊച്ചിയിലെ കയർ ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പലതവണ പരാതി നൽകിയിട്ടും ജോളി മധുവിന് നീതി ലഭിച്ചില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു.

‘ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ത്രീകൾ എത്ര അരക്ഷിതരാണെന്ന് വ്യക്തമാക്കുകയാണ് ജോളി മധുവിൻ്റെ മരണം. പലതവണ പരാതി നൽകിയിട്ടും ജോളി മധുവിന് നീതി ലഭിച്ചില്ല. കാൻസർ അതിജീവിത എന്ന പരിഗണന പോലും കൊടുത്തില്ല. അഴിമതിക്കാർക്കെതിരെ ശബ്ദിച്ചതിനാണ് ജോളിക്കെതിരെ പ്രതികാര നടപടിയെടുത്തത്’ ഡിസിസി അധ്യക്ഷൻ പറഞ്ഞു.കയർ ബോർഡ് ഓഫീസിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു നീക്കി

Advertisement
inner ad
Continue Reading

Ernakulam

പാതിവിലത്തട്ടിപ്പ് കേസ്: പ്രതി അനന്തു കൃഷ്ണന്‍റെ ജാമ്യാപേക്ഷ തള്ളി

Published

on

എറണാകുളം: പാതിവില തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന്‍റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ ജുഡീഷൽ ഫസ്റ്റ്ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അനന്തു പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ ആണെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അനന്തുകൃഷ്ണനെതിരെ മറ്റ് പോലീസ് സ്റ്റേഷനുകളിലും കേസുണ്ട് സർക്കാർ കോടതിയെ അറിയിച്ചു. അനന്തു കൃഷ്ണനെ കൊച്ചിയിലും ഇടുക്കിയിലുമെത്തിച്ച് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലുള്ള സോഷ്യോ ഇക്കണോമിക്കല്‍ ആന്‍ഡ് എന്‍വയോണ്‍മെന്‍റല്‍ സൊസൈറ്റിയിലെ 1222 അംഗങ്ങളില്‍നിന്നായി സ്‌കൂട്ടര്‍ നല്‍കുന്നതിന് 60,000 രൂപ വീതം 7,33,20,000 രൂപയും 127 പേരില്‍നിന്നു തയ്യല്‍ മെഷീന്‍ ഇനത്തില്‍ 11,31,000 രൂപയും ലാപ്‌ടോപ് ഇനത്തില്‍ 30,000 രൂപ വീതം 51 പേരില്‍നിന്ന് 15,30,000 രൂപയും ഉള്‍പ്പെടെ മൊത്തം 7,59,81,00 രൂപ അനന്തുവിന്‍റെ പ്രഫഷണല്‍ സര്‍വീസ് ഇന്നൊവേഷന്‍ എന്ന സ്ഥാപനത്തിന്‍റെ എറണാകുളം ഇയ്യാട്ടില്‍മുക്ക് എച്ച്ഡിഎഫ്‌സി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

Continue Reading

Featured