Connect with us
,KIJU

Featured

അവാര്‍ഡ് വിവാദം; രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തിൽ പുതിയ തെളിവ് പുറത്ത്

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തിൽ പുതിയ തെളിവ് പുറത്ത്. സംവിധായകൻ വിനയനും ജൂറി അം​ഗമായ നേമം പുഷ്പരാജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. 19-ാം നൂറ്റാണ്ട് പോലൊരു സിനിമ തെരഞ്ഞെടുക്കരുത് എന്ന് രഞ്ജിത്ത് പറഞ്ഞുവെന്നാണ് നേമം പുഷ്പരാജ് പറഞ്ഞതായുള്ള ശബ്ദ രേഖയാണ് പുറത്തു വന്നത്.

വിനയന്റെ 19-ാം നൂറ്റാണ്ട് എന്ന ചിത്രത്തിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ അത് മാറ്റുന്നതിനും രഞ്ജിത്ത് ഇടപെടല്‍ നടത്തിയെന്നാണ് ശബ്ദസന്ദേശത്തിലുള്ളത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന് ഒരു ജൂറി അംഗത്തിനും അഭിപ്രായമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശവും പുറത്തെത്തിയിരിക്കുന്നത്.

Advertisement
inner ad

അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് അനാവശ്യമായി ഇടപെടല്‍ നടത്തിയെന്ന് നേമം പുഷ്പരാജ് വിനയനോട് പറയുന്നു. 19-ാം നൂറ്റാണ്ട് ചവര്‍ സിനിമ തെരഞ്ഞെടുക്കരുതെന്നും ഇത്തരത്തില്‍ ഫൈനല്‍ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്നും രഞ്ജിത്ത് പറഞ്ഞതായി പുഷ്പരാജിന്റെ ശബ്ദസന്ദേത്തില്‍ പറയുന്നു. ഇത് രഞ്ജിത്തിന്റെ കളിയാണെന്ന് അപ്പോള്‍ തനിക്ക് മനസിലായെന്നും നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശത്തിലുണ്ട്. രഞ്ജിത്ത് ഈ സ്ഥാനത്തിരിക്കുന്നിടത്തോളം കാലം ഇദ്ദേഹത്തിന് ശത്രുതയുള്ളവര്‍ക്കൊന്നും നീതി കിട്ടില്ല. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലാണല്ലോ ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത് എന്നോര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നുവെന്നും നേമം പുഷ്പരാജ് വിനയനോട് പറയുന്നു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പെൺകരുത്തിൽ വിശ്വാസം: രാഹുൽ ​ഗാന്ധി

Published

on

  • ആയിരങ്ങളെത്തി, ഉത്സാഹ് മഹിളാ കൺവൻഷൻ ആവേശമായി

കൊച്ചി: മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഇന്ത്യയെ വീണ്ടെടുക്കുവാൻ പെൺകരുത്ത് രാഹുൽ ഗാന്ധിക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി ഉത്സാഹ് കൺവെൻഷൻ എറണാകുളം മറൈൻഡ്രൈവിൽ രാഹുൽ ​ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. കരുത്തുറ്റ ഇന്ത്യയുടെ ഭാവി രാജ്യത്തെ വനിതകളിൽ നിക്ഷിപ്തമാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. വനിതാ സംവരണ ബിൽ കോൺ​ഗ്രസിന്റെ ആശയമാണ്. പാർലമെന്റ് നിയമം പാസാക്കിയെങ്കിലും അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്റെ തെരഞ്ഞെടുപ്പിൽ നിയമം നടപ്പാക്കാൻ കഴിയാത്തത് ഖേദകരമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി ക്ഷണിതാവ് രമേശ് ചെന്നിത്തല, അം​ഗങ്ങളായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ എംപി, എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസം​ഗിച്ചു.
രാജ്യത്തെ വർഗീയ- വിഘടനവാദികളിൽ നിന്നും വീണ്ടെടുക്കുവാനുള്ള രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പോരാട്ടങ്ങൾക്ക് ശക്തി പകരുകയാണ് ഈ കൺവെൻഷനിലൂടെയെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എംപി പറഞ്ഞു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കൺവെൻഷനിൽ പങ്കെടുത്തത്. ഉത്സാഹ് ക്യാമ്പയിന്റെ ഭാഗമായി ജില്ലകളിലും തുടർന്ന് ബ്ലോക്കുകളിലും കൺവെൻഷനുകൾ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഒട്ടാകെ വാർഡ് കമ്മിറ്റികൾ രൂപീകരിച്ച ശേഷമാണ് ഉത്സാഹ് സംസ്ഥാന കൺവെൻഷൻ നടക്കുന്നത്.

