News
നിനച്ചിരിക്കാതെ മുന്നിലെത്തിയത് അപ്രതീക്ഷിത അതിഥികൾ; ആസ്റ്റർ പി.എം.എഫ് ആശുപത്രിയിൽ ജോലിക്കൊരുങ്ങി അജിത്ത്
കൊച്ചി: അപ്രതീക്ഷിതമായി ലഭിച്ച ഓണക്കോടിയുടെയും നിയമന ഉത്തരവിന്റെയും അമ്പരപ്പ് ഇനിയും അജിത്തിനെ വിട്ടുമാറിയിട്ടില്ല. നിനച്ചിരിക്കാതെ മുന്നിലെത്തിയ അതിഥികളെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം അത്ഭുതത്തിന് വഴി മാറുകയായിരുന്നു. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതംതിരിച്ച് പിടിച്ച കൊല്ലം വെട്ടിക്കവല തലച്ചിറ സ്വദേശി അജിത്തിനെ കാണാനെത്തിയ കെ.ബി ഗണേഷ് കുമാർ എം.എൽ.എ, ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻയാസീൻ, കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കൊല്ലം ആസ്റ്റർ പി.എം.എഫ് എന്നിവിടങ്ങളിലെ കൺസൾട്ടന്റ് മൾട്ടി ഓർഗൻ സർജനായ ഡോ. ബിജു ചന്ദ്രൻ എന്നിവരായിരുന്നു സർപ്രൈസ് ഒരുക്കി ഏവരെയും ഞെട്ടിച്ചത്.വിൽസൺ ഡിസീസ് എന്ന ഗുരുതരമായ ജനിതക കരൾ രോഗത്തെ തുടർന്ന് ജീവിതത്തിൽ പകച്ച് നിന്നിരുന്ന അജിത്തിനെ സന്തോഷത്തിന്റെ തീരങ്ങളിലേക്ക്മടക്കിയെത്തിച്ചതിൽ ഇവരുടെ പങ്ക് അവിസ്മരണീയമാണ്. ഒന്നര വർഷം മുൻപ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലായിരുന്നു അശോകൻ – ശാരദ ദമ്പതികളുടെ മകൻഅജിത്തിന്റെ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ചികിത്സക്ക് ശേഷവും തുടരുന്ന ആസ്റ്റർ ഗ്രൂപ്പിന്റെ കരുതലിന്റെ ഒടുവിലെ ഉദാഹരണമാണിത്. അജിത്തിന്റെവീട്ടിലെത്തിയായിരുന്നു ഓണക്കോടിയും ആസ്റ്റർ പി.എം.എഫിലെ നിയമന ഉത്തരവും നൽകുകയായിരുന്നു. ആശുപത്രിയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ്നിയമനം. മറ്റൊരു സ്വകാര്യ ആശുപത്രിയിലായിരുന്നു അജിത്തിനെ ആദ്യം ചികിത്സിച്ചിരുന്നത്. മകന് കരൾ പകുത്ത് നൽകാൻ ശാരദ തയ്യാറായിരുന്നെങ്കിലും ശസ്ത്രകിയക്ക് 20 ലക്ഷത്തിലധികം രൂപയാകുമെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. അവസാന ആശ്രയം എന്ന നിലയിലായിരുന്നു ഇവർ എം.എ.എൽയെ തേടിയെത്തിയത്. അദ്ദേഹം ഇടപെട്ട് അന്നത്തെ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജക്ക് അപേക്ഷ സമർപ്പിച്ചു. അടിയന്തിര പരിഗണന നൽകാനുള്ള മന്ത്രിയുടെ നിർദ്ദേശംകൂടി ലഭിച്ചതോടെ 15 ലക്ഷം രൂപ ചികിത്സ സഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് സാമൂഹ്യ സുരക്ഷ മിഷനിൽ നിന്ന് ആശുപത്രി ഡയറക്ടർക്ക് അയച്ചു.അതേസമയം 22 ലക്ഷം രൂപ മുൻകൂർ കെട്ടിവെച്ചാൽ മാത്രമേ ശസ്ത്രക്രിയ നടത്തൂ എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. പണം ലഭിക്കാൻവൈകുമെന്നതായിരുന്നു അവരുടെ ആശങ്ക. എം.എൽ.എ നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ല എന്ന്മാത്രമല്ല, അജിത്തിന്റെ ആരോഗ്യ നില വഷളാകുകയും ചെയ്തു.അതിനിടെയായിരുന്നു ഡോ.ബിജു ചന്ദ്രന്റെ സന്ദേശം ഗണേഷ് കുമാറിനെ തേടിയെത്തിയത്. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ ആവശ്യമുള്ള നിർധനരായ കുട്ടികൾക്ക്ആസ്റ്റർ മെഡ്സിറ്റിയിൽ കുറഞ്ഞ നിരക്കിൽ ചെയ്ത് കൊടുക്കാമെന്നായിരുന്നു സന്ദേശം. അധികം വൈകാതെ ശസ്ത്രക്രിയ പൂർത്തിയാകുകയും അമ്മയും മകനും പൂർണആരോഗ്യത്തോടെ പഴയ ജീവിതത്തിലേക്ക് മടങ്ങുകയുമായിരുന്നു.