Connect with us
48 birthday
top banner (1)

Featured

പ്രതികൂല കാലാവസ്ഥ: ഹെലികോപ്ടറിന് ഇറങ്ങാനായില്ല

Avatar

Published

on

കല്‍പറ്റ: ഉരുള്‍പൊട്ടലില്‍ കനത്ത നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി പ്രതികൂല കാലാവസ്ഥ. എയര്‍ലിഫ്റ്റിങ് പരിശോധിക്കാനെത്തിയ രണ്ട് ഹെലികോപ്റ്ററുകള്‍ വയനാട്ടില്‍ ഇറങ്ങാനാകാതെ കോഴിക്കോട്ടേക്ക് തിരിച്ചുപോയി. ഇതോടെ, ദുരന്തസ്ഥലത്തെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി.

ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട മുണ്ടക്കൈ ടൗണില്‍ എത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പുഴക്ക് കുറുകെ വടംകെട്ടി മുണ്ടക്കൈയില്‍ എത്താനാണ് ദേശീയ പ്രതിരോധ സേനാംഗങ്ങള്‍ ശ്രമിക്കുന്നത്. കരസേനയുടെ എന്‍ജീനിയറിങ് വിഭാഗം എത്തിയാല്‍ മാത്രമേ പുഴക്ക് കുറുകെ താല്‍കാലിക പാലം നിര്‍മിക്കാനാവൂ.

Advertisement
inner ad

കരസേനയുടെ മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി) ബംഗളൂരുവില്‍ നിന്നാണ് അടിയന്തരമായി എത്തുക. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗമാണ് നടപ്പാക്കുക.

വൈകിട്ട് അഞ്ച് മണിയോടെ മുണ്ടക്കൈ പ്രദേശം ഇരുട്ടിലാകുമെന്നും അതിന് മുമ്പായി സാധ്യമായതെല്ലാം ചെയ്ത് കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കേണ്ടതുണ്ടെന്നും കല്‍പറ്റ എം.എല്‍.എ ടി. സിദ്ദീഖ് പറഞ്ഞു. പരിക്കേറ്റ ആറു പേരുടെ നില ഗുരുതരമാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad

വ്യോമസേന ഹെലികോപ്ടറിന് ദുരന്തസ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല. മുണ്ടക്കൈയിലെ രണ്ട് വാര്‍ഡുകളിലെ ജനസംഖ്യ മൂവായിരത്തോളം വരും. മരണസഖ്യ വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയം

Published

on

ന്യൂഡൽഹി: വീട്ടിൽ മോഷണത്തിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയം. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്‌സാദ് (30) എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പോലീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഇയാൾ ഇന്ത്യയിൽ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. ഹൗസ് കീപ്പിംഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അഞ്ചാറു മാസം മുൻപുതന്നെ ഇയാൾ മുംബൈയിൽ വന്നു പോയിരുന്നു.

Advertisement
inner ad

സെയ്ഫിന്‍റെ വീട്ടിലെ അതിക്രമത്തിന് ഏതാനും ദിവസം മുൻപാണു വീണ്ടുമെത്തിയത്. കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

ജനുവരി 22-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ രാഷ്ട്രീയ ഭേദമെന്യേ എല്ലാ ജീവനക്കാരും പങ്കാളികളാകണം കെ.ജി.ഒ.യു

Published

on

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 22 ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഏകദിന പണിമുടക്കില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ ജീവനക്കാരും പങ്കെടുക്കണം എന്ന് പുനലൂരില്‍ ചേര്‍ന്ന കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നാളിതുവരെയായി ഇത്രത്തോളം ആനുകൂല്യങ്ങള്‍ നല്‍കാതിരുന്ന ഒരു കാലഘട്ടം ഉണ്ടായിട്ടില്ല എന്നും ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാരിനുള്ള താക്കീതാ യിരിക്കണം ഈ പണിമുടക്ക് എന്നും അവര്‍ ആവശ്യപ്പെട്ടു.

പുനലൂരില്‍ നടന്ന ജില്ലാ കണ്‍വെന്‍ഷന്‍ കെ.ജി. ഒ.യു. സംസ്ഥാന സെക്രട്ടറി ആര്‍.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത് ദ്രോഹിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണം എന്നും കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പുനഃസ്ഥാപിക്കണം എന്നും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ഇടതുസംഘടനകള്‍ ആര്‍ജ്ജവത്തോടെ വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ.ടി.എം.ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.

Advertisement
inner ad

”സര്‍ക്കാര്‍ ജീവനക്കാരന്റെ ചരമഗീതം’ രചിക്കുകയാണ് ഈ സര്‍ക്കാര്‍ എന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ജീവനക്കാരന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതോടൊപ്പം ജീവനും ഈ സര്‍ക്കാര്‍ യാതൊരുവിലയും നല്‍കുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഡോ.ഷിജു മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നേതാക്കളായ ഇ.മുജീബ്, സജീവ്.എസ്, ഷിബു.എസ്, രാകേഷ് എം.എസ്, ജി.ബിജിമോന്‍, വിജയന്‍.എം, ബിജുരാജ്, ഹസ്സന്‍ പെരുങ്കുഴി, അനില്‍കുമാര്‍ സി.എസ്സ്, സുഭാഷ്, അനില്‍കുമാര്‍.ആര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured

ആർ.ജി. കർ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നകേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച

Published

on

കൊൽക്കത്ത: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ആർ.ജി. കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി സഞ്ജയ് റോയിയെ ആണ് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വനിതാ ഡോക്ടർ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ പ്രതിഷേധം ഇരമ്ബി. ഓഗസ്റ്റ് പത്താം തീയതി കേസിലെ പ്രതിയും കൊല്‍ക്കത്ത പോലീസിന്റെ സിവിക് വൊളണ്ടിയറുമായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement
inner ad
Continue Reading

Featured