Connect with us
48 birthday
top banner (1)

Kerala

‘കരിങ്കൊടിപ്പേടി’; വിഐപി സുരക്ഷയ്ക്ക് പ്രത്യേക ഉദ്യോഗസ്ഥൻ

Avatar

Published

on

തിരുവനന്തപുരം: ജനദ്രോഹ ഭരണത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ യുവജന സംഘടനകളും സർവകലാശാല സെനറ്റ് അംഗങ്ങളുടെ നിയമനപ്പട്ടികയുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതു യുവജന, വിദ്യാർത്ഥി സംഘടനകളുടെയും കരിങ്കൊടി പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ വിഐപി സുരക്ഷാ ഡ്യൂട്ടിക്ക് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാൻ ആലോചന. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും മറ്റു വിഐപികളുടെയും സുരക്ഷയ്ക്കായി തലസ്ഥാന നഗരത്തിൽ ഡപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള (ഡിസിപി) ഉദ്യോഗസ്ഥനെ നിയമിക്കാനാണ് ആലോചന. ഇതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ ഐജി നാഗരാജുവിനോട് സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ് ആവശ്യപ്പെട്ടു. ഡിജിപി അടുത്തിടെ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രിയുടെയും ഗവർണറുടെയും സുരക്ഷ ചർച്ചയായി. ഗവർണർക്കു നേരെ പാളയത്ത് കരിങ്കൊടി പ്രതിഷേധമുണ്ടായപ്പോൾ സിറ്റി പൊലീസ് കമ്മിഷണറോ, ക്രമസമാധാന ചുമതലയുള്ള ഡിസിപിയോ സ്ഥലത്തുണ്ടായിരുന്നില്ല. എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിൽ അടിച്ചു.
സംഭവത്തിൽ ഗവർണർ ഡിജിപിയോട് റിപ്പോർട്ടും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതും യോഗങ്ങളിലും ദൈനംദിന പരിപാടികളിലും സുരക്ഷാ മേൽനോട്ടം വഹിക്കുന്നതും വിഐപി സുരക്ഷയുടെ ഭാഗമാണെന്ന് സംസ്ഥാന പൊലീസ് മേധാവി യോഗത്തിൽ വ്യക്തമാക്കി. വിഐപി സുരക്ഷയ്ക്കായി മാത്രം ഡിസിപി തസ്തിക സൃഷ്ടിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ യോഗത്തിൽ ആവശ്യപ്പെട്ടു.
ക്രമസമാധാന ചുമതലയുള്ള ഡിസിപിക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. വിഐപി സുരക്ഷയിൽനിന്നു മാറ്റിയാലേ നഗരത്തിലെ മറ്റു ക്രമസമാധാന പ്രശ്നങ്ങളിലും കേസുകളിലും ഇടപെടാൻ കഴിയൂ എന്നും കമ്മിഷണർ വ്യക്തമാക്കി. മുഖ്യമന്ത്രി തലസ്ഥാനത്തുള്ള ദിവസങ്ങളിൽ രണ്ടിലധികം സർക്കാർ പരിപാടികളെങ്കിലും മിക്കപ്പോഴും ഉണ്ടാകാറുണ്ട്. വിഐപി ഡ്യൂട്ടി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിനായി മാത്രം മണിക്കൂറുകൾ ചെലവഴിക്കേണ്ട സാഹചര്യമാണ്. പ്രതിഷേധങ്ങളോ ക്രമസമാധാന പ്രശ്നമോ നഗരത്തിൽ ഉണ്ടായാൽ വേഗം സ്ഥലത്തെത്താനോ നടപടിയെടുക്കാനോ കഴിയാറില്ല. വിഐപി സുരക്ഷയ്ക്കായി മാത്രം ഡിസിപി തസ്തിക രൂപീകരിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഒമ്പത് വർഷത്തെ ഇടത് ഭരണം സിവിൽ സർവ്വീസിനെ ഒരുപതിറ്റാണ്ട് പിന്നോട്ടടിച്ചു; ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ ജീവനക്കാരും അദ്ധ്യാപകരും 2025 ജനുവരി 22 ന് പണിമുടക്കുമെന്ന് കേരള എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ ) തിരുവനന്തപുരം കമ്മിറ്റി സംഘടിപ്പിച്ച ജനുവരി 22 പണിമുടക്ക് സാഹായ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണം, ശമ്പള പരിഷ്കരണ കുടിശ്ശിക, പങ്കാളിത്ത പെൻഷൻ, ലീവ് സറണ്ടർ, മെഡി സെപ്പ്, തുടങ്ങിവയിലെ ആനുകൂല്യ നിഷേധനങ്ങൾക്കൊപ്പം കേരളത്തിന്റെ അന്തസ്സുയർത്തിയിരുന്ന പൊതു വിദ്യാഭ്യാസസരംഗം, ആരോഗ്യ രംഗം, ഉന്നത വിദ്യാഭ്യാസ രംഗം എന്നിവയുടെ കെടുകാര്യസ്ഥതയിൽ കേരളം താറുമാറായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2019 മുതൽ തത്വത്തിൽ യാതൊരു ആനുകൂല്യങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആറുഗഡു (19%) ക്ഷാമബത്തയാണ് കുടിശ്ശികയായിട്ടുള്ളത്. 2025 ജനുവരി മാസം ലഭിക്കാനുള്ള 1 ഗഡു (3%) കൂടിയാകുമ്പോൾ അത് 7 ഗഡു ( 23%) ആയി വർദ്ധിച്ചിരിക്കുകയാണ്.
ജീവനക്കാർക്ക് 5 വർഷമായി ലീവ് സറണ്ടർ ഇല്ല. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളിലായി പങ്കാളിത്ത പെൻഷൻ പിൻ വലിക്കും എന്ന് പ്രകടനപത്രികയിൽ
വാഗ്ദാനം നൽകിക്കൊണ്ട് അധികാരത്തിൽ എത്തിയ സർക്കാർ 103 മാസം കഴിഞ്ഞിട്ടും പിൻവലിക്കുക മാത്രമല്ല പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടി അതിൽ പങ്കാളികളാക്കി. മാത്രമല്ല കേന്ദ്രത്തിൽ നിന്നും 5721 കോടി രൂപ പങ്കാളിത്ത പെൻഷൻ ജീവനക്കാരെ പണയം വച്ച് വായ്പ്പയെടുത്ത് വഞ്ചന നടത്തിയിരിക്കുകയാണ്. സർക്കാർ വിഹിതമില്ലാതെ ജീവനക്കാരിൽ നിന്നും മാസാമാസം കൃത്യമായി വിഹിതം പിടിച്ചെടുക്കുകയും കാര്യക്ഷമമായ ചികിത്സാ സഹായം ലഭ്യമാക്കാതെ സമ്പൂർണ്ണ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയെ അട്ടിമറിച്ച് നടപ്പിലാക്കിയ മെഡി സെപ്പ് വെറും ഉഡായിസിപ്പ് ആയിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് വാർഷിക പരീക്ഷകളിൽ ചോദ്യ പേപ്പറുകൾ ചോരുന്നത് സമൂഹത്തിൽ പുതു തലമുറയെ വാർത്തെടുക്കുന്നതിൽ സർക്കാരിന്റെ കഴിവില്ലായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്.
സമസ്ഥ മേഖലയിലും പരാജയപ്പെട്ട് ഇനിയുള്ള ഒരു വർഷഭരണക്കാലം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണം എന്ന ഗതിയിൽ ഈ സർക്കാർ കപ്പൽ ആടിയുലയുകയാണ്. 9 വർഷത്തെ ഇടത് ഭരണം സിവിൽ സർവ്വീസിനെ 10 വർഷം പിന്നോട്ടടിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.എസ്.ടി എ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽ മുഖ്യപ്രഭാഷണം നടത്തി. ജോർജ്ജ് ആന്റണി അധ്യക്ഷത വഹിച്ചു, ബിജു തോമസ് സ്വാഗതം ആശംസിച്ചു. വി.എസ് രാഘേഷ്, അരുൺ ജി ദാസ്,എസ് വി.ബിജു,രതീഷ് രാജൻ, പ്രിൻസ്.പി,റെനി രാജ്, അനസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Kerala

