കോട്ടയം യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണവും, യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണവും, പതാക ഉയർത്തലും വിപുലമായി നിയോജകമണ്ഡലം മണ്ഡലം തലങ്ങളിൽ നടത്തപെട്ടു,ഇതിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വ ത്തിൽ ജില്ലാ ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരി പ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു , തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉത്ഘാടനം ചെയ്തു, KPCC നിർവാഹക സമതി അംഗം ജെ ജി പാലക്കലൊടി, യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ മറിയപ്പള്ളി അരുൺ മാർക്കോസ് മാടപ്പാട്ട്, ഗൗരി ശങ്കർ, അന്സു സണ്ണി,അനൂപ് അബുബക്കർ, അനീഷ് ജോയ് പുത്തൂർ, യദു സി നായർ,ജിജി മൂലങ്കുളം, രഞ്ജിത്ത് പ്ലാപറമ്പിൽ,ജിനേഷ് നാഗമ്പടം,ഷൈൻ സാം, റൂബിൻ തോമസ്,വിനീത അന്ന തോമസ്,മീവൽ ഷിനു കുരുവിള,വിവേക് കുമ്മണ്ണൂർ, ദീപു ചന്ദ്രബാബു, സാൻജോസ്, മഹേഷ് കുമാരനെല്ലൂർ,മാഹീൻ, തുടങ്ങിയവർ പങ്കെടുത്തു.
Read MoreAuthor: Veekshanam Online Desk
ചെസ് ഒളിമ്പ്യാഡ് ; നിഹാൽ സരിനും ഡി. ഗൂകേഷിനും സ്വർണം
തമിഴ്നാട്ടിലെ മഹാബലിപുരത്തു നടന്ന 44ആമത് ചെസ് ഒളിമ്പ്യാഡ് സമാപിച്ചു. വ്യക്തിഗത ഇനത്തിൽ ഇന്ത്യയ്ക്ക് ഏഴ് മെഡലുകൾ ലഭിച്ചു. മലയാളി താരം നിഹാൽ സരിനും ഡി. ഗൂകേഷും സ്വർണം നേടി. ഇ. അർജുന് വെള്ളി ലഭിച്ചു. ആർ. പ്രഗ്നാനന്ദ, ആർ. വൈശാലി, താനിയ സച്ച്ദേവ്, ദിവ്യ ദേശ് മുഖ് എന്നിവർക്ക് വെങ്കലം.ടീമിനത്തിൽ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം ലഭിച്ചു. ഓപ്പൺ വിഭാഗത്തിലെ ബി ടീമും വനിതാ വിഭാഗത്തിൽ എ ടീമുമാണ് വെങ്കലമെഡൽ നേടിയത്. വനിതാവിഭാഗത്തിൽ ഉക്രെയിൻ സ്വർണവും ജോർജിയ വെള്ളിയും നേടി. ഓപ്പൺ വിഭാഗത്തിൽ ഉസ്ബെക്കിസ്ഥാനാണ് സ്വർണം സ്വന്തമാക്കിയത്. അർമേനിയ്ക്കാണ് വെള്ളി മെഡൽ.കഴിഞ്ഞ മാസം ജൂലൈ 28ന് (വ്യാഴം) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ.എൻ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ, നടൻ…
Read Moreസൈനികർക്ക് നാണക്കേട് ; ജവാന്റെ റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം
തിരുവനന്തപുരം: ജവാന്റെ റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ഉത്പ്പാദിപ്പിക്കുന്ന ഏറ്റവും ജനപ്രിയ ബ്രാൻഡുകളിലൊന്നായ ജവാൻ റമ്മിന്റെ പേര് മാറ്റണമെന്ന് ഒരു സ്വകാര്യ വ്യക്തിയാണ് നികുതി വകുപ്പിനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടത്. നിവേദനം എക്സൈസ് കമ്മിഷണർക്കു കൈമാറി. ‘ജവാൻ’ എന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികർക്കു നാണക്കേടാണെന്ന് പരാതിയിൽ പറയുന്നു. മദ്യത്തിന്റെ ഉത്പാദകർ സർക്കാർ സ്ഥാപനമായതിനാൽ പേര് മാറ്റാൻ നടപടിയുണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ കഴമ്പുണ്ടെങ്കിൽ തുടർനടപടികളിലേക്കു സർക്കാർ കടക്കും. എന്നാൽ സർക്കാർ ഉൽപാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാൻഡായതിനാൽ പരാതി തള്ളാനാണ് ഏറെയും സാധ്യത. നിലവിൽ നാല് ലൈനുകളിലായി 7,500 കെയ്സ് മദ്യമാണ് ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്. 1.50 ലക്ഷം കെയ്സ് മദ്യമാണ് ഒരു മാസം വിൽക്കുന്നത്. സംസ്ഥാനത്തെ 23 വെയർഹൗസുകളിലൂടെയാണ് വിതരണം നടക്കുന്നത്. ആറ് ഉൽപാദന ലൈനുകൾ കൂടി…
Read Moreഎന്റെ മനസിലെ കുഴികൊണ്ടാരും മരിക്കില്ല, റോഡിലെ കുഴിയാണ് അപകടകരം ; മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി വി.ഡി സതീശൻ
കൊച്ചി: തന്റെ മനസിലെ കുഴികൊണ്ടാരും മരിക്കുന്നില്ലന്നും റോഡിലെ കുഴിയാണ് അപകടകരമെന്നും പ്രതിപ്ക്ഷ നേതാവ് വി ഡി സതീശൻ. വി ഡി സതീശന്റെ മനസിലാണ് കുഴിയെന്ന പറഞ്ഞ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുള്ള മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞ്.കുഴി അടയ്ക്കണമെന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവിന്റെ മനസിലെ കുഴി അടയ്ക്കണമെന്നാണ് മന്ത്രി പറയുന്നത്. എന്റെ മനസിലെ കുഴി കൊണ്ട് ആരും മരിക്കാനൊന്നും പോകുന്നില്ല. പക്ഷെ റോഡിലെ കുഴി അപകടകരമാണ്. അത് അടയ്ക്കണം. സർക്കാരിന്റെ തെറ്റ് തിരുത്തുകയും അശ്രദ്ധയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുകയുമാണ് പ്രതിപക്ഷത്തിന്റെ ജോലി. മന്ത്രി എന്തിനാണ് വിമർശനങ്ങളെ വ്യക്തിപരമായി എടുക്കുന്നത്? ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം, എനിക്ക് ജയിലിൽ പോയി പരിചയമില്ല, കൊതുക് കടി കൊണ്ടിട്ടില്ല, ഒളിവിൽ പോയിട്ടില്ല എന്നൊക്കെയാണ് പറയുന്നത്. റോഡിലെ കുഴികളെ കുറിച്ച് സംസാരിക്കാൻ ജയിൽ പോകേണ്ട ആവശ്യമുണ്ടോ? ഇനി ഞാൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ലെന്ന ആക്ഷേപം കൂടി…
Read Moreപത്തനാപുരം ഗാന്ധിഭവന്റെ ആദരം ഏറ്റുവാങ്ങി ബാബ അലക്സാണ്ടർ
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവൻ, നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടറെ ആദരിച്ചു.പത്തനാപുരം ഗാന്ധിഭവനിൽ നടന്ന സമ്മേളനത്തിൽ ഗാന്ധിഭവൻ ചീഫ് ജനറൽ മാനേജർ വിജയൻ ആമ്പാടി ബാബ അലക്സാണ്ടറെ പൊന്നാട അണിയിച്ചു ആദരിച്ചു.പൊതുജനങ്ങൾക്കായി ഓൺലൈനായും ഓഫ്ലൈനായും സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനമുൾപ്പടെ ബാബ അലക്സാണ്ടർ ചെയ്തുവരുന്ന നിസ്വാർത്ഥ സേവനങ്ങൾ മാതൃകാപരമെന്ന് ചടങ്ങിൽ പ്രസംഗിച്ച ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പറഞ്ഞു.സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗം കെ. ജി. രവി, നടുക്കുന്നിൽ വിജയൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്ന ബാബ ഈസി ഇംഗ്ലീഷ് എന്ന ട്രെയിനിംഗ് പ്രോഗ്രാം ആവിഷ്കരിച്ച ബാബ അലക്സാണ്ടർ, ഇന്ത്യയിലെ ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ…
