Connect with us
,KIJU

Thrissur

ചെറിയ വായിലെ വലിയ വർത്തമാനം

Avatar

Published

on

പാലയ്‌ക്കൽ ഗോപൻ

തൃശ്ശൂർ : കേൾക്കുമ്പോൾ കൗതുകം തോന്നിയാലും ഇതിൽ അൽപ്പം കാര്യമുണ്ട്. കുട്ടികൾക്ക് എല്ലാം കുട്ടിക്കളിയാണെന്ന് കരുതരുത്. ചെറുപ്രായത്തിൽ കളി മാത്രമല്ല കാര്യവും വഴങ്ങുമെന്ന് തെളിയിക്കുകയാണ് രണ്ട് മിടുക്കികൾ. ഭാവനയിൽ വിരിഞ്ഞ ഒരു ഗ്രാമത്തിനു വേണ്ടി സ്വന്തമായി ഒരു ഭാഷ വികസിപ്പിച്ചാണ് ഈ മിടുക്കിക്കുട്ടികൾ ശ്രദ്ധ നേടുന്നത്.

Advertisement
inner ad

കുണ്ടുകാട് വടവനൂർ പുത്തൻവീട്ടിൽ നീഹാരിക്കയും. നിതികയുമാണ്. സ്വന്തമായി ഭാഷ വികസിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. കൊമാനോ സ്ക്രിപ്റ്റ് എന്നാണ് ഇവരുടെ ഭാഷയ്ക്ക് പേരിട്ടിരിക്കുന്നത്. എബിസിഡി തന്നെയാണ് കൊമാനോ സ്ക്രിപ്റ്റിന്റെ അക്ഷരമാല. തമിഴ്നാട് ഊട്ടിയിൽ സെന്റ് ജോസഫ് സ്കൂൾ വിദ്യാർഥിനികളായ നിഹാരികയ്ക്ക് 12 വയസ്സും നീതികയ്ക്ക് 9 വയസ്സുമാണു പ്രായം.

വാട്സാപ്പിലൂടെ ഇതിനകം വൈറലായിരിക്കുകയാണ് കൊമാനോ സ്ക്രിപ്റ്റ്. കുട്ടികളുടെ കോഡ് ഭാഷയായി മാറിയ കൊമാനോയ്ക്ക് പ്രായഭേദമന്യേ വൻ പ്രചാരമാണ് ലഭിക്കുന്നത്. നാഷണൽ ഹൈവേ(66) വികസന പ്രോജക്റ്റ് ഏറ്റെടുത്തു നടത്തുന്ന എസ്. സി. പി. ലിമിറ്റഡ് കമ്പനിയിൽ സീനിയർ മാനേജർ ഡോ.എം.സുരേഷിന്റെയും ദിവ്യ സുരേഷിന്റെയും മക്കളാണ് നീഹാരിക്കയും നിതികയും. പാലക്കാട് വടവന്നൂർ ആണ് സ്വദേശമെങ്കിലും ഇപ്പോൾ തൃശൂർ തൃപ്രയാർ ആണ് കുടുംബം

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് രണ്ട് മാസം കൊണ്ട് പൊളിഞ്ഞു; വെള്ളത്തിലായത് 80 ലക്ഷം

Published

on

തൃശ്ശൂർ: ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ രണ്ടുമാസം മുൻപ് നിർമ്മിച്ച ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് തകർന്നു. അവധി ദിവസമായതിനാൽ ആറ് സന്ദർശകരും ജിവനക്കാരും മാത്രമാണ് പാലത്തിൽ ഉണ്ടായിരുന്നത്. അതിനാൽ വൻ അപകടം ഒഴിവായി. പാലത്തിൽ ഉണ്ടായിരുന്നവരെ പരുക്കേൽക്കാതെ രക്ഷപെടുത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി ടൂറിസംവകുപ്പിനു കീഴിൽ ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിയുടെ (ഡിഎംസി) നിയന്ത്രണത്തിലുള്ള ജില്ലയിലെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് ഒക്ടോബർ ഒന്നിനാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്.

ബീച്ച് ബ്രദേഴ്സ‌് ചാവക്കാട് (ബിബിസി) എന്ന സ്വകാര്യ കമ്പനിക്കാണ് ബ്രിഡ്ജിന്റെ നടത്തിപ്പ് ചുമതല. വേലിയേറ്റത്തിൽ തകർന്ന് ഒരു ഭാഗം കടലിലും മറ്റൊരു ഭാഗം കരയിലുമായി കിടക്കുന്നതിനിടയിൽ ഇവർ ബ്രിഡ്ജിന്റെ ഭാഗങ്ങൾ അഴിച്ച് കരയിലേക്ക് കയറ്റി. കമ്പിയും ട്രാക്ടറും ഉപയോഗിച്ച് കെട്ടിവലിച്ചുമാണ് പാലത്തിന്റെ കഷണങ്ങൾ കരക്കുകയറ്റിയത്. വേലിയേറ്റത്തിന് വീണ്ടും സാധ്യതയുള്ളതിനാലാണ് ബ്രിഡ്ജ് പൂർണമായും കരക്ക് കയറ്റിയതെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം. കടൽ ശാന്തമാകുന്നതുവരെ ഇനി ബ്രിഡ്ജിന്റെ പ്രവർത്തനമുണ്ടാകില്ലെന്നും ബിബിസി അറിയിച്ചു. തീരദേശ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ സ്വകാര്യ സംരംഭകത്വത്തോടെ ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഒരുക്കിയത്. ഒരേസമയം നൂറ് പേർക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് ബ്രിഡ്ജിന്റെ നിർമ്മാണം. 80 ലക്ഷം രൂപയാണ് ബ്രിഡ്‌ജ് നിർമ്മിക്കാൻ സ്വകാര്യ കമ്പനി ചിലവഴിച്ചിരിക്കുന്നത്.

Advertisement
inner ad
Continue Reading

Ernakulam

കേരളവർമ്മ: എസ്എഫ്ഐക്ക് തിരിച്ചടി; തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി

Published

on

കൊച്ചി: കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി. കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റിക്കൗണ്ടിങി നടത്തണമെന്നാണ് കോടതിയുടെ നിർദേശം

Continue Reading

Kerala

തൃശ്ശൂർ വിവേകോദയം സ്കൂളിൽ വെടിവെപ്പ്; പൂർവ്വ വിദ്യാർത്ഥി പിടിയിൽ

Published

on

തൃശ്ശൂർ: തൃശ്ശൂർ വിവേകോദയം സ്കൂളിൽ വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Featured