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലം​ഗ കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

Published

on

തൃശൂർ: ഭാരതപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നാലംഗ കുടുംബത്തിലെ ഒരാള്‍ മരിച്ചു. ചെറുതുരുത്തി സ്വദേശിനി റെയ്ഹാനയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് കബീര്‍, മകള്‍ സെറ (10), കബീറിന്റ സഹോദരിയുടെ മകന്‍ സനു എന്ന് വിളിക്കുന്ന ഹയാന്‍ (12) എന്നിവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നാണ്. കുളിക്കുന്നതിനിടെ നാല് പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. നാലുപേരും ഒഴുക്കില്‍പ്പെടുന്നത് കണ്ട പ്രദേശത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനിടെ റെയ്ഹാനയെ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ചെറുതുരുത്തി സ്വദേശികളായ ഇവര്‍ക്ക് പരിചതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.

Continue Reading

Kerala

റോഡരികിലെ കമാനത്തിൽ ബൈക്ക് ഇടിച്ച് അപകടം; പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

Published

on

തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയിൽ ബൈക്കിൽ നിന്ന് വീണ് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. ലഹരി വിരുദ്ധ സേനയിൽ അം​ഗമായ കെ ജി പ്രദീപാണ് മരിച്ചത്. വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് അപകടം. മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അക്കരപ്പുറത്ത് പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് കമാനം വെച്ചിട്ടുണ്ടായിരുന്നു. ഈ കമാനത്തിലിടിച്ചാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ ബൈക്കിൽ നിന്ന് തെറിച്ച് വീണ് അപകടത്തിൽ പെട്ടത്. അക്കരപ്പുറം സ്വദേശിയാണ്. മൃതദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Featured