Connect with us
48 birthday
top banner (1)

Kerala

ബിജെപിയുടേത് കേരളത്തെ മണിപ്പൂരാക്കാനുള്ള നീക്കം: കെ സി വേണുഗോപാൽ എംപി

Avatar

Published

on

പാലക്കാട്: കേരളത്തെ മറ്റൊരു മണിപ്പൂർ ആക്കുവാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും സിപിഎമ്മിന് സംഭവിച്ചിരിക്കുന്ന ജീർണത തെരഞ്ഞടുപ്പ് ഫലം കാണിച്ചു തരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ അധിവസിക്കുന്ന നാടാണ് പാലക്കാട്. വർഗീയതയുടെയും വിഭാഗീയതയുടെ മതിൽ തീർക്കുവാൻ ശ്രമിക്കുന്നവരെ പാലക്കാട് ജനത തള്ളിക്കളയുമെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് ഡീൽ ഉള്ളത്. ആ ഡീലിന്റെ ഫലമായാണ് തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിച്ചത്. പൂരം കലക്കിയതിലേക്ക് പോലും എത്തപ്പെട്ടതും അതേ ഡീൽ തന്നെയാണ്. ഇതെല്ലാം കേരളീയ സമൂഹം കാണുന്നുണ്ട്. സംഘപരിവാറിന് കേരളത്തിൽ ഇടം ഒരുക്കിയത് സിപിഎമ്മാണ്. കഴിഞ്ഞ 10 വർഷമായി ആ ബാന്ധവം ഏവരും കാണുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ സുരേഷ് ഗോപി രൂക്ഷമായ വെല്ലുവിളി നടത്തിയിട്ടും ഒരക്ഷരം മറുപടി പറയുവാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ബിജെപിയോട് ഭയവും വിധേയത്വവുമാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച കെട്ടുറപ്പോടെ ചിട്ടയായ പ്രവർത്തനങ്ങളാണ് പാലക്കാട് നടക്കുന്നത്. പ്രചാരണ രംഗത്ത് ബഹുദൂരം യുഡിഎഫ് മുൻപിൽ ആണ്. ജനകീയ പ്രശ്നങ്ങൾ പാടെ അവഗണിച്ച് ബാഹ്യമായ അജണ്ടകൾ വെച്ച് തെരഞ്ഞെടുപ്പിനെ തങ്ങൾക്ക് അനുകൂലമാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണെന്നും യുഡിഎഫ് ആധികാരിക വിജയം നേടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന മൂന്നു മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയം നേടും. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ സാധാരണക്കാർ മടുത്തു. എല്ലാ വിഭാഗം ജനങ്ങളും അസ്വസ്ഥരാണ്. ആ അസ്വസ്ഥത തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. തുടർഭരണം ധിക്കാരത്തിനുള്ള അവസരമായാണ് സംസ്ഥാന സർക്കാർ കണ്ടിരിക്കുന്നത്. അവർ ജനങ്ങൾക്കുമേൽ കുതിര കയറുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അണികൾ പോലും ഈ സർക്കാരിനെ വളരെയധികം മോശമായി വിലയിരുത്തി കഴിഞ്ഞു. സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ അധപതനത്തിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോഴുള്ള അധപതനത്തിന്റെ പൂർത്തീകരണമാകും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സംഭവിക്കുകയെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കണ്ണൂരിലെ എഡിഎമ്മിന്റെ മരണം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. പ്രതിയെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎം ഇപ്പോഴും സ്വീകരിക്കുന്നത്. അതുപോലെതന്നെ കളക്ടറിന്റെ വിഷയത്തിലെ മലക്കം മറിച്ചിൽ ഒട്ടും ശരിയായില്ല.സ്വന്തം സഹപ്രവർത്തകന്റെ മരണത്തിന് കാരണക്കാരായവരെ സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഒരു മിനിറ്റ് പോലും അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരുവാനുള്ള അർഹതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദിവ്യയുടെ കീഴടങ്ങൽ പോലും നാടകമായിരുന്നു. കേരളത്തിലെ പൊതുസമൂഹത്തെയാകെ പരിഹാസ്യരാക്കുന്ന നിലപാടാണ് സർക്കാർ വിഷയത്തിൽ സ്വീകരിച്ചതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Dubai

