Connect with us
48 birthday
top banner (1)

Featured

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 7 മുതൽ നവംബർ 30 വരെ; വോട്ടെണ്ണൽ ഡിസംബർ മൂന്നിന്

Avatar

Published

on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനലായി കരുതുന്ന അഞ്ചുസംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചു. നവംബർ 7 മുതൽ നവംബർ 30 വരെയാണ്തിരഞ്ഞെടുപ്പ്.

മിസോറാമിൽ നവംബർ 7നാണ് തെരഞ്ഞെടുപ്പ്. രാജസ്ഥാൻ -നവംബർ 23, തെലങ്കാന- നവംബർ 30, മധ്യപ്രദേശ്-നവംബർ 17, ഛത്തീസ്ഗഡ്-നവംബർ 7,17 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികൾ .വോട്ടെണ്ണൽ ഡിസംബർ 3ന് നടക്കും. കരട് വോട്ടർ പട്ടിക ഒക്ടോബർ 17ന് പ്രസിദ്ധീകരിക്കും.തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിസംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തിയിരുന്നു.

Advertisement
inner ad

സ്വതന്ത്രവും നീതിയുക്തവും പ്രേരണരഹിതവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് പൗരന്മാരുടെ അവബോധവും സഹകരണവും പ്രധാനമാണ്. ഇലക്ഷൻ കമ്മീഷന്റെ #cVigil ആപ്പ് വഴി പൗരന്മാർക്ക് ഏത് തരത്തിലുള്ള തെരഞ്ഞെടുപ്പ് ക്രമക്കേടുകളും ഇലക്ഷൻ കമ്മീഷനിലേക്ക് റിപ്പോർട്ട് ചെയ്യാം. എല്ലാ പരാതികൾക്കും 100 മിനിറ്റിനുള്ളിൽ ഒരു പ്രതികരണം ഉണ്ടാകും’ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മിസോറോമിൽ 40 മണ്ഡലങ്ങളിലായി 8.52 ലക്ഷം വോട്ടർമാരാണ് ഉള്ളത്. ഛത്തീസ്ഗഡിൽ 90 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ആകെ 2.03 കോടി വോട്ടർമാരും. മധ്യപ്രദേശിൽ 230 കോടി നിയോജക മണ്ഡലങ്ങളിലായി 5.6 കോടി വോട്ടർമാരുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനിൽ 200 മണ്ഡലങ്ങളുണ്ട്. 5.25 കോടി വോട്ടർമാരാണ് ഇവിടെ ജനവിധി എഴുതുന്നത്. തെലങ്കാനയിൽ 119 മണ്ഡലങ്ങളിലായി 3.17 കോടി വോട്ടർമാരുമുണ്ട്.അഞ്ചു സംസ്ഥാനങ്ങളിലായി 16.14 കോടി വോട്ടർമാരാണ് ഉള്ളത്. ഇതിൽ 60 ലക്ഷം പേർ കന്നിവോട്ടർമാരാണ്. 8.2 കോടി പുരുഷ വോട്ടർമാരും 7.8 കോടി സ്ത്രീ വോട്ടർമാരുമുണ്ട്. 1.77 ലക്ഷം പോളിങ് സ്റ്റേഷനുകൾ ഉണ്ടായിരിക്കും. ഒരു ലക്ഷത്തിലധികം വോട്ടിംഗ് കേന്ദ്രങ്ങളിൽ വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടായിരിക്കും. 8192 പോളിംഗ് സ്റ്റേഷനുകൾ സ്ത്രീകൾ നിയന്ത്രിക്കും.

Advertisement
inner ad

Advertisement
inner ad

Featured

ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ, തിക്കിലും തിരക്കിലും 18 പേർ മരിച്ചു

Published

on

ന്യൂഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. മരിച്ചവരിൽ പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

Continue Reading

Featured

മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; കേരള ഒളിമ്പിക് അസോസിയേഷന്‍

Published

on

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളം 14-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.

Advertisement
inner ad
Continue Reading

Delhi

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

Published

on

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.

Continue Reading

Featured