Featured
സി.വി പത്മരാജന് പിറന്നാൾ മധുരം, ആശംസകളുമായി സഹപ്രവർത്തകർ
കൊല്ലം: ഇന്ത്യൻ നാഷണൽ കോൺഗ്രസിലെയും കൊല്ലത്തെ പൊതുസമൂഹമണ്ഡലത്തിലെയും സൗമ്യദീപ്തമായ നിറസാന്നിധ്യം അഡ്വ. സി.വി പത്മരാജന് പിറന്നാൾ മധുരം. 93ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി നിരവധി പേരാണ് അദ്ദേഹത്തിന്റെ ആനന്ദവല്ലീശ്വരത്തെ വീട്ടിലും കൊല്ലം സഹകരണ അർബൻ ബാങ്കിലുമെത്തിയത്. വിദ്യാർഥി രാഷ്ട്രീയത്തിൽ തുടങ്ങി നീതിന്യായ, രാഷ്ട്രീയ, ഭരണ നിർവഹണ തലത്തിലെല്ലാം സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ച വച്ച ചരിത്രത്തിന് ഉടമയാണ് പത്മരാജൻ.
കൊല്ലം ജില്ലയിലെ പരവൂരിൽ ജനിച്ച് പരവൂർ, കൊല്ലം, ചങ്ങനാശേരി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം അധ്യാപകനായിട്ടാണ് പത്മരാജന്റെ സേവന മേഖലയ്ക്കു തുടക്കം. വിദ്യാർഥി ആയിരിക്കെ, വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കോൺഗ്രസിലേക്കു കടന്നുവന്ന പത്മരാജൻ പിന്നീടൊരിക്കലും കോൺഗ്രസ് വിട്ടൊരു രാഷ്ട്രീയം സ്വീകരിച്ചതേയില്ല. കൊല്ലത്തെ തിരക്കേറിയ അഭിഭാഷകനായിരിക്കുമ്പോഴും സജീവ രാഷ്‌ട്രീയത്തിൽ തുടർന്നു. ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റായി തുടങ്ങിയ അദ്ദേഹം പടിപടിയായി പാർട്ടിയുടെ സമുന്നത ഭാരവാഹിയായി. ഡിസിസി പ്രസിഡന്റ്, കെപിസിസി പ്രസിഡന്റ്, മന്ത്രി, ആക്റ്റിംഗ് മുഖ്യമന്ത്രി തുടങ്ങിയ നിലകളിലെല്ലാം പത്മരാജൻ തിളങ്ങി. പരവൂരിൽ അധ്യാപകനായി തുടങ്ങി, നിയമ ബിരുദം നേടി പരവൂരിലെയു കൊല്ലത്തെയും കോടതികളിൽ തിളങ്ങിയ ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മന്ത്രിസഭകളിൽ അംഗമായിരുന്നു. കയർ, സാമൂഹ്യ വികസനം, വൈദ്യുതി, ധനം, ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്തു.
അഭിഭാഷകവൃത്തിയിലും സജീവ രാഷ്ട്രീയത്തിലും ഉയർന്ന നിലയിലെത്തിയപ്പോഴും പത്മരാജൻ സാധാരണക്കാരുടെ ജീവൽപ്രശ്നങ്ങൾക്കൊപ്പം നിന്നു. സഹകരണ മേഖലയിലൂടെ സാധാരണക്കാരന്റെ സാമ്പത്തിക പ്രതിസന്ധികൾക്കു പരിഹാരം കണ്ടു. പ്രാഥമിക ക്ഷീര സഹകരണ സംഘം മുതൽ 800 കോടിയിലധികം രൂപയുടെ ടേൺ ഓവറുള്ള കൊല്ലം സഹകരണ അർബൻ ബാങ്ക് വരെ സഹകരണ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവന നിസ്തുലമാണ്. 93 വയസ് പൂർത്തിയാകുമ്പോഴും കൊല്ലം സഹകരണ അർബൻ ബാങ്കിൽ എത്താത്ത ഒരു ദിവസം പോലുമില്ല. രാഷ്ട്രീയത്തിൽ സമുന്നത പദവികൾ വഹിച്ച ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നു മാറി നിൽക്കുമ്പോഴും കൊല്ലത്തെ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും അദ്ദേഹം വഴികാട്ടിയും മാതൃകയുമാണ്. നവതി സ്മരണികയായി അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ പത്മരാഗം എന്ന കൃതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുതൽ കൊല്ലത്തെ മാധ്യമ- അഭിഭാഷക, സഹകരണ മേഖലയിലെ പ്രമുഖർ വരെ പത്മരാജന്റെ ജീവചരിത്രം വളരെ തെളിമയോടെ കോറിയിട്ടിട്ടുണ്ട്.
നവതി ആഘോഷിച്ച പത്മരാജന്റെ നൂറാം ജന്മദിനവും കൊല്ലത്തെ കോൺഗ്രസുകാർ ആഘോഷമാക്കുമെന്ന് ആശംസകൾ അറിയിക്കാനെത്തിയ ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് പറഞ്ഞു. ഡിസിസിയുടെ ആദരവും അദ്ദേഹം അർപ്പിച്ചു. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, രമേശ് ചെന്നിത്തല, വി.എം സുധീരൻ എന്നിവർ അദ്ദേഹത്തെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു. പി.സി. വിഷ്ണുനാഥ് എംഎൽഎ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, സെക്രട്ടറിമാരായ അഡ്വ.കെ ബേബിസൺ, സൂരജ് രവി, ബ്ലോക്ക് പ്രസിഡന്റ് ഗീതാകൃഷ്ണൻ, കൊല്ലം അർബൻ ബാങ്ക് ഡയറക്റ്റർമാരായ അഡ്വ. ശുഭദേവൻ, ദ്വാരക മോഹൻ, ഹേമചന്ദ്രൻ, താഹ കോയ, ശാന്തകുമാരി, മാനേജിങ് ഡയറക്റ്റർ ആർ. ശ്രീകുമാർ, ചീഫ് അക്കൗണ്ടന്റ് കെ.ബി അനിൽ കുമാർ തുടങ്ങിയവർ ആശംസകളുമായെത്തി. അർബൻബാങ്ക് ജീവനക്കാരും മാനേജ്മെന്റും പിറന്നാൾ സദ്യയൊരുക്കിയാണ് അവരുടെ സാരഥിക്ക് ആശംസയറിയിച്ചത്.
Delhi
ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: മലയാളിയായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു വിനോദ് ചന്ദ്രൻ. 2011 നവംബർ എട്ടിന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ 2023 മാർച്ച് 29നാണ് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായത്.
ജസ്റ്റീസ് വിനോദ് ചന്ദ്രൻ ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 33 ആയി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ വരെയാകാം.
Bengaluru
എടിഎമ്മിലേക്ക് പണവുമായി പോയ വാഹനത്തിലെ സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ചു കൊന്ന്,93 ലക്ഷം കവർന്നു
ബംഗളൂരു : കര്‍ണാടകയില്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും വെടിവെച്ചുകൊന്ന് കവര്‍ച്ച.ഗിരി വെങ്കടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ച രാവിലെ 11.30 ഓടേയാണ് സംഭവം. ബൈക്കിലെത്തിയ ആയുധധാരികളായ മോഷ്ടാക്കളാണ് ആക്രമണം നടത്തിയത്. രണ്ടു സെക്യൂരിറ്റി ജീവനക്കാരും തത്ക്ഷണം മരിച്ചു. എസ്ബിഐ എടിഎമ്മില്‍ നിറയ്ക്കാന്‍ കരുതിയിരുന്ന പണമാണ് കവര്‍ന്നത്.തിരക്കുള്ള ശിവാജി ചൗക്കിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ പണവുമായി പോകുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ നിറയൊഴിച്ചത്.മോഷ്ടാക്കള്‍ എട്ടു റൗണ്ടാണ് വെടിവെച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ വര്‍ധിപ്പിച്ചു. പ്രതികളെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
Featured
കഞ്ചിക്കോട് മദ്യനിര്‍മ്മാണ ശാല അനുവദിച്ച മന്ത്രിസഭ തീരുമാനം ദുരൂഹമെന്ന് വി ഡി സതീശൻ
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തെ പ്രമുഖ മദ്യ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്നും സര്‍ക്കാര്‍ പൊതുസമൂഹത്തോട് പറയണം. മദ്യ നിര്‍മ്മാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ല.
26 വര്‍ഷമായി സംസ്ഥാനത്ത് മദ്യ നിര്‍മാണശാലകള്‍ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാല്‍ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്നും 1999 ലെ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞ് നിരസരിക്കുകയായിരുന്നു പതിവ്. 2018 ലും ബ്രൂവറി അനുവദിക്കാന്‍ ഒളിച്ചും പാത്തും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. അത് പ്രതിപക്ഷം പൊളിച്ചു. അന്ന് പൊളിഞ്ഞ അഴിമതി നീക്കം തുടര്‍ ഭരണത്തിന്റെ അഹങ്കാരത്തില്‍ വീണ്ടും നടത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
1999 മുതല്‍ കൈക്കൊണ്ടിരുന്ന നിലപാടില്‍ എങ്ങിനെ മാറ്റം വന്നു എന്നും ഇപ്പോള്‍ ഈ കമ്പനിയെ മാത്രം തിരഞ്ഞെടുത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ജല ദൗര്‍ലഭ്യം രൂക്ഷമായ പാലക്കാടിനെ ഈ യൂണിറ്റ് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത കൊക്ക കോള കമ്പനിയെ വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവിലാണ് പ്ലാച്ചിമടയില്‍ നിന്നും പുറത്താക്കാനായത്. അത്തരമൊരു സ്ഥിതിവിശേഷം വീണ്ടും ഉണ്ടാക്കരുത്.
സര്‍ക്കാരിന്റെ പ്രഖ്യാപിത നയപരിപാടിക്ക് വിരുദ്ധമായാണ് ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം. സുതാര്യമല്ലാത്ത ഈ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തം.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured3 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login