ഇൻകാസിന്റെ കാരുണ്യ തണലിൽ രതീഷ് നാട്ടിലേക്ക്

Published

on

ദുബായ് : തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രതീഷ് വിജയരാജ് 21 വർഷത്തെ പ്രവാസ ജീവിതത്തിന് തിരശ്ശീല നൽകി ഇൻകാസിന്റെ കാരുണ്യ തണലിൽ നാട്ടിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ രണ്ടര വർഷമായി
അൽഖുസിലെ കെട്ടിട തിണ്ണയിലായിരുന്നു രതീഷ് ജീവിതം തള്ളി നീക്കിയത്. തൊഴിൽ നഷ്ടമായതോടെ മാനസിക പ്രയാസവും രോഗങ്ങളും അലട്ടികൊണ്ടിരുന്നു.
ഓർമ്മശക്തിയും കുറഞ്ഞതോടു കൂടി സഹായങ്ങൾ നൽകാൻ തയ്യാറായവർക്കും നിരാശയായിരുന്നു ഫലം. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ യാതൊരു ബന്ധവുമില്ലാത്ത ജീവിതം. വിസയുടെ കലാവധി തീർന്നിട്ടും പുതുക്കാൻ കഴിയാത്തതിനാൽ
നാട്ടിലേക്കുള്ള യാത്രയും തടസ്സപ്പെട്ടു .
സമീപവാസികളും സുമനസ്സുകളും നൽകിയ ഭക്ഷണപൊതിയും ചെറു സഹായങ്ങളുമായിരുന്നു ജീവിതത്തെ മുന്നോട്ടുനയിച്ചത്.

ഇതിനിടയിലാണ് ദുബായ് ഇൻകാസ് മലപ്പുറം ജില്ല പ്രസിഡൻറ് നൗഫൽ സൂപ്പിയുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളായ ഇസ്മയിൽ വേങ്ങര, കാദർ എനു , മുസ്തഫ മാറാക്കര, ജാഫർ കൂട്ടായി, അഷറഫ് ടിപ്പു , ശിവശങ്കരൻ പാണ്ടിക്കാട് , നൗഷാദ് വാണിയമ്പലം,സക്കീർ കുളക്കാട് , മുഹമ്മദലി,
നൗഷാദ് വാണിയമ്പലം തുടങ്ങിവരുടെ നേതൃത്വത്തിലുള്ള ഇൻകാസ് വളണ്ടിയർ ടീം സഹായവുമായി എത്തിയത്. കൂടെ രതീഷിന്റെ നാട്ടുകാരനും അയൽവാസിയുമായ
സാബു ആറ്റിങ്ങലും ചേർന്നു. നാട്ടിലെ രതീഷിന്റെ കുടുംബത്തെയും ബന്ധുക്കളെയും കണ്ടെത്തി വിവരം അറിയിക്കുകയും ചെയ്തു. അതിന് വേണ്ടി ഇൻകാസ് പ്രവർത്തകനും പ്രവാസി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയുമായ സബീർ കോരാണിയുടെ നേതൃത്വത്തിൽ ചെയ്യുകയും ചെയ്‌തു.
രോഗവും ശരീരികമായ അവശത
യുമായി കഴിഞ്ഞിരുന്ന രതീഷിനെ
ഇൻകാസ് പ്രവർത്തകർ ഉടൻ തന്നെ
ദുബായ് റാഷിദ് ഹോസ്പിറ്റലിൽ
പ്രവേശിപ്പിച്ചു. അവിടെ രതീഷിന്
മികച്ച പരിചരണമാണ് ലഭിച്ചത്

Advertisement
inner ad

തുടർന്ന്, നാട്ടിലേക്ക് പോകുന്നതിനുള്ള ഔട്ട് പാസ്, പാസ്പോർട്ട് പുതുക്കൽ, മറ്റു രേഖകൾ, വിമാന ടിക്കറ്റ് എന്നിവ ഇൻകാസ് നാഷണൽകമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസിന്റെയും സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നുരിന്റെയും നേതൃത്വത്തിൽ, ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, പ്രജീഷ് വിളയിൽ എന്നിവർ തരപ്പെടുത്തി നൽകി. അതോടൊപ്പം നാട്ടിൽ രതീഷന്റെ വീട്ടുകാരെ കണ്ടെത്തി വിവരങ്ങൾ
അറിയിച്ചു. ഷാർജ എയർപോർട്ടിൽ രതീഷിനെ
യാത്ര അയക്കാൻ ഇൻകാസ് നാഷണൽകമ്മിറ്റി ജനാൽ സിക്രട്ടറി ബി. എ.നാസർ, വൈസ് പ്രസിഡന്റ്
ഷാജി ശംസുദ്ദീൻ, സ്റ്റേറ്റ് വർക്കിംഗ്
പ്രസിഡന്റ് പവിത്രൻ ബാലൻ , നൗഷാദ് ഉഴവൂർ, ഷംസീർ നാദാപുരം തുടങ്ങിയവർ സന്നിതരായിരുന്നു. വീൽചെയറിലുള്ള രതീഷിന്റെ
യാത്രയിൽ സഹായിയായി ഇൻകാസ് വോളണ്ടിയർ ടീം അംഗം മുസ്തഫ മാറാക്കര
അനുഗമിച്ചു.