ഒരു എം.എൽ.എ എന്ന നിലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നെ ഏറ്റവും അധികം സഹായിച്ചിട്ടുള്ളത് ആസ്റ്റർ മെഡ്സിറ്റിയാണെന്ന് ഗണേഷ് കുമാർ എം.എൽ.എപറഞ്ഞു. എനിക്ക് ആസ്റ്റർ മെഡ്സിറ്റിയോട് ഒരുപാട് കടപ്പാടുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം രോഗത്തെ തുടർന്നുള്ള അവശതയും നിരന്തരമുള്ളചികിത്സയും മൂലം പ്ലസ് ടു വിജയിക്കാൻ അജിത്തിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കുടുംബത്തിന്റെ ആശ്രയമായ അജിത്തിനെ കൈവെടിയരുത് എന്ന ചിന്തയിൽനിന്നായിരുന്നു ജോലി നൽകാനുള്ള തീരുമാനത്തിലേക്ക് ആസ്റ്റർ ഗ്രൂപ്പ് എത്തിയത്.ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവർ കെയർ കോ ഓർഡിനേറ്റർ ചിഞ്ചു അഗസ്റ്റിൻ, മീഡിയ റിലേഷൻസ് മാനേജർ ടി.എസ് ശരത് കുമാർ, ഓപ്പറേഷൻസ് മാനേജർസബ്സദ് വളപ്പിൽ ഡെപ്യൂട്ടി മാനേജർ വിഷ്ണു മോഹൻ എന്നിവരും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെ സംഘടനയായ ലിഫോക്ക് പ്രതിനിധികളുംഅജിത്തിനെ കാണാൻ എത്തിയിരുന്നു.
News
ദേശീയ സരസ് മേളയ്ക്ക് നിര്‍ബന്ധിത പണപ്പിരിവ്: കുടുംബശ്രീ അംഗങ്ങളില്‍ നിന്നും പിരിക്കുന്നത് മൂന്ന് കോടിയലധികം രൂപ
ആലപ്പുഴ: ചെങ്ങന്നൂരില്‍ നടക്കുന്ന ദേശീയ സരസ് മേളയ്ക്ക് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും വ്യാപക പണപ്പിരിവെന്ന് പരാതി. കുടുംബശ്രീ അംഗങ്ങളില്‍ നിന്നു മാത്രം മൂന്നു കോടിയലധികം രൂപയാണ് സരസ് മേളയ്ക്കായി പിരിച്ചെടുക്കുന്നത്. കുടുംബശ്രീയിലെ എല്ലാ അംഗങ്ങളും 100 രൂപയുടെ കൂപ്പണ്‍ നിര്‍ബന്ധിതമായും എടുക്കണമെന്നാണ് സിസിഡിഎസ് ചെയര്‍പേഴ്സണ്‍ അംഗങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ശബ്ദ സന്ദേശം നല്‍കിയിരിക്കുന്നത്. കൂപ്പണ്‍ എടുക്കാത്ത കുടുംബശ്രീ അംഗങ്ങളില്‍ നിന്നും 100 രൂപ ഫൈന്‍ ഈടാക്കുമെന്നും കുടുംബശ്രീ അംഗങ്ങള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ ചെട്ടികുളങ്ങര സിസിഡിഎസ് ചെയര്‍പേഴ്സണ്‍ സലൂജ പറയുന്നു. എല്ലാ വാര്‍ഡുകളില്‍ നിന്നും കൂപ്പണ്‍ വിതരണവുമായി ബന്ധപ്പെട്ട് നിരവധി തടസ്സങ്ങള്‍ അംഗങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും, ജില്ലാ മിഷന്റെ കര്‍ശന നിര്‍ദ്ദേശം ഉള്ളതിനാല്‍ കൂപ്പണ്‍ എല്ലാവരും എടുക്കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. മാത്രമല്ല, മേളയോടനുബന്ധിച്ച് ശനിയാഴ്ച നടന്ന വിളംബര ജാഥയില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ 250രൂപ ഫൈന്‍ അടയ്ക്കണമെന്നും അല്ലാത്തപക്ഷം നിക്ഷേപത്തില്‍ നിന്ന് ഈ തുക ഈടാക്കുമെന്നും പറയുന്നു. ഏകദേശം മൂന്നു ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങളില്‍ നിന്നാണ് പണപ്പിരിവ് നടത്തുന്നത്. ഒരു വാര്‍ഡില്‍ 25നു മകളില്‍ കുടുബശ്രീ യൂണിറ്റുകളാണുള്ളത്. അഞ്ച് കോടിയലിധകം ചിലവ് വരുന്ന സരസ് മേളയ്ക്കായാണ് ഈ പണപ്പിരിവ്. സരസ് മേളയുടെ ചിലവ് കണ്ടെത്താനായി സാധാരണക്കാരെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സര്‍ക്കാരിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുള്‍പ്പടെ കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ച് എണ്ണം കൂട്ടുന്നതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ആലപ്പുഴയില്‍ നവകേരള സദസില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ഫൈന്‍ വാങ്ങിയത് നിരവധി പ്രതിഷേധങ്ങള്‍ക്ക് കാരണമായി. കുടുംബ ശ്രീയില്‍ നിന്നും മാസം തോറും 10 രൂപ മാസവരിയായും ഓരോ അംഗത്തിന്റെ പക്കല്‍ നിന്നും 5 രൂപ വീതം സ്നേഹനിധിയിലേയ്ക്കും ഒരു നിശ്ചിത തുക അടയ്ക്കുന്നുണ്ട്. എന്നാല്‍ ഇതിനു പുറമേ ചികിത്സാ സഹായത്തിനായും കുടുംബശ്രീ പണപ്പിരിവ് നടത്തുന്നുണ്ട്. അംഗങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍, യാതൊരു ഈഡും നല്‍കാതെ അംഗീകൃത ബാങ്കുകളില്‍ നിന്നും സബ്സിഡിയില്‍ ലോണ്‍ ലഭികുന്നില്ലേ എന്ന മറു ചോദ്യമാണ് തിരഞ്ഞെടുക്കപ്പെട്ട എഡിഎസ്, സിഡിഎസ് അംഗങ്ങള്‍ ചോദിക്കുന്നത്. അതിനാല്‍ എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോഴും സാധാരണക്കാരായ കുടുംബശ്രീ പ്രവര്‍ത്തകര്‍ പണം സ്വരൂപിച്ച് അതത് എഡിഎസില്‍ ഏല്‍പ്പിക്കും. ഈ മാസം 20 മുതല്‍ 31 വരെയാണ് സരസ് മേള നടക്കുന്നത്.
News
‘പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു, ചര്‍ച്ചകള്‍ തുടരട്ടെ…’ നഗ്നതാ പ്രദര്‍ശനത്തിന് ശേഷം വിനായകന്‍
സിനിമ നടനായും വ്യക്തിയായും തന്റെ ഭാഗത്ത് നിന്നും വന്ന എല്ലാ ‘നെഗറ്റീവ് എനര്‍ജികള്‍ക്കും’ പൊതുസമൂഹത്തോട് മാപ്പു ചോദിക്കുന്നതായി നടന്‍ വിനായകന്‍. കഴിഞ്ഞ ദിവസം ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തി താരം വിവാദത്തിലായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഒട്ടാകെ ചര്‍ച്ചയായി. താരത്തിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയുരകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിനായകന്‍ മാപ്പുമായി രംഗത്തെത്തിയത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം മാപ്പ് പറയുന്നത്.
‘സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ…’ വിനായകന്‍ കുറിച്ചു.
നഗ്‌നതാ പ്രദര്‍ശനത്തിനൊപ്പം വിനായകന്‍ ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ദൃശ്യങ്ങള്‍ ലഭിച്ചതായി എറണാകുളം നോര്‍ത്ത് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
നില്‍ക്കുന്ന ഫ്‌ളാറ്റിന്റെ ഭാഗത്തുനിന്ന് എതിര്‍ഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടര്‍ച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നു. നടനെ മെന്‍ഷന്‍ ചെയ്ത് ഫെയ്സ്ബുക്കില്‍ പങ്കുവെക്കുന്ന വീഡിയോകളുടെ സ്‌ക്രീന്‍ഷോട്ട് എടുത്ത് വിനായകന്‍ തന്നെ ഇത് സ്വന്തം പേജിലും ഷെയര്‍ ചെയ്തിട്ടുണ്ട്.
Kannur
യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്‌ഐ നേതാക്കളുടെ മര്‍ദ്ദനം
കണ്ണൂർ: യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹന് എസ്എഫ്‌ഐ ഏരിയാ നേതാക്കളുടെ മര്‍ദ്ദനം. പയ്യന്നൂര്‍ നെസ്റ്റ് കോളേജിലാണ് സംഭവം. കോളേജ് യൂണിയൻ ഫണ്ടിൽ നിന്നും ഒരു ഭാഗം ഏരിയ കമ്മറ്റിയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണം.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login