Connect with us
48 birthday
top banner (1)

Featured

1500 കോടിയുടെ പദ്ധതി കുടിൽ വ്യവസായം പോലെ കൈകാര്യം ചെയ്യുന്നു: വി.ഡി. സതീശൻ

Avatar

Published

on

  • കെ ഫോൺ പദ്ധതി അടിമുടി അഴിമതിയെന്ന് ആരോപണം

തിരുവനന്തപുരം: കെ ഫോൺ മുഖേന സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുടിൽ വ്യവസായത്തിന് ഓൺലൈനായി സാധനം വാങ്ങുന്നത് പോലെയാണോ 1500 കോടിയുടെ പദ്ധതിക്ക് ചൈനയിൽ നിന്നും നിലവാരം കുറഞ്ഞ കേബിൾ വാങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു. കന്റോൺമെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
എ.ഐ ക്യാമറ, കെ ഫോൺ പദ്ധതികളിലെ അഴിമതി സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി ഇന്നലെ പരിഹസിച്ചു. പ്രതിപക്ഷം കെ ഫോൺ പദ്ധതിയെയല്ല, അഴിമതിയെയാണ് വിമർശിച്ചത്. അഴിമതിയെ കുറിച്ച് മിണ്ടാതെ പദ്ധതിയെ കുറിച്ച് മാത്രമാണ് മുഖ്യമന്ത്രി സംസാരിച്ചത്. സൗജന്യമായി ഇന്റർനെറ്റ് നൽകുന്ന പദ്ധതിയെ പ്രതിപക്ഷം വിമർശിച്ചിട്ടില്ല. 1028 കോടിയുടെ പദ്ധതി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 500 കോടിയിലധികം ടെൻഡർ എക്‌സസ് നൽകി 1548 കോടിയാക്കി ഉയർത്തി. പത്ത് ശതമാനത്തിൽ കൂടുതൽ ടെൻഡർ എക്‌സസ് നൽകാൻ പാടില്ലെന്ന ധനകാര്യവകുപ്പിന്റെ ഉത്തരവ് നിലനിൽക്കെയാണ് വെറുമൊരു കത്തിന്റെ അടിസ്ഥാനത്തിൽ ടെൻഡർ എക്‌സസ് 50 ശതമാനമാക്കി ഉയർത്തിയത്. ഇത് അഴിമതിയാണെന്നു സതീശൻ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് കെ ഫോൺ ടെൻഡർ നൽകിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഭെൽ കറക്ക് കമ്പനിയായ എസ്.ആർ.ഐ.ടിക്കു കരാർ മറിച്ചു നൽകി. എസ്.ആർ.ഐ.ടി അശോക് ബിഡ്‌കോണിനും അശോക് ബിഡ്‌കോൺ മുഖ്യമന്ത്രിക്ക് ബന്ധമുള്ള പ്രസാഡിയോയ്ക്കും കരാർ നൽകി. അതാണ് അഴിമതിയന്നാണു പ്രതിപക്ഷം പറയുന്നത്.
20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുമെന്ന് പറഞ്ഞിട്ട് 60000 പേർക്ക് നൽകാനുള്ള ലൈസൻസ് മാത്രമാണ് സർക്കാരിന്റെ പക്കലുള്ളത്. 2.5 ലക്ഷം പേർക്ക് ഇന്റർനെറ്റ് നൽകാനുള്ള ഒരു ടെൻഡർ കൂടി വിളിച്ചപ്പോൾ അത് സിറ്റ്‌സ എന്ന കമ്പനിക്ക് കിട്ടി. അപ്പോൾ മറ്റ് കറക്ക് കമ്പനികൾ ചേർന്ന് നൽകിയ പരാതി അനുസരിച്ച് ഒന്നാം സ്ഥാനത്തെത്തിയ സിറ്റ്‌സയെ പുറത്താക്കി. പിന്നീട് എസ്.ആർ.ഐ.ടിയുമായി ബന്ധപ്പെട്ട കമ്പനികൾക്ക് ഇതേ ടെൻഡർ കിട്ടുന്നതിന് വേണ്ടി വ്യവസ്ഥകളിൽ മാറ്റം വരുത്തി. ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് തട്ടിപ്പ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisement
inner ad

Featured

മത്സരത്തിനിടെ ഹൃദയാഘാതം, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

ധാക്ക: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ലീഗിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിന്റെ നായകനാണ് 36കാരനായ തമീം.

ഓപ്പണറായി ഇറങ്ങിയ താരത്തിന് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് അടിയന്തര വൈദ്യസഹായം നൽകുകയുമായിരുന്നു. തുടർന്ന് ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഫാസിലതുനൈസ ആശുപത്രിയിലേക്ക് മാറ്റുക യായിരുന്നു.
ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങാൻ തമീം ആവശ്യപ്പെട്ടതായും മടങ്ങുന്നതിനിടെ ആംബുലൻസിൽവച്ച് ഹൃദയാഘാതം സംഭവിച്ചു. തമീമിൻ്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യൻ ഡോ. ദേബാഷിഷ് ചൗധരി അറിയിച്ചു. തുടർചികിത്സയ്ക്കായി ധാക്കയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും തുടരുകയാണ്.

Advertisement
inner ad

ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ തമീം ഇഖ്ബാൽ ദേശീയ ടീമിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ഇഖ്ബാൽ രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2023 ജൂലൈയിൽ, ഇഖ്ബാൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ തൻ്റെ തീരുമാനം മാറ്റുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured

കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു

Published

on

കോട്ടയം: കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു. ചെമ്പ് കെഎസ്‌ഇബി ഓഫീസിലാണ് സംഭവം. 45കാരനായ അനില്‍ കുമാറാണ് മരിച്ചത്. ചെമ്പ് കെഎസ്‌ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍.രാവിലെ ഓഫീസില്‍ വച്ച്‌ അനില്‍ കുഴഞ്ഞു വീണതോടെ മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം. ഭാര്യ: രശ്മി, മക്കള്‍: ശ്രീഹരി, നവ്യശ്രീ

Continue Reading

Featured

ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് മരിച്ചത്

Published

on

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്.പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയില്‍വേ ട്രാക്കില്‍ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Featured