Connect with us
48 birthday
top banner (1)

Kerala

ബിഷപ്പിനെ മുന്‍നിര്‍ത്തി സിപിഎമ്മില്‍
പിണറായിക്കെതിരെ പടനീക്കം

Avatar

Published

on

പത്തനംതിട്ട: ലോകസഭാ തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ ഇടതുസര്‍ക്കാരിനെതിരായി യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നടത്തിയ വിമര്‍ശനം സിപിഎമ്മിനകത്ത് പിണറായി വിജയനെതിരേ രൂപപ്പെടുന്ന ധ്രുവീകരണത്തിന്റെ ആദ്യ വെടിയൊച്ചയെന്ന് സൂചന. പിണറായി വിജയന്‍ വിവരദോഷിയെന്ന് ബിഷപ്പിനെ വിശേഷിപ്പിച്ചത് പാര്‍ട്ടിക്കകത്ത് തനിക്കെതിരേ രൂപപ്പെടുന്ന കരുനീക്കങ്ങളെ മനസിലാക്കി തന്നെയാണ്.

തിരിച്ചടികള്‍ എന്തുകൊണ്ടാണെന്നു സിപിഎമ്മും ഇടതു കക്ഷികളും മനസിലാക്കണമെന്നും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നുമാണ് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചത്. പിണറായി തള്ളിപ്പറഞ്ഞിട്ടും വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

Advertisement
inner ad


സിപിഎമ്മിലെ പ്രമുഖരായ ചില നേതാക്കളുടെ പിന്‍ബലത്തിലാണ് പിണറായിയെ ലക്ഷ്യമിട്ട് ബിഷപ്പ് വിമര്‍ശനമുന്നയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഡോ.തോമസ് ഐസക്കടക്കം ചില നേതാക്കള്‍ പിണറായിക്കെതിരേ പാര്‍ട്ടിക്കകത്ത് കരുനീക്കങ്ങള്‍ നടത്തുന്നതായി നേരത്തേ സൂചനകളുണ്ടായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ പിണറായി പക്ഷം പതറി നില്‍ക്കുമ്പോള്‍ അവസരം നോക്കി ആഞ്ഞടിക്കാനുള്ള നീക്കത്തിലാണ് സിപിഎമ്മിനകത്തെ പിണറായി വിരുദ്ധപക്ഷമുള്ളത്.

സിപിഎമ്മിനോട് എപ്പോഴും ഐക്യപ്പെട്ടു നില്‍ക്കുന്ന ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ തന്നെ പിണറായി വിരുദ്ധപക്ഷം പരസ്യവിമര്‍ശനത്തിനു രംഗത്തിറക്കിയെന്നു വേണം കരുതാന്‍. പാര്‍ട്ടി കൂറ് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള ഒരു വൈദികനെ പിണറായി വിജയനെ പോലൊരു നേതാവ് വിവരദോഷിയെന്ന് വിളിച്ചത് പാര്‍ട്ടിക്കകത്തെ ചിലരുടെ രഹസ്യ അജണ്ട് മനസിലാക്കി തന്നെയാണെന്ന് വ്യക്തം.

Advertisement
inner ad


2012-ല്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സിപിഎം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ചരിത്രചിത്ര പ്രദര്‍ശനത്തില്‍ വിപ്ലവകാരികള്‍ക്കൊപ്പം യേശുക്രിസ്തുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദമായ ഘട്ടത്തില്‍ സിപിഎമ്മിന്റെ രക്ഷക്കെത്തിയ ബിഷപ്പാണ് മാര്‍ കൂറിലോസ്. എല്ലാ സഭകളും സിപിഎമ്മിനെതിരെ തിരിഞ്ഞ് വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കവേ ബിഷപ്പ് കൂറിലോസ് പ്രസ്തുത പ്രദര്‍ശനം നേരില്‍ കാണുകയും യേശുക്രിസ്തുവിനെ വിപ്ലവകാരി എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും പ്രഖ്യാപിക്കുകയുണ്ടായി. ചിത്ര പ്രദര്‍ശന വിവാദത്തില്‍ നിന്നും ഇടതുപക്ഷത്തിനെ കരകയറ്റിയ ഈ പ്രസ്താവന ഇടതു അനുകൂല മാധ്യമങ്ങളും നേതാക്കളും അക്കാലത്ത് ആഘോഷിച്ചതുമാണ്.

സഭയ്ക്കകത്ത് ഇതു വിവാദമായപ്പോഴും തന്റെ നിലപാടില്‍ നിന്നും അണുവിട മാറാന്‍ ബിഷപ്പ് കൂറിലോസ് തയ്യാറല്ലായിരുന്നു. നിലപാട് മാറ്റിപ്പറയാനുള്ള സമ്മര്‍ദ്ദം ഉണ്ടായാല്‍ ബിഷപ്പ് പദവി രാജിവയ്ക്കും എന്ന ഉറച്ച നിലപാട് അദ്ദേഹം സ്വീകരിച്ചു. സിപിഎം യുവജന, വിദ്യാര്‍ത്ഥി സംഘടനാവേദികളിലും പാര്‍ട്ടി സമ്മേളന സെമിനാറുകളിലും പ്രാസംഗികനായി എത്താറുള്ള ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ പിണറായിക്കെതിരായ നീക്കങ്ങള്‍ക്കായി സിപിഎമ്മിലെ ഒരു വിഭാഗം രംഗത്തിറക്കിയതാണെന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്ന രീതിയില്‍ ബിഷപ്പിനു പിന്തുണയുമായി സിപിഎമ്മിലെ ചില നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്.

Advertisement
inner ad

ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ.കെ പ്രകാശ് ബാബു ബിഷപ്പിന് പരസ്യമായ പിന്തുണ നല്‍കി പ്രസംഗിക്കുകയുണ്ടായി. ഉറച്ച നിലപാടുകള്‍ ഉറക്കെ തന്നെ പറയണമെന്നും അതു നല്ല വ്യക്തിയുടെ ലക്ഷണമാണെന്നുമായിരുന്നു പ്രകാശ് ബാബു പറഞ്ഞത്. സാമൂഹിക മാധ്യമങ്ങളിലും ഇടതനുകൂലികള്‍ ബിഷപ്പിന് പിന്തുണയുമായി പ്രചാരണം നടത്തുന്നുണ്ട്.

Advertisement
inner ad

Kerala

പത്തനംതിട്ടയിൽ സിഐടിയു നേതാവിന്റെ കൊലപാതകം; അറസ്റ്റിലായവരിൽ, ഡിവൈഎഫ്ഐ നേതാക്കളും

Published

on

പത്തനംതിട്ട: സിഐടിയു നേതാവ് ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.

കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തക നാണെന്ന് നിഖിലേഷിൻ്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.

Advertisement
inner ad

ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിൻ്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

Published

on

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

Continue Reading

Cinema

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് ചെയ്തു

Published

on

കൊച്ചി: ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ചിത്രത്തിലെ ഒരു ഗാനം വിജയ് യേശുദാസ് ലൈവ് ആയി ആലപിച്ചു. ചിത്രത്തിന്റെ മറ്റൊരു ഗാനത്തിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും താരങ്ങളും അക്ഷരാർത്ഥത്തിൽ വേദി കീഴടക്കി. കൊച്ചി ലുലു മാളിലെ ആയിരക്കണക്കിനുവരുന്ന പ്രേക്ഷകർക്ക് ആസ്വാദന മിഴിവേകുന്ന ചുവടുകൾ സമ്മാനിച്ച ചാക്കോച്ചൻ പ്രകടനത്തിന് ശേഷം വികാരഭരിതനായി തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ തന്നെയാണ് തന്റെ വിജയമെന്നും തിയേറ്ററിൽ നിങ്ങൾക്കിഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഓഫീസർ ഓൺ ഡ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജേക്സ്‌ ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശി കുമാറും ബേബി ജീനുമാണ്. വിജയ് യേശുദാസ്, ബേബി ജീൻ, രമ്യ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ ഗണത്തിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും.

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

Advertisement
inner ad

‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ‘നായാട്ടി’ന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

Advertisement
inner ad

ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

Advertisement
inner ad
Continue Reading

Featured