Continue Reading

Featured

കരാർ സമയം കഴിഞ്ഞു, ​ഗാസയിൽ വീണ്ടും വെടിയൊച്ച

Published

on

ടെൽ അവീവ്: ഇസ്രയേലും ഹമാസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽഇന്നു രാവിലെ അവസാനിച്ചു. ഇതേതുടർന്ന് ​ഗാസയിൽ വീണ്ടും വെടിയൊച്ചയും തീമഴയും. ഇസ്രായേൽ ഗാസയിയിൽ നടത്തുന്ന ആക്രമണങ്ങൾ പുനരാരംഭിച്ചു. കരാർ നീട്ടാനുള്ള ഖത്തറിന്റെ ശ്രമ ഫലം കണ്ടില്ല. ഖത്തറും ഈജിപ്തും സന്ധി നീട്ടാൻ തീവ്രശ്രമം നടത്തുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഗാസയിൽ നിന്ന് തൊടുത്തുവിട്ട റോക്കറ്റുകൾ തടഞ്ഞുവെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഗാസയുടെ വടക്കൻ ഭാഗങ്ങളിൽ സ്ഫോടനങ്ങളുടെയും വെടിവയ്പ്പിന്റെയും ശബ്ദങ്ങളാണ് ഉയരുന്നത്. നവംബർ 24 ന് ആരംഭിച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ കരാർ രണ്ട് തവണ നീട്ടുകയും ഗാസയിൽ ബന്ദികളാക്കിയ 105 പേരെയും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 240 പലസ്തീൻ തടവുകാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച എട്ട് ബന്ദികളെയും 30 പലസ്തീൻ തടവുകാരെയും കൈമാറ്റം ചെയ്യുകയും ഗാസയിലേക്ക് കൂടുതൽ അവശ്യ സാധനങ്ങൾ എത്തിക്കാനും ഈ കരാറിലൂടെ കഴിഞ്ഞു.

Continue Reading

Featured

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം ജില്ലാ സെക്രട്ടറി ഇഡിക്കു മുന്നിൽ

Published

on

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനു മേൽ കുരുക്കു മുറുകുന്നു. നോട്ടീസ് പ്രകാരം കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് വീണ്ടും ഇ.ഡിയ്ക്ക് മുന്നിൽ ഹാജരായി. ഇ ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് വ്യക്തമാക്കി. അതേസമയം വായ്പ അടച്ചു തീരുന്നതിനു മുൻപ് ഈട് വസ്തുവിന്റെ രേഖകൾ തിരികെ നൽകിയതും ബിനാമി വായ്പകൾ അനുവദിപ്പിക്കുന്നതിനു പിന്നിലും സിപിഎം നേതൃത്വത്തിനു പങ്കുണ്ടെന്നാണ് ഇഡിക്കു ലഭിച്ച വിവരം.
ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ. കരുവന്നൂരിൽ ബെനാമി ലോൺ അനുവദിക്കാൻ സിപിഎമ്മിന് രണ്ട് കമ്മിറ്റികളുണ്ടായിരുന്നുവെന്നും 35 ആം പ്രതിയും മുൻ ജില്ലാ കമ്മിറ്റി അംഗവുമായ സി കെ ചന്ദ്രനാണ് ഇത് നിയന്ത്രിച്ചതെന്നുമാണ് ഇഡി കണ്ടെത്തൽ. ബെനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ ലോൺ അടച്ച് തീരും മുൻപ് തിരിച്ച് നൽകാൻ നി‍ർദ്ദേശം നൽകിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തെളിവായി രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി അടക്കമുള്ള തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.

Continue Reading

Featured