Read Moreനിഗൂഢതകളുടെ ചുരുളഴിച്ച് സസ്പെൻസ് ത്രില്ലർ ചിത്രം റെഡ് ഷാഡോ
മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയെ അവളുടെ പിറന്നാൾ ദിവസം കാണാതാകുന്നു. അതോടൊപ്പം തന്നെ ആ ഗ്രാമത്തിലെ ഫുട്ബോൾ കോച്ചായ ആന്റോ അലക്സിനെയും കാണാതാകുന്നതോടെ സംശയത്തിന്റെ നിഴൽ ആന്റോയിൽ പതിയുന്നു. ആന്റോയെ തിരയുന്നതിനിടയിൽ ഭ്രാന്തിയായ കത്രീനയുടെ മരണം കൊലപാതകമാണന്ന് പോലീസ് മനസ്സിലാക്കുന്നു. അതിനിടയിൽ ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നു. കാണാതായ ഡാലിയയുടെ ചീഞ്ഞഴുകിയ ശരീരം കണ്ടുകിട്ടുന്നു. ആന്റോ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു. തുടർന്ന് മെമ്പർ സൂസന്നയുടെ മകളെയും കാണാതാകുന്നതോടെ കഥാമുഹൂർത്തങ്ങൾ മറ്റൊരു ഗതിയിലേക്ക് സഞ്ചരിക്കുന്നു. ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന നിഗൂഢതകൾക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്രയാണ് ഉദ്വേഗവും സസ്പെൻസും നിറച്ച “റെഡ് ഷാഡോ ” എന്ന ചിത്രത്തിന്റെ ഇതിവൃത്തം. …
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ളോഗർ അറസ്റ്റിൽ
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിനാണ് എക്സൈസ് പിടിയിലായത്. മട്ടാഞ്ചേരി എക്സൈസാണ് ഇയാളെ പിടികൂടിയത്.പ്രതി കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസിന്റെ നടപടി. ചൊവ്വാഴ്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തിയ എക്സൈസ് സംഘം ഇയാളുടെ പക്കൽനിന്നും രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായും എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്.
Read Moreനവ സങ്കൽപ് പദയാത്രയ്ക്ക് തുടക്കമായി
കൊച്ചി: സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവസങ്കൽപ് പദ യാത്രയ്ക്ക് തുടക്കമായി. ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ നിന്നും ആരംഭിച്ച പദയാത്ര യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറവൂരിൽ ആദ്യദിവസത്തെ സമാപനം ഉദ്ഘാടനം ചെയ്തു. വർഗീയതയും ഫാസിസവും തുടച്ച് നീക്കുക, ഏകാധിപത്യ ഭരണകൂടങ്ങളെ തകർത്തെറിയുക, കേരളത്തെയും ഭാരതത്തെയും വീണ്ടെടുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് പദയാത്ര. ഒരു ദിവസം രണ്ട് നിയോജക മണ്ഡലങ്ങളിലെ നാല് ബ്ലോക്ക് കമ്മിറ്റികളുടെ പ്രധാന വീഥികളിലൂടെയാണ് പദയാത്ര. സ്ഥിരം അംഗങ്ങളായി അഞ്ഞൂറിലേറെ പേർ ജാഥയിലുണ്ട്. നാളെ പെരുമ്പാവൂർ കൂവപ്പടി തോട്ടുവയിൽ നിന്ന് ആരംഭിച്ച്, മലയാറ്റൂർ നീലീശ്വരത്ത് സമാപിക്കും , 11 ന് കോതമംഗലം ഗാന്ധി…
Read Moreവിഭാഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ കോൺഗ്രസിനെ സാധിക്കൂ :ഷാഫി പറമ്പിൽ
നവ സങ്കൽപ് പദയാത്രയ്ക്ക് തുടക്കമായി കൊച്ചി: സംഘപരിവാർ ഫാസിസ്റ്റ് ശക്തികളുടെ വിഭാഗീയ രാഷ്ട്രീയത്തെ ചെറുക്കുവാൻ രാജ്യത്ത് കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ നിന്നും ആരംഭിച്ച നവ സങ്കൽപ് പദയാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന അധികാരകേന്ദ്രങ്ങൾക്കെതിരെയുള്ള ചുവടുവെയ്പ്പാണ് നവസങ്കൽപ് യാത്രയെന്ന് അദ്ദേഹം പറഞ്ഞു. നാടിനെ വർഗീയവൽക്കരിക്കുവാൻ ശ്രമിക്കുന്ന ശക്തികളെ അധികാരത്തിൽ നിന്നും താഴെയിറക്കുന്നതിനുള്ള പോരാട്ടത്തിന്റെ തുടക്കം സഹോദരൻ അയ്യപ്പന്റെ മണ്ണിൽ നിന്നാണെന്നുള്ളത് ഏറെ പ്രസക്തമായ കാര്യമാണ്. സഹോദരൻ അയ്യപ്പൻ ഇന്ന് ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ ബിജെപിക്ക് അദ്ദേഹം ശത്രു അയ്യപ്പൻ ആകുമായിരുന്നു. സംഘപരിവാറിന് കോൺഗ്രസിനോടുള്ള എതിർപ്പ് നരേന്ദ്രമോദിയും അമിത്ഷായും തുടങ്ങി വെച്ചതല്ല. പ്രത്യയശാസ്ത്രപരമായ എതിർപ്പാണ് അവർക്ക് കോൺഗ്രസിനോടുള്ളത്. അത് തുടങ്ങിവച്ചത് സവർക്കറിന്റെയും ഗോവൾക്കറിന്റെയും…
Read Moreകുവൈറ്റിൽ ദേശീയ കൈത്തറി ദിനം ആഘോഷിച്ചു
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസി വിവിധ ഇന്ത്യൻ ഹൈപ്പർമാർക്കറ്റുകളുമായും ടെക്സ്റ്റൈൽ സ്റ്റോറുകളുമായും സഹകരിച്ച് കഴിഞ്ഞ ദിവസം ദേശീയ കൈത്തറി ദിനം ആഘോഷിച്ചു. ഇന്ത്യയിലെ ഊർജ്ജസ്വലമായ കൈത്തറി വ്യവസായം നമ്മുടെ സാംസ്കാരിക സമ്പന്നതയും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നു. കൈകൊണ്ട് നെയ്ത തുണിത്തരങ്ങൾ പുരാതന കാലം മുതൽ പ്രസിദ്ധമാണ്. എല്ലാ കലകളിലും കരകൗശലങ്ങളിലും പരമ്പരാഗത കൈത്തറി തുണിത്തരങ്ങൾ ഇന്ത്യയിൽ ഒരുപക്ഷേ ഏറ്റവും പഴക്കമുള്ളവയാണ്. അത് ഊർജ്ജസ്വലമായ ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ജമ്മു കാശ്മീർ മുതൽ കേരളം, തമിഴ്നാട്, വടക്ക് കിഴക്ക് മുതൽ രാജസ്ഥാൻ, ഗുജറാത്ത് വരെ, വൈവിധ്യമാർന്ന രീതിയിലും ശൈലിയിലും കൈത്തറി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നു. പരമ്പരാഗത കൈത്തറി വ്യവസായം വിവിധ സംസ്ഥാനങ്ങളിലെആയിരക്കണക്കിന് പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയിലെ ഓരോ പ്രദേശത്തിനും അതിന്റേതായ ടെക്സ്റ്റൈൽ പാരമ്പര്യമുണ്ട്. ഓരോന്നും ഇന്ത്യയുടെ സ്വന്തം അമൂല്യമായ പൈതൃകത്തിന്റെ പരമ്പരാഗത സൗന്ദര്യം…
Read More