Advertisement
inner ad
Continue Reading

Kerala

തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ച ആക്രമണം; സമഗ്രമായ അന്വേഷണം വേണം; ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റിലെ വനിതകളുൾപ്പെടയുള്ള നൂറോളം ജീവനക്കാരും നാട്ടുകാരും ഓഫീസ് വളപ്പിൽ കൂടുകൂട്ടിയിരുന്ന തേനീച്ചകളുടെ ആക്രമണത്തെത്തുടർന്ന് പരിഭ്രാന്തരായി ഒന്നര കിലോമീറ്റർ ദൂരം ഓടുകയും നിരവധി ഗുരുതരമായി ജീവനക്കാർക്ക് തേനീച്ച കുത്തേറ്റ സംഭവത്തിലും സമഗ്രമായ അന്വേഷണം വേണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ കളക്ടറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ പത്തോളം ഇടങ്ങളിൽ തൂക്ക് തേനീച്ച ഇനത്തിൽപ്പെടുന്ന ‘കില്ലർ ബീസ് ‘ കൂടുകൂട്ടിയിരിക്കുന്നതായി ജീവനക്കാർ പലവട്ടം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. പൊതുജനങ്ങൾ രാപകൽ ഭേദമന്യേ വ്യവഹാരങ്ങൾക്ക് എത്തിച്ചേരുന്ന ഭരണസിരാകേന്ദ്രത്തിൽ അത്യന്തം ഭീഷണി ഉയർത്തിയാണ് തേനീച്ച കൂടുകൾ നിലനിന്നിരുന്നത്.
ജില്ലാ കളക്ടറുടെ ഇ-മെയിലിൽ ബോംബ് ഭീഷണി ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് അപകടമുണ്ടായത് എന്ന് സംശയിക്കുന്നു. തേനീച്ചയുടെ കുത്തേറ്റ ജീവനക്കാരും പൊതുജനങ്ങളും സിവിൽ സ്റ്റേഷനിൽ നിന്നും കുടപ്പനക്കുന്ന് ജംഗ്ഷൻ വരെ ഓടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് കാരണമായ തേനീച്ച കൂടുകൾ കെട്ടിടത്തിൽ തന്നെ സ്ഥിതി ചെയ്യുകയാണ്. നഗരമധ്യത്ത് തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇത് ഉടനടി നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ച് ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Cinema

‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’; സിനിമ തെറ്റായ സന്ദേശമെന്ന് അഡ്വ.വിഷ്ണു വിജയൻ

Published

on

കൊച്ചി: നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്ന സിനിമ നൽകുന്നത് തെറ്റായ സന്ദേശമെന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.വിഷ്ണു വിജയൻ. സിനിമ ചർച്ചയ്ക്ക് വെക്കുന്ന പ്രമേയം സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് ഈ കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Advertisement
inner ad

നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്ന സിനിമ ഇന്നലെയാണ് കണ്ടത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഒരു നാട്ടിൻ പുറത്തെ തറവാടാണ് കഥ നടക്കുന്ന പശ്ചാത്തലം. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിലുടനീളമുള്ളത്. നാരായണീയുടെ മൂന്ന് ആൺമക്കളും മൂന്ന് തരത്തിലാണ് തങ്ങളുടെ ജീവിതങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. മൂന്ന് ആണ്‍മക്കളില്‍ മനസില്‍ ഏറ്റവും ഏറ്റവും അധികം പതിഞ്ഞത് ജോജു അവതരിപ്പിച്ച സേതു എന്ന കഥാപാത്രമാണ്. സഹോദരങ്ങൾക്കിടയിൽ എന്തെങ്കിലും മൂല്യങ്ങൾ ഉണ്ടെങ്കിൽ ഉള്ളത് അയാൾക്കാണെന്ന് നമുക്ക് തോന്നും. മറ്റുള്ളവരുടെ ഉള്ളിലെ ചിന്തകള്‍ എങ്ങനെയാണെന്ന് മനസിലാക്കാന്‍ ഒരുപാട് സമയം വേണ്ടി വരുമെങ്കിലും സേതു എങ്ങനെയുള്ള ആളാണെന്ന് എളുപ്പം മനസിലാക്കാൻ നമുക്ക് കഴിയും. സിനിമയിൽ അഭിനയിച്ച മുഴുവൻ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു എന്നതിൽ തർക്കമില്ല. അപ്പോഴും മനസ്സിനെ വല്ലാതെ അലട്ടിയ ചില സന്ദർഭങ്ങളും ഈ സിനിമയിലുണ്ട്. അത് സഹോദരങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധമാണ്. കഴിഞ്ഞദിവസം ഒരു മാധ്യമത്തിന് സംവിധായകൻ നൽകിയ അഭിമുഖത്തിൽ ചില വാദങ്ങൾ ഉയർത്തി ആ രംഗങ്ങളെ ന്യായീകരിക്കുന്നതായി കണ്ടു. ആ സഹോദരങ്ങൾ ചെറുപ്പത്തിൽ എവിടെയും കണ്ടുമുട്ടുന്നില്ലെന്നും പക്വതയെത്തിയ ശേഷമാണ് ഇരുവരും കാണുന്നതും സൗഹൃദത്തിൽ ആകുന്നതും അവർക്കിടയിൽ ലൈംഗിക ബന്ധം ഉൾപ്പെടെയുള്ളവ സംഭവിക്കുന്നതെന്നും സംവിധായകൻ പറയുകയുണ്ടായി. ആതിര, നിഖിൽ എന്നീ രണ്ടു കുട്ടികളുടെ ബന്ധത്തെപ്പറ്റി പറയുമ്പോൾ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അത് സമൂഹത്തിൽ ഏതുതരം സന്ദേശമാണ് നൽകുകയെന്നത് സിനിമയുടെ പിന്നണിയുള്ളവർ ചിന്തിക്കേണ്ടതായിരുന്നു. തന്റെ ചിത്രത്തിലൂടെ സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകുകയല്ല ഉദ്ദേശമെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കുന്നുണ്ട്. അതുതന്നെയാണ് പ്രമേയം ഉയർത്തി അതിലുള്ള ആശങ്കയും പങ്കുവെക്കുന്നത്. ലഹരി ഉപയോഗവും അതേ തുടർന്നുള്ള കുറ്റകൃത്യങ്ങളും വ്യാപകമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിനിടയിൽ രക്ത ബന്ധങ്ങൾക്കിടയിലെ ലൈംഗികബന്ധവും മറ്റും പ്രമേയമായി ഒരു ചിത്രം പുറത്തിറങ്ങുമ്പോൾ സമൂഹത്തിൽ അത് അശുഭകരമായ തലങ്ങളാകും പങ്കുവെക്കപ്പെടുക. ഇപ്പോൾ തന്നെ സമൂഹത്തിൽ ആഴത്തിലുള്ള ലഹരി ഉപയോഗത്തിനും വയലൻസിനും വഴിയൊരുക്കിയതിൽ സിനിമകളുടെ സാന്നിധ്യം നമുക്ക് അറിയാവുന്നതാണ്. ജോജുവിന്റെ തന്നെ ചുരുളി എന്ന ചിത്രത്തിലെ അസഭ്യം നിറഞ്ഞ ഡയലോഗുകൾ ഈ നാട്ടിലെ കുട്ടികൾപോലും വ്യാപകമായി ഉപയോഗിക്കുന്നു. ഈ അടുത്ത് ഇറങ്ങിയ മാർക്കോയും ഏതു തലത്തിൽ നിന്നുകൊണ്ടാണ് പ്രേക്ഷകരെ സ്വാധീനിച്ചതെന്നും നമുക്കറിയാം. ആരുടെയെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുകയല്ല. മറിച്ച് ഇത്തരം പ്രമേയങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുവാൻ ഇടയുള്ള അനന്തരഫലങ്ങളെ ഓർമപ്പെടുത്തുകയാണ്.

Advertisement
inner ad
Continue Reading

Featured