News
നിനച്ചിരിക്കാതെ മുന്നിലെത്തിയത് അപ്രതീക്ഷിത അതിഥികൾ; ആസ്റ്റർ പി.എം.എഫ് ആശുപത്രിയിൽ ജോലിക്കൊരുങ്ങി അജിത്ത്

കൊച്ചി: അപ്രതീക്ഷിതമായി ലഭിച്ച ഓണക്കോടിയുടെയും നിയമന ഉത്തരവിന്റെയും അമ്പരപ്പ് ഇനിയും അജിത്തിനെ വിട്ടുമാറിയിട്ടില്ല. നിനച്ചിരിക്കാതെ മുന്നിലെത്തിയ അതിഥികളെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം അത്ഭുതത്തിന് വഴി മാറുകയായിരുന്നു. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതംതിരിച്ച് പിടിച്ച കൊല്ലം വെട്ടിക്കവല തലച്ചിറ സ്വദേശി അജിത്തിനെ കാണാനെത്തിയ കെ.ബി ഗണേഷ് കുമാർ എം.എൽ.എ, ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻയാസീൻ, കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കൊല്ലം ആസ്റ്റർ പി.എം.എഫ് എന്നിവിടങ്ങളിലെ കൺസൾട്ടന്റ് മൾട്ടി ഓർഗൻ സർജനായ ഡോ. ബിജു ചന്ദ്രൻ എന്നിവരായിരുന്നു സർപ്രൈസ് ഒരുക്കി ഏവരെയും ഞെട്ടിച്ചത്.വിൽസൺ ഡിസീസ് എന്ന ഗുരുതരമായ ജനിതക കരൾ രോഗത്തെ തുടർന്ന് ജീവിതത്തിൽ പകച്ച് നിന്നിരുന്ന അജിത്തിനെ സന്തോഷത്തിന്റെ തീരങ്ങളിലേക്ക്മടക്കിയെത്തിച്ചതിൽ ഇവരുടെ പങ്ക് അവിസ്മരണീയമാണ്. ഒന്നര വർഷം മുൻപ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലായിരുന്നു അശോകൻ – ശാരദ ദമ്പതികളുടെ മകൻഅജിത്തിന്റെ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ചികിത്സക്ക് ശേഷവും തുടരുന്ന ആസ്റ്റർ ഗ്രൂപ്പിന്റെ കരുതലിന്റെ ഒടുവിലെ ഉദാഹരണമാണിത്. അജിത്തിന്റെവീട്ടിലെത്തിയായിരുന്നു ഓണക്കോടിയും ആസ്റ്റർ പി.എം.എഫിലെ നിയമന ഉത്തരവും നൽകുകയായിരുന്നു. ആശുപത്രിയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ്നിയമനം. മറ്റൊരു സ്വകാര്യ ആശുപത്രിയിലായിരുന്നു അജിത്തിനെ ആദ്യം ചികിത്സിച്ചിരുന്നത്. മകന് കരൾ പകുത്ത് നൽകാൻ ശാരദ തയ്യാറായിരുന്നെങ്കിലും ശസ്ത്രകിയക്ക് 20 ലക്ഷത്തിലധികം രൂപയാകുമെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. അവസാന ആശ്രയം എന്ന നിലയിലായിരുന്നു ഇവർ എം.എ.എൽയെ തേടിയെത്തിയത്. അദ്ദേഹം ഇടപെട്ട് അന്നത്തെ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജക്ക് അപേക്ഷ സമർപ്പിച്ചു. അടിയന്തിര പരിഗണന നൽകാനുള്ള മന്ത്രിയുടെ നിർദ്ദേശംകൂടി ലഭിച്ചതോടെ 15 ലക്ഷം രൂപ ചികിത്സ സഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് സാമൂഹ്യ സുരക്ഷ മിഷനിൽ നിന്ന് ആശുപത്രി ഡയറക്ടർക്ക് അയച്ചു.അതേസമയം 22 ലക്ഷം രൂപ മുൻകൂർ കെട്ടിവെച്ചാൽ മാത്രമേ ശസ്ത്രക്രിയ നടത്തൂ എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. പണം ലഭിക്കാൻവൈകുമെന്നതായിരുന്നു അവരുടെ ആശങ്ക. എം.എൽ.എ നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ല എന്ന്മാത്രമല്ല, അജിത്തിന്റെ ആരോഗ്യ നില വഷളാകുകയും ചെയ്തു.അതിനിടെയായിരുന്നു ഡോ.ബിജു ചന്ദ്രന്റെ സന്ദേശം ഗണേഷ് കുമാറിനെ തേടിയെത്തിയത്. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ ആവശ്യമുള്ള നിർധനരായ കുട്ടികൾക്ക്ആസ്റ്റർ മെഡ്സിറ്റിയിൽ കുറഞ്ഞ നിരക്കിൽ ചെയ്ത് കൊടുക്കാമെന്നായിരുന്നു സന്ദേശം. അധികം വൈകാതെ ശസ്ത്രക്രിയ പൂർത്തിയാകുകയും അമ്മയും മകനും പൂർണആരോഗ്യത്തോടെ പഴയ ജീവിതത്തിലേക്ക് മടങ്ങുകയുമായിരുന്നു.ഒരു എം.എൽ.എ എന്ന നിലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നെ ഏറ്റവും അധികം സഹായിച്ചിട്ടുള്ളത് ആസ്റ്റർ മെഡ്സിറ്റിയാണെന്ന് ഗണേഷ് കുമാർ എം.എൽ.എപറഞ്ഞു. എനിക്ക് ആസ്റ്റർ മെഡ്സിറ്റിയോട് ഒരുപാട് കടപ്പാടുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം രോഗത്തെ തുടർന്നുള്ള അവശതയും നിരന്തരമുള്ളചികിത്സയും മൂലം പ്ലസ് ടു വിജയിക്കാൻ അജിത്തിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കുടുംബത്തിന്റെ ആശ്രയമായ അജിത്തിനെ കൈവെടിയരുത് എന്ന ചിന്തയിൽനിന്നായിരുന്നു ജോലി നൽകാനുള്ള തീരുമാനത്തിലേക്ക് ആസ്റ്റർ ഗ്രൂപ്പ് എത്തിയത്.ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവർ കെയർ കോ ഓർഡിനേറ്റർ ചിഞ്ചു അഗസ്റ്റിൻ, മീഡിയ റിലേഷൻസ് മാനേജർ ടി.എസ് ശരത് കുമാർ, ഓപ്പറേഷൻസ് മാനേജർസബ്സദ് വളപ്പിൽ ഡെപ്യൂട്ടി മാനേജർ വിഷ്ണു മോഹൻ എന്നിവരും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെ സംഘടനയായ ലിഫോക്ക് പ്രതിനിധികളുംഅജിത്തിനെ കാണാൻ എത്തിയിരുന്നു.
News
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഗൃഹമൈത്രി 2022 ഭവന പദ്ധതിയുടെ താക്കോൽദാനം നടത്തി!

കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ‘ട്രാസ്ക്’ ഗൃഹമൈത്രി 2022 പദ്ധതിയുടെ ആദ്യത്തെ വീടിന്റെ താക്കോൽദാനം പ്രസിഡന്റ് ശ്രീ. ആന്റോ പാണേങ്ങാടൻ, ട്രാസ്ക് അംഗം ശ്രീമതി. വാസന്തിക്കു നൽകിക്കൊണ്ട് നിർവഹിച്ചു. തൃശ്ശൂർ ജില്ലയിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിലാണ് വീട് നിർമ്മിച്ചു നൽകിയത്. ‘ട്രാസ്ക്’ ഗൃഹമൈത്രി 2022 പദ്ധതിയുടെ രണ്ടു വീടുകളിൽ ആദ്യത്തെ വീടിന്റെ താക്കോൽ ദാനമാണ് നടന്നത്.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. അജിതാ സുധാകരന്റെ സാന്നിധ്യത്തിൽ, ട്രാസ്ക് വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ സ്വാഗതവും മുൻകാല ഭാരവാഹികൾ ആയിരുന്ന സ്റ്റീഫൻ ദേവസി, വേണുഗോപാൽ ടി ജി എന്നിവർ ആശംസകളും ശ്രീജിത്ത് നന്ദിയും അറിയിച്ചു. ട്രാസ്ക് മുൻകാല ഭാരവാഹികൾ, അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ഈ ഉദ്യമത്തിൽ തോളോട് തോൾ ചേർന്നു പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് നന്ദി രേഖപ്പെടുത്തി.

Featured
മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

പ്രത്യേക ലേഖകൻ
കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.
Featured
അന്വേഷണച്ചുമതല ഡിഐജി നിശാന്തിനിക്ക്

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ഡിഐജി നിശാന്തിനിക്ക്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